Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രിയപ്പെട്ട റോസമ്മച്ചേടത്തി അറിയുവാൻ..ലൂസിയെ 17 ാം തീയതിയോടെ മഠത്തിൽ നിന്ന് കൂട്ടിക്കൊണ്ടുപോകണം; സഭാനിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് പുറത്താക്കിയെന്നും അതുവരെയുള്ള ശമ്പളം സഭയുടെ അവകാശപ്പെട്ടതാണെങ്കിലും ചോദിക്കുന്നില്ലെന്നും പ്രൊവിൻഷ്യൽ സുപ്പീരിയർ; 85 വയസുള്ള തന്റെ അമ്മയ്ക്ക കത്തയച്ചത് ശരിയായില്ലെന്ന് സിസ്റ്റർ ലൂസി; ഫ്രാൻസിസ്‌കൻ സഭയുടെ തീരുമാനത്തിനെതിരെ വത്തിക്കാന് അപ്പീൽ നൽകിയെന്നും സിസ്റ്റർ

പ്രിയപ്പെട്ട റോസമ്മച്ചേടത്തി അറിയുവാൻ..ലൂസിയെ 17 ാം തീയതിയോടെ മഠത്തിൽ നിന്ന് കൂട്ടിക്കൊണ്ടുപോകണം; സഭാനിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് പുറത്താക്കിയെന്നും അതുവരെയുള്ള ശമ്പളം സഭയുടെ അവകാശപ്പെട്ടതാണെങ്കിലും ചോദിക്കുന്നില്ലെന്നും പ്രൊവിൻഷ്യൽ സുപ്പീരിയർ; 85 വയസുള്ള തന്റെ അമ്മയ്ക്ക കത്തയച്ചത് ശരിയായില്ലെന്ന് സിസ്റ്റർ ലൂസി; ഫ്രാൻസിസ്‌കൻ സഭയുടെ തീരുമാനത്തിനെതിരെ വത്തിക്കാന് അപ്പീൽ നൽകിയെന്നും സിസ്റ്റർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനിൽ നിന്ന് പുറത്താക്കിയ സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ നിന്ന് കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാർക്ക് കത്തയച്ചു. വയനാട് കാരയ്ക്കാമലയിലെ മഠത്തിൽ നിന്ന് കൂട്ടിക്കൊണ്ടുപോകണമെന്നാണ് എഫ്‌സിസി മാനന്തവാടി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജ്യോതി മരിയയാണ് വീട്ടുകാർക്ക് കത്തയച്ചത്. സിസ്റ്റർ ലൂസിയുടെ അമ്മ റോസമ്മയെയാണ് കത്തിൽ അഭിസംബോധന ചെയ്യുന്നത്.

മകളെ മഠത്തിൽനിന്നും കൊണ്ടുപോകണമെന്നാണ് കത്തിൽ പറയുന്നത്. ഇനിയും മഠത്തിൽ തുടരുന്നത് സഭാ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കത്ത് നൽകിയിരിക്കുന്നത്.സഭാ നിയമങ്ങൾക്ക് വിരുദ്ധമായി സിസ്റ്റർ ലൂസി സന്യാസി വ്രതം വ്യതിചലിച്ച് സഞ്ചരിച്ചു. സഭയെ അപകീർത്തിപ്പെടുത്തും വിധത്തിലുള്ള കാര്യങ്ങൾചയ്തു. കാറുവാങ്ങി. ടെലിവിഷനിൽ സഭയെ അപകീർത്തിപ്പെടുത്തി സംസാരിച്ചു തുടങ്ങിയ കാരണങ്ങളാണ് കത്തിൽ ചൂണ്ടിക്കാണിക്കുന്നത്.ലൂസിക്ക് ഒരു അവകാശവും നൽകില്ലെന്നും സഭ കത്തിൽ വ്യക്തമാക്കി. എന്നാൽ, മകളെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് 85 വയസ്സുള്ള തന്റെ അമ്മയ്ക്ക് കത്തയച്ചത് ശരിയായ നടപടിയല്ലെന്ന് ലൂസി കളപ്പുര പറഞ്ഞു.

കാസർകോഡ് ജില്ലയിലെ ചെമ്മരൻകയം പെരുമ്പട്ടയിലാണ് സിസ്റ്ററിന്റെ വീട്. അതേസമയം, തന്നെ മഠത്തിൽ നിന്ന് തന്നെ ഇറക്കിവിടാൻ സന്യാസി സമൂഹത്തിന് നിയമപരമായി കഴിയില്ലെന്ന് സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു. സഭയിൽ നിന്ന് തന്നെ പുറത്താക്കിയ തീരുമാനത്തിൽ അപ്പീൽ നടപടികളുമായി മുമ്പോട്ട് പോകുകയാണ്. വത്തിക്കാനിലേക്ക് അപ്പീൽ അയച്ചിട്ടുണ്ട്. മഠത്തിൽ നിന്ന് നിർബന്ധിച്ച് ഇറക്കിവിടാനാവില്ലെന്നും ലൂസി കളപ്പുര മാധ്യമങ്ങളോട് പറഞ്ഞു.

മെയ് 11ന് ചേർന്ന യോഗത്തിലെ തീരുമാനം നടപ്പിലാക്കുന്നു എന്നാണ് വിശദീകരണം. സഭാചട്ടങ്ങൾ ലംഘിച്ചു എന്ന കുറ്റത്തിനാണ് നടപടി. സ്വമേധയാ പുറത്തുപോകാൻ തയ്യാറല്ലെങ്കിൽ സഭയിൽ നിന്നും പുറത്താക്കുമെന്നും, അങ്ങനെയെങ്കിൽ ഇത്ര നാൾ സേവനം അനുഷ്ഠിച്ചതിന്റെ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും എഫ്‌സിസിയുടെ കത്തിൽ പറയുന്നു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത നടപടി സഭാ വിരുദ്ധമല്ലെന്നാണ് ലൂസിയുടെ നിലപാട്. പലതവണ വിശദീകരണം ആവശ്യപ്പെട്ട ശേഷമാണ് നടപടി. ചാനൽ ചർച്ചകളിൽ പങ്കെടുത്തു, മഠത്തിൽ വൈകിയെത്തുന്നു, സഭാവസ്ത്രം ധരിക്കാതിരുന്നു തുടങ്ങിയവയാണ് ആരോപണങ്ങൾ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തെ സിസ്റ്റർ ലൂസി പിന്തുണച്ചിരുന്നു

കാനോനിക നിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ മതിയായ വിശദീകരണം എഴുതി നൽകാൻ ആവശ്യപ്പെട്ട് നേരത്തേ ലൂസിക്കു നോട്ടീസ് ലഭിച്ചിരുന്നു. കൊച്ചിയിൽ കന്യാസ്ത്രീകൾ സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്തതോടെയാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ സഭയ്ക്ക് അനഭിമതയായത്. ഇതേ തുടർന്ന് വിവിധ കുറ്റങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ജനുവരി 9ന് ഹാജരാകാൻ ഫ്രാൻസിസ്‌കൻ ക്‌ളാരിസ്റ്റ് കോൺഗ്രഗേഷന്റെ സുപ്പീരിയർ ജനറൽ സിസ്റ്റർ ആൻ ജോസഫ് നോട്ടീസ് നൽകിയിരുന്നു. ബിഷപ്പിന് എതിരെ സമരം നടത്തിയതും മാധ്യമങ്ങളോട് അഭിപ്രായങ്ങൾ പറഞ്ഞതും ഉൾപ്പെടെ 13 കാരണങ്ങളായിരുന്നു നോട്ടീസിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ജോലി ചെയ്ത ശമ്പളം ഉപയോഗിച്ച് കാറ് വാങ്ങി, സഭയുടെ അനുവാദമില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചു, സഭയുടേതല്ലാത്ത മാധ്യമങ്ങളിൽ ലേഖനങ്ങൾ എഴുതി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിസ്റ്റർ ലൂസി കളപ്പുരയോട് മദർ ജനറാൾ വിശദീകരണം ചോദിച്ചത്. കൊച്ചിയിൽ കന്യാസ്ത്രീമാർ നടത്തിയ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും വനിതാമതിലിൽ പങ്കെടുക്കുകയും ചുരിദാർ ധരിക്കുകയും ചെയ്ത് സഭയിലെ അനീതികൾ സിസ്റ്റർ ലൂസി കളപ്പുര ഉയർത്തിക്കാണിച്ചിരുന്നു.

സഭയിലെ വൈദികർ തോണ്ടിയും പിടിച്ചും സെക്ഷ്വലായി സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് തുറന്നു പറയാൻ ധൈര്യം കാണിച്ച കന്യാസ്ത്രീ കൂടിയാണ് സിസ്റ്റർ ലൂസി. അതിൽ നിന്നെല്ലാം രക്ഷപെട്ടു നിൽക്കുന്നതു കൊണ്ടാണല്ലോ ധൈര്യമായി നിൽക്കാൻ പറ്റുന്നത്. പല കന്യാസ്ത്രീമാർക്കും അതു പറ്റില്ല എന്നും അവർ പറഞ്ഞിരുന്നു.

കന്യാസ്ത്രീ പീഡനക്കേസുമായി ബന്ധപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തതിന്റെ പേരിൽ ഇതിന് മുമ്പും സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരെ സഭയിൽ നിന്നും പ്രതികാര നടപടികൾ ഉണ്ടായിട്ടുണ്ട്. സഭ നിർദ്ദേശ പ്രകാരം കൂടെ പ്രവർത്തിക്കുന്ന കന്യാസ്ത്രീകൾ പോലും തന്നോട് സഹകരിക്കുന്നില്ലെന്ന് സിസ്റ്റർ ലൂസി മാധ്യമങ്ങളോട് തുറന്ന് പറഞ്ഞിരുന്നു. തന്നെ സഭയിൽ നിന്ന് പുറത്താക്കി എന്ന രീതിയിലാണ് സഭയ്ക്കകത്ത് ചർച്ചകൾ നടക്കുന്നത്. ഇടവക പ്രവർത്തനങ്ങളിൽ നിന്നും വേദപാഠ ക്ലാസുകളിൽ നിന്ന് മാറ്റി നിർത്തിയതായും വൈദികമേലധ്യക്ഷന്മാർ പല പ്രസംഗങ്ങളിലും തന്നെ വിമർശിച്ച് അപകീർത്തിപ്പെടുത്തുന്നതായും സിസ്റ്റർ ലൂസി കളപ്പുരക്കൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP