Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അദ്ധ്യാപകന്റെ കൊലപാതകം: പാരീസിൽ 1500 പേർ നിസ്‌കരിക്കാൻ എത്താറുള്ള മുസ്ലിം പള്ളി അടച്ചുപൂട്ടി; വിവാദ പള്ളിയുടെ പേരിൽ അദ്ധ്യാപകനെതിരെ വീഡിയോ പ്രചരിച്ചെന്ന് പൊലീസ്; രാജ്യത്തിന്റെ ശത്രുക്കൾക്കെതിരെ ഒരു നിമിഷം പോലും ക്ഷമിക്കില്ലെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി

അദ്ധ്യാപകന്റെ കൊലപാതകം: പാരീസിൽ 1500 പേർ നിസ്‌കരിക്കാൻ എത്താറുള്ള മുസ്ലിം പള്ളി അടച്ചുപൂട്ടി; വിവാദ പള്ളിയുടെ പേരിൽ അദ്ധ്യാപകനെതിരെ വീഡിയോ പ്രചരിച്ചെന്ന് പൊലീസ്; രാജ്യത്തിന്റെ ശത്രുക്കൾക്കെതിരെ ഒരു നിമിഷം പോലും ക്ഷമിക്കില്ലെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി

മറുനാടൻ ഡെസ്‌ക്‌

പാരീസ്: പ്രവാചകന്റെ കാർട്ടൂൺ വരച്ചെന്നതിന്റെ പേരിൽ സാമുവൽ പാറ്റി എന്ന അദ്ധ്യാപകനെ കഴുത്തുറത്തു കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ നടപടികളുമായി ഫ്രഞ്ച് സർക്കാർ. മുസ്ലിം പള്ളികളെല്ലാം ഫ്രഞ്ച് സർക്കാർ നോട്ടമിട്ടു കഴിഞ്ഞു. ഇസ്ലാമിക വിദ്യാഭ്യാസം നൽകുന്ന കേന്ദ്രങ്ങളിൽ റെയ്ഡുകളും കർശനമാക്കിയിരുന്നു. ഇതിനൊക്കെ പിന്നാലെ പാരീസിലെ ഒരു മുസ്ലിം പള്ളി അടച്ചുപൂട്ടി. ഫ്രഞ്ച് ഭരണകൂടം നേരിട്ട് ഇടപെട്ടാണ് മുസ്ലിം പള്ളി അടച്ചു പൂട്ടിയത്.

പാരീസിന് സമീപം കഴിഞ്ഞ വെള്ളിയാഴ്ച അദ്ധ്യാപകനെ കഴുത്തറുത്തുകൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി എന്നാണ് റിപ്പോർട്ട്. അദ്ധ്യാപകന്റെ കൊലപാതകവുമായി ബന്ധമുള്ള മുസ്ലിം വിഘടനവാദ കുടിയേറ്റ സംഘത്തിന് ഈ പള്ളിയുമായി ബന്ധമുണ്ടെന്നാണ് ഫ്രഞ്ച് ഭരണകൂടം പറയുന്നത്.

ഈ പള്ളിയുടെ പേരിൽ അദ്ധ്യാപകൻ കൊല്ലപ്പെടുന്നതിന് മുൻപ് സോഷ്യൽ മീഡിയയിൽ അദ്ധ്യാപകനെതിരെ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ക്ലാസിലെ കുട്ടികൾക്ക് പ്രവാചകന്റെ കാർട്ടൂൺ കാണിച്ചുവെന്ന് ആരോപിച്ചാണ് കഴിഞ്ഞ വെള്ളിയാഴ്ച അദ്ധ്യാപകൻ സാമുവൽ പാറ്റിയെ കഴുത്തറുത്തുകൊലപ്പെടുത്തിയത്.

പാരീസിലെ പാന്റിൻ എന്ന സ്ഥലത്തെ മുസ്ലിം പള്ളിയിൽ 1500 പേർ നിസ്‌കരിക്കാൻ എത്താറുണ്ട്. ഈ പള്ളിയാണ് ആറുമാസത്തേക്ക് പൂട്ടിയത് എന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡർമാനിൻ അറിയിച്ചു. ഇത് സംബന്ധിച്ച ചോദ്യത്തിന് രാജ്യത്തിന്റെ ശത്രുക്കൾക്കെതിരെ ഒരു നിമിഷം പോലും ക്ഷമിക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

അതേ സമയം ഫ്രാൻസിൽ അദ്ധ്യാപകന്റെ കഴുത്തറുത്തു കൊന്ന സംഭവത്തിൽ ഫ്രാൻസിൽ വ്യാപകമായ റെയ്ഡ് നടക്കുന്നുണ്ട്. സംഭവത്തിന് കാരണമായ ഇസ്ലാമിക തീവ്രവാദ ശൃംഖലയെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് റെയിഡുകൾ എന്നാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്. 40 സ്ഥലങ്ങളിലാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്. ഇതിൽ 50 ഓളം പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

സാമുവൽ പാറ്റിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പതിനായിരങ്ങൾ ഒത്തുചേർന്ന പ്രതിഷേധങ്ങൾ ഫ്രാൻസിൽ നടക്കുകയാണ്. 'ഞാനാണ് സാമുവൽ' എന്ന പേരിലുള്ള ഈ കൂടിച്ചേരലുകൾ സോഷ്യൽ മീഡിയ ആഹ്വാനങ്ങളിലൂടെയാണ് ഉണ്ടാകുന്നത്. മൂന്ന് ദിവസം മുൻപാണ് ഫ്രഞ്ച് തലസ്ഥാനം പരീസിൽ നിന്നും 25 മൈൽ ആകലെ സെയ്ന്റി ഹോണറോയിൻ ചരിത്ര അദ്ധ്യാപകനെ തലയറുത്തുകൊലപ്പെടുത്തിയത്. ലോകമെങ്ങും ഞെട്ടലോടെയാണ് ഈ വാർത്ത അറിഞ്ഞത്. അബ്ദുള്ളാഹ് അൻസ്റോവ് എന്ന മോസ്‌കോയിൽ ജനിച്ച ചെചെയ്നിയൻ വംശജനാണ് കൊലപാതകി ഇയാൾക്ക് 18 വയസാണ്. ഇയാളെ സംഭവ സ്ഥലത്ത് പൊലീസ് വെടിവച്ചു കൊലപ്പെടുത്തി.

പാരിസിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു സ്‌കൂളിലായിരുന്നു കഴിഞ്ഞ വെള്ളിയാഴ്‌ച്ച സംഭവം അരങ്ങേറിയത്. അബുലാഖ് അൻസോറോവ് എന്ന 18 കാരനാണ്, 47 കാരനായ ചരിത്രാദ്ധ്യാപകന്റെ തലയറത്തുകൊന്നത്. പാരിസിലെ പ്ലേസ് ഡി ലാ റിപ്പബ്ലിക്കയിൽ ഫ്രഞ്ച് പ്രധാനമന്ത്രി, ജീൻ കാസ്ടെക്സ്ഉൾപ്പടെ ആയിരക്കണക്കിന് ആളുകളാണ് ''ഞാൻ സാമുവൽ'' എന്ന മുദ്രാവാക്യവുമായി തെരുവിൽ അണിനിരന്നത്. 2015-ൽ ആക്ഷേപഹാസ്യ പ്രസിദ്ധീകരണമായ ചാർലി ഹെബ്ഡോയ്ക്കെതിരെ നടന്ന ആക്രമണത്തെ അനുസ്മരിപ്പിച്ച് '' ഞാൻ ചാർലി'' എന്ന പ്ലക്കാർഡുകളും ചിലർ ഉയർത്തിപ്പിടിച്ചിരുന്നു. . പ്രവാചകന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിനായിരുന്നു അന്ന് ഈ പത്രസ്ഥാപനം ആക്രമിക്കപ്പെട്ടത്.

മരിച്ച അദ്ധ്യാപകനായ സാമുവൽ പാറ്റിന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരു മിനിറ്റ് നേരം മൗനം പൂണ്ട ജനക്കൂട്ടം പിന്നീട് കരഘോഷം മുഴക്കുകയും ഫ്രഞ്ച് ദേശീയഗാനം പാടുകയും ചെയ്തു. ഇതിനൊപ്പം ആവിഷ്‌കാര സ്വാതന്ത്ര്യം, പഠിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം എന്നിങ്ങനെ ഉരുവിടുകയും ചെയ്തിരുന്നു. പാരീസിനു പുറമേ ല്യോൺ, ടൊളൂസ്, സ്റ്റാർസ്ബോർഗ്, നാന്റെസ്, മാഴ്സില്ലെ, ലില്ലെ, ബോർഡോക്സ് തുടങ്ങിയ പ്രധാന നഗരങ്ങളിലും ഇത്തരത്തിലുള്ള പ്രകടനങ്ങൾ നടന്നു.

അദ്ധ്യാപകന്റെ തലയറത്തു കൊല്ലുന്നത് ഈ ഇസ്ലാമിക തീവ്രവാദി സെൽഫോൺ കാമറയിൽ പകർത്തിയിരുന്നതായാണ് വിശ്വസിക്കുന്നത്. അതിനു ശേഷം അറത്തെടുത്തു മാറ്റിയ തലയുടെ ചിത്രം തന്റെ ഐ എസ് ഐ എസ് സഹപ്രവർത്തകർക്ക് അയച്ചുകൊടുത്തതായും പറയുന്നു. റഷ്യയിൽ ജനിച്ച, ചെൻചിനിയൻ വംശജനായ ഈ ഭീകരന്റെ അർദ്ധ സഹോദരി ഐസിസിൽ ചേരുവാനായി 2014-ൽ സിറിയയിലേക്ക് പോയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല, ഇവർക്കെതിരെ ഭീകരവിരുദ്ധ നിയമം അനുസരിച്ച് അന്വേഷണവും നടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP