ആരാണ് യഥാർത്ഥത്തിൽ ഫാ. ഉഴുന്നാലിനെ മോചിപ്പിച്ചത്? സഭയും കേന്ദ്രവും കേരളവും മുതൽ വത്തിക്കാൻ വരെ അവകാശ വാദം ഉന്നയിച്ചു രംഗത്ത്: അമിത അവകാശ വാദത്തിന് പോവാതെ യഥാർത്ഥ രക്ഷകൻ; എല്ലാവർക്കും പ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ മലയാളി വൈദികന് രക്ഷകനായത് ഒമാൻ സുൽത്താൻ മാത്രം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ആരാണ് ഫാ: ടോം ഉഴുന്നാലിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നത്? അവകാശവും ആവേശവുമായി അവകാശ വാദം ഉന്നയിച്ചു രംഗത്തുണ്ട്. കേരളവും കേന്ദ്രവും മാത്രമല്ല ബിജെപിയും കോൺഗ്രസ്സും വത്തിക്കാനും വരെ ആശ്വാസത്തിനൊപ്പം തങ്ങളുടെ ശ്രമങ്ങളെ കുറിച്ചു പറയുന്നു. എന്നാൽ ഫാ: ടോം പുറം ലോകം കണ്ടതിന് ഒരേ ഒരു കാരണക്കാരനേയുള്ളൂ. അത് മറ്റാരുമല്ല ഒമാനിലെ സുൽത്താൻ. പണത്തിന് പണവും നയതന്ത്രത്തിന് നയതന്ത്രവും പയറ്റിയാണ് സുൽത്താൻ മലയാളി വൈദികനെ പുറത്തു കൊണ്ടു വന്നത്.
ഒമാന്റെ സഹായത്തോടെ യെമനിൽനിന്നു ബന്ദികളെ മോചിപ്പിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ഒക്ടോബറിൽ യെമനിൽനിന്നു തട്ടിക്കൊണ്ടുപോയ ഓസ്‌ട്രേലിയക്കാരനെ ഒമാന്റെ മധ്യസ്ഥതയിൽ ഇക്കഴിഞ്ഞ മേയിൽ മോചിപ്പിച്ചിരുന്നു. ഇത് മനസ്സിലാക്കിയാണ് അച്ചനെ രക്ഷിക്കാനും ഒമാന്റെ സഹായം തേടിയത്. ഫാ. ടോമിനെപ്പോലെ യെമനിൽനിന്ന് ഒമാനിലെത്തിച്ചശേഷമാണ് അദ്ദേഹവും നാട്ടിലേക്കു മടങ്ങിയത്. ഗോത്രവിഭാഗക്കാർ വഴി നടത്തിയ മധ്യസ്ഥ ചർച്ചയിലൂടെയാണ് അന്നു മോചനം സാധ്യമായതെന്നാണ് ഒമാൻ അറിയിച്ചത്. എന്നാൽ മോചിപ്പിക്കപ്പെട്ടയാളുടെ പേരു വെളിപ്പെടുത്തിയില്ല. ഇനിയും ഭീഷണിക്ക് ഇരയാകാൻ സാധ്യതയുള്ളതുകൊണ്ടും കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ചും പേരു വെളിപ്പെടുത്തേണ്ടെന്ന് ഓസ്‌ട്രേലിയൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഒരു ഫുട്‌ബോൾ കോച്ചാണു മോചിതനായതെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ മാത്രം പുറത്തുവന്നു.
വിമതസേനയായ ഹൂതികൾ 2014 സെപ്റ്റംബറിൽ യെമൻ തലസ്ഥാനം സനാ പിടിച്ചെടുത്തശേഷം പാശ്ചാത്യർ ഉൾപ്പെടെ പന്ത്രണ്ടോളം പേരാണു ബന്ദികളാക്കപ്പെട്ടത്. സർക്കാരിൽനിന്ന് ആനുകൂല്യം ലഭിക്കാനായി ഗോത്രവർഗക്കാരാണ് ആദ്യം പലരെയും തട്ടിക്കൊണ്ടുപോയത്. ഇവരിൽ മിക്കവരും മോചിതരായി. അൽ ഖായിദ തട്ടിക്കൊണ്ടുപോയെന്നു സംശയിക്കുന്ന യുഎസ് മാധ്യമപ്രവർത്തകൻ ലൂക്ക് സോമേഴ്‌സിനെയും ഒരു ദക്ഷിണാഫ്രിക്കൻ അദ്ധ്യാപകനെയും രക്ഷപ്പെടുത്താൻ യുഎസ് കമാൻഡോകൾ ശ്രമിച്ചെങ്കിലും ഇരുവരും കൊല്ലപ്പെട്ടു. കേന്ദ്രവും കേരളവും വത്തിക്കാനും ഇതിന്റെ നേട്ടം അവകാശപ്പെടുന്നുണ്ട്. എന്നാൽ അമിതമായ ഒന്നും ഒമാൻ ഭരണാധിപൻ ഫാ ടോമിന്റെ മോചനത്തിൽ അവകാശപ്പെടുന്നില്ല.
പതിനെട്ടുമാസം ഭീകരരുടെ ഒളിത്താവളത്തിൽ പുറംലോകം കാണാതെ തടവിൽ കഴിയുമ്പോഴും പ്രാർത്ഥനയിൽ ദൈവത്തെ മുറുകെപ്പിടിച്ചു. കേന്ദ്ര സർക്കാരും മറ്റുള്ളവരും നിരന്തരം ഇടപെട്ടിട്ടു. വത്തിക്കാനും വേണ്ടത് ചെയ്തു. നാട്ടുകാരും വീട്ടുകാരും എല്ലാം പ്രാർത്ഥനയിലായി. ഇതിനിടെയിൽ ദൈവപുരുഷനായി ഒമാൻ സുൽത്താൻ മാറി. അക്ഷീണ പരിശ്രമങ്ങളുടെ ഫലമായി ഫാദർ മോചിതനായി. 2016 മാർച്ച് നാലിനു തെക്കൻ യെമനിലെ ഏഡനിൽ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ വയോധികസദനത്തിൽ നിന്നാണു ഫാ.ടോമിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. അന്നുമുതൽ ഇന്നോളം, നീണ്ട പതിനെട്ടുമാസവും ടോമിനായി പ്രാർത്ഥനകളും പ്രവർത്തനങ്ങളും സജീവമായിരുന്നു.
വിദേശകാര്യ മന്ത്രാലയവും വകുപ്പുമന്ത്രി സുഷമ സ്വരാജും വത്തിക്കാനും ജനപ്രതിനിധികളും വിദേശ രാജ്യങ്ങളും കൂട്ടായി ശ്രമിച്ചു. തിരികെയെത്തിയ ഫാ. ടോം ഉഴുന്നാലിന്റെ നാവിൽ നിറയെ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിനോടും വത്തിക്കാൻ അധികൃതരോടുമുള്ള നന്ദി വാക്കുകൾ മാത്രമായിരുന്നു. യെമനുമായി ബന്ധപ്പെട്ടാണ് ഒമാൻ അധികൃതർ മോചന വഴി തേടിയത്. ടോമിനെ കണ്ടെത്തുന്നതിനുള്ള നടപടികൾക്കുശേഷം തീവ്രവാദികളുടെ കേന്ദ്രത്തിൽനിന്നു സുരക്ഷിതമായി തിരികെയെത്തിക്കുന്നതിനുള്ള നീക്കം ഒമാൻ വിദേശകാര്യ മന്ത്രാലയം ആരംഭിക്കുകയായിരുന്നു. അതിവേഗത്തിൽ തിരിച്ചെത്തിക്കുന്നതിനുള്ള സുൽത്താന്റെ നിർദ്ദേശവും ഫാദർ ടോമിന്റെ മോചനം എളുപ്പമാക്കി. യെമനിൽ കുടുങ്ങിക്കിടന്ന ഓസ്ട്രേലിയ, യുഎസ് പൗരന്മാർക്ക് ഉൾപ്പടെ സുരക്ഷിതമായി സ്വന്തം വീടണയാൻ ഒമാൻ സർക്കാർ വഴിയൊരുക്കിയിട്ടുണ്ട്.
യെമനിൽ കുടങ്ങിക്കിടന്ന മലയാളികൾ ഉൾപ്പടെയുള്ളവർ മസ്‌കത്തിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയിരുന്നു. യെമനുമായി മികച്ച ബന്ധം ഒമാൻ പുലർത്തുന്നതും ടോമിന്റെ കാര്യത്തിൽ നീക്കങ്ങൾ എളുപ്പമാക്കി. ഫാ.ടോമിന്റെ മോചനത്തിനു സാധ്യമായതെല്ലാം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായുള്ള ചർച്ചയിൽ യെമൻ ഉപപ്രധാനമന്ത്രി അൽമെഖ്ലാഫി വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയിലായിരുന്നു സുഷമയും അബ്ദുൽമാലിക്കും കൂടിക്കാഴ്ച നടത്തിയത്.
ഫാദറിനെ തട്ടിക്കൊണ്ട് പോയത് പ്രാർത്ഥനയ്ക്കിടെ
യെമനിലേക്കു സ്വന്തം ഇഷ്ടപ്രകാരമാണ് ടോം ഉഴുന്നാലിൽ പോയത്. മറ്റു വൈദികർ ഇന്ത്യൻ സർക്കാരിന്റെ നിർദ്ദേശമനുസരിച്ചു നേരത്തേ നാട്ടിലേക്കു മടങ്ങിയിരുന്നു. മടങ്ങിയെത്താൻ സഭയും ആവശ്യപ്പെട്ടിരുന്നു. മുൻപു നാലുവർഷം യെമനിൽ കർമനിരതനായിരുന്നതിന്റെ അനുഭവത്തിലാണ് ടോം വീണ്ടും യാത്ര തിരിച്ചത്.
ബെംഗളൂരു ക്രിസ്തുജ്യോതി തിയോളജി കോളജിൽ അഡ്‌മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ ശേഷമായിരുന്നു ഇപ്രാവശ്യത്തെ യെമൻ യാത്ര. യുദ്ധം ആരംഭിച്ചതിനാൽ അബുദാബിയിലും ഇന്ത്യൻ എംബസി പ്രവർത്തിക്കുന്ന ജിബൂത്തിയിലും തങ്ങി മൂന്നു മാസത്തോളമെടുത്താണു യെമനിലെത്തിയത്. തലസ്ഥാനമായ സനായിലേക്ക് ഐക്യരാഷ്ട്ര സംഘടനാ പ്രതിനിധിയായാണു ചെന്നത്. ഏഡനിലെത്താൻ പിന്നെയും ഒരു മാസമെടുത്തു. മദർ തെരേസ രൂപംകൊടുത്ത 'ഉപവിയുടെ സഹോദരിമാർ' (മിഷനറീസ് ഓഫ് ചാരിറ്റി) സന്യാസിനീ സമൂഹം യെമനിലെ ഏദനിൽ നടത്തിയിരുന്ന വയോധികസദനത്തിലാണ് ഉഴുന്നാലിൽ എത്തിയത്.
80 പേർ താമസിക്കുന്ന സദനത്തിൽ 2016 മാർച്ച് നാലിനു രാവിലെ എട്ടരയോടെയാണു നാലു തോക്കുധാരികൾ ആക്രമണം നടത്തിയത്. ആശുപത്രിയിലെ സന്ദർശകർക്കായി ഗേറ്റ് തുറന്നപ്പോഴാണ് ഭീകരർ വയോധികസദനത്തിലേക്ക് ഇരച്ചുകയറിയതെന്നു സിസ്റ്റർ സാലി ഓർത്തെടുത്തു. രണ്ടു സുരക്ഷാ ജീവനക്കാരെ കൊന്ന ശേഷമാണ് അവർ അകത്തു കടന്നത്. ആ സമയം ഫാ. ടോം ഉഴുന്നാലിൽ ചാപ്പലിൽ പ്രാർത്ഥിക്കുകയായിരുന്നു.
ഭീകരരെ കണ്ട സിസ്റ്റർ സാലി, ഫാ. ടോമിനെ വിവരം അറിയിക്കാൻ ഫോൺ ഡയൽ ചെയ്തു. അപ്പോഴേക്കും ഭീകരർ സിസ്റ്ററുടെ മുറിയിലേക്ക് ഓടിയെത്തി. സ്റ്റോർ മുറിയോടുചേർന്നുള്ള വാതിലിന്റെ മറവിൽ ഒളിച്ചുനിന്നു. ശബ്ദം ഇല്ലാത്ത തോക്കുപയോഗിച്ചായിരുന്നു ഭീകരരുടെ വെടിവയ്പ്. വയോധികസദനത്തിലെ അന്തേവാസികളോടു ചോദിച്ച് അവിടെ എത്ര പേരുണ്ട് എന്നു മനസ്സിലാക്കിയ ഭീകരർ മൂന്നുതവണ കൂടി മുറിയിൽ കടന്നുവന്നെങ്കിലും ഭാഗ്യത്തിനു സിസ്റ്ററെ കണ്ടെത്താനായില്ല.
ഭീകരർ എത്തിയ വിവരം അറിഞ്ഞ ഫാ. ടോം ആദ്യം ചെയ്തതു സക്രാരിയിലുള്ള തിരുഓസ്തി സ്വയം കഴിക്കുകയായിരുന്നു. ആക്രമിക്കാനെത്തിയവർ അതു നശിപ്പിക്കാതിരിക്കാനുള്ള മുൻകരുതലായിരുന്നു അത്. ഫാ. ടോമിനെ തുണികൊണ്ടു കൈകളും കണ്ണും കെട്ടി പിടിച്ചുകൊണ്ടുപോകുന്നതു വയോധികസദനത്തിൽ ചികിൽസയിലായിരുന്ന ആളുടെ ബന്ധുവായ ബാലനാണു നേരിട്ടു കണ്ടത്. നാലു കന്യാസ്ത്രീകൾ, ആറ് ഇത്യോപ്യക്കാർ, ആറ് യെമൻകാർ എന്നിവരെ വധിച്ച ശേഷമായിരുന്നു ഫാ.ടോമിനെ തട്ടിക്കൊണ്ടു പോയത്.
തുണയായത് സുൽത്താന്റെ രാജകീയ ഉത്തരവ്
ഫാ.ടോം ഉൾപ്പെടുന്ന സലേഷ്യൻ സന്യാസ സഭാംഗങ്ങളും സിറോ മലബാർ സഭാ പ്രതിനിധികളും മോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചു. ഫോ.ടോമിന്റെ കുടുംബാംഗങ്ങളും അദ്ദേഹത്തിന്റെ മോചനത്തിനായി തുടർച്ചയായി സംസ്ഥാന, കേന്ദ്ര സർക്കാരുകളെ സമീപിച്ചു. യുഡിഎഫ്, എൽഡിഎഫ് സർക്കാരുകളും കേരളത്തിൽനിന്നുള്ള എംപിമാരും ഫാ.ഉഴുന്നാലിലിന്റെ മോചനത്തിനായി ശ്രമിക്കാൻ േകന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി. പാർലമെന്റിലും ഈ വിഷയം പലതവണ ഉന്നയിക്കപ്പെട്ടു. വത്തിക്കാനും പ്രശ്‌നത്തിൽ ഇടപെട്ടു. വത്തിക്കാൻ സർക്കാറിന്റെ ആവശ്യത്തെ തുടർന്നാണ്് ഒമാൻ സർക്കാർ ഫാ. ടോമിന്റെ മോചനത്തിനായി ഇടപെടുന്നത്.
യെമനുമായി നേരിട്ട് ഇടപെട്ടുള്ള നീക്കമാണ് ഇന്ത്യ നടത്തിയത്. ഒപ്പം വിഷയത്തിൽ ഇടപെടാൻ വത്തിക്കാൻ ഒമാൻ സർക്കാറിനോടും ആവശ്യപ്പെടുകയായിരുന്നു. വത്തിക്കാന്റെ ആവശ്യം കണക്കിലെടുത്ത് വൈദികന്റെ മോചനത്തിനായുള്ള നടപടികൾ ആരംഭിക്കാൻ സുൽത്താൻ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതോടെ കാര്യങ്ങൾക്കു ചൂടുപിടിച്ചു. ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനു സർക്കാർ വേണ്ടതെല്ലാം ചെയ്യുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കർദിനാൾമാർക്ക് ഉറപ്പു നൽകിയിരുന്നു. ഫാ. ടോമിന്റെ മോചനത്തിനുള്ള നടപടി ഊർജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവാ, സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ ഓസ്വൾഡ് ഗ്രേഷ്യസ് എന്നിവരാണു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
ഉഴുന്നാലിലിന്റെ മോചനശ്രമങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (സാമ്പത്തിക കാര്യം) അമർ സിൻഹയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ചു. മോചന ശ്രമത്തിന്റെ ഭാഗമായി വത്തിക്കാനുമായി ബന്ധപ്പെട്ടു. യെമൻ, സൗദി അറേബ്യ, ഒമാൻ, ഇറാൻ എന്നീ രാജ്യങ്ങളെയും മോചനശ്രമത്തിന്റെ ഭാഗമാക്കാൻ ഇന്ത്യൻ വിദേശകാര്യ വകുപ്പിനായിരുന്നു. ഇതും ഗുണം ചെയ്തു.
മാർപ്പാപ്പയുടെ വാക്കുകൾ വെറുതെയായില്ല
ഫാ. ടോം ഭീകരരുടെ പിടിയിലായി ഒരു മാസം കഴിഞ്ഞ്, കഴിഞ്ഞ വർഷം ഏപ്രിൽ 10ന് വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്തപ്പോൾ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു: സായുധ പോരാട്ടമുള്ള മേഖലകളിൽ തട്ടിയെടുക്കപ്പെട്ട എല്ലാവരെയും മോചിപ്പിക്കണമെന്ന അഭ്യർത്ഥന ഞാൻ ആവർത്തിക്കുന്നു. പ്രത്യേകിച്ചും, കഴിഞ്ഞ മാർച്ച് നാലിന് യെമനിലെ ഏഡനിൽ തട്ടിയെടുക്കപ്പെട്ട സലേഷ്യൻ വൈദികൻ ഫാ. ടോം ഉഴുന്നാലിലിനെ ഞാൻ അനുസ്മരിക്കുന്നു'. അതുകൊണ്ട് തന്നെയാണ് മോചിതനായ ഫാദറിനെ റോമിലേക്ക് കൊണ്ടു പോയത്. മാർപ്പാപ്പയുടെ അനുഗ്രവുമായി അദ്ദേഹം കേരളത്തിലേക്ക് മടങ്ങും.
യമെന്റെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഉഴുന്നാലിലിന്റെ മോചനം സ്ഥിരീകരിച്ചത്. സുൽത്താന്റെ അഭ്യർത്ഥനപ്രകാരം ഒമാൻ അധികൃതർ യെമെനി പാർട്ടികളുമായി ചേർന്ന് നടത്തിയ പ്രവർത്തനമാണ് മോചനത്തിനിടയാക്കിയതെന്നായിരുന്നു വാർത്താക്കുറിപ്പ്. വൈകാതെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു. ഒമാന്റെ പരമ്പരാഗതവസ്ത്രം ധരിച്ച് സുൽത്താൻ ഖാബൂസിന്റെ ചിത്രത്തിനുമുന്നിൽ നിൽക്കുന്ന ഉഴുന്നാലിലിന്റെ ചിത്രമാണ് ഒമാൻ ആദ്യം പുറത്തുവിട്ടത്. ആരോഗ്യവാനായാണ് അദ്ദേഹം ഇതിൽ കാണപ്പെട്ടത്. അദ്ദേഹം മസ്‌കറ്റിലെത്തുന്ന ദൃശ്യങ്ങൾ പിന്നീട് ഒമാൻ ടി.വി. പുറത്തുവിട്ടു.
ഒട്ടേറെ പ്രതിസന്ധികൾ തരണംചെയ്താണ് ഫാ. ടോമിന്റെ മോചനം സാധ്യമാക്കിയത്. യൈമനിൽ ഇന്ത്യയുടെ നയതന്ത്രകാര്യാലയം ഉണ്ടായിരുന്നില്ല. അതിനാൽ, അന്വേഷണം കാര്യമായി നടന്നില്ല. 2017 ഏപ്രിൽ 15-ന് ചിത്രീകരിച്ചതെന്ന് കരുതുന്ന ഒരു വീഡിയോ കഴിഞ്ഞ മേയിൽ പുറത്തുവന്നു. തീരെ അവശനാണെന്നും രോഗങ്ങൾകാരണം വയ്യെന്നും ഫാ. ടോം പതിയെപ്പറയുന്ന ദൃശ്യമായിരുന്നു അത്. കേന്ദ്രസർക്കാരിന് ആദ്യ ഘട്ടത്തിൽ കാര്യമായി ഒന്നുംചെയ്യാൻ കഴിഞ്ഞില്ല. യെമെനിലെ സർക്കാരും നിസ്സഹായാവസ്ഥയിൽ. ഇതുകാരണം നയതന്ത്രതലത്തിൽ മോചനത്തിന്റെ വഴി തുറന്നില്ല. യെമെൻ സർക്കാരിനെതിരെ പോരാട്ടം നടത്തുന്ന വിമതരും സർക്കാരിനെ സഹായിക്കുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യ സൈന്യവും പ്രതിസന്ധി സൃഷ്ടിച്ചു. അനുരഞ്ജനം ഒമാൻ ഏറ്റെടുത്തതാണ് നിർണ്ണായകമായത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍