ഫ്രാൻസിൽ ഇമാമുമാർക്ക് പൂട്ട്; ഇവർക്ക് രാജ്യത്തിന്റെ നിയമവും ഫ്രഞ്ച് ഭാഷയും പഠിപ്പിക്കാനാണ് അനുമതിയുള്ളത്; മറിച്ച് ഇസ്ലാമിക മതമൗലികവാദം വളർത്താൻ അനുവദിക്കില്ല; അൾജീരിയ, മൊറോക്കോ, തുർക്കി എന്നിവടങ്ങളിൽനിന്നുള്ള ഇസ്ലാമിക പ്രബോധകർ രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് ഭീഷണിയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ; യൂറോപ്പിൽ ഏറ്റവും കൂടുതൽ മുസ്ലിംങ്ങളുള്ള രാജ്യം പുറത്തുനിന്നുള്ള ഇമാമുമാരെ നിരോധിക്കുന്നു
മറുനാടൻ ഡെസ്‌ക്
പാരീസ്: വധിച്ചുവരുന്ന ഇസ്ലാമിക മതമൗലികവാദത്തിന്റെ പശ്ചാത്തലത്തിൽ വിദേശ ഇമാമുമാർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഫ്രാൻസിന്റെ നീക്കം. ഫ്രഞ്ച് മുസ്ലിം കൗൺസിലിനോടായി നടത്തിയ ചർച്ചയിൽ പ്രസിഡന്റ്് ഇമ്മാനുവൽ മാക്രോൺ ഇക്കാര്യം തുറന്നു പറഞ്ഞൂ. 'ഫ്രാൻസിലെ ഇമാമുകൾക്ക് ഫ്രാൻസിന്റെ നിയമവും ഫ്രഞ്ച് ഭാഷയും പഠിപ്പിക്കാനാണ് അനുമതിയുള്ളത്. മറിച്ച് മതവിദ്വേഷം വളർത്തുന്ന ഇസ്ലാമിക മതമൗലികവാദം വളർത്താനല്ല.'- മാക്രോൺ വ്യക്തമാക്കി. ഫ്രാൻസിന്റെ അയൽരാജ്യങ്ങളായ അൾജീരിയ, മൊറോക്കോ, തുർക്കി എന്നിവടങ്ങളിൽ നിന്നും നിരവധി ഇമാമുകൾ മത പ്രബോധനത്തിന്റെ പേരിൽ നിരന്തരം ഫ്രാൻസിൽ വന്നു പോകുന്നുണ്ട്. എന്നാൽ ഇവരിൽ ചിലർ മറ്റ് മതങ്ങൾക്കെതിരെയും ഫ്രാൻസിന്റെ മതേതരത്വത്തിനും ഭീഷണിയാവുന്ന രീതിയിൽ സംസാരിക്കുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.
യൂറോപ്പിൽ നിലവിൽ ഏറ്റവുമധികം മുസ്ലീങ്ങളുള്ളത് ഫ്രാൻസിലാണ്. ഔദ്യോഗികമായ കണക്കനുസരിച്ച് ഒരു വർഷം 300 ഇമാമുകളാണ് മതപഠനത്തിന്റെ പേരിൽ എത്തുന്നത്. 2020ഓടെ ആ വരവ് പൂർണ്ണമായും നിരോധിക്കുന്നതായി മാക്രോൺ വ്യക്തമാക്കി.വിവിധ രാജ്യങ്ങളിലെ കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ അവരവരുടെ സംസ്‌കാരം പഠിപ്പിക്കാനായി മാത്രമാണ് അദ്ധ്യാപകരെ അയക്കാൻ ഫ്രാൻസ് അനുമതി നൽകിയത്. 1977മുതൽ തുടർന്നുപോകുന്ന രീതിയാണ് ഇത്. എന്നാൽ ഇതിന്റെ മറവിൽ നടക്കുന്നത് ഇസ്ലാമിക മതമൗലികവാദത്തിന്റെ പരിശീലനമാണെന്നാണ് കണ്ടെത്തൽ.
മാക്രോണിന്റെ പ്രസ്താവനയെ വിവിധ ഇസ്ലാമിക സംഘടനകൾ വിമർശിച്ചപ്പോൾ ഫ്രഞ്ചമാധ്യമങ്ങളും മതേതര വാദികളും പൊതുവെ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. കാരണം ഇസ്ലാമിക മതമൗലിക വാദം ഫ്രാൻസിൻെ അത്രയേറെ വീർപ്പുമുട്ടിക്കുന്നുണ്ടെന്നതാണ് യാഥാർഥ്യം. മറ്റുരാജ്യങ്ങളിൽനിന്ന് കുടിയേറി എത്തിയ ഇവർ പൗരത്വം കിട്ടിയതോടെ പുതിയ പുതിയ ആവശ്യങ്ങൾ ഉന്നയിക്കയാണെന്നും സംഘം ചേർന്നുള്ള ഇത്തരം പ്രവർത്തനങ്ങൾ ഫ്രാൻസിൽ തീവ്ര വലതുപക്ഷ സംഘടനകൾക്ക് വളമിടുകയാണെന്നുമുള്ള പഠനങ്ങൾ നേരെത്തെ ഉണ്ടായിരുന്നു.
വർധിക്കുന്ന ഇസ്ലാമിക തീവ്രവാദം
ലോകക്രമത്തെ തന്നെ കീഴ്മേൽ മറിച്ച വിപ്ലവങ്ങളുടെ പാരമ്പര്യമാണ് ഫ്രഞ്ച് ജനതയ്ക്കുള്ളത്. ഫ്രഞ്ച് വിപ്ലവമാണ് സ്വാതന്ത്ര്യം, ജാനാധിപത്യം, തുല്യത തുടങ്ങിയ ആശയങ്ങൾ ലോകത്തിന് പരിചയപ്പെടുത്തിയത്. തുടർന്ന് അങ്ങോട്ടും തീർത്തും മതേരമായാണ് ആ രാജ്യം മുന്നോട്ടുപോയത്. എന്നാൽ ഫ്രഞ്ച് കോളനികളായ അൾജീരിയ, മൊറോക്കോ തുടങ്ങിയ വടക്കനാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വൻതോതിലുള്ള കുടിയേറ്റമാണ് ഫാൻസിലെ ഇസ്ലാം ജനസംഖ്യ ഉയർത്തിയത്. അനധികൃത കുടിയേറ്റക്കാർ ആയിട്ടുപോലും അവരെ ഒന്നും വെടിവെച്ചുകൊല്ലാനോ, കയറ്റിഅയക്കാനോ തയ്യാറാവാതെ ആ രാജ്യം സ്വന്തം പൗരന്മാരായി സ്വാംശീകരിക്കയായിരുന്നു.
എന്നാൽ ഫ്രാൻസിന്റെ മുസ്ലിം പ്രശ്നം ഉടലെടുക്കുന്നത് എൺപതുകൾ മുതലാണ്. പ്പോഴേക്കും ഇസ്ലാമിക ജനസംഖ്യ ഒരു സമ്മർദഗ്രൂപ്പ് ആകാൻ തക്ക രീതിയിൽ ഉയർന്നുവെന്നാണ് ഫ്രാൻസിലെ രാഷ്ട്രീയ ചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ചാൾസ് ഗാവെ എഴുതുന്നത്.ഏതുമതവിഭാഗമാണെങ്കിലും ഫ്രാൻസിന്റെ സാംസ്‌കാരിക പാരമ്പര്യം മുറുകെ പിടിക്കണമെന്നത് ആ രാജ്യത്തിന് നിർബന്ധമുള്ളതാണ്്. വളരെ ഉദാരമായ സാമൂഹ്യക്രമമാണ് ഫ്രാൻസിന്റെ മുഖമുദ്ര. 1968 ലെ സാംസ്‌കാരിക വിപ്ലവം ജീവിതത്തെ ഗുണപരമായി മാറ്റിയെന്ന് വിശ്വസിക്കുന്നവരാണ് ഫ്രഞ്ച് ജനത. പക്ഷേ ഇസ്ലാമിക ജീവിതരീതി ഫ്രാൻസിൽ പതുക്കെ പിടി മുറുക്കി കൊണ്ടിരുന്നു. ഇതോടെ പതുക്കെ സംഘർഷങ്ങളും വർധിച്ചു.
ഫ്രാൻസിലെ സ്‌കൂളുകളിൽ ഒരു തരത്തിലുള്ള മതചിഹ്നങ്ങളും അനുവദിക്കില്ല. അതിനാൽ മതാധിഷ്ഠിതമായി ജീവിക്കാനാഗ്രഹിക്കുന്ന മുസ്ലിം കുടുംബങ്ങൾ ഭീമമായ ഫീസ് നൽകിയാണ് കുട്ടികളെ സ്വകാര്യ സ്‌കൂളുകളിൽ പഠിപ്പിച്ചിരുന്നത്. എന്നാൽ, സാമൂഹികമായ നിയന്ത്രണം ഏറ്റെടുക്കാൻ ഇസ്ലാമിക സമൂഹത്തിന് പ്രാപ്തിയായെന്ന ഘട്ടമെത്തിയപ്പോൾ അവർ കളത്തിനു വെളിയിലേക്ക് കാര്യങ്ങൾ കൊണ്ടു പോയി. 1989ൽ പൊതുവിദ്യാലയത്തിൽ കുട്ടികളെ തട്ടം ധരിപ്പിച്ച് അയക്കാൻ തുടങ്ങി. സ്‌കൂൾ മേധാവികൾ ഈ കുട്ടികളെ പുറത്താക്കിത്തുടങ്ങി. മുസ്ലിം സമൂഹം ഇതിനെതിരെ കോടതിയിൽ പോയി അനുകൂല വിധി സമ്പാദിച്ചു. പക്ഷെ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു. നൂറുകണക്കിന് വിദ്യാർത്ഥിനികൾ പുറത്താവുകയും കോടതി വഴി അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു.
അപകടരമായ ഈ പ്രവണത തിരിച്ചറിഞ്ഞ ഫ്രാൻസിലെ ഴാക് ഷിറാക് സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതചിഹ്നങ്ങൾ ധരിക്കുന്നതോ, പ്രദർശിപ്പിക്കുന്നതോ നിരോധിച്ച് നിയമം പാസാക്കി. തട്ടം, കുരിശ്, യഹൂദത്തൊപ്പി തുടങ്ങിയവയെല്ലാം ഒറ്റയടിക്ക് നിരോധിച്ചു. അന്നു മുതൽ ഇസ്ലാമിക തീവ്രവാദത്തിന് ഫ്രാൻസ് പാത്രീഭവിച്ചു തുടങ്ങി. ഇറാഖിൽ ജോലി ചെയ്തിരുന്ന രണ്ട് ഫ്രഞ്ച് മാധ്യമപ്രവർത്തകരെ തട്ടിക്കൊണ്ടു പോയാണ് തുടക്കം. പിന്നീടിങ്ങോട്ട് സ്ഫോടനം, ചാവേർ ആക്രമണം തുടങ്ങി നിരവധി പ്രതിസന്ധികളിലൂടെ ഫ്രഞ്ച് ജനത കടന്നു പോയി.
ഫ്രാൻസ് നിരന്തരം ഇസ്ലാമിക ഭീകരരുടെ ടാർജറ്റ് ആയി. ഫ്രാൻസിലെ നോർമണ്ടി പ്രദേശത്തെ സെന്റ് എറ്റിയൻ ഡുറുവ്ര് പള്ളിയിൽ ബലിയർപ്പിച്ചുകൊണ്ടിരിക്കേയാണ് ഇസ്ലാമിക ഭീകരർ പള്ളിക്കകത്തു കയറി 86 വയസ്സുകാരൻ ഫാ. ഷാക് ഹാമലിനെ കഴുത്തുറത്തു കൊന്നത് ലോകമാകെ ഭീതി പടർത്തി. അവർ വൈദികനെ മുട്ടുകുത്തി നിറുത്തി അള്ളാഹുവിന്റെ നാമം വിളിച്ചുകൊണ്ടാണ് നിഷ്ഠൂരമായി വധിച്ചത്. കുർബാനയിൽ പങ്കുകൊണ്ടിരുന്ന സിസ്റ്റേഴ്സിനും ഏതാനും ചില അല്മായവിശ്വാസികൾക്കും ഭീകരരുടെ ആക്രമണത്തിൽ പരിക്കേറ്റു. പാരീസിൽ മുഹമ്മദ് നബിയുടെ പേരിൽ കാർട്ടൂൺ ഇറക്കിയ ഷാർളി അബ്ദോ പത്രത്തിനെതിരെ നടത്തിയ ആക്രമണ പരമ്പരയുടെ ചുവടുപിടിച്ച് ധാരാളം അക്രമങ്ങൾ ഇതിനകം ഫ്രാൻസിലും ഇതര യൂറോപ്യൻ രാജ്യങ്ങളിലും നടക്കുകയുണ്ടായി.
'തട്ടം ധരിച്ച സ്ത്രീയാകും നാളെ ഫ്രാൻസിന്റെ മുഖമുദ്ര'
'തട്ടം ധരിച്ച സ്ത്രീയാകും നാളെ ഫ്രാൻസിന്റെ മുഖമുദ്ര'- 2016 ൽ അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വേ ഒലാന്ദ് പറഞ്ഞ വിവാദ പ്രസ്താവനയാണിത്. രാഷ്ട്രീയമായും വംശീയമായും ഒലാന്ദിനെതിരെ ഏറ്റവുമധികം ആക്രമണം നടന്നതും ഈ പ്രസ്താവനയ്ക്ക് ശേഷമാണ്. പക്ഷേ വർധിച്ചുവരുന്ന ഒരു സാംസ്്ക്കാരിക പ്രശ്നത്തിന്റെ സൂചകം തന്നെയായിരുന്നു അത്. ഫ്രാൻസിലെ ബീച്ചുകളിൽ കുളിക്കാൻ പോകുന്ന മുസ്ലിം സ്ത്രീകൾ ബുർഖ ധരിക്കുന്നതും എറെ ചർച്ചയായിരുന്നു. സ്വാഭാവിക ഫ്രഞ്ച് സ്വത്വത്തിൽ നിന്നും അകന്നു കൊണ്ടുള്ള ഈ പരീക്ഷണം അവിടുത്തെ ഭരണകൂടം അംഗീകരിച്ചില്ല. ബുർഖ ഫ്രാൻസിൽ നിരോധിക്കുകയും ചെയ്തു. അതിന്റെ പേരിൽ പല നവലിബറൽ സമൂഹങ്ങളും ഫ്രാൻസിനെ ഇസ്ലാമിക വിരുദ്ധമെന്ന് മുദ്രകുത്തി.
ചാൾസ് ഗാവെയുടെ ഗവേഷണഫലങ്ങൾ രാജ്യത്ത് ഗുരുതരമായ ചലനങ്ങളാണ് ഉണ്ടാക്കിയത്. ഇസ്ലാമിന്റെ സാംസ്‌കാരിക അധിനിവേശം എവിടെയും നടപ്പാക്കുന്നത് ജനസംഖ്യയിലൂടെയാണ്. ഫ്രാൻസിലും അതുതന്നെയാണ് സംഭവിച്ചതെന്ന് അദ്ദേഹം തുറന്നെഴുതി. അഭയാർഥികളായി വന്നവർ പെറ്റുപെരുകി. ഇന്ന് ഫ്രാൻസിൽ ഓരോ എട്ടു പേരിലും ഒരു മുസ്ലീമുണ്ടെന്നാണ് കണക്ക്. ഒരു മുസ്ലിം കുടുംബത്തിലെ ജനന നിരക്ക് മൂന്നു മുതൽ നാലുവരെയാണെങ്കിൽ സാധാരണ കുടുംബത്തിനത് 1.47 ആണ്. ഇത്തരത്തിൽ ജനസംഖ്യാനിരക്കിൽ മാറ്റം വരുത്തിയാണ് അവർ ഫ്രാൻസിലും അധീശത്വം സ്ഥാപിച്ചു തുടങ്ങിയത്.2057 ആകുമ്പോഴേക്കും ഫ്രാൻസ് മുസ്ലിം ഭൂരിപക്ഷ രാജ്യമാകുമെന്നാണ് ഗാവേ വിവരിക്കുന്നത്.
നിലവിൽ ആകെ ജനസംഖ്യയുടെ പത്തു ശതമാനം മുസ്ലീങ്ങളാണ്. കേവലം നാൽപത് വർഷത്തിനുള്ളിൽ അവർ ഭൂരിപക്ഷമാകുമെന്ന് അദ്ദേഹത്തിന്റെ ഗവേഷണഫലങ്ങൾ ഉദ്ധരിച്ചു കൊണ്ട് വാഷിങ്ടൺ ടൈംസ് 2017 ൽ റിപ്പോർട്ട് ചെയ്തു. ഗാവെയുടെ കണക്കുകൾ പലതും പെരുപ്പിച്ചു കാണിക്കുന്നതാണെന്ന് വിമർശനം ഉണ്ടെങ്കിലും അതിലെ വസ്തുതകൾ പലർക്കും തള്ളിക്കളയാൻ പറ്റാത്തതാണ്. തുടർച്ചയയായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്ലാമിലും ഖുറാനിലും മാറ്റങ്ങൾ വേണമെന്ന തുറന്ന കത്ത് 100 പേർ ചേർന്ന് പ്രസിദ്ധീകരിച്ചതും വൻ വിവാദമായി. ഇതിൽ ഏഴുപേർ മുസ്ലീങ്ങളാണ്.
പശ്ചിമേഷ്യയിലെ ആഭ്യന്തര യുദ്ധം മൂലമുള്ള കുടിയേറ്റമാണ് ഫ്രാൻസിന്റെ മതേതര മുഖത്തെ തകർത്തു. ഇതോടെ ശക്്തമായ കുടിയേറ്റ വിരുദ്ധതയും രാജ്യത്ത് ഉണ്ടായി. ഫ്രാൻസിലെ പരമ്പരാഗത മുസ്ലിം ജനതയെക്കൂടി കർശനമായ മതനിയമത്തിന്റെ പിടിയിൽ കൊണ്ടു വരാനാണ് നവ കുടിയേറ്റക്കാർ ശ്രമിക്കുന്നത്. അതിനായി ബലപ്രയോഗമുൾപ്പെടെയുള്ള കാര്യങ്ങൾ ഇന്ന് ഫ്രാൻസിൽ പതിവാണ്. മറ്റ് മതങ്ങളോടുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാട് പൊളിച്ചെഴുതണമെന്നാണ് നിവേദനത്തിൽ ഒപ്പിട്ട എല്ലാവരും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നതെന്നത് ശ്രദ്ധേയമാണ്. ഫ്രഞ്ച് ഫ്രാക്ചേഴ്സ് 2017 എന്ന സർവേയിൽ രാജ്യത്തെ 60% പേരും മുസ്ലിം മതം ഫ്രാൻസിന്റെ സാമൂഹിക ക്രമത്തിൽ ഒത്തു പോകില്ലെന്നു വിശ്വസിക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തിലും മതനിയമങ്ങൾ അടിച്ചേൽപ്പിക്കാൻ മുസ്ലിം സമൂഹം ശ്രമിക്കുന്നുവെന്ന 78% ഫ്രഞ്ച് ജനത കരുതുന്നുണ്ട്. മുസ്ലിം മതത്തിന്റെ പ്രധാന സന്ദേശം അക്രമമല്ലെങ്കിലും അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും വിത്തുകളാണ് ആ മതം പാകുന്നതെന്ന് സർവേയിൽ പങ്കെടുത്ത 46% പറയുന്നു.
ഇതിന്റെയൊക്കെ മൂലകാരണം എവിടെയാണെന്ന പരിശോധനയിലാണ്, ചില മതപ്രഭാഷകരും ഇമാമുമാരും ഫ്രാൻസിൽ തീവ്രാവാദം കുത്തിവെക്കുന്നുണ്ടെന്നും വ്യാപകമായി വിമർശനം ഉയർന്നത്. ഇമാമുമാർക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള സർക്കാറിന്റെ തീരുമാനത്തിന് പിന്നിലുള്ള ചേതോവികാരവും ഇതുതന്നെയാണെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ വിലയിരുത്തുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍