വെറുതെ ഒരു കത്തെഴുതിയപാടെ ഓടി എത്തി; ക്ഷണിക്കാമെന്ന് പറഞ്ഞപ്പോൾ കളിയാക്കി ചിരിച്ചവർ ഞെട്ടിത്തരിച്ചു; രാഷ്ട്രപതി ഭവനിലേക്ക് ക്ഷണിച്ച് ആംഗീകാരം നൽകി ആദരിച്ചു; കലാമിന്റെ അത്ഭുത സ്നേഹം അനുഭവിച്ച ഒരു മലയാളി വൈദികന് പറയാനുള്ളത്
മറുനാടൻ മലയാളി ബ്യൂറോ
ഇതു ഫാദർ ടോമി കരിയിലകുളം. മഹാരാഷ്ട്രയിലെ പാഞ്ചഗണി എന്ന ഒരു കുന്നിൻ പ്രദേശത്ത് പൂട്ടിക്കിടന്നിരുന്ന ഒരു റെഡ് ക്രോസ് ആശുപത്രി ഏറ്റെടുത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എയിഡ്സ് പുനരധിവാസ കേന്ദ്രമാക്കി മാറ്റിയ സാമൂഹ്യ സേവകൻ. മതം മാറ്റണം എന്നു പറഞ്ഞ് അടുത്തു കൂടുന്നവരോട് സ്വന്തം മതത്തിന്റെ മഹത്വം വ്യക്തമാക്കി കൊടുത്ത് അവിടെ തന്നെ ഉറപ്പിച്ച് നിർത്തുന്ന മലയാളിയായ വൈദികൻ. 100 രൂപ പാവങ്ങൾക്ക് കൊടുത്താൽ 1000 രൂപയുടെ പ്രശസ്തി വേണമെന്ന് ശഠിക്കുന്നവർക്കിടയിൽ ആരും അറിയാതെ അപൂർവ്വ നന്മ ലോകത്തിന് മുമ്പിൽ പ്രചരിപ്പിക്കുന്ന നീതിമാനായ മുനുഷ്യസ്നേഹി. പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച പോസ്റ്റീവ് ജീവിതങ്ങളിൽ ഇടം പിടിച്ച സാമൂഹ്യ സേവകൻ
ഈ വൈദികനും ഉണ്ട് നിറഞ്ഞ മനസ്സോടെ പറയാൻ ഒരു കലാം സ്മരണ. വർഷങ്ങൾക്ക് മുമ്പ് പൂട്ടിക്കിടക്കുന്ന റെഡ് ക്രോസ് ആശുപത്രി ഏറ്റെടുത്ത് വലുതാക്കുന്നതിനിടെയിൽ ആശുപത്രിയിലേക്ക് അന്നത്തെ രാഷ്ട്രപതിയായിരുന്ന അബ്ദുൾ കലാം എത്തിയ കഥയാണ് ഫാദർ ടോമി കരിയിലകുളത്തിന് പറയാനുള്ളത്. ഒരു മുൻപരിചയവും ഇല്ലാതിരിക്കെ ഒരാളുടേയും ശുപാർശ കൂടാതെ വെറുതെ അയച്ച ഒരു കത്ത് ജീവിതം മാറ്റി മറിച്ച സംഭവം ഫാ. ടോമി മറുനാടൻ മലയാളിയോട് വിശദീകരിച്ചു.
1994 മുതൽ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ മഹാരാഷ്ട്രയിലെ പാഞ്ചഗണിയിലുള്ള ബെൽ എയർ ഹോസ്പിറ്റൽ, എയിഡ്സ് രോഗികളെ ശുശ്രൂഷിച്ചുവരുന്നു. എച്ച് ഐ വി ബാധിതരോടും എയിഡ്സ് രോഗികളോടും കഠിനമായ ഭയവും വെറുപ്പും പുലർത്തിയിരുന്ന ഒരു കാലം എല്ലാവരാലും അവഗണിക്കപ്പെടുന്ന ഈ രോഗികളനുഭവിക്കുന്ന അവഗണനയിലേയ്ക്ക് രാഷ്ട്രത്തിന്റെ ശ്രദ്ധ തിരിക്കാൻ ഒരു മാർഗ്ഗം എന്ന നിലയിലാണ് ബെൽ എയറിന്റെ ഡയറക്ടറായ ഞാൻ 2003 ഏപ്രിൽ മൂന്നാം തീയതി ഇന്ത്യൻ പ്രസിഡന്റായിരുന്ന അബ്ദുൾ കലാമിനെ ഈ രോഗികളെ സന്ദർശിക്കാനായി പാഞ്ചഗണിയിലേയ്ക്ക് ക്ഷണിച്ചുകൊണ്ട് ഒരു കത്തയക്കുന്നത്. ഞാൻ പ്രസിഡന്റിനെ ക്ഷണിച്ച് കത്തെഴുതിയതറിഞ്ഞ് ഒരുപാടുപേരെന്നെ കളിയാക്കി. ഇന്ത്യൻ പ്രസിഡന്റ് ഒരു ഗ്രാമീണ മേഖലയിലെ ആശുപത്രിയിലേയ്ക്കെന്നോ?
എന്നാൽ 2003 മെയ് 17ാം തീയതി എനിക്ക് രാഷ്ട്രപതി ഭവനിൽ നിന്നൊരു ഫാക്സ് സന്ദേശം കിട്ടി. മെയ് 28ാം തീയതി പ്രസിഡന്റ് ബെൽ എയർ ആശുപത്രി സന്ദർശിക്കുന്നുവെന്ന്. എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയ ദിവസമാണന്ന്. പിറ്റേദിവസം രാത്രി അന്ന് ഇംഗ്ലണ്ടിലായിരുന്ന എന്റെ അനുജൻ എന്നെ ഫോണിൽ വിളിച്ചു ചോദിക്കുകയാണ് 'അബ്ദുൾ കലാം ബെൽ എയറിലേയ്ക്ക് വരുന്നുവെന്നത് സത്യമാണോ' എന്ന്. വാർത്ത ശരിയാണെന്നറിഞ്ഞ എന്നോടന്നു പറഞ്ഞ വാക്കുകളാണ് ഈ സന്ദർശനം ഒരു സംഭവമാക്കിമാറ്റാൻ എനിക്ക് പ്രചോദനം ലഭിച്ചത്. ആശുപത്രികാമ്പസിലെ ഒരു ഏരിയാ മുഴുവൻ ദിവസങ്ങൾ കൊണ്ട് വെട്ടി നിരത്തി പടുകൂറ്റൻ വേദി സജ്ജമാക്കി. പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട 2500 വ്യക്തികൾക്ക് ഇരിപ്പിടവും പന്തലും ഒരുങ്ങി.
പിന്നീടുള്ള ദിവസങ്ങൾ സംഭവബഹുലമായിരുന്നു. കളക്ടർ മുതലുള്ള നിരവധി ഉദ്യോഗസ്ഥർ. ഐജി, ഡിജിപി, എസ്പി ലെവലിലുള്ള പൊലീസുദ്യോഗസ്ഥന്മാർ, സ്റ്റേറ്റ് ഇന്റലിജൻസ്, സെൻട്രൽ ഇന്റലിജൻസ് എല്ലാവരുടെയും ശ്രദ്ധ പാഞ്ചഗണിയിൽ. മഹാരാഷ്ട്രയിലെ പത്രമാദ്ധ്യമങ്ങളിലും വാർത്താ ചാനലുകളിലും ബെൽ എയർ ഹോസ്പിറ്റലും എയിഡ്സ് എന്ന മഹാരോഗവും വിശദമായി ചർച്ച ചെയ്യപ്പെട്ടു. എയർ ഫോഴ്സ്, പാഞ്ചഗണിയിൽ 3 ഹെലിപാഡുകൾ ഒരുക്കി. ഡൽഹിയിലേയ്ക്ക് ഹോട്ട്ലൈക്കടക്കം പ്രസിഡന്റിനായി ഒരു സേഫ് ഹൗസും തയ്യാറായി. ഒരാഴ്ച കൊണ്ട് നടന്ന ഒരുക്കങ്ങൾ അവിശ്വസനീയവും അത്ഭുതാവവുമായിരുന്നു.
2003 മെയ് 28ാം തീയതി രാവിലെ 8.30ന് വായുസേനാ ഹെലികോപ്ടറിൽ പാഞ്ചഗണിയിലിറങ്ങിയ പ്രസിഡന്റിന്റെ വാഹനവ്യൂഹം ആശുപത്രി ക്യാമ്പസിലെത്തി. എയിഡ്സ് രോഗികളോട് കുശലം പറഞ്ഞും, ഡോക്ടർമാരോടും നഴ്സുമാരോടും അഭിനന്ദനം പറഞ്ഞും കലാം എല്ലാവരുടെയും ഹൃദയം കവർന്നു. ആശുപത്രി സന്ദർശനത്തിനു ശേഷം സമ്മേളന വേദിയിലെത്തിയ കലാമിന് നിലവിളക്ക് തെളിയിക്കാൻ ദീപം കൈമാറിയപ്പോൾ കലാം ശുദ്ധമലയാളത്തിൽ എന്നോട് ചോദിക്കുകയാണ് 'അച്ചൻ ഏതു സഭക്കാരനാണെന്ന്'. ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ഒരു നിമിഷമാണത്.
തന്റെ പ്രസംഗത്തിൽ ഞങ്ങളുടെ ശുശ്രൂശഷയെ അഭിനന്ദിക്കുകയും എന്റെ പേര് പറഞ്ഞ് പ്രകീർത്തിക്കുകയും ചെയ്ത കലാം ഒരു നിരന്തര പ്രേരണയായി എന്റെ മനസിലുണ്ട്. കലാമിന്റെ സന്ദർശനത്തിനുശേഷം ഒരു മാസത്തിനുള്ളിൽ നാഷണൽ എയിഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ (എൻഎസിഓ) ഡയറക്ടർ ജനറലും ഹെൽത്ത് മിനിസ്റ്റീരിയൽ സെക്രട്ടറിയുമായിരുന്ന എസ് വൈ ഖുറേഷി എന്നെ ഡൽഹിയിലേയ്ക്ക് വിളിപ്പിച്ചു. (ചീഫ് ഇലക്ഷൻ കമ്മീഷണറായാണ് അദ്ദേഹം റിട്ടയർ ചെയ്തത്.)
എൻ എ സി ഓ ഓഫീസിലെത്തിയ എന്നോട് ആവേശഭരിതനായ ഖുറേഷി സാർ പറഞ്ഞത് തന്നെ രാഷ്ട്രപതി ഭവനിലേയ്ക്ക് വിളിപ്പിച്ച, പ്രസിഡന്റ് കലാം ബെൽ എയറിനെകുറിച്ചും എന്നെക്കുറിച്ചും പറഞ്ഞ കാര്യമാണ്. നാഷണൽ പ്രോഗ്രമിൽ ഫാ. ടോമിയുടെ സഹായം തേടണമെന്ന്. അങ്ങനെയാണ് ഞാൻ എൻ എ സി ഓയിൽ ടെക്നിക്കൽ റിസോഴ്സ് ഗ്രൂപ്പ് അദ്ധ്യക്ഷനായതും യു എൻ ഗ്ലോബൽ ഫണ്ടിന്റെ കണ്ട്രി കോഓർഡിനേറ്റിങ് മെക്കാനിസം അംഗമായും നിയമിക്കപ്പെട്ടത്. ഭാരതത്തിലെ എയിഡ്സ് ചികിത്സാ, ശുശ്രൂഷാ മേഖലകളിൽ കാര്യമായ സംഭാവന ചെയ്യാൻ എനിക്കു കഴിഞ്ഞതും അബ്ദുൾ കലാമിന്റെ ഇടപെടൽ കൊണ്ടാണ്.
കോട്ടയം എരുമേലി സ്വദേശിയായ ഫാ. ടോമി കരിയിലക്കുളം കാൽ നൂറ്റാണ്ടായി മഹാരാഷ്ട്രയിലെ പാഞ്ചഗണിയിലാണ് പ്രവർത്തിക്കുന്നത്. ജോലി തേടി സത്താറ ജില്ലയിൽ പോയ സീറോ മലബാർ വിശ്വാസികൾക്ക് കുർബാന അർപ്പിക്കാനായി അയച്ചതാണ് ഫാദർ ടോമിയെ അദ്ദേഹത്തിന്റെ സഭ. അതിനിടെയാണ് പാഞ്ചഗണിയിൽ അടച്ചു പൂട്ടപ്പെട്ട നിലയിൽ കിടന്ന റെഡ് ക്രോസ് ആശുപത്രി കണ്ടെത്തിയത്. ആ ആശുപത്രി ഏറ്റെടുത്ത് വലുതാക്കി ഇന്ത്യയിലെ ഏറ്റവും വലിയ എച്ച് ഐ വി പുനരധിവാസ കേന്ദ്രമാക്കി മാറ്റുകയായിരുന്നു ആ വൈദികൻ. ഒപ്പം എല്ലാ സൗകര്യമുള്ള സാധാരണ ആശുപത്രിയും റെസിഡൻഷ്യൽ സ്കൂളും അമേരിക്കയിൽ ഷിക്കാഗോ യൂണിവേഴ്സിറ്റിയുമായി ചേർന്ന് നേഴ്സിങ് കോളേജും ആരംഭിച്ചു. ഇവയിൽ നിന്നൊക്കെ ലഭിക്കുന്ന വരുമാനം ആശുപത്രിയുടെ വികസനത്തിന് ചെലവിട്ട് മാതൃക കാട്ടി.
കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും ഈ മലയാളി വൈദികന്റെ ഉപദേശമാണഅ ഇപ്പോൾ ആരോഗ്യ മേഖലയിൽ പല പരീക്ഷണങ്ങൾക്കും സ്വീകരിക്കുന്നത്. ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കാൻ ഗ്രാമങ്ങൾ തോറും നേഴ്സുമാർക്ക് പ്രത്യേക പരിശീലനം നൽകി നേഴ്സിങ്ങ് പ്രാക്ടീഷ്യനേഴ്സ് ആക്കാനുള്ള ഫാ. ടോമിയുടെ നിർദ്ദേശം കേന്ദ്ര സർക്കാർ നയരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേഴ്സിങ് തൊഴിലിന്റെ അന്തസ് കൂട്ടുന്ന ഈ പരിഷ്കാരം നടപ്പിലാക്കിയാൽ ഗ്രാമങ്ങളിലെ പ്രത്യേക പരിശീലനം സിദ്ധിച്ച നേഴ്സുമാർക്ക് ഡോക്ടർമാരുടെ ജോലി ചെയ്യാൻ സാധിക്കും. ഇതു മാത്രമാണ് ഇന്ത്യൻ ആരോഗ്യ രംഗത്തെ പ്രതിസന്ധി മാറികാടക്കാനുള്ള എളുപ്പവഴിയെന്നാണ് ഫാ. ടോമി പറയുന്നത്.
തന്റെ ജീവിതത്തിൽ ഏറ്റവും വലിയ നേട്ടമായി ഫാ. ടോമി കരുതുന്നത് ഇതുവരെ ഒരാളെ പോലും മതം മാറ്റിയില്ല എന്നതാണ്. പാഞ്ചഗണിയിൽ മറാത്തികളായ ചെറുപ്പക്കാർ പോലും ടോമിയച്ഛന്റെ വാക്കുകൾക്ക് ഏറെ വിലകൊടുക്കുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഇത്.
- TODAY
- LAST WEEK
- LAST MONTH
- കാറിനുള്ളിൽ അനുജയെ ഹാഷിം മർദ്ദിക്കുന്നത് കണ്ട ദൃക്സാക്ഷി; കാറിന്റെ ഡോർ തുറന്ന് രക്ഷപ്പെടാനും അദ്ധ്യാപിക ശ്രമിച്ചു; മൊബൈൽ ഫോൺ പരിശോധന നിർണ്ണായകമാകും; പട്ടാഴിമുക്ക് അപകടത്തിൽ ദുരൂഹത മാത്രം; മൽപ്പിടിത്തം നടന്നത് എന്തിന്? കാറിടിച്ചു കയറ്റിയത് ഹാഷിമിന്റെ മാത്രം തിരുമാനമോ?
- ബാല്യകാലം മുതലുള്ള സുഹൃത്ത്; കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യമുണ്ട്. പത്തനംതിട്ടയിൽ അനിൽ ആന്റണിക്കെതിരെ പ്രചരണം നടത്തില്ലെന്ന് അച്ചു ഉമ്മൻ; ബാക്കി സ്ഥലത്ത് കോൺഗ്രസിനായി പ്രചരണത്തിന് ഉമ്മൻ ചാണ്ടിയുടെ മകളും; കോൺഗ്രസിലെ 'മക്കൾ' നിലപാടുകൾ വീണ്ടും ചർച്ചകളിൽ
- ഒമ്പത് സായുധരായ കടൽക്കൊള്ളക്കാരടങ്ങുന്ന സംഘം ഇറാനിയൻ കപ്പലിൽ കയറിയതായുള്ള റിപ്പോർട്ടുകളെ തുടർന്ന് നാവിക സേന നടത്തിയത് അതിവേഗ നീക്കം; പടക്കപ്പലുകളിലെ കമാണ്ടോ ഓപ്പറേഷനിൽ കീഴടങ്ങി കടൽകൊള്ളക്കാർ; രക്ഷപ്പെടുത്തിയത് 23 പാക്കിസ്ഥാൻ ജീവനക്കാരെയും; കടലിൽ വീണ്ടും ഇന്ത്യൻ വിജയഗാഥ
- അബുദാബിയിൽ വീടുവിട്ടിറങ്ങിയ മലയാളി വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക പ്രതിസന്ധി മൂലം ജീവനൊടുക്കിയതെന്ന് സംശയം
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- മസാല ബോണ്ടിൽ നാലുവർഷം കൊണ്ട് ലണ്ടൻ എക്സ്ചേഞ്ചിന് ലഭിച്ച പലിശ മാത്രം 1045 കോടി രൂപ; കിട്ടിയതിന്റെ പാതി പലിശയായി പോയത് പറഞ്ഞു വാദിക്കാൻ പ്രയാസപ്പെടും; എല്ലാ ചോദ്യങ്ങളും എത്തുന്നത് തോമസ് ഐസക്കിലേക്ക്; ഇഡിക്ക് മുന്നിൽ എത്താത്തതിന്റെ കാരണവും വേറെയല്ല; മസാല ബോണ്ടിൽ തിരിച്ചടി മാത്രം
- അനുജയുമായി ഹാഷിം പോയ വഴിയേത്? മൊബൈൽടവർ ലൊക്കേഷൻ പരിശോധിച്ച് കണ്ടെത്താൻ പൊലീസ്; കാറിൽ നിന്ന് അനൂജ ചാടാൻ ശ്രമിച്ചുവെന്ന ദൃക്സാക്ഷി മൊഴിയിൽ സംശയം; കാറിൽ നിന്ന് മദ്യക്കുപ്പിയും: ഹാഷിമെത്തിയത് മദ്യലഹരിയിലോ? പട്ടാഴിമുക്കിൽ സംശയങ്ങൾ ഏറെ
- ഭർത്താവിന്റെ 'ക്രിമിനലിസത്തിന്' ഒത്താശ ചെയ്യുന്ന ഭാര്യ; പെരാമ്പ്രയിലെ അനുവിനെ കൊന്ന് കവർന്ന 1.43ലക്ഷത്തിന് ആ 'തിരുട്ടു ഫാമിലി' ആഗ്രഹിച്ചത് കാറു വാങ്ങി കറങ്ങി നടക്കാൻ; ഭർത്താവിന് പിന്നാലെ ഭാര്യയേയും അകത്താക്കി മോഹങ്ങൾ തകർത്ത് പൊലീസ്; റൗഫീനയെ കുടുക്കിയത് മുജീബിന്റെ മൊഴി
- തമിഴ് ചലച്ചിത്ര താരം ഡാനിയൽ ബാലാജി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രി: നഞ്ചുവേദന അനുഭവപ്പെട്ട താരത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം
- റേഷൻകട ഉടമയെ ഒപ്പം താമസിച്ചിരുന്ന സ്ത്രീയുടെ ബെഡ്റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം; ഏനാത്ത് മരിച്ചത് അവിവാഹതിനായ ജേക്കബ് ജോൺ എന്ന കുഞ്ഞൻ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്