നാല് കന്യാസ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടു പോകൽ; ഭീകരർ കത്തിമുനയിൽ നിർത്തി വിലപേശലും; കൊലപ്പെടുത്തി കുരിശ്ശിൽ തറച്ചെന്ന വ്യാജ വാർത്തകൾ ബന്ധുക്കളുടെ നെഞ്ചിൽ തീകോരിയിട്ടു; ഒടുവിൽ രക്ഷകരായത് ഒമാനും; ഇനി ഫാദർ വത്തിക്കാൻ വഴി കേരളത്തിലേക്ക്; പീഡാനുഭവങ്ങൾ പിന്നിട്ട ഫാ. ടോം ഉഴുന്നാലിന്റെ മോചനം ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പ്രാർത്ഥനയും തോരാക്കണ്ണീരുമായി ഒരു കുടുംബവും നാടും കാത്തിരിക്കാൻ തുടങ്ങിയിട്ടു അഞ്ഞൂറ്റി അമ്പത്തിയേഴു ദിവസങ്ങളായി. ദരിദ്രർക്കും നീതിഷേധിക്കപ്പെടുന്നവർക്കുമായി പ്രവർത്തിക്കാനുള്ള ക്രിസ്തുവിന്റെ ആഹ്വാനം ചെവിക്കൊണ്ടു പുരോഹിതവൃത്തി സ്വീകരിച്ച്, ആരാജകത്വവും അക്രമവും നിറഞ്ഞുനിൽക്കുന്ന യെമനിലേക്കു സേവനത്തിനുപോയ ഫാ. ടോം ഉഴുന്നാലിൽ അവസാനം തന്റെ പീഡാനുഭവങ്ങൾ പിന്നിട്ടിരിക്കുന്നു. രാഷ്ട്രപതിയോടും, പ്രധാന മന്ത്രിയോടും, മാർപാപ്പയോടും, മുഴുവൻ ബിഷപ്പുമാരോടും, ക്രൈസ്തവ വിശ്വാസികളോടും തന്നെ രക്ഷിക്കണമെന്ന അപേക്ഷയും പ്രാർത്ഥനയും നിരന്തരമായി നടത്തിയതിന്റ അന്തിമ ഫലമാണ് ഭീകരരുടെ ബന്ധനത്തിൽ നിന്നും ഈ പുരോഹിതന്റെ മോചനം.
സലേഷ്യൻ സഭയുടെ ബാംഗ്ലൂർ പ്രൊവിൻസ് അംഗമായിരുന്ന ഫാ. ടോം അഞ്ചു വർഷം മുമ്പാണ് മിഷനറി സേവനത്തിനായി യെമനിലെത്തുന്നത്. അറബ് വസന്തത്തിന്റെ ചുവടുപിടിച്ച് യെമൻ പ്രസിഡന്റ് സലേയ്ക്കെതിരേ ജനം തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുന്ന കാലം. ക്രമസമാധാനം തകർന്നു സ്വൈര്യജീവിതം അസാധ്യമായ യമനിൽ അൽക്വയ്ദയും ഐസിസും അടക്കമുള്ള തീവ്രവാദ സംഘടനകൾ പിടിമുറുക്കിത്തുടങ്ങിയിരുന്നു. ആതുരസേവനത്തിലും വിദ്യാഭ്യാസ മേഖലയിലും പ്രവർത്തിക്കുന്ന ക്രിസ്ത്യൻ മിഷണറിമാരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിൽ ഐസിസും അൽക്വയ്ദയും മുന്നിലായിരുന്നു.
തുറമുഖ നഗരമായ ഏദനായിരുന്നു ഫാ. ടോമിന്റെ പ്രവർത്തനമേഖല. അദ്ദേഹം വികാരിയായിരുന്ന പള്ളി കഴിഞ്ഞവർഷം സെപ്റ്റംബർ നാലിന് ഒരു സംഘം ഭീകരർ ആക്രമിച്ച് തീവച്ചു നശിപ്പിക്കുകയുണ്ടായി. തുടർന്ന് അദ്ദേഹം മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ വയോധികസദനത്തിലേക്ക് താമസം മാറ്റി. മാർച്ച് നാലിനാണ് ഈ വയോധികസദനത്തിൽ നാലംഗ ഭീകരർ ആക്രമണം നടത്തിയത്. നാലു കന്യാസ്ത്രീകൾ അടക്കം 15 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ സമയം ആത്മീയ ശുശ്രൂഷകൾക്കായി ഇവിടെയുണ്ടായിരുന്ന ഫാ. ടോം ഉഴുന്നാലിനെ ഭീകരർ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മദർ സുപ്പീരിയറായ തൊടുപുഴ വെളിയാമറ്റം സ്വദേശി മദർ സാലിയാണ് ആക്രമണവിവരം നാട്ടിൽ അറിയിച്ചത്. അക്രമികൾ എത്തുമ്പോൾ ചാപ്പലിൽ പ്രാർത്ഥനയിലായിരുന്ന വൈദികനെ പിന്നീടു കാണാതാകുകയായിരുന്നു. അജ്ഞാതമേഖലയിലേക്കു ഭീകരർ തൊട്ടിക്കൊണ്ടുപോയ വൈദികനെക്കുറിച്ച് വിവരം ഒന്നും ലഭിക്കാതായി.
പിന്നീട് പലപ്പോഴായി അദ്ദേഹത്തെക്കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിലടക്കം പ്രചരിച്ചു. ദുഃഖവെള്ളിയാഴ്ച ഫാ. ടോമിനെ ഭീകരർ കുരിശിൽത്തറച്ചു കൊന്നുവെന്നതടക്കമായിരുന്നു വാർത്തകൾ. അച്ഛന്റെ കുടുംബത്തെയും നാടിനെയും ഒന്നിച്ച് ആശങ്കയിലാഴ്ത്തിയ ഈ വാർത്ത വ്യാജമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. ഫാ. ടോമിന്റെ മോചനത്തിനു വഴി തെളിഞ്ഞതായി മേയിലും വാർത്തയുണ്ടായി. അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ചു വിവരം ലഭിച്ചെന്നും മോചനം ഉടനുണ്ടാകുമെന്നും ഒരു ജർമൻ പത്രമാണ് റിപ്പോർട്ട് ചെയ്തത്.
വാർത്തയുടെ അടിസ്ഥാനത്തിൽ അദ്ദേഹം ഉടൻ മോചിതനാകുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. ജൂലൈയിൽ ഫാ. ടോമിന്റെ ചിത്രം സോഷ്യൽ മീഡിയയിലെത്തി. അജ്ഞാത കേന്ദ്രത്തിൽ നിന്നുള്ള ചിത്രം ഫാദറിന്റെ തന്നെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് കഴിഞ്ഞ പുറത്തുവന്നത്. താടിയും മുടിയും നീട്ടി അവശനായി കാണപ്പെട്ടു ഫാ. ടോം ഈ ചിത്രത്തിൽ. തുടർന്ന് കേരളത്തിൽനിന്നുള്ള എംപിമാർ അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ട നടപടികൾ എടുക്കണമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ടു. ഇതിനുശേഷം അദ്ദേഹത്തിന്റേതായി എന്തെങ്കിലും വിവരം ലഭിക്കുന്നത് ഡിസംബർ 26ന്് പുറത്തുവന്ന വീഡിയോയിലൂടെയാണ്.
താൻ ക്ഷീണിതനും നിരാശനുമാണെന്ന് അദ്ദേഹം അന്നു വീഡിയോയിൽ പറഞ്ഞിരുന്നു. അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കണം. താൻ ഇന്ത്യക്കാരനായതുകൊണ്ടാണോ മോചനം വൈകുന്നതെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചിരിക്കുന്നു. യൂറോപ്യൻ ആയിരുന്നെങ്കിൽ തനിക്കീ ഗതി വരില്ലായിരുന്നു. ഫ്രാൻസിൽ നിന്നുള്ള പത്രപ്രവർത്തകയുടെ മോചനം ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി ആത്മാർത്ഥതയോടുള്ള ശ്രമങ്ങളാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്.
നിയമവാഴ്ച തകർന്ന രാജ്യവുമായി നയതന്ത്രബന്ധം പുലർത്താനാവാത്തതാണ് മോചനം അനിശ്ചിതമായി നീളാൻ ഇടയാക്കിയത്. യെമനിലെ നിലവിലുള്ള സർക്കാരുമായി ബന്ധങ്ങളില്ലാത്ത ഇത്തരം ഗ്രൂപ്പുകൾക്ക് പക്ഷേ മറ്റു രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കാറുണ്ട്. ഒമാനുമായി ഇവർക്ക് ഉണ്ടായ സൗഹൃദമാണ് ഇപ്പോൾ പ്രയോജനം ചെയ്തിരിക്കുന്നത്.
നിയമവാഴ്ച തകർന്ന രാജ്യവുമായി നയതന്ത്രബന്ധം പുലർത്താനാവാത്തതാണ് മോചനം അനിശ്ചിതമായി നീളാൻ ഇടയാക്കിയത്. യെമനിലെ നിലവിലുള്ള സർക്കാരുമായി ബന്ധങ്ങളില്ലാത്ത ഇത്തരം ഗ്രൂപ്പുകൾക്ക് പക്ഷേ മറ്റു രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കാറുണ്ട്. ഒമാനുമായി ഇവർക്ക് ഉണ്ടായ സൗഹൃദമാണ് ഇപ്പോൾ പ്രയോജനം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വേള നേരിട്ട് ഒമാൻ ഭരണാധികാരികളുമായി സംസാരിച്ചിരുന്നു എന്ന വിവരവുമുണ്ട്. അബുദാബി ബിഷപ്പുമായി ബന്ധപ്പെട്ടാണ് കത്തോലിക്കാ സഭ മോചനശ്രമങ്ങൾ ഏകോപിച്ചത്. വത്തിക്കാനിൽ നിന്നുള്ള പ്രതിനിധി പലവട്ടം ഇതിനായി ഒമാൻ സന്ദർശിച്ചത്. വത്തിക്കാൻ പ്രതിനിധി തന്നെയാണ് അദ്ദേഹത്ത മസ്ക്കറ്റിൽ നിന്നും കൊണ്ടുപോയത്.
കോട്ടയം രാമപുരം ഉഴുന്നാലിൽ പരേതരായ വർഗീസ്ത്രേസ്യാക്കുട്ടി ദമ്പതികളുടെ മകനാണ് ഫാ. ടോം. അദ്ദേഹത്തെ ഭീകരർ തട്ടിക്കൊണ്ടുപോയെന്ന വാർത്തവന്ന നാൾമുതൽ ഉഴുന്നാലിൽ കുടുംബത്തിൽ പ്രാർത്ഥനകൾ നിലച്ചിട്ടില്ല. എല്ലാ ഞായറാഴ്ചയും ഉഴുന്നാലിൽ വീട്ടിലെ ഒരു കുടുംബത്തിൽ എല്ലാവരും ഒത്തുകൂടി ഫാ. ടോമിന്റെ മോചനത്തിനായി ജപമാല ചൊല്ലുന്നു. അതാതു പ്രദേശങ്ങളിലെ ഇടവക വികാരിമാരും പ്രാർത്ഥനയിൽ പങ്കെടുക്കാനെത്തുന്നു. തറവാട്ടുവീട്ടിൽ ഫാ. ടോമിന്റെ സഹോദരങ്ങൾ എത്തിയാൽ അവിടെയായിരിക്കും ഞായറാഴ്ചകളിലെ പ്രാർത്ഥന. അല്ലാത്തപ്പോൾ ഉഴുന്നാലിൽ കുടുംബത്തിലെ മറ്റു വീടുകളിൽ മാറി മാറി പ്രാർത്ഥനകൾ നടക്കും. ഫാ. ടോം ഉഴുന്നാലിലിന്റെ പിതാവിന്റെ ഓർമദിനത്തിനും തറവാട്ടു വീട്ടിൽ കുടുംബാംഗങ്ങൾ എല്ലാവരും ഒത്തുചേർന്നിരുന്നു.
ഫാ.ടോം ഉഴുന്നാലിലിനെപ്പറ്റി ബന്ധുക്കൾക്കും വിവരങ്ങൾ ഒന്നുമില്ലായിരുന്നു. ടെലിവിഷനിൽ കണ്ട വിവരങ്ങൾ മാത്രമാണ് ബന്ധുക്കൾക്കും ഉണ്ടായിരുന്നത്.
അച്ചനെ ആരോ മർദിക്കുന്നതിന്റെയും അദ്ദേഹം കരയുന്നതിന്റെയും ചിത്രങ്ങൾ ടിവികളിലും ഇന്റർനെറ്റിലും പ്രചരിച്ചിരുന്നു. ഇവയെല്ലാം വ്യാജമല്ലെന്നും ബന്ധുക്കൾ സ്ഥിരീകരിക്കുന്നു. കടുത്ത സമ്മർദ്ദത്തിലും പീഡാനുഭവങ്ങളിലൂടെയും അദ്ദഹം കടന്നു പോയിരുന്നു എന്ന സൂചനയാണിത്. പാലക്കാട്ടുള്ള ഒരു ബന്ധുവിനു ടോം അച്ചന്റേത് എന്നു കരുതുന്ന ഒരു ഫോൺ വന്നിരുന്നു. ആ ഫോൺകോളിലും സഹായം അപേക്ഷിച്ചാണു സംസാരിച്ചു തുടങ്ങിയത്. ആദ്യവാചകം പറഞ്ഞു തീരുന്നതിനു മുൻപ് ഫോൺ കട്ടായി. മറ്റാരോ ബലമായി ഫോൺ കട്ട് ചെയ്തെന്നാണു സാഹചര്യത്തിൽനിന്നു വ്യക്തമായത്.
ഫാ. ടോമിന്റെ കുടുംബാംഗങ്ങൾ മുൻപ് ഡൽഹിയിലെത്തി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ സന്ദർശിച്ചിരുന്നു. കൂടാതെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്കു പ്രത്യകമായി കത്തുകളും അയച്ചിരുന്നു. ഇതിനിടെ, ഫാ.ടോം ഉഴുന്നാലിന്റെ മോചനം ആവശ്യപ്പെട്ട് തൃശ്ശൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടു. ഫാ.ടോം ഉഴുന്നാലിൽ യെമനിലേയ്ക്ക് പോകുന്നതിന് മുൻപ് തൃശ്ശൂർ അതിരൂപതയ്ക്ക് കീഴിലാണ് സേവനം അനുഷ്ഠിച്ചിരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്