തൃശൂരിലെ ബന്ധുവീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് സമരത്തിന് പോയത്; ചോദിക്കാതെ സമരത്തിന് പോയതിന് നടപടിയെടുത്തിട്ടില്ല; സഭാനിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് നേരത്തെ അച്ചടക്ക നടപടിയെടുത്തിട്ടുണ്ട്; കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ നൽകിയ സിസ്റ്റർ ലിസി കളപ്പുരയ്ക്കെതിരെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹം; നടപടി വിവാദമായപ്പോൾ വിലക്കില്ലെന്ന വിശദീകരണവുമായി ഇടവകവികാരി; വിലക്കില്ലെന്ന വാദം വിലപ്പോവില്ലെന്നും തനിക്ക് വിശ്വാസികളുടെ പിന്തുണയുണ്ടെന്നും സിസ്റ്റർ
മറുനാടൻ മലയാളി ബ്യൂറോ
വയനാട്: കൊച്ചിയിലെ കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ നൽകിയ സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹം രംഗത്തെത്തി. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹത്തിന്റെ മാനന്തവാടി രൂപതാംഗമായ സിസ്റ്റർ ലൂസി സഭാ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയായണെന്നാണ് ആരോപണം. തൃശൂരിലെ ബന്ധുവീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് സമരത്തിന് പോയതെന്നും ഇതിന്റെ പേരിൽ നടപടിയെടുത്തിട്ടില്ലെന്നും സന്യാസിനി സഭ വ്യക്തമാക്കി. എന്നാൽ നേരത്തെ സിസ്റ്റർ ലൂസിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സന്യാസിനി സമൂഹം വ്യക്തമാക്കി.
അതേസമയം, സിസ്റ്റർ ലൂസിക്കെതിരെ നടപടി എടുത്തെന്ന ആരോപണം തെറ്റാണെന്ന് ഇടവക വികാരി അറിയിച്ചു. സമരത്തിൽ പങ്കെടുത്തതിന് നടപടി എടുത്തെന്ന ആരോപണം തെറ്റാണ്. സന്യാസിനി എന്ന നിലയിൽ സിസ്റ്റർക്ക് വിലക്കുകളില്ലെന്നും കാരയ്ക്കാമല ഇടവക വാർത്താകുറിപ്പ് ഇറക്കി. സിസ്റ്റർ ലൂസിയെ വിലക്കിയിട്ടില്ല. പകരം വിശ്വാസികളുടെ ആവശ്യം മദർ സുപ്പീരിയർ വഴി അറിയിക്കുകയാണ് ചെയ്തതെന്നും ഇടവകയുടെ വാർത്താ കുറിപ്പിൽ പറയുന്നു.
വേദപാഠം, വിശുദ്ധ കുർബാന എന്നിവ നൽകുന്നതിൽ നിന്നും തനിക്ക് വിലക്കേർപ്പെടുത്തിയതായാണ് സിസ്റ്റർ ആരോപിച്ചത്. ഇന്ന് രാവിലെ പതിവു പോലെ പള്ളിയിലെത്തിയപ്പോഴാണ് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് വേദപാഠം ക്ലാസ് നൽകിയിരുന്ന സിസ്റ്ററെ അതിൽ നിന്നും വിലക്കിയതായി അറിയുന്നത്. തന്നെ ചുമതലയിൽ നിന്നും നീക്കം ചെയ്തതായി ഇടവക വികാരിയാണ് ഈ വിവരം ധരിപ്പിക്കാൻ മദർ സുപ്പീരിയറിനെ ചുമതലപ്പെടുത്തിയതെന്നും സിസ്റ്റർ ലൂസി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇടവക ഇപ്പോൾ വാർത്താ കുറിപ്പ് ഇറക്കിയിരിക്കുന്നത്.
എന്നാൽ രേഖാമൂലം അറിയിപ്പൊന്നും നൽകിയിട്ടില്ലെന്നും ഈ വിലെക്ക് എന്തിന്നെന്നും അറിയില്ലെന്നും സിസ്റ്റർ പ്രതികരിച്ചിരുന്നു. എന്നാൽ കന്യാസ്ത്രീകൾക്ക് പിന്തുണയുമായി സമരപന്തലിൽ എത്തിയതിന്റെ പ്രതികാരമായാണ് തനിക്ക് വിലക്കേർപ്പെടുത്തിയതെന്ന് സിസ്റ്റർ ലൂസി പറഞ്ഞത് വൻ വിവാദമായതിന് പിന്നാലെയാണ് എല്ലാം വിശ്വാസികളുടെ തലയിലിട്ടു കൊണ്ട് സഭ വാർത്താ കുറിപ്പ് ഇറക്കിയത്.
കന്യാസ്ത്രീയെ പീഡിപ്പിച്ച ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട കൊച്ചിയിൽ ഹൈക്കോടതി പരിസരത്ത് നടത്തിയ സമരത്തിനാണ് അവർ പിന്തുണ അറിയിച്ച് രംഗത്ത് വന്നത്. സഭ പ്രതികാര നടപടികൾ ആരംഭിക്കുന്നുവെന്നതിന്റെ സൂചനയാണ് ഇത്. സഭയെ മാധ്യമങ്ങളിലൂടെ വിമർശിച്ചുവെന്നാരോപിച്ചാണ് തനിക്ക് വിലക്കേർപ്പെടുത്തിയതെന്നും സിസ്റ്റർ പറഞ്ഞിരുന്നു. അതേസമയം സിസ്റ്ററുടെ വെളിപ്പെടുത്തൽ വാർത്താ പ്രാധാന്യം നേടിയതോടെ പ്രതിരോധത്തിലായ ഇടവക ഇപ്പോൾ വാർത്താ കുറിപ്പ് ഇറക്കി തടിതപ്പിയിരിക്കുകയാണ്.
രണ്ട് ദിവസം മുമ്പാണ് ലൂസി കളപ്പുര കന്യാസ്ത്രീകളുടെ സമരപ്പന്തലിൽ എത്തിയത്. വീഴ്ചകൾ ഉണ്ടെങ്കിൽ അത് തിരുത്താൻ സഭ തയാറാകണമെന്ന് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലൂസി കളപ്പുര പറഞ്ഞിരുന്നു. ഭയന്നിരിക്കുന്ന കന്യാസ്ത്രീമാരുടെ പൂർണ പിന്തുണ നീതിക്കായി പോരാടുന്ന കന്യാസ്ത്രീമാരോടൊപ്പമുണ്ടെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കിയിരുന്നു. എന്നാൽ ലൂസി മാധ്യമങ്ങളിലൂടെ സഭയെ അപഹസിച്ചുവെന്നാണ് രൂപത ആരോപിച്ചിരിക്കുന്ന കുറ്റം.
രൂപതാംഗമായ ലൂസി പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് വേദപഠന ക്ളാസുകൾ നൽകുന്നുണ്ടായിരുന്നു. ഇന്ന് രാവിലെ ഞായറാഴ്ച പ്രാർത്ഥനയ്ക്കായി എത്തിയപ്പോഴാണ് തന്നെ ചുമതലകളിൽ നീക്കിയ വിവരം അറിഞ്ഞതെന്ന് ലൂസി പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് രൂപത തനിക്ക് രേഖാമൂലം അറിയിപ്പൊന്നും നൽകിയിട്ടില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. എന്നാൽ സഭയുടെ ഈ നീക്കം വിവാദമായതോടെ വിശ്വാസികളുടെ തലയിൽ കെട്ടി വെച്ച് രക്ഷപ്പെടാനാണ് സഭയുടെ ഇപ്പോഴത്തെ ശ്രമം.
തനിക്കെതിരെ നടപടി സ്വീകരിച്ചത് എന്തിനാണെന്ന് അറിയില്ല. നടപടിയെടുത്തതിൽ ഖേദമുണ്ട്. സഭയ്ക്കെതിരെ ഏതെങ്കിലും തരത്തിൽ ഒരു വാക്കെങ്കിലും പറഞ്ഞതായി ചൂണ്ടിക്കാട്ടാമോയെന്നും അവർ ചോദിച്ചു. സമരത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ തനിക്ക് രൂപതയിലെ കന്യാസ്ത്രീകളിൽ നിന്ന് നല്ല പിന്തുണയാണ് ലഭിച്ചത്. സഭയ്ക്കും വൈദികർക്കും മാറ്റം വരേണ്ടത് അത്യാവശ്യമാണെന്ന് മറ്റ് സിസ്റ്റർമാർ പറഞ്ഞതായും ലൂസി വെളിപ്പെടുത്തി.
കന്യാസ്ത്രീകൾ നടത്തിയ സമരത്തെ പിന്തുണച്ചവരെ തിരഞ്ഞ് പിടിച്ചുള്ള പ്രതികാര നടപടി തന്നെ ഉണ്ടാകും എന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത് എന്നതിന്റെ ആദ്യ സൂചനകൾ കൂടിയാണ് ഇത്.സഭയെ പ്രതിരോധിച്ചില്ലെന്ന തകാരണം തന്നെയാകും പ്രധാനം. മാധ്യമങ്ങളിലൂടെ സഭയെ വിമർശിച്ചു എന്നതാണ് കുറ്റമായി പറയുന്നതെങ്കിലും ബിഷപ്പിനെതരായ സമരത്തെ പിന്തുണയ്ച്ചതാണ് ഇപ്പോൾ ആരോപണമുന്നയിച്ചവരെ അകറ്റി നിർത്തുന്നതിന് കാരണമായി പറയുന്നത്.
സമരത്തിന് നേരിട്ട് പിന്തുണ അറിയിച്ചവരെ മാത്രമല്ല സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പടെയുള്ള മാധ്യമങ്ങളിലൂടെ സഭയെ കുറ്റം പറയുന്ന വിശ്വാസികൾക്ക് പോലും നടപടി നേരിടേണ്ടി വരും. നേരത്തെ കന്യാസ്ത്രീയെ പിന്തുണച്ചെത്തിയ വൈദികർ പോലും സഭയുടെ ഭീഷണിയെ തുടർന്ന് പിന്നീട് നിലപാട് മാറ്റിയിരുന്നു.
അതേസമയം, തനിക്കെതിരെ നടപടിയെടുത്തിട്ടില്ലെന്ന വിശദീകരണം അടിസ്ഥാന രഹിതമാണെന്ന് സിസ്റ്റർ ലൂസി വ്യക്തമാക്കി. പറയുകയല്ല വിലക്കിക്കൊണ്ട് ഉത്തരവ് ഇടുകയാണ് മദർ സുപ്പീരിയർ ചെയ്തത്. വിശ്വാസികളുടെ പൂർണ്ണ പിന്തുണ തനിക്കുണ്ടെന്നും ഇടവകയിൽ നിന്ന് നൂറിലധികം പേർ ഇതിനോടകം പിന്തുണ അറിയിച്ചിട്ടുണ്ടെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കി. രണ്ട് ദിവസം മുമ്പാണ് ലൂസി കളപ്പുര കന്യാസ്ത്രീകളുടെ സമരപ്പന്തലിൽ എത്തിയത്. വീഴ്ചകൾ ഉണ്ടെങ്കിൽ അത് തിരുത്താൻ സഭ തയാറാകണമെന്ന് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലൂസി കളപ്പുര പറഞ്ഞിരുന്നു.
Stories you may Like
- ബ്രിട്ടനിലെ സീരിയൽ കില്ലർ നഴ്സിന് ആജീവനാന്തം ജയിൽ ശിക്ഷ
- ഏഴ് കുട്ടികളെ കൊന്നതും ആറ് കുട്ടികളെ കൊല്ലാൻ ശ്രമിച്ചതും ലൂസിയെ
- നവജാത ശിശുക്കളെ കൊന്ന ബ്രിട്ടീഷ് നഴ്സിനെ കുരുക്കിയത് ഇന്ത്യക്കാരനായ ഡോക്ടർ
- നവജാത ശിശുക്കളെ കൊന്ന് തള്ളിയിട്ടും പ്രതിയെ ചിലർ ന്യായീകരിക്കുമ്പോൾ
- ഫ്രാൻസും, ഇസ്ലാമും വീണ്ടും എറ്റുമുട്ടലിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍