ഒക്ടോബറിൽ മാത്രം പെട്രോളിന് 7.82 രൂപയും ഡീസലിന് 8.71 രൂപയും വർധിപ്പിച്ചു; പെട്രോളിന് കുറയ്ക്കുന്നത് അഞ്ചു രൂപ മാത്രവും; നവംബറിൽ വീണ്ടും വിലകൂട്ടിയാൽ ഇളവിന്റെ ദയ ലഭിക്കാതെ പോകും; സമ്മർദ്ദത്തിലാകുന്നത് സംസ്ഥാനങ്ങൾ തന്നെ; രാജ്യവ്യാപക പ്രതിഷേധങ്ങളും ഉപതിരഞ്ഞെടുപ്പു തോൽവിയും കേന്ദ്രത്തിന്റെ മനസ്സു തുറപ്പിച്ചു

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നുപ്പോൾ ബിജെപിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ഹിമാചൽ പ്രദേശിൽ അടക്കം കോൺഗ്രസ് തിരിച്ചു വരുന്ന കാഴ്ച്ചയും കണ്ടു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറയ്ക്കാൻ തീരുമാനിച്ചത്. ഇങ്ങെനെ വില കുറയ്ക്കുമ്പോഴും കേന്ദ്രത്തിന് ത്ന്നെയാണ് ലാഭം. കാരണം വിലവർദ്ധനവിന്റെ ആനുപാതികമായല്ല, ഇപ്പോൾ കുറവു വരുത്തുന്നത്. ഒക്ടോബർ മാസം മാത്രം പെട്രോളിന് 7.82 രൂപ വർധിപ്പിച്ചപ്പോൾ ഇപ്പോൾ കുറച്ചിരിക്കുന്നത് വെറും അഞ്ചു രൂപയും. 33 രൂപയോളം അടുത്തകാലത്തായി പെട്രോൾ വില വർധിപ്പിച്ചിരുന്നു. എന്നിട്ടും അഞ്ച് രൂപ മാത്രമാണ് കുറച്ചത് എന്നു വ്യക്തമാകുമ്പോൾ കേന്ദ്രം കണ്ണിൽ പൊടിയിട്ടു എന്ന് വ്യക്തമാകും.
നവംബർ മാസത്തിൽ വില കൂട്ടിയാൽ ഇപ്പോഴത്തെ ഇളവുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാത്ത അവസ്ഥയുമുണ്ടാകും. കേന്ദ്രത്തിന് ലഭിക്കുന്ന സ്പെഷ്യൽ നികുതിൽ നിന്നാണ് ഇപ്പോൾ ഇളവു വരുത്തിയിരിക്കുന്നത്. അതുകൊണ്ട്, കേന്ദ്രം വില കുറച്ചതോടെ സംസ്ഥാനങ്ങളും സമ്മർദ്ദത്തിലേക്ക് നീങ്ങുകയാണ്. കേരള സർക്കാറും വില കുറയ്ക്കാൻ തീരുമാനം കൈക്കൊള്ളുമോ എന്നാണ് ഇനി അറിയേണ്ടത്.
സംസ്ഥാനത്തെ ഇന്ധന വിലയിൽ ജനങ്ങൾക്ക് ആശ്വാസകരമായ തീരുമാനമുണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി കഴിഞ്ഞു. കേന്ദ്രം കുറച്ച വിലയ്ക്ക് ആനുപാതികമായി സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില കുറയുമെന്നും ഇതോടെ ജനങ്ങൾക്കു കൂടുതൽ മെച്ചം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
'കഴിഞ്ഞ 6 മാസമായി സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടി ഇനത്തിലും സെസ് ഇനത്തിലും ഓരോ ലീറ്ററിനും 30 രൂപയ്ക്ക് അടുത്താണ് കേന്ദ്ര സർക്കാർ അധികമായി വാങ്ങിയത്. പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇപ്പോൾ വിലകുറച്ചിരിക്കുന്നത്. എന്നാൽ കുറച്ചുകൂടി വില കുറയ്ക്കാവുന്ന സാഹചര്യമാണ് ഉള്ളത്. കേരളത്തിലും ആനുപാതികമായ വിലക്കുറവ് ഉണ്ടാകും. തീരുമാനം വ്യാഴാഴ്ച പ്രഖ്യാപിക്കും.' മന്ത്രി പറഞ്ഞു.
പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയിരിക്കുന്ന എക്സൈസ് ഡ്യൂട്ടിയിൽ കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചതോടെയാണ് വിലയിൽ കുറവ് വന്നത്. ഇതോടെ പെട്രോളിന് ലീറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും കുറയും. പുതിയ വില ബുധനാഴ്ച അർധരാത്രി മുതൽ നിലവിൽ വരും. രാജ്യവ്യാപക പ്രതിഷേധങ്ങൾക്കൊടുവിലാണ് സർക്കാർ തീരുമാനം. വാറ്റ് നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു. കേന്ദ്രം ഇന്ധവില കുറച്ചതിന് പിന്നാലെ 'കേരളം എത്ര കുറയ്ക്കുമെന്ന് കാത്തിരുന്നു കാണാം' എന്ന ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. കേന്ദ്രം സംസ്ഥാനങ്ങളോട് വാറ്റ് കുറക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
അതേസമയം കർണാടക സർക്കാർ ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ഏഴ് രൂപ വീതമാണ് കുറച്ചത്. വിലക്കുറവ് വ്യാഴാഴ്ച വൈകീട്ട് മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്ര സർക്കാർ ഇന്ധന വില കുറച്ചതിനു പിന്നാലെയാണ് കർണാടക സർക്കാരിന്റെ തീരുമാനം. ഇതോടെ കർണാടകയിൽ പെട്രോൾ 95.50 രൂപക്കും ഡീസൽ 81.50 രൂപക്കും ലഭിക്കും.
പത്ത് മാസത്തിനിടെ പെട്രോളിന് കൂടിയത് 26.06 രൂപയും ഡീസലിന് 25.91 ഉം
ഇന്ധന വിലയിൽ ഈ വർഷത്തെ റെക്കോർഡ് വർധനവിനു ശേഷമാണ് ഇപ്പോൾ വില കുറയുന്നത്. കഴിഞ്ഞ 10 മാസത്തിനിടെ പെട്രോളിന് 26.06 രൂപയും ഡീസലിന് 25.91 രൂപയുമാണ് വർധിച്ചത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തേത് ജനങ്ങൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള കുറവല്ല. 20 രൂപയെങ്കിലും വില കുറച്ചിരുന്നെങ്കിൽ അത് ജനങ്ങൾക്ക് ഉപകരിക്കപ്പെടുമായിരുന്നു.
ഒക്ടോബറിൽ പെട്രോൾ ലീറ്ററിന് 7.82 രൂപയും ഡീസൽ 8.71 രൂപയുമാണ് കൂടിയത്. ഇതിനു മുൻപ് ഏറ്റവും കൂടുതൽ വില വർധിച്ചത് ഫെബ്രുവരിയിലാണ്. പെട്രോളിന് 4.87 രൂപയും ഡീസലിന് 5.24 രൂപയും. ഇതിനിടെ ഇന്ധനവില കുറഞ്ഞത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ മാസത്തിലും പിന്നീട് സെപ്റ്റംബറിലും.
സെപ്റ്റംബറിൽ ഡീസൽ ലീറ്ററിന് 1.11 രൂപ കുറഞ്ഞതാണ് നിരക്കിലുണ്ടായ ഏറ്റവും വലിയ കുറവ്. ഒരിടവേളയ്ക്കു ശേഷം സെപ്റ്റംബർ 24 മുതലാണ് ഇന്ധന വില കൂടാൻ തുടങ്ങിയത്. ഈ വർഷം ഇതുവരെയുള്ള വില വർധന പെട്രോളിന് 31% ഡീസലിന് 33% ആണ്.
ഒരു ലിറ്റർ പെട്രോളിന് ഇപ്പോൾ ഈടാക്കുന്ന എക്സൈസ് ഡ്യൂട്ടി 32.9 രൂപയാണ്. ഡീസലിന്റെ കാര്യത്തിൽ 31.80 രൂപ. ഈ കനത്ത നികുതിയിൽനിന്നാണ് യഥാക്രമം അഞ്ചു രൂപയും 10 രൂപയും കുറക്കുന്നത്. അതേസമയം, തീരുവ ഏറ്റവുമൊടുവിൽ ഉയർത്തിയ 2020 മെയ് അഞ്ചിനു ശേഷം പെട്രോൾ ലിറ്ററിന് 40 രൂപയോളമാണ് ഉയർന്നത്. ഡീസലിന് ശരാശരി 28 രൂപ. എന്നിട്ടും വിട്ടുവീഴ്ചക്ക് സർക്കാർ തയാറാകാതെ വന്നതാണ് വില മൂന്നക്കത്തിലേക്ക് കയറാൻ ഇടയാക്കിയത്.
ദിനേനയെന്നോണമാണ് പെട്രോൾ, ഡീസൽ വില ഉയർന്നു കൊണ്ടിരുന്നത്. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാൽ സർക്കാർ ഈടാക്കി വരുന്ന നികുതി അതിഭീമമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടുവെങ്കിലും എണ്ണക്കമ്പനികളിലൂടെ ഒഴുകി വരുന്ന കൊള്ളലാഭം വേണ്ടെന്നു വെക്കാൻ സർക്കാർ തയാറായില്ല. യു.പി, പഞ്ചാബ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പു അടുത്തു വരുന്നതിനിടയിലാണ് ദീപാവലി സമ്മാനമെന്ന നിലയിൽ ഇപ്പോൾ വിലകുറച്ചത്.
അന്താരാഷ്ട്രതലത്തിൽ അസംസ്കൃത എണ്ണ വിലയിൽ ഉണ്ടായ കുറവിനൊത്ത് ഇന്ത്യയിൽ പെട്രോളിനും ഡീസലിനും വില കുറച്ചിരുന്നില്ല. എണ്ണ വില കുറയുന്നതിനൊത്ത് എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ച് വികസനത്തിനെന്ന പേരിൽ ഖജനാവിലേക്ക് മുതൽക്കൂട്ടുകയാണ് ചെയ്തുവന്നത്.
പെട്രോൾ, ഡീസൽ എന്നിവയിൽനിന്ന് കേന്ദ്രസർക്കാർ ഈടാക്കുന്ന നികുതിയിൽ കഴിഞ്ഞ ആറു മാസം കൊണ്ട് ഭീമമായ വർധനവാണ് രേഖപ്പെടുത്തിയത്. കോവിഡിന് മുമ്പ് ഈയിനത്തിൽ കിട്ടിയ നികുതി വരുമാനത്തിന്റെ 79 ശതമാനം വർധനവാണ് ഉണ്ടായത്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ പിരിച്ചത് 1.71 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഈടാക്കിയ എക്സൈസ് ഡ്യൂട്ടി 1.28 ലക്ഷം കോടിയാണ്.
എന്നിട്ടും കേരളത്തിൽ ഇന്ധന വില സെഞ്ച്വറിയിൽ!
ആളിപ്പടർന്ന ജനകീയ പ്രതിഷേധങ്ങൾക്ക് മുന്നിൽ പെട്രോളിനും ഡീസലിനും കേന്ദ്രം എക്സൈസ് നികുതി കുറക്കുമ്പോഴും കേരളത്തിൽ പെട്രോൾ വില സെഞ്ച്വറിയിൽ തന്നെയാണ്. കേരളത്തിൽ പെട്രോൾ വില ശരാശരി 105.41 രൂപയിൽ എത്തും. ഡീസൽ 93.95 രൂപയെന്ന നിരക്കിലും ലഭിക്കും.
അതേസമയം, ഇപ്പോഴത്തെ എക്സൈസ് നികുതിയിൽ വരുത്തിയ കുറവ് നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നശേഷം കൂട്ടിയതിന്റെ പകുതി പോലുമാകുന്നില്ല. 2014ൽ പെട്രോളിന് എക്സൈസ് നികുതി 9.48 രൂപയായിരുന്നത് ഇന്ന് 32.90 രൂപയാണ്. ഡീസലിന് അന്ന് എക്സൈസ് നികുതി 3.56 രൂപ ചുമത്തിയിരുന്നത് നിലവിൽ 31.80 രൂപയുമായി. മോദി സർക്കാർ അധികാരമേറ്റതിന് പിന്നാലെ 2014 നവംബറിനും 2016 ജനുവരിക്കും ഇടയിൽ ഒമ്പതുതവണയാണ് എക്സൈസ് നികുതി കൂട്ടിയത്. അതിലൂടെ പെട്രോളിന് 11.77 രൂപയും ഡീസലിന് 13.47 രൂപയും 15 മാസം കൊണ്ട് വർധിപ്പിച്ചു.
പാചകവാതക വിലയിൽ ഇളവില്ല
ഇന്ധന വിലക്കയറ്റം കൊണ്ട് ജനങ്ങളെ പൊറുതിമുട്ടിക്കുന്ന കേന്ദ്ര സർക്കാർ പാചക വാതകത്തിനും മണ്ണെണ്ണക്കും കുത്തനെ വില കൂട്ടിയിരുന്നു. തിങ്കളാഴ്ച വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകൾക്ക് 266 രൂപ വർധിപ്പിച്ചു. കഴിഞ്ഞ മാസം ആറിന് ഇരുവിഭാഗം സിലിണ്ടറുകൾക്കും വർധിപ്പിച്ചത് 15 രൂപ വീതം. ഈ വർഷം ഇതുവരെ 721.50 രൂപയാണ് വാണിജ്യ സിലിണ്ടറുകൾക്ക് കൂട്ടിയത്. ഗാർഹിക സിലിണ്ടറിന് ഈ വർഷം 205 രൂപയും കൂട്ടി. റേഷൻ മണ്ണെണ്ണയുടെ വില ചൊവ്വാഴ്ച ഒറ്റയടിക്ക് എട്ടു രൂപയാണ് കൂട്ടിയത്. ഇതോടെ, ഒരു ലിറ്റർ മണ്ണെണ്ണക്ക് 55 രൂപയായി. മണ്ണെണ്ണ വിതരണത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് എട്ടു രൂപ കൂട്ടുന്നത്.
Stories you may Like
- കേന്ദ്രം എക്സൈസ് നികുതി കുറച്ചിട്ടും സംസ്ഥാനങ്ങൾക്ക് കൊള്ളലാഭം
- വേണ്ടി വന്നാൽ ലോട്ടറിയുടെ നികുതി മാറ്റാൻ കഴിയുമെന്ന് കണക്കൂട്ടി കേരളം
- രണ്ടാഴ്ച്ചക്കിടെ എണ്ണവില കൂടിയത് പത്ത് രൂപയിലധികം
- സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക പൂർണ്ണമായും അനുവദിച്ചു
- ജിഎസ്ടി നഷ്ടപരിഹാര ഇനത്തിൽ കേരളത്തിന് ലഭിക്കുക 780 കോടി
- TODAY
- LAST WEEK
- LAST MONTH
- വിവാഹ ഫോട്ടോ വ്യത്യസ്തമാക്കാൻ തോക്കുമായി വരനും വധുവും; തോക്ക് പൊട്ടി തീ മുഖത്തേക്ക് ആളിപ്പടർന്നു; വിവാഹ വേദിയിൽ നിന്നും പൂമാല വലിച്ചെറിഞ്ഞ് വധു; കല്യാണദിനത്തിലെ സാഹസികതയുടെ വീഡിയോ വൈറൽ
- പാക്കിസ്ഥാനി ഡോക്ടർക്കൊപ്പം ഒരേ മുറിയിൽ താമസിക്കേണ്ടി വന്ന ഇന്ത്യാക്കാരിയായ ഡോക്ടറെ വംശീയ വിദ്വേഷത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്തു; പോർക്ക് സോസേജ് എന്ന് വിളിച്ചു അധിക്ഷേപിച്ചെന്ന പരാതിയിൽ ഇന്ത്യയിൽ നിന്നെത്തിയ വനിത ഡോക്ടർ പുറത്ത്
- ബ്രിട്ടനെ വെട്ടിമുറിക്കാൻ പുതിയ മന്ത്രി പദവി സൃഷ്ടിച്ച് സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ; പാക്കിസ്ഥാൻ വംശജന്റെ മന്ത്രിസഭ രൂപീകരണത്തിനെതിരെ ജനരോഷം പുകയുന്നു; ഹംസ യൂസഫ് ഒരു രാജ്യത്തിന്റെ ശാന്തി കെടുത്തുമ്പോൾ
- ഞങ്ങൾക്ക് ബ്രിട്ടീഷ് പുരുഷന്മാരെ വേണം; സെക്സ് പാർട്ടിക്കായി എത്തുന്ന ഇംഗ്ലീഷുകാർക്ക് വിലക്കേർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ആംസ്ടർഡാമിലെ ലൈംഗിക തൊഴിലാളികൾ തെരുവിലിറങ്ങി; മാർച്ചിൽ നടുങ്ങി അധികൃതർ
- ഈ കപ്പൽ ആടി ഉലയുകയല്ല സർ..മറിയാറായി; സംസ്ഥാന സർക്കാറിന് വമ്പൻ തിരിച്ചടിയായി കെടിഡിഎഫ്സിയിലെ 170 കോടിയുടെ നിക്ഷേപം തിരികെ ആവശ്യപ്പെട്ട് ശ്രീരാമകൃഷ്ണ മിഷൻ; പണം പിൻവലിക്കാനെത്തിയ ആശ്രമം അധികാരികളോട് അറിയിച്ചത് തരാൻ പണമില്ലെന്ന്; ഉടൻ വേണമെന്ന് നോട്ടിസ്
- 'കിടപ്പറയിൽ സഹകരിക്കാത്തവളെ തല്ലാം; അനുവാദമില്ലാതെ പുറത്തുപോകുന്നവൾക്കും വയറുനിറച്ച് കൊടുക്കാം; നിസ്ക്കരിക്കാത്തവളെയും, കുളിക്കാത്തവളെയും, മണിയറയിൽ അണിഞ്ഞ് ഒരുങ്ങാത്തവളെയും തല്ലാം'; ഇതാ ഇസ്ലാമിക വിധി പ്രകാരം ഭാര്യയെ തല്ലാൻ പറ്റുന്ന അഞ്ച് അവസരങ്ങൾ; ഉസ്താദ് സിറാജ് അൽ ഖാസിമി എയറിൽ!
- ജോലി ലഭിച്ചതും മുംതാസുമായുള്ള വിവാഹവും കുട്ടികളുടെ പഠനവുമുൾപ്പെടെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളെല്ലാം ആത്മഹത്യാക്കുറിപ്പിൽ; കണക്കുകൂട്ടലുകളിലുണ്ടായ പിഴവ് ജീവിതം തകർത്തതിന് സ്വയം ശപിക്കുന്നു; വില്ലനായത് ജാമ്യം നിൽക്കലും റമ്മി കളിയും; അരുവിക്കരയിൽ അലി അക്ബറിന്റെ കടുംകൈയ്ക്ക് പിന്നിൽ
- ബന്ധുക്കൾക്ക് ജാമ്യം നിന്ന് ലക്ഷങ്ങളുടെ കടക്കാരനായ അലിഅക്ബർ; വീട് വിറ്റ് കടം വീട്ടണമെന്ന ആവശ്യം ഭാര്യയും ഭാര്യാ മാതാവും അംഗീകരിച്ചില്ല; കുടുംബ കോടതിയിലെ കേസും പകയായി; നോമ്പിന് മുമ്പ് ആഹാരം പാകം ചെയ്യാൻ വരുന്ന തക്കം നോക്കി ആക്രമണം; അരുവിക്കരയെ നടുക്കി അലി അക്ബറിന്റെ ക്രൂരത; തർക്കത്തിന് കാരണം കുടുംബ വഴക്ക്
- ഓൺലൈനിൽ 30 കിലോയോളം പടക്കം വാങ്ങി; കൊറിയറിൽ പടക്കം വീട്ടിലെത്തി; പ്രവാസി യുവാവിനെതിരെ കേസ്
- എരുമേലിയിൽ നിന്നും പുനലൂർ വരെ 75 കിലോമീറ്റർ പാത നിർമ്മിച്ചാൽ റാന്നിക്കും പത്തനംതിട്ടയ്ക്കും കോന്നിക്കും പത്തനാപുരത്തിനും റെയിൽവേ സ്റ്റേഷനുകൾ ലഭിക്കും; നെടുമങ്ങാട് വഴി തിരുവനന്തപുരത്ത് എത്തുമ്പോൾ മലയോരത്തും ട്രെയിൻ; കേരളത്തിന് മലയോര റെയിൽ കിട്ടുമോ? രണ്ടും കൽപ്പിച്ച് അടൂർ പ്രകാശ്
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
- 'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്'; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
- ലല്ലുവിനേയും ശശികലയേയും അഴിക്കുള്ളിലാക്കിയ പെൺ കരുത്ത്; കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് മദ്രാസിൽ ചേക്കേറി ഡൽഹിയിൽ നിറഞ്ഞ അഡ്വക്കേറ്റ്; മരടിൽ ജസ്റ്റീസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത് വീൽ ചെയറിൽ ഇരുന്ന് നടത്തിയ തീപാറും വാദം; രാഹുൽ ഗാന്ധിക്ക് പ്രതിസന്ധിയുണ്ടാക്കിയതും അതേ ലില്ലി തോമസ്
- കുമിളകൾ വന്നു പൊങ്ങട്ടെ, അത് ഉള്ളിലുള്ള വൈറസ് പുറത്തുവരുന്നതാണ് എന്ന് കരുതുന്നത് അബദ്ധം; ഒടുവിൽ ദേഹം കരിക്കട്ട പോലെയായി മരണത്തിലെത്തും; കുളിക്കരുത് എന്ന് പറയുന്നതും അശാസ്ത്രീയം; ദിവസേന കുളിക്കയാണ് വേണ്ടത്; ചിക്കൻ പോക്സ് ബാധിച്ച് പാലക്കാട്ട് യുവാവ് മരിച്ചത് ഞെട്ടിപ്പിക്കുമ്പോൾ
- പ്രധാനാധ്യാപകൻ പതിവായി ഉപയോഗിക്കുന്ന മുറിയിൽ മിന്നൽ പരിശോധന; വിദേശ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെടുത്തു; കേസെടുത്ത് എക്സൈസ് വിഭാഗം
- ആ ഒരു വീഡിയോ ഒരു ദിവസം കൊണ്ട് ഒരു കോടി വ്യൂസ് കിട്ടി; പക്ഷേ, അത് ആ വ്യക്തിയെ മാനസികമായി തകർത്തു കളഞ്ഞു; അത് ഞങ്ങളുടെ ഉദ്യോഗസ്ഥയുടെ മകളായിരുന്നു; കോന്നിയിലെ വിനോദയാത്രാ വിവാദത്തിന്റെ അനന്തരഫലങ്ങൾ തുറന്നു പറഞ്ഞത് പത്തനംതിട്ട ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ
- 'ഇനി നിർമ്മാണത്തൊഴിലാളിയായി ജീവിക്കും, അതിനും സമ്മതിച്ചില്ലെങ്കിൽ മീൻപിടിക്കാൻ പോകും'; ആത്മാഭിമാനത്തിനായി സർക്കാർ ജോലിയിൽനിന്നു രാജിവെച്ച ദമ്പതികൾ ഉറച്ച തീരുമാനത്തിൽ തന്നെ; ആലപ്പുഴ അർത്തുങ്കലിലേക്ക് ഏക മകനൊപ്പം മടങ്ങി ദമ്പതികൾ
- നോൺവെജ് കഴിച്ച് ശക്തരാവാൻ ആഹ്വാനം ചെയ്ത ബ്രാഹ്മണൻ; അയിത്തത്തെയും, പശു ആരാധനയെയും എതിർത്തൂ; അംബേദ്ക്കർ വിശേഷിപ്പിച്ചത് ബുദ്ധന് തുല്യനെന്ന്; ലെനിൻ തൊട്ട് മാർക്സിന്റെ ചെറുമകനുമായി വരെ അടുപ്പം; സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച വ്യക്തി; ഒടുവിൽ പട്ടിണി കിടന്ന് മരണത്തെ സ്വയം വരിച്ചു; വെറുമൊരു 'ഷൂ നക്കി' മാത്രമായിരുന്നോ സവർക്കർ?
- അതുവരെ പൊട്ടിച്ചിരിച്ചിട്ട് ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്ത മമ്മൂട്ടി; അലമുറയിട്ട് കരഞ്ഞും സകല ദൈവങ്ങളോടും ദേഷ്യപ്പെട്ടും ഫോൺ വച്ച ജനാർദ്ദനൻ; അങ്കിളെ, ഒപ്പമുള്ളവർ കട്ടാലും നമ്മൾക്ക് കാൻസർ വരുമോ എന്ന് ചോദിച്ച കാവ്യ; 'കാൻസർ വാർഡിലെ ചിരിയിലൂടെ' മരണത്തെയും നോക്കി ചിരിച്ച ഇന്നസെന്റ് എന്ന പാഠപുസ്തകം
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്