കൂടെ കിടക്കാത്തതിന്റെ പ്രതികാരമാണെന്ന് സിസ്റ്റർ പറഞ്ഞിരുന്നു; വിവാദമായ ശേഷമാണ് നടന്നത് ഇതൊക്കെയാണെന്ന് തിരിച്ചറിഞ്ഞത്; റിപ്പോർട്ടർ ടിവിയിൽ നിഷ്കളങ്കമായി സിസ്റ്റർ അനുപമ പറഞ്ഞത് ബിഷപ്പിന് തുണയായി; തന്റെ മൊഴി അഭിമുഖം സത്യസന്ധമാണോ എന്ന് മാത്രമായിരുന്നുവെന്ന് മീഡിയാ വൺ വഴി മാതൃഭൂമിയിൽ എത്തിയ അഭിലാഷ് മോഹൻ; ഫ്രാങ്കോ രക്ഷപ്പെട്ട കഥ

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: എന്തിനാണ് ഈ സമരത്തിന് നിർബന്ധിതമായതെന്ന് സിസ്റ്റർ അനുപമയോട് ചോദിച്ചായിരുന്നു അഭിലാഷ് മോഹൻ ആ അഭിമുഖം തുടങ്ങിയത്. 2018 സെപ്റ്റംബറിലായിരുന്നു ആ അഭിമുഖം. പിന്നീട് റിപ്പോർട്ടർ ടിവിയിൽ നിന്ന് മീഡിയാ വൺ വഴി അഭിലാഷ് മോഹൻ മാതൃഭൂമി ന്യൂസിലെത്തുമ്പോൾ കേസിൽ വിധി വന്നു. ആ വിധി സിസ്റ്റർ അനുപമയും പരാതിക്കാരായ കന്യാസ്ത്രീകളും പ്രതീക്ഷിച്ചതാകുന്നില്ല. ജലന്തർ ബിഷപ്പ ഫ്രാങ്കോ മുളയ്ക്കൽ കുറ്റ വിമുക്തനായി. ഒരു മാധ്യമ പ്രവർത്തകന്റെ മൊഴിയാണ് ഇതിന് കാരണമെന്ന് പ്രതിഭാഗം വിളിച്ചു പറയുകയും ചെയ്തു.
പിന്നാലെ ഇപ്പോൾ ജോലി ചെയ്യുന്ന ചാനലിലൂടെ സംഭവിച്ചത് എന്തെന്ന് അഭിലാഷ് മോഹൻ വിശദീകരിച്ചു. ഹൈക്കോടതിക്ക് അടുത്തു വച്ച് അന്ന് സിസ്റ്റർ അനുപമയുടെ അഭിമുഖം എടുത്തിരുന്നു. അതിലെ ക്ലിപ്പുകൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു. അതിന്റെ ആധികാരിക ഉറപ്പു വരുത്താൻ എന്നെ കോടതി വിളിപ്പിച്ചു. അവിടെ പോയി സത്യം പറഞ്ഞു. ആ അഭിമുഖം വസ്തുതയാണെന്നും കൃത്രിമം കാട്ടിയില്ലെന്നും കൂട്ടിച്ചേർത്തു. അല്ലാതെ കേസിന്റെ മറ്റ് മരിറ്റുകളിലേക്ക് പോയിരുന്നില്ല. ഇതിനൊപ്പം പ്രോസിക്യൂഷനും സത്യം പറഞ്ഞതു നന്നായി എന്ന് തന്നോട് പറഞ്ഞുവെന്നും അഭിലാഷ് മോഹൻ കൂട്ടിച്ചേർത്തു.
12 ദിവസമാണ് പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ പ്രതിഭാഗം വാദിച്ചത്. മറ്റ് കന്യാസ്ത്രീകളെയും സമാനമായി വിസ്തരിച്ചു. ആരും കൂറുമാറിയില്ല. എന്നിട്ടും കോടതിക്ക് മാത്രം ഒന്നും ബോധ്യപ്പെട്ടില്ല. ഇതിന് കാരണം റിപ്പോർട്ടറിലെ എൻകൗണ്ടർ അഭിമുഖത്തെ മുൻനിർത്തി രാമൻപിള്ള നടത്തിയ വിസ്താരമായിരുന്നു. അങ്ങനെ പീഡന കേസിൽ ശിക്ഷിക്കപ്പെടാതെ ബിഷപ്പ് രക്ഷപ്പെട്ടു. ഇനി പ്രോസിക്യൂഷൻ അപ്പീലുമായി പോകും. അങ്ങനെ നിയമ യുദ്ധം തുടരുന്ന കേസിൽ താൽകാലിക വിജയം ബിഷപ്പിനാവുകയാണ്.
ബിഷപ്പിന്റെ പീഡനത്തെ കുറിച്ച് പലരോടും പരാതി പറഞ്ഞുവെന്നായിരുന്നു പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ പ്രധാന വാദം. സാക്ഷികളിൽ എല്ലാവരും പ്രോസിക്യൂഷനൊപ്പം നിന്നു. എന്നാൽ അഭിലാഷ് മോഹന്റെ അഭിമുഖം എല്ലാം പൊളിച്ചു. ബിഷപ്പിനെതിര കന്യാസ്ത്രീ പരാതി നൽകിയതിന് പിന്നിലെ പ്രതികാരം കോടതിയെ ബോധിപ്പിക്കാൻ അഭിഭാഷകനായ രാമൻപിള്ളയ്ക്ക് കഴിഞ്ഞു. വിവാദം ഉണ്ടായ ശേഷമാണ് പീഡനത്തെ കുറിച്ച് താനറിഞ്ഞതെന്നായിരുന്നു അഭിമുഖത്തിൽ സിസ്റ്റർ അനുമപ അഭിമുഖത്തിൽ പറയുന്നുണ്ട്. ഇതോടെ സിസ്റ്ററിനെതിരെ ബിഷപ്പ് നടപടി എടുത്ത ശേഷമാണ് ഈ പരാതി ഉയർന്നതെന്ന് വാദിച്ചു സ്ഥാപിക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞു.
ആരും അറിയാതെ ഉള്ളിലൊതുക്കി കേണപേക്ഷിച്ചു. വീട്ടുകാരെ അറിയിച്ചിരുന്നില്ല. പലരോടും കൂടെ കിടക്കാത്തതിന്റെ പ്രതികാരമാണ് ഇതെന്നും സിസ്റ്റർ പറഞ്ഞിരുന്നു. വിവാദമായ ശേഷമാണ് താനടക്കമുള്ളവർ അവിടെ നടന്നത് ഇതൊക്കെയാണെന്ന് തിരിച്ചറിഞ്ഞതെന്ന് ആ അഭിമുഖത്തിൽ സിസ്റ്റർ നിഷ്കളങ്കമായി പറയുന്നുണ്ട്. അതായത് തന്നെ എങ്ങനെയാണ് പീഡിപ്പിച്ചതെന്ന് മുമ്പ് തന്നോട് പറഞ്ഞിരുന്നില്ലെന്ന് സിസ്റ്റർ അനുപമ സമ്മതിക്കുകയായിരുന്നു അവിടെ. 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഇതിനെ ബലാത്സഗമായി കാണാനാകുമോ എന്ന സംശയവും പ്രതിഭാഗം നേരത്തെ ചർച്ചയായിരുന്നു. ഇതെല്ലാം അഭിമുഖത്തിനൊപ്പം ആയുധമാക്കിയാണ് പ്രതിഭാഗം ജയിച്ചു കയറിയത്.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തനാകുന്നതിന് കാരണം ആ അഭിമുഖമാണെന്ന് പ്രതിഭാഗവും സമ്മതിക്കുന്നുണ്ട്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് കേസിൽ വിധിപറഞ്ഞത്. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്. മഠത്തിലെ ഗസ്റ്റ് ഹൗസിലാണ് ബിഷപ്പ് താമസിച്ചതെന്നും പ്രതിഭാഗം സ്ഥാപിച്ചെടുത്തു. ബി രാമൻപിള്ളയായിരുന്നു പ്രതിഭാഗം അഭിഭാഷകൻ.
105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസിൽ വിധിവന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾപ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരുന്നത്. ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി. 2014 മുതൽ 2016 വരെയുടെ കാലയളവിൽ കന്യാസ്ത്രീ കുറുവിലങ്ങാട് മഠത്തിൽവെച്ച് പീഡനത്തിനിരയായെന്നായിരുന്നു ആരോപണം. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും ഉവരുടെ പരാതിയിലുണ്ടായിരുന്നു.
2017 മാർച്ചിലാണ് പീഡനം സംബന്ധിച്ച് മദർ സുപ്പീരിയറിന് കന്യാസ്ത്രീ പരാതി നൽകിയത്. ജൂൺ 27-ന് അവർ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. പിറ്റേദിവസം തന്നെ പൊലീസ് പരാതിയിൽ കേസെടുത്തു. വൈക്കം ഡിവൈ.എസ്പി.യായിരുന്ന കെ.സുഭാഷിന് അന്വേഷണച്ചുമതല കൈമാറി. സംഭവം വിവാദമായതോടെ കുറുവിലങ്ങാട് മഠത്തിലെ പീഡനം ദേശീയതലത്തിലടക്കം ചർച്ചയായി. കന്യാസ്ത്രീയെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ സന്ദർശിക്കാനെത്തി. ബിഷപ്പ് വിദേശത്തേക്ക് കടക്കാതിരിക്കാൻ വ്യോമയാന മന്ത്രാലയത്തിന് കത്ത് നൽകി. ഇതിനിടെ, കേസിന്റെ അന്വേഷണവും ഒരുവഴിക്ക് നടക്കുന്നുണ്ടായിരുന്നു.
പീഡനം സംബന്ധിച്ച് കന്യാസ്ത്രീ വാക്കാൽ പരാതി നൽകിയിരുന്നതായി പാലാ ബിഷപ്പ് മൊഴി നൽകി. കേസിൽനിന്ന് പിന്മാറാൻ രൂപത അധികാരികൾ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരനും പറഞ്ഞു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയും രേഖപ്പെടുത്തി. അന്വഷണസംഘം ഡൽഹിയിലേക്കും ജലന്ധറിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഡൽഹിയിൽനിന്ന് ചിലരുടെ മൊഴി രേഖപ്പെടുത്തി. കന്യാസ്ത്രീക്കെതിരേ ആരോപണമുന്നയിച്ച ബന്ധുവിൽനിന്നും മൊഴിയെടുത്തി. എന്നാൽ കന്യാസ്ത്രീയ്ക്ക് അനുകൂലമായി ഇതൊന്നും മാറാതിരിക്കാൻ പ്രതിഭാഗം അഭിഭാഷകർ ശ്രദ്ധിച്ചു. ബിഷപ്പിനെതിരായ പരാതി മുഴുവൻ നടപടിയുടെ വൈരാഗ്യമാണെന്ന് വരുത്തി തീർത്തു.
പാലാ കോടതിയിൽ ഹാജരാക്കിയ ഫ്രാങ്കോയെ കോടതി റിമാൻഡ് ചെയ്തിരുന്നു. 5968-ാം നമ്പർ തടവുകാരനായി ഫ്രാങ്കോയെ പാലാ ജയിലിലടച്ചു. ബിഷപ്പിനെ കുറുവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിൽ ഫ്രാങ്കോ എല്ലാം നിഷേധിക്കുകയാണ് ചെയ്തത്. 5968-ാം നമ്പർ തടവുകാരനായാണ് ഫ്രാങ്കോയെ പാലാ ജയിലിലടച്ചിരുന്നത്. രണ്ടാഴ്ചയിലേറെ നീണ്ട ജയിൽവാസത്തിന് ശേഷം 2018 ഒക്ടോബർ 15-ന് ഹൈക്കോടതി ഫ്രാങ്കോയ്ക്ക് ജാമ്യവും അനുവദിച്ചു. ഇതിനിടെ, ബിഷപ്പിനെതിരേ മൊഴി നൽകിയ വൈദികനെ പഞ്ചാബിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി.
മരണത്തിൽ അസ്വാഭാവികതയില്ലെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. കന്യാസ്ത്രീകൾ ബിഷപ്പിനെതിരേ പലതവണ പരാതിപ്പെട്ടതായും ബിഷപ്പിൽനിന്ന് മോശം അനുഭവം ഉണ്ടായതായി കന്യാസ്ത്രീ പറഞ്ഞതായും ഈ വൈദികൻ മൊഴി നൽകിയിരുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പിന്നീട് വിചാരണ ആരംഭിച്ചെങ്കിലും ഒരാഴ്ച മുമ്പാണ് വിചാരണ പൂർത്തിയാക്കിയത്. കേസിൽ ആകെ 83 സാക്ഷികളാണുള്ളത്. ഇതിൽ 39 വേരെ വിചാരണയ്ക്കിടെ വിസ്തരിച്ചിരുന്നു. കന്യാസ്ത്രീകളും വൈദികരും ബിഷപ്പുമാരും സാക്ഷിപ്പട്ടികയിലുണ്ടായിരുന്നു. ഫ്രാങ്കോയുടെ മൊബൈൽഫോൺ, ലാപ്ടോപ്പ് അടക്കുള്ളവ നിർണായക തെളിവായി കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
Stories you may Like
- ബിഷപ്പ് പ്രതി സ്ഥാനത്ത് വന്ന കേരളത്തിലെ ആദ്യത്തെ പീഡന കേസിന്റെ ചരിത്രം
- നന്ദി അറിയിക്കാൻ ഫ്രാങ്കോ മുളക്കൽ വീട്ടിലെത്തി; കൈമുത്തി പി.സി ജോർജ്
- അഭിലാഷ് മോഹന്റെ അഭിമുഖം ഫ്രാങ്കോ കേസ് മെറിറ്റിനെ ബാധിക്കുന്നത് എങ്ങനെ?
- വീഴ്ചകളിൽ നിന്ന് ഉയർത്തെഴുനേൽക്കുന്ന മോഹൻലാലിന്റെ സിനിമാ ജീവിതം
- ലാലിസം മലയാളിക്ക് വിസ്മയം ആകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- ഗോവിന്ദച്ചാമിക്കും നാളെ ശിക്ഷ ഇളവും പൗര സ്വീകരണവും കിട്ടുമോ! ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചത് ചട്ട ലംഘനം; പുറത്തിറങ്ങിയ 11 പ്രതികൾക്കും ലഭിക്കുന്നത് വൻ പൗരസ്വീകരണം; ബലാത്സംഗികളുടെ കാൽതൊട്ട് വന്ദിച്ച് ജനം; ഗുജറാത്തിൽ നിന്ന് വീണ്ടും ഞെട്ടിക്കുന്ന വാർത്തകൾ
- യുജിസിയെ കൂടെ കൂട്ടി കണ്ണൂരിലെ വാദം പൊളിക്കും; ലോകായുക്ത ബിൽ അംഗീകരിക്കാതെ പിണറായിയെ വെട്ടിലാക്കും; വിധി വേഗത്തിലാക്കാൻ ഹൈക്കോടതിയിൽ നീക്കം; ദുരിതാശ്വാസ നിധിയിലെ ആരോപണം തെളിഞ്ഞാൽ മുഖ്യമന്ത്രിക്കെതിരായ ശുപാർശ ലോകായുക്തി നൽകുക ഗവർണ്ണർക്ക്; രണ്ടും കൽപ്പിച്ച് ആരിഫ് മുഹമ്മദ് ഖാൻ; സിപിഎമ്മിൽ 'പകരം' ചർച്ച സജീവം
- അയപ്പന് കാണിക്കയായി 107.75 പവൻ തൂക്കമുള്ള സ്വർണ്ണമാല; നടയിൽ സമർപ്പിച്ചത് തിരുവനന്തപുരം സ്വദേശിയായ ഭക്തൻ
- വിമർശകർക്ക് യുജിസി ചട്ടങ്ങളെ കുറിച്ച് ലവലേശം അറിവില്ല; എഫ്ഡിപി കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാം എന്നാണ് ചട്ടം; സ്റ്റഡി ലീവ് അല്ല അതെന്ന് സർവ്വകലാശാല രക്ഷാ സംഘക്കാർക്ക് അറിയില്ല; യുജിസി ചട്ടം പകുതി മാത്രം വായിച്ചാണ് വിമർശനങ്ങളെന്നും പ്രിയ വർഗീസ്
- ക്യാപ്റ്റൻ നിർമ്മൽ ശിവരാജന് വിട; ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു; നിറകണ്ണുകളോടെ സല്യൂട്ട് നൽകി യാത്രയാക്കി സൈനിക ഓഫീസറായ ഭാര്യ
- ബിജെപിയുടെ ജെ പി നഡ്ഡ മോഡൽ കോൺഗ്രസ് അനുകരിക്കുമോ? ഗാന്ധി കുടുംബത്തിന് പുറത്തുള്ള നേതാവിനെ പാർട്ടി അദ്ധ്യക്ഷനാക്കുമോ? രാഹുൽ മൗനം തുടരുന്നതോടെ, ആരാകും പകരം എന്ന ചർച്ച സജീവം
- ആകാശ് തില്ലങ്കേരിയുടെ നേതൃത്വത്തിൽ സിപിഎം ക്വട്ടേഷൻ സംഘം, തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഷുഹൈബിനെ വെട്ടിക്കൊന്നത് മൂന്നുവർഷം മുമ്പ്; മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിൽ പ്രതിഷേധിച്ചതോടെ ഷുഹൈബിന്റെ ഉറ്റസുഹൃത്തും വധഭീഷണിയുടെ നിഴലിൽ
- ക്ലർക്കായി തുടങ്ങി ഒരു വർഷം കൊണ്ട് ഗസറ്റഡ് തസ്തികയായ അഡിഷനൽ പിഎ വരെ എത്തിച്ചു; മന്ത്രി വി.ശിവൻകുട്ടിയുടെ പഴ്സനൽ സ്റ്റാഫുകളുടെ തസ്തികയും ശമ്പളവും ഉയർത്തി ഉത്തരവ്; ഖജനാവിനെ ചോർത്തി 'പഴ്സനൽ' സ്റ്റാഫുകളോടുള്ള കരുതൽ തുടർന്നു പിണറായി സർക്കാർ
- പേടിപ്പിക്കുന്ന ഓവർടേക്കിങ്ങും മത്സരയോട്ടവും പതിവായതോടെ ജീവനിൽ കൊതിയുള്ളവർ ആറ്റുപറമ്പത്ത് ബസിൽ കയറാതായി; ആളെ പിടിക്കാൻ 'നർമദ' എന്ന് നദിയുടെ പേരു നൽകിയിട്ടും ജീവനക്കാർ നന്നായില്ല; വടക്കൻ പറവൂരിൽ കാർ ഡ്രൈവറെ കുത്തിയ ജീവനക്കാർക്ക് ഒത്താശ ചെയ്യുന്നത് ഉടമ നൗഷാദ്
- കേട്ടറിഞ്ഞത് ഞണ്ടു വിഭവങ്ങളുടെ മനംമയക്കുന്ന സ്വാദ്; രുചി തേടിയെത്തിയത് ശ്രീലങ്കൻ ഇതിഹാസ താരങ്ങളുടെ ഹോട്ടലിലും; മമ്മൂട്ടിക്ക് സമ്മാനിച്ചത് കിട്ടാവുന്നതിൽ ഏറ്റവും വലിയ ഞണ്ടും; ശ്രീലങ്കൻ ആതിഥ്യമര്യാദകൾ ആസ്വദിച്ച് മെഗാ സ്റ്റാർ; നന്ദി മമ്മൂട്ടി.. ഇനിയും ശ്രീലങ്കയിലേക്ക് വരുവെന്ന് ടുറിസം വകുപ്പ് മന്ത്രി
- കൂറ്റൻ രാജവെമ്പാലയെ വെറുംകൈകൊണ്ട് പിടിച്ച് യുവാവ്; കൊത്താനാഞ്ഞ പാമ്പിനെ നിമിഷ നേരം കൊണ്ട് വരുതിയിലാക്കിയും വിരുത് വീഡിയോ കാണാം
- സ്വപ്നയുടെ നിർണായക വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ ഇ ഡി എത്തിയപ്പോൾ ആന്റി ക്ലൈമാക്സ്; ഇ ഡി ഓഫീസർ രാധാകൃഷ്ണന്റെ കസേര തെറിപ്പിച്ചത് മുകളിൽ നിന്നുള്ള അതിവേഗ ഇടപെടലിൽ; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയുള്ള നടപടി ദുരൂഹം
- ഭക്ഷ്യക്ഷാമം മൂലം കൂട്ട മരണങ്ങളുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ട രാജ്യം; ലോകത്തിൽ എറ്റവും കുറഞ്ഞ ആയുർ ദൈർഘ്യമുള്ള നാട്; ബ്രിട്ടീഷ് ഭരണം തകർത്തത് സാമ്പത്തിക അടിത്തറ; എന്നിട്ടും 30 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷിച്ച ലോക മഹാത്ഭുദം; പാക്കിസ്ഥാൻ കൊടും പട്ടിണിയിലേക്ക് നീങ്ങുമ്പോൾ ഇന്ത്യ കുതിക്കുന്നു; വളരുന്ന ഭാരതത്തിന്റെ കഥ!
- മെട്രോയിൽ സീറ്റിനായി സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ പോര്; വീഡിയോ വൈറൽ; ഇതിനോടകം കണ്ടത് ഒരു ലക്ഷത്തിലേറെ പേർ
- തല്ലുമാല, യോയോ യൂത്ത് സ്പെഷ്യൽ ആഘോഷ സിനിമ; ഇൻസ്റ്റഗ്രാമിന്റെ ടൈംലൈനിലൂടെ പോവുന്നതു പോലെയുള്ള കഥ; പാട്ടും ഡാൻസും അടിയുമായി യുവതയുടെ ആഘോഷം; പക്ഷേ കലാപരമായി നോക്കുമ്പോൾ തല്ലിപ്പൊളി മാല; ടൊവീനോ സൂപ്പർ താര പദവിയിലേക്ക്; ഇത് മുജാഹിദ് ബാലുശ്ശേരിമാരുടെ കണ്ണുതുറപ്പിക്കട്ടെ!
- അതെ ഞങ്ങൾ വേർപിരിഞ്ഞു; എന്നാൽ മകനെ ആലോചിച്ച് ഇതുവരെ വിവാഹ മോചനം നേടിയിട്ടില്ല: നടി വീണാ നായരുമായി പിരിഞ്ഞെന്ന് വ്യക്തമാക്കി ആർ.ജെ അമൻ
- അതിക്രൂരമായി കുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കാൻ ആദ്യ ശ്രമം; പതിനാറാം നിലയിൽ നിന്ന് താഴെ കൊണ്ടു പോകുക അസാധ്യമായപ്പോൾ വേസ്റ്റുകൾ താഴേക്ക് എത്തിക്കാനുള്ള പൈപ്പിൽ തിരുകി കയറ്റി; അഴുകി തുടങ്ങിയ മൃതദേഹം ചർച്ചയാക്കുന്നതും ലഹരി; സജീവിനെ കൊന്നതും കഞ്ചാവ്?
- യുജിസിയെ കൂടെ കൂട്ടി കണ്ണൂരിലെ വാദം പൊളിക്കും; ലോകായുക്ത ബിൽ അംഗീകരിക്കാതെ പിണറായിയെ വെട്ടിലാക്കും; വിധി വേഗത്തിലാക്കാൻ ഹൈക്കോടതിയിൽ നീക്കം; ദുരിതാശ്വാസ നിധിയിലെ ആരോപണം തെളിഞ്ഞാൽ മുഖ്യമന്ത്രിക്കെതിരായ ശുപാർശ ലോകായുക്തി നൽകുക ഗവർണ്ണർക്ക്; രണ്ടും കൽപ്പിച്ച് ആരിഫ് മുഹമ്മദ് ഖാൻ; സിപിഎമ്മിൽ 'പകരം' ചർച്ച സജീവം
- പനി വന്നാൽ ഉടൻ കുറിക്കുന്നത് ഡോളോ 650; ഗുളിക കുറിക്കാൻ മരുന്ന് കമ്പനി ഡോക്ടർമാർക്ക് കൈക്കൂലിക്കായി ഇറക്കിയത് 1000 കോടി; മെഡിക്കൽ റെപ്പുമാരുടെ സംഘടന നൽകിയ ഹർജിയിൽ ഇടപെട്ട് സുപ്രീം കോടതി; 10 ദിവസത്തിനകം കേന്ദ്രം മറുപടി നൽകണം; തനിക്ക് കോവിഡ് വന്നപ്പോഴും കുറിച്ചത് ഡോളോ എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്; വളരെ ഗൗരവം ഉള്ള പ്രശ്നമെന്നും കോടതി
- തേഞ്ഞിപ്പാലത്തു മൊബൈൽ ഓഫായെങ്കിലും കൊച്ചി സൈബർ സെല്ലിന്റെ ട്രാക്കിങ് നിർണായകമായി; കാസർകോട് പ്രതി എത്തിയത് തിരിച്ചറിഞ്ഞത് അന്വേഷണ മികവ്; മഞ്ചേശ്വരത്തു അർഷാദിനെ വളഞ്ഞ് പൊലീസ് സംഘം; ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ കീഴ്പെടുത്തി ഉദ്യോഗസ്ഥർ; കൊച്ചി ഫ്ളാറ്റിലെ കൊലയാളിയെ അതിവേഗം പൊക്കി വീണ്ടും പൊലീസ് ബ്രില്ല്യൻസ്!
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
- പ്രണയിക്കുമ്പോൾ ലോറി ക്ലീനർ; ഓട്ടോ ഡ്രൈവറായത് കാമുകിയെ പൊന്നു പോലെ നോക്കാൻ; എട്ടു വർഷം മുമ്പത്തെ വിവാഹം തലവര മാറ്റി; ഭർത്താവിനെ 350 കോടി ആസ്തിക്കാരനാക്കി ഭാര്യയുടെ തന്ത്രങ്ങൾ; പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞതും അത്യാർത്തിയിൽ; വയനാട്ടിൽ നിന്നും നിലമ്പൂരിലെത്തി കോടികളുണ്ടാക്കിയ ഫസ്നയുടേയും ഭർത്താവിന്റേയും കഥ
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
- കണ്ണൂരിലെ സർവ്വീസുകൾ നിർത്തുന്നത് പരിഗണിച്ച് ഇൻഡിഗോ? സാങ്കേതിക കാരണം പറഞ്ഞ് ബംഗ്ലൂരുവിൽ നിന്നുള്ള സർവ്വീസ് റദ്ദാക്കിയത് ചർച്ചകളിൽ; പിണറായിക്കും ജയരാജനും ഇനി തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പറന്നിറങ്ങാൻ കഴിയുമോ? കണ്ണൂരിനെ പ്രതിസന്ധിയിലാക്കി വിമാന പ്രതിഷേധ വിവാദം; സർക്കാർ പ്രതികാരം ഭയന്ന് വിമാനക്കമ്പനി
- സ്വർണക്കടത്തിൽ പിണറായിയെ വീഴ്ത്തിയാൽ ബിജെപിയുടെ തലപ്പത്ത് വൻ ഇളക്കി പ്രതിഷ്ഠ ഉണ്ടാകും; ഒത്തുതീർപ്പ് ആരോപണത്തിൽ കേരളത്തിലെ നേതാക്കൾക്കെതിരെ അണികളുടെ വികാരം ശക്തമാകവേ ബിജെപി സംസ്ഥാന പ്രസിഡന്റാവാൻ പ്രതീഷ് വിശ്വനാഥനും; വിശ്വസ്തനെ അവരോധിക്കാൻ അമിത്ഷാക്കും താൽപ്പര്യം; ബിജെപിയിൽ അസാധാരണ നീക്കങ്ങൾ
- രജിസ്റ്റർ മാരീജിന് ശേഷം മകന്റെ ഭാര്യയെ മകളെന്ന് പറഞ്ഞ് അവതരിപ്പിച്ചത് സ്നേഹത്തിനൊപ്പം പ്രാർത്ഥനയും ഇവർക്ക് വേണമെന്ന് ആവശ്യപ്പെട്ട്; രജിസ്ട്രാർ ഓഫീസിലെ വിവാഹത്തിന് എത്തിയത് അടുത്ത ബന്ധുക്കൾ മാത്രം; ലീഡറിന്റെ മകൻ ചിന്തൻ ശിബർ ബഹിഷ്കരിച്ചതല്ല; ഒന്നും ആരോടും പറയാതെ മകനേയും മകളേയും ചേർത്ത് നിർത്തി കെ മുരളീധരൻ വ്യത്യസ്തനാകുമ്പോൾ
- മാൾ ഓഫ് ട്രാവൻകൂർ ഭീകര നഷ്ടത്തിൽ; ഹൈമാർട്ട് ഹൈപ്പർമാർക്കറ്റും ഇഹം ഡിജിറ്റലും അടച്ചുപൂട്ടി; ബിഗ്ബസാർ പൂട്ടി; പാറ്റൂരിലെ സെൻട്രൽമാളിൽ സിനിമ മാത്രം; തലസ്ഥാനത്തെ മാളുകളുടെ കഥ കഴിയുന്നു; വിമാനത്താവളത്തിന് അടുത്ത മലബാർ മാളിൽ അദാനിക്കും കണ്ണ്; മാൾ വ്യവസായം പ്രതിസന്ധിയിലോ?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്