ഗർഭിണി ആയിരുന്നപ്പോൾ എല്ലാം താൻ ശരിയാക്കാമെന്ന് പറഞ്ഞ് മാതാപിതാക്കളെ ഒപ്പം നിർത്തി; പ്രസവിക്കാൻ ആശുപത്രിയിലേക്ക് അയച്ചത് വേണ്ടപ്പെട്ട കുട്ടിയാണെന്ന് പറഞ്ഞ്; 16കാരി പ്രസവിച്ചെന്ന വിവരം നാട്ടിൽ പാട്ടായപ്പോൾ തന്നെ ധ്യാനത്തിനെന്ന് പറഞ്ഞ് മുങ്ങി; ഇൻഫാം ചെയർമാൻ എന്ന നിലയിൽ കർഷകർക്ക് വേണ്ടിയും ദീപിക എംഡി എന്ന നിലയിൽ മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടിയും നിറഞ്ഞു നിന്ന വികാരിയാണ് പ്രതിയെന്നറിഞ്ഞപ്പോൾ ഞെട്ടിത്തരിച്ച് കൊട്ടിയൂരുകാർ: പീഡനം പുറംലോകം അറിഞ്ഞപ്പോൾ സംഭവിച്ചത്
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: കത്തോലിക്കാ സഭയിൽ ഉന്നതരായ ബിഷപ്പുമാർക്ക് വളരെ വേണ്ടപ്പെട്ടവനായിരുന്നു ഫാ. റോബിൻ വടക്കുംചേരി. ദൈവവചനം പ്രസംഗിക്കുന്നതിൽ അഗ്രഗണ്യൻ, ഇതിനൊപ്പം രാഷ്ട്രീയവും എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് വ്യക്തമായ അറിവുണ്ടായിരുന്ന വ്യക്തി. രൂപത മുൻ കോർപ്പറേറ്റ് മാനേജരായിരുന്ന റോബിൻ വടക്കുംചേരി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ട് നാട്ടുകാർക്കും പരിചിതൻ. അങ്ങനെയുള്ള വൈദികനാണ് ബാലികയെ പീഡിപ്പിച്ച കേസിൽ കുറ്റക്കാരനാണെന്ന് ഇന്ന് കോടതി വിധിച്ചത്.
കൊട്ടിയൂരിൽ വൈദികനായിരിക്കവേ കൗമാരക്കാരായ പെൺകുട്ടികൾക്ക് തന്നെ മുറിയിൽ വന്നു കാണാനും ബൈബിൾ സംബന്ധിച്ചും സ്‌കൂൾ പാഠ്യ വിഷയങ്ങൾ സംബന്ധിച്ചും ഉപദേശങ്ങൾ കൊടുക്കാൻ അതീവ താല്പര്യം കാണിച്ചിരുന്നു അദ്ദേഹം. ഉപദേശം തേടി തന്റെ മുറിയിലേക്കു വരുന്ന പെൺകുട്ടികളോട് നല്ല സൗഹൃദം പുലർത്തിയിരുന്നു. അച്ചന്റെ മതപ്രഭാഷണത്തിൽ മയങ്ങിയ പെൺകുട്ടി അങ്ങനെയാണ് അച്ചനെ മുറിയിൽ പോയി കാണാൻ തുടങ്ങിയത്. അത് മുതലെടുത്ത വൈദികൻ അടിക്കടി പെൺകുട്ടിയെ ലൈംഗിക ചൂഷണം ചെയ്യതത്. കൊട്ടിയൂർ പ്രദേശത്തിന്റെ സർവ്വപ്രശ്നങ്ങളിലും ജനങ്ങളോടൊപ്പം നിന്ന വൈദികനായിരുന്നു അദ്ദേഹം. മദ്യപാനം, മയക്കു മരുന്നുപയോഗം എന്നിവയിൽ നിന്നും മോചനം നേടാൻ വൈദികന്റെ ഉപദേശം തേടിയെത്തിയവർ നിരവധിയാണ്. മത- ജാതി പരിഗണനകളൊന്നും ഇക്കാര്യത്തിൽ തടസ്സമാകാറുമില്ലായിരുന്നു. അങ്ങനെ ജനകീയമുഖമായിരുന്ന വ്യക്തിക്കെതിരെയാണ് പീഡന കേസ് വന്നത്.
വയറു വേദനയിൽ തുടങ്ങിയ പെൺകുട്ടിയുടെ അസ്വസ്ഥത ഗർഭത്തിലെത്തിയപ്പോഴാണ് വീട്ടുകാർ അറിയുന്നത്. അവർ ഓടിപ്പാഞ്ഞ് അച്ചനെ കാണാൻ എത്തി. അവരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും വരുതിയിലാക്കി. പ്രസവത്തിന്റെ കാര്യങ്ങളെല്ലാം താൻ നോക്കിക്കൊള്ളാമെന്നും സാമ്പത്തികമായി സഹായിക്കാമെന്നും, പെൺകുട്ടിയുടെ ഭാവി സുരക്ഷിതമാക്കാമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങളിൽ അവരെ വീഴ്‌ത്തി. അങ്ങനെയാണ് ഗർഭവിവരം പിതാവും മാതാവും രഹസ്യമാക്കി വച്ചത്. തുടർന്ന് പെൺകുട്ടിയെ കൂത്തുപറമ്പിലുള്ള ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന വൈദികൻ ഇവിടെയും രഹസ്യം പുറത്തുവിടാൻ അനുവദിച്ചില്ല. പിന്നെ കുട്ടിയെ അനാഥാലയത്തിലേക്ക് മാറ്റി. എല്ലാം അവിടെ തീരുമെന്ന് ഫാദർ കരുതി. ഉദ്ദേശിച്ച തിരക്കഥ പോലെ കാര്യങ്ങൾ നടക്കുമെന്ന പ്രതീക്ഷയിൽ പെൺകുട്ടിയും കുടുംബവും ഫാദറിനെ വിശ്വസിച്ചു കൂടെ നിന്നു.
തീർത്തും നിർദ്ധന കുടുംബത്തിലെ അംഗമായ പതിനാറുകാരി പെൺകുട്ടി. ഇതോടെ മുമ്പാണ് കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നല്കിയത്. അയൽവീട്ടുകാരോട് കുട്ടിക്ക് അപ്പന്റിസൈറ്റിസ് ശസ്ത്രക്രിയ എന്നാണ് പറഞ്ഞത്. പക്ഷേ കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ പ്രസവം പുറം ലോകത്ത് എത്തി. താമരശ്ശേരി രൂപതയ്ക്ക് കീഴിലുള്ളവർ തന്നെയായിരുന്നു ഈ മേഖലയിലെ ചൈൽഡ് ലൈൻ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചിരുന്നത്. തലശ്ശേരി രൂപതയിലെ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ഡയറക്ടറായിരുന്ന വൈദികനായിരുന്നു ചൈൽഡ് ലൈനിന്റെ പ്രവർത്തനത്തിനും നേതൃത്വം നൽകിയത്. ഇതിലെ അംഗങ്ങളെ നിയമിച്ചിരുന്നതും ഈ വൈദികനായിരുന്നു. ഫാദർ റോബിനെ കുറിച്ച് നന്നായി അറിയാവുന്ന ഒരാളാണ് ഈ പീഡനത്തെ പുറം ലോകത്ത് എത്തിച്ചത്.
പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞപ്പോൾ തന്നെ പെൺകുട്ടിയുടെ കുടുംബത്തെ സ്വാധീനിച്ച് തന്റെ പേര് പുറത്തുവരാതിരിക്കാൻ കരുക്കൾ നീക്കിയിരുന്നു വൈദികൻ. പരാതിയുമായി പോയാൽ പെൺകുട്ടിയുടെ പിതാവിനെ കള്ളക്കേസിൽ കുടുക്കുമെന്ന ഭീഷണിയും മുഴക്കി. ഇതിലാണ് പാവം കുടുംബം വീണതെന്നാണ് സൂചന. ക്രിസ്തുരാജ ആശുപത്രിയിൽ തന്ത്രപരമായണ് കുട്ടിയെ പ്രവേശിപ്പിച്ചത്. തങ്ങൾക്ക് വേണ്ടപ്പെട്ട കുട്ടി ചതിയിൽ വീണുപോയതാണെന്നും പ്രസവ സംബന്ധമായ വിവരങ്ങൾ പുറത്തറിയരുതെന്നും ആശുപത്രി ജീവനക്കാർക്ക് നിർദ്ദേശം നല്കുകയായിരുന്നു. ആശുപത്രി ചെലവുകളെല്ലാം റോബിൻ വടക്കുംചേരി തന്നെ വഹിച്ചു. പ്രസവശുശ്രൂഷയ്ക്ക് വിശ്വസ്തയായ ഒരു യുവതിയെയും നിയോഗിച്ചിരുന്നു.
അച്ചന്റെ ഈ നിർദ്ദേശമെല്ലാം തലശ്ശേരി രൂപതയ്ക്ക് കീഴിലുള്ള ക്രിസ്തുരാജാ ആശുപത്രി അതേ പടി നടപ്പാക്കി. പ്രസവ വിവരം പൊലീസിൽ നിന്ന് മറച്ചുവച്ചു. പ്രസവം കഴിഞ്ഞ് പെൺകുട്ടിയെ വയനാട്ടിൽ കുറച്ചുദിവസം ഒളിപ്പിച്ചു താമസിപ്പിച്ചു. ഇവിടെ നിന്നും നവജാത ശിശുവിനെ അനാഥാലയത്തിലേക്ക് മാറ്റിയതോടെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചുവെന്ന് റോബിൻ വടക്കുംചേരിയും വീട്ടുകാരും കരുതി. പെൺകുട്ടിയെ തിരികെ വീട്ടിലെത്തിച്ചതോടെ ആർക്കും സംശയമില്ലെന്നും കരുതി. അവർക്ക് മുന്നിൽ ചൈൽഡ് ലൈൻ പ്രവർത്തകർ എത്തിയതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ചൈൽഡ് ലൈൻ പ്രവർത്തകർ എത്തിയ കാര്യം വീട്ടുകാർ ഉടൻതന്നെ ഫാ. റോബിനെ അറിയിച്ചു. തന്റെ പേര് പുറത്തുവരാതിരിക്കാൻ റോബിൻ വടക്കുംചേരി ശ്രമം തുടങ്ങി. പെൺകുട്ടിയുടെ പിതാവിന്റെ തലയിൽ തന്നെ കുറ്റം കെട്ടിവയ്ക്കാൻ ശ്രമിച്ചു.
ഭീഷണിയിലൂടെയും പ്രലോഭനങ്ങളിലൂടെയും അച്ഛനെ സമ്മതിപ്പിച്ചു. പെൺകുട്ടിയുടെ മാതാവും വഴങ്ങി. എന്നാൽ പെൺകുട്ടി തുടക്കത്തിൽ വഴങ്ങിയില്ല. പപ്പ ആണെന്ന് പറഞ്ഞാൽ ഇപ്പോൾ ഉണ്ടായതിനേക്കാൾ വലിയ അപമാനമാണെന്ന് പെൺകുട്ടി തുറന്നടിച്ചു. എന്നാൽ, കൂടെ നിൽക്കാനും പിന്തുണയ്ക്കാനും ആരുമില്ലെന്ന് തിരിച്ചറിഞ്ഞ അവൾ അങ്ങനെ പറയാമെന്ന് സമ്മതിച്ചു. ഞങ്ങൾക്ക് പരാതി ഇല്ലെന്നും കുട്ടിയെ തങ്ങൾ നോക്കികൊള്ളാമെന്നും വീട്ടുകാർ ചൈൽഡ് ലൈൻ പ്രവർത്തകരോട് പറഞ്ഞു. എന്നാൽ, പൊരുത്തക്കേടുകൾ മനസിലാക്കിയ അവർ വീണ്ടും പെൺകുട്ടിയെ ചോദ്യം ചെയ്യുകയും കൗൺസലിങ് നടത്തുകയും ചെയ്തു. ഇതോടെ യഥാർത്ഥ കഥ പുറത്തായി.
കള്ളക്കളി ചൈൽഡ് ലൈൻ പൊളിച്ചതോടെ പിടിവീഴുമെന്ന് സംശയിച്ച ഫാദർ റോബിൻ ഇടവകയിൽ നിന്നും മുങ്ങുകയായിരുന്നു. ധ്യാനത്തിനെന്ന പേരിലാണ് ഈ വൈദികൻ മാറിനിന്നത്. കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ മനസാക്ഷിയുള്ള ആരോ ഒരാൾ ചൈൽഡ് ലൈൻ പ്രവർത്തകരെ ആ വിവരം അറിയിച്ചു. ഇതിന് മുമ്പും റോബിനെതിരെ നിരവധി പരാതികൾ സഭാ നേതൃത്വത്തിന് കിട്ടിയിരുന്നു. ഇതൊന്നും ഉന്നത ബന്ധങ്ങൾ കാരണം പുറത്ത് എത്തിയില്ല. ഇതറിയാവുന്ന ചൈൽഡ് ലൈൻ പ്രവർത്തകർ തന്നെ കരുതലോടെ നീങ്ങി. ആശുപത്രയിൽ അവർ പെൺകുട്ടിയെ തേടിയെത്തി. പെൺകുട്ടിയെ അവർ കണ്ടു. സംസാരിച്ചു. വിവരം പൊലീസിനെ അറിയിച്ചു. റോബിൻ വടക്കുംചേരി യാണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതെന്ന വിവരം പുറത്തുവന്നതോടെ മാനന്തവാടി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം അന്വേഷണവിധേയനായി അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു.
വൈദികൻ അച്ഛനായപ്പോൾ ഞെട്ടിയത് നാട്ടുകാർ
മദ്യപാനം, മയക്കു മരുന്നുപയോഗം എന്നിവയിൽനിന്നും മോചനം നേടാൻ വൈദികന്റെ ഉപദേശം തേടിയെത്തുന്നവർ ഏറെയായിരിന്നു. മതജാതി പരിഗണനകളൊന്നും ഇക്കാര്യത്തിൽ തടസ്സമാകാറുമില്ല. കൊട്ടിയൂരിലെ റോഡു നിർമ്മാണം, വഴിപ്രശ്നം, മറ്റു തർക്കങ്ങൾ എന്നിവയ്‌ക്കെല്ലാം വൈദികന്റെ ഇടപെടൽ കൊണ്ട് പരാഹാരമാകാറുണ്ട്. അത്തരത്തിലുള്ള ഒരാളിൽനിന്നും ഇങ്ങനെയുള്ള ഒരു ഹീനകൃത്യം ജനങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. പള്ളിയിൽ പോലും വിദ്യാഭ്യാസ പ്രവർത്തനത്തിന് സജീവമാകുന്ന വൈദികൻ കൊട്ടിയൂർ സ്‌കൂളിലെ നൂറു ശതമാനം വിജയത്തിലെത്തിച്ചതിന് പ്രധാന നേതൃത്വം നൽകിയ ആളാണ്. വിദ്യാഭ്യാസപരമായ കാര്യങ്ങൾക്ക് കുട്ടികൾ നേരിട്ടു തന്നെ വൈദികനെ ചെന്നു കാണാറുമുണ്ട്. അങ്ങനെയുള്ള വൈദികൻ അച്ഛനായപ്പോൾ നാട്ടുകാർ ഞെട്ടുകയായിരുന്നു.
ഇടവക കാര്യങ്ങളിൽ ഓടി നടന്ന വൈദീകൻ, കഴിഞ്ഞ ദിവസം വരെ അൾത്താരയിൽ വിശുദ്ധ കുർബാന അർപ്പിച്ച് തിരുവോസ്തി ജനങ്ങൾക്ക് നല്കിയ വൈദീകനാണ് ഇദ്ദേഹം, റോബിൽ ഇല്ലാതെ കൊട്ടിയൂരിൽ ഒന്നും നടക്കില്ല. ഒരു കരികിലയും അനങ്ങില്ലെന്ന അവസ്ഥയായിരുന്നു. കൊട്ടിയൂർ വികസന സമിതിയുടെ നായകനായിരുന്നു എല്ലാ കേസുകളും തർക്കങ്ങളും പൊലീസിൽ പോകാതെ തീർക്കാൻ ഇയാൾ ഓടിയെത്തും. മാത്രമല്ല നിരവധി കുട്ടികളേ വൈദീകൻ കർണ്ണാടകത്തിലും, മറ്റുമായി സ്വന്തം ചെലവിൽ പഠിപ്പിക്കുന്നുണ്ട്. നിരവധി കുട്ടികളേ വിദേശത്തേക്ക് അയച്ചു.
എന്നാൽ ഇതെല്ലാം ദുരൂഹതകൾ ഉണ്ടാക്കുന്നു. ഫാ.റോബിൽ പ്രധാനമായും പഠന സഹായം നല്കുന്നത് പെൺകുട്ടികൾക്കുമാത്രമായിരുന്നു. പള്ളിമുറിയിൽ പോലും പെൺകുട്ടികൾക്ക് പഠിക്കാൻ സൗകര്യും ചെയുതുകൊടുത്തതിൽ ജനങ്ങൾ സംശയം കാണുന്നു. വൈദീകന്റെ അടച്ചിട്ട മുറിയിൽ പെൺകുട്ടികൾ പഠനത്തിനും, വിദേശത്തേക്ക് പോകാനും പ്രാർത്ഥനാ സഹായത്തിനും നിത്യ സന്ദർശകരായിരുന്നു. കൊട്ടിയൂരിൽ ഒരു നീന്തൽ കുളം ഈ വൈദീകൻ ഉണ്ടാക്കിയിരുന്നു. ഒരു തോട് കുറുകേ തടയണകെട്ടി ഉണ്ടാക്കിയ ഇവിടെ പെൺകുട്ടികൾ നീന്തുന്ന സമയത്ത് വൈദീകൻ നിത്യ സന്ദർശകനായിരുന്നു. അന്നൊന്നും ആരും തെറ്റുകൾ കണ്ടില്ല. വൈദീകനേ വിശ്വസിച്ചു.
വൈദീകൻ വിദേശത്തേക്ക് പെൺകുട്ടികളേ വിടുമായിരുന്നു. പഠന വിസയിൽ കാനഡയിലും, ബ്രിട്ടനിലും ഒക്കെ കുട്ടികളേ വിടും. സിംഗപ്പൂർ, മലേഷ്യ, ഗൾഫ് എന്നിവിടെയൊക്കെ പെൺകുട്ടികളേ വിട്ടിട്ടുണ്ട്. ചെലവ് ഒന്നും വാങ്ങാതെയാണ് വിടുന്നത്. ഈ പെൺകുട്ടികളിൽ പലരേയും വൈദീകൻ പീഡിപ്പിച്ചതായി പരാതികൾ ഉയരുന്നു. നിരവധി തവണ പള്ളിമേടയിൽ വൈദീകന്റെ മുറിയിൽ ഇന്റർവ്യൂ കഴിഞ്ഞ ശേഷമാണ് പഠിക്കാനും വിദേശത്ത് വിടാനുമുള്ള പെൺകുട്ടികളേ തിരഞ്ഞെടുത്തിരുന്നത്. മാത്രമല്ല പെൺകുട്ടികളേ അയച്ച രാജ്യങ്ങളിലേക്ക് മിക്കവാറും വിദേശയാത്രയും വൈദീകൻ നടത്താറുമുണ്ട്. വിദേശത്ത് ചെന്നും വൈദീകൻ അയച്ച കുട്ടികളേ കാര്യങ്ങൾ തിരക്കാൻ എന്ന പേരിൽ കാണുന്നതും ഫാ.റോബിൻ വടക്കുംഞ്ചേരിയുടെ ശീലമായിരുന്നു.
പിടിക്കപ്പെടുമെന്നായപ്പോൾ ധ്യാനത്തിനെന്നു പറഞ്ഞ് ഒളിവിൽ പോയ വൈദികനെ തൃശൂരിൽ വച്ചാണ് പൊക്കിയത്. ഇതോടെ വൈദികനെ പൗരോഹിത്യ ചുമതലയിൽ നിന്നും മാറ്റി നിർത്തിയതായി മാനന്തവാടി രൂപത അറിയിച്ചു. സംഭവം ഒതുക്കാൻ സഭാ തലത്തിൽ ശ്രമങ്ങൾ ഉണ്ടായെങ്കിലും അതൊന്നും വിലപ്പോയില്ല. മാതാപിതാക്കളെ സ്വാധീനിച്ച് മൊഴി മാറ്റിയെങ്കിലും ഡിഎൻഎ പരിശോധനയിൽ വൈദികന്റെ നീക്കങ്ങളെല്ലാം പൊളിയുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍