ക്ഷേത്രത്തിനും ക്ഷേത്രത്തിലേക്കുള്ള വഴിക്കും ലക്ഷങ്ങൾ വിലവരുന്ന ഭൂമി സൗജന്യമായി വിട്ടുനൽകി ഇസ്ലാംമത വിശ്വാസി; കോഴിക്കോട് മടവൂർ കുഴിപ്പറമ്മൽ ക്ഷേത്രത്തിനായി ഭൂമി വിട്ടുനൽകിയത് മുതിർന്ന കോൺഗ്രസ് നേതാവ് കെസി അബു; സ്വപ്നത്തിൽ പോലും റോഡിനെ കുറിച്ച് ചിന്തിക്കാത്ത അഞ്ച് ദളിത് കുടുംബങ്ങൾക്കും വീട്ടിലേക്ക് വാഹനം എത്തുന്ന വഴി; ഏറ്റവും സന്തോഷം നൽകുന്ന നിമിഷമെന്ന് കെസി അബു മറുനാടനോട്
ജാസിം മൊയ്തീൻ
കോഴിക്കോട്: ക്ഷേത്രത്തിലേക്കുള്ള വഴിയും ക്ഷേത്രമുൾപ്പെടുന്ന 18 സെന്റ് സ്ഥലവും ക്ഷേത്ര കമ്മറ്റിക്ക് സൗജന്യമായി വിട്ടു നൽകി കോഴിക്കോട് ജില്ല കോൺഗ്രസ് കമ്മറ്റിയുടെ മുൻ അദ്ധ്യക്ഷൻ കെ സി അബു മാതൃകയായി. കോഴിക്കോട് മടവൂർ വില്ലേജിലെ പൈമ്പാലുശ്ശേരിയിലെ കുഴിപ്പറമ്മൽ കരിയാത്തൻ കാവിനാണ് കെസി അബു ലക്ഷങ്ങൾ വിലവരുന്ന ഭൂമിയും ക്ഷേത്രത്തിലേക്കുള്ള വഴിയും സൗജന്യമായി വിട്ടുനൽകിയത്. കാവിന് ചുറ്റുമുള്ള 18.5 സെന്റ് സ്ഥലം ക്ഷേത്രം ഭാരവാഹികളുടെ പേരിൽ കെസി അബു രജിസ്റ്റർ ചെയ്തു നൽകി. അഞ്ചര മീറ്റർ വീതിയിൽ 150 മീറ്റർ നീളത്തിൽ ക്ഷേത്രത്തിലേക്കും സമീപത്തെ അഞ്ച് ദളിത് കുടുംബങ്ങൾക്കുമുള്ള വഴിയും ഇതിനോടനുബന്ധിച്ച് അദ്ദേഹം സൗജന്യമായി വിട്ടു നൽകിയിരിക്കുകയാണ്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കാവ് നേരത്തെ മറ്റൊരു സ്വകാര്യ വ്യക്തിയുടെ ഭൂമിയിലായിരുന്നു. എന്നാൽ അപ്പോഴും നിലവിലെ കുഴിപ്പറമ്മൽ ചക്കാലക്കൽ കുടുംബത്തിലുള്ളവർ ഇവിടെ ആചാരങ്ങളും ഉത്സവങ്ങളുമെല്ലാം നടത്താറുണ്ടായിരുന്നു. എന്നാൽ പിന്നീട് കെസി അബു ഈ കാവുൾപ്പെടുന്ന റബ്ബർ തോട്ടം വിലകൊടുത്ത് വാങ്ങിയതോടെയാണ് കാവിരിക്കുന്ന സ്ഥലവും അതിന് ചുറ്റുമുള്ള ഭൂമിയും അവിടേക്കുള്ള വഴിയും തങ്ങൾക്ക് സ്വന്തമായി ലഭിച്ചതെന്ന് ക്ഷേത്ര ഭാരവാഹികളായ ഇ ചന്ദ്രൻ, ശശി ചക്കാലക്കൽ എന്നിവർ മറുനാടൻ മലയാളിയോട് പറഞ്ഞു. നൂറ്റാണ്ടുകളായി ഞങ്ങളുടെ പൂർവ്വികർ പ്രാർത്ഥന കർമ്മങ്ങൾ നിർവഹിച്ചു പോന്നിരുന്ന കാവാണിത്.
പരിമിതമായ സൗകര്യങ്ങളിലാണ് അന്ന് ഇവിടെ ആചാരങ്ങൾ നടത്തിയിരുന്നത്. പെട്രോമാക്സിന്റെ വെളിച്ചത്തിലാണ് ഉത്സവങ്ങൾ നടത്തിയിരുന്നത്. വരുന്നവർക്ക ഇരിക്കാനുള്ള സൗകര്യങ്ങൾ പോലുമില്ലായിരുന്നു. ആളുകൾ വീട്ടിൽ നിന്ന് പൊതിച്ചോറുകൾ കൊണ്ടുവന്നാണ് അന്നദാനം നടത്തിയിരുന്നത്. കെട്ടിടങ്ങളോ മറ്റ് വലിയ സൗകര്യങ്ങളോ ഇവിടെ ഇല്ലായിരുന്നു. അവ നിർമ്മിക്കാനുള്ള സൗകര്യങ്ങളുമുണ്ടായിരുന്നില്ല. പ്രധാനമായും ഇങ്ങോട്ടുള്ള വഴിയായിരുന്ന തടസ്സം. ഇടുങ്ങിയ ഒരാൾക്ക് മാത്രം നടന്നു പോകാൻ കഴിയുമായിരുന്ന വഴിയായിരുന്ന ഇങ്ങോട്ട് ഉണ്ടായിരുന്നത്.
ഉത്സവത്തിന്റെ സമയത്തെല്ലാം കാവടിയാട്ടക്കാർ അവരുടെ വസ്താലങ്കാരത്തോടു കൂടി ക്ഷേത്രത്തിലേക്ക് ഈ വഴി വരാൻ ബുദ്ധിമുട്ടാറുണ്ടായിരുന്നു. ഈ പ്രദേശത്ത് താമസിക്കുന്ന അഞ്ചോളം ദളിത് കുടുംബങ്ങൾക്കും ആ നടവഴിയായിരുന്നു ആകെയുള്ള ആശ്രയം. ക്ഷേത്രം വികസിപ്പിക്കാനുള്ള സ്ഥലവുമുണ്ടായിരുന്നില്ല. ചുറ്റും സ്വകാര്യ വ്യക്തികളുടെ റബ്ബർ തോട്ടങ്ങളായിരുന്നു. എന്നാൽ ഞങ്ങളെല്ലാം അബൂക്കയെന്ന് കെസി അബു ഈ സ്ഥലം വാങ്ങിയതോടെയാണ് ഞങ്ങൾക്ക് ക്ഷേത്രത്തിന്റെ കാര്യത്തിലും ഇങ്ങോട്ടുള്ള വഴിയുടെ കാര്യത്തിലും പ്രതീക്ഷ വന്നത്. ഞങ്ങൾ ക്ഷേത്രത്തിന്റെയും ഈ കുടുംബങ്ങളുടെ വഴിയുടെയും കാര്യം അബൂക്കയോട് പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ഞങ്ങൾക്ക് മറുപടി നൽകിയത് നിങ്ങൾക്ക് ആവശ്യമുള്ള അത്രയും ഭൂമി കാവിന് ചുറ്റും എടുത്തോളൂ എന്നായിരുന്നു.
എത്ര ഭൂമിയാണ് എന്ന് ഞങ്ങൾ അങ്ങോട്ട് പറയുകയാണ് ചെയ്തത്. അടുത്ത ദിവസം തന്നെ അദ്ദേഹം അത് അളന്ന് തിട്ടപ്പെടുത്തി ക്ഷേത്രത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത് തരികയും ചെയ്തു. ഈ കുടുംബങ്ങൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല ഈ വഴിയിലൂടെ വാഹനങ്ങൾ തങ്ങളുടെ മുറ്റത്ത് എത്തുമെന്നത്. അതിനെല്ലാം ഇപ്പോൾ പരിഹാരം ഉണ്ടായിരിക്കുകയാണ്. അബൂക്കയോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാകില്ല. ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ പോലും കലാപങ്ങൾ നടക്കുന്ന നാട്ടിൽ ഒരു ക്ഷേത്രത്തിന് വേണ്ടി ലക്ഷങ്ങൾ വിലവരുന്ന ഭൂമി സൗജന്യമായി വിട്ടുനൽകാൻ തയ്യാറായ മുസ്ലിം മതവിശ്വാസിയായ അബൂക്ക നാടിനാകെ മാതൃകയാണെന്നും ക്ഷേത്രം ഭാരവാഹികളായ ഇ ചന്ദ്രനും, ശശി ചക്കാലക്കലും മറുനാടൻ മലയാളിയോട് പറഞ്ഞു.
മഴക്കാലം കഴിയുന്നതോടു കൂടി ക്ഷേത്രത്തിലേക്കും സമീപത്തെ കുടുംബങ്ങൾക്കുമുള്ള വഴിക്കായി അബൂക്ക വിട്ടുതന്ന സ്ഥലത്ത് റോഡിന്റെ നിർമ്മാണം ആരംഭിക്കും. ഇപ്പോൾ താത്കാലികമായി ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി വഴിയൊരുക്കുകയാണ് ചെയ്തത്. അടുത്ത് തന്നെ ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി ഈ വഴി അഞ്ചര മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്യുമെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ ശശി ചക്കാലക്കൽ പറഞ്ഞു.
68 വർഷത്തെ തന്റെ ജീവിത കാലയളവിനുള്ളിൽ താൻ ഇതുവരെ ചെയ്ത പ്രവർത്തികളിൽ ഏറ്റവും പുണ്യമായതാണ് ഈ പ്രവർത്തിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ലക്ഷങ്ങൾ വിലവരുന്ന ഭൂമി ക്ഷേത്രത്തിനും സമീപത്തെ ദളിത് കുടുംബങ്ങളുടെ വഴിക്കുമായി വിട്ടുനൽകിയ കെസി അബു മറുനാടൻ മലയാളിയോട് പറഞ്ഞു. വർഷങ്ങളായി ഉത്സവങ്ങളും പ്രാർത്ഥനകളും നടക്കുന്ന ഒരു ക്ഷേത്രമായിരുന്നു കുഴിപ്പറമ്മൽ കരിയാത്തൻ കാവ് എങ്കിലും അവർക്ക് സ്വന്തമായി ഒരു ഭൂമിയുണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ അവിടെ ഉത്സവങ്ങൾക്ക് കാണിക്കകളായി ലഭിക്കുന്ന വസ്തുക്കൾ സൂക്ഷിക്കാനോ മറ്റ് കാര്യങ്ങൾക്കോ അവർക്ക് സൗകര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് ഞാൻ ഈ സ്ഥലം വാങ്ങിയപ്പോൾ ആ ക്ഷേത്രവുമായി ബന്ധപ്പെട്ട ആളുകൾ അവരുടെ ബുദ്ധിമുട്ടുകൾ എന്നോട് പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിൽ ഞാൻ തന്നെ അവരോട് പറയുകയായിരുന്നു അവർക്കാവശ്യമുള്ള സ്ഥലം അളന്നെടുക്കാൻ. അത് അവരുടെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകുകയുമാണുണ്ടായത്.
ഈ സ്ഥലത്ത് അവരിപ്പോൾ ഒരു മടപ്പുരയും സ്റ്റേജുമെല്ലാം നിർമ്മിച്ചിട്ടുണ്ട്. ആ മടപ്പുരയിലാണ് ഇപ്പോൾ അവർക്ക് നേർച്ചയായി ലഭിക്കുന്ന സാധനങ്ങൾ സൂക്ഷിക്കുന്നതും അവർ യോഗം ചേരുന്നതുമെല്ലാം. ഇത്തരം ഒരു കാര്യം ചെയ്യാനായതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോൾ ഉമ്മർ കോയ സാഹിബിന്റെ ഒരു പാർട്ടി ക്ലാസിൽ പങ്കെടുത്തിരുന്നു. അതിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഈ പ്രവർത്തി ചെയ്യാൻ എനിക്ക് പ്രേരണയായത്. മതങ്ങൾ മനുഷ്യരെ തമ്മൽ അടിപ്പിക്കാനല്ല, മറിച്ച് മനുഷ്യരെ തമ്മിൽ അടുപ്പിക്കാനാണ് എന്നായിരുന്നു അദ്ദേഹം ആ ക്ലാസിൽ പറഞ്ഞത്. ആ വാക്കുകൾ ഞാനിപ്പോഴും ഓർക്കുന്നു. അത്രയൊന്നും സുഖകരമല്ലാത്തൊരു മതേതര കാലാവസ്ഥയാണ് ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്നത്. നമ്മളെല്ലാവരും ശ്വസിക്കുന്ന വായു ഒന്നാണ്.
എല്ലാവരുടെയും സിരകളിൽ ഒഴുകുന്ന രക്തം ഒന്നാണ്. അതിന്റെ നിറം ചുവപ്പാണ്. നമ്മുടെ ആരാധനാലയങ്ങളോട് കാണിക്കുന്ന ഭക്തിയും ബഹുമാനവും ആദരവുമെല്ലാം ഇതര സമുദായക്കാരുടെ ആരാധനാലയങ്ങളോടും കാണിക്കേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അതിന്റെ ഭാഗമായിട്ടാണ് ഇത്രയും സ്ഥലം ക്ഷേത്രത്തിന് വേണ്ടി വിട്ടുനൽകിയത്. പണത്തിനപ്പുറം മാനവികതയുടെയും മതമൈത്രിയുടെയും മൂല്യമാണ് താൻ കണക്കാക്കുന്നതെന്നും കെസി അബു മറുനാടൻ മലയാളിയോട് പറഞ്ഞു. തന്റെ പ്രവർത്തി ആർക്കെങ്കിലും പ്രചോദനമാകുന്നെങ്കിൽ സന്തോഷമുണ്ടെന്നും തന്റെ 68 വർഷത്തെ ജീവിതത്തിനിടക്ക് ഏറ്റവും സംതൃപ്തി നൽകിയതും പുണ്യമുള്ളതുമായ പ്രവർത്തിയായി ഇതിനെ കണക്കാക്കുന്നു എന്നും കെസി അബു പറഞ്ഞു.
Stories you may Like
- യുഡിഎഫിലെ പുതുപ്പള്ളി സ്റ്റാറായി മാത്യു കുഴൽനാടൻ മാറുമ്പോൾ
- മാത്യു കുഴൽനാടന് എതിരെ ബാർ കൗൺസിലിൽ പരാതി
- പ്രതിരോധം തീർക്കാനും ക്യാപ്സ്യൂൾ എത്തും; നിയമസഭയിലേത് ജനാധിപത്യ കശാപ്പോ?
- മാത്യും കുഴൽനാടനും കുടുംബത്തിനും വെളിപ്പെടുത്തിയ സ്വത്തിന്റെ 30 മടങ്ങ് സ്വത്ത്
- മാസപ്പടി കേസിലെ യഥാർഥ പ്രതി മുഖ്യമന്ത്രിയെന്ന് മാത്യു കുഴൽനാടൻ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്