പപ്പയും മമ്മിയും വിട്ട് പോയപ്പോൾ ആരുമില്ലാതായി, ഏട്ടൻ പോകരുതെന്ന് അന്ന് അവന് പറയാമായിരുന്നു; എന്നിട്ടും സ്വപ്നങ്ങൾക്ക് സഫലമാക്കാൻ അവൻ കൂടെ നിന്നും; ഒത്തിരി നന്ദി, ഒരു കൂടെപ്പിറപ്പായി ജനിച്ചതിന്, ഇത്രയേറെ എനിക്കു വേണ്ടി ഓടിയതിന്; സോഷ്യൽ മീഡിയയിൽ വൈറലായി സ്വന്തം ജീവിതകഥ പറഞ്ഞ വൈദികൻ
ആർ പീയൂഷ്
കൊച്ചി: പൗരോഹിത്യത്തിലേയ്ക്കുള്ള തന്റെ പാതയിൽ ത്യാഗപൂർണ്ണമായ സ്നേഹത്തിലൂടെ പ്രചോദനവും ഊർജ്ജവും പകർന്ന്, തന്നെ ചേർത്തുനിർത്തിയ കൂടെപ്പിറപ്പിനെക്കുറിച്ചുള്ള ഒരു നവവൈദികന്റെ ഹൃദയസ്പർശിയായ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. പൗരോഹിത്യസ്വീകരണ ദിവസത്തിൽ പ്രഥമ ദിവ്യബലിക്കു ശേഷം തന്റെ പ്രിയപ്പെട്ടവർക്ക് നന്ദി പറഞ്ഞ അവസരത്തിലാണ് റോഗേഷനിസ്റ്റ് ഓഫ് ഹാർട്ട് ഓഫ് ജീസസ് സഭാംഗമായ ഫാ.നിഖിൽ ജോൺ ആട്ടുക്കാരൻ, തന്റെ അനുജനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ കേൾക്കുന്നവരുടെയെല്ലാം കണ്ണു നിറയുന്നതായിരുന്നു.
ഏതാനും വർഷങ്ങൾക്കു മുമ്പ് മാതാപിതാക്കൾ മരണപ്പെട്ടിട്ടും ചേട്ടന്റെ പൗരോഹിത്യം എന്ന സ്വപ്നത്തിനായി ഏറെ ത്യാഗം സഹിക്കുകയും അദ്ധ്വാനിക്കുകയും ചെയ്ത തന്റെ ഏക സഹോദരനോടാണ് വൈദികൻ നന്ദി പറഞ്ഞത്. പപ്പയും മമ്മിയും വിട്ട് പോയപ്പോൾ തനിക്കാരുമില്ല, ഏട്ടൻ പോകരുതെന്ന് അന്ന് അവന് പറയാമായിരുന്നിട്ടു കൂടി ചേട്ടന്റെ സ്വപ്നങ്ങൾക്ക് ചിറകണിയിക്കാനായി അവൻ കൂടെ നിന്നു. ജീവിതപാതയിൽ, പ്രത്യേകിച്ച് പൗരോഹിത്യത്തിലേക്കുള്ള യാത്രയിൽ താങ്ങും തണലുമായ അനേകരെ അനുസ്മരിച്ച ശേഷമാണ് ഫാ. നിഖിൽ തന്റെ അനിയനെക്കുറിച്ച് പറഞ്ഞുതുടങ്ങിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.
'ഇവിടെ ഈ മുമ്പിലിരിക്കുന്നതാണ് എന്റെ അനിയൻ. അവനോട് വാക്കുകൾ കൊണ്ട് നന്ദി പറയേണ്ടത് അത്യാവശ്യമല്ല എങ്കിൽപ്പോലും ഇപ്പോഴല്ലാതെ മറ്റൊരു സാഹചര്യത്തിൽ നിന്നോട് നന്ദി പറയാൻ എനിക്ക് പറ്റിയെന്നു വരില്ല. പപ്പയും മമ്മിയും മരിച്ചപ്പോൾ വേണമെങ്കിൽ നിനക്കു പറയാമായിരുന്നു, ഇനി എനിക്ക് ആരാണുള്ളത്, ചേട്ടായി ഇനി പോകരുത്, ഇവിടെ ഉണ്ടാകണം എന്നൊക്കെ. പക്ഷേ നീയൊരിക്കലും എന്നോടങ്ങനെ പറഞ്ഞിട്ടില്ല. ഒത്തിരി വേദനകളിലും ബുദ്ധിമുട്ടുകളിലും ഉറപ്പായും നീ ഒറ്റയ്ക്കു തന്നെയായിരുന്നു. പല കാര്യങ്ങളും നീയെന്നെ അറിയിച്ചിട്ടില്ല.
പല വിഷമങ്ങളും സഹിച്ചത് നീ ഒറ്റയ്ക്കു തന്നെയാണ്. ഞാൻ പോലുമറിയാതെ. ഒരു കാര്യം ഉറപ്പാണ്, നീ അന്നു വേണ്ടെന്നു വച്ച പല സുഖസൗകര്യങ്ങളുടേയും സംരക്ഷണത്തിന്റേയും സുരക്ഷിതത്വത്തിന്റേയും ഫലം കൂടിയാണ് ഈ പൗരോഹിത്യം. നീ സഹിച്ച ത്യാഗങ്ങളും ഈ പൗരോഹിത്യത്തിലുണ്ട്. ഞാനൊറ്റയ്ക്ക് നേടിയെടുത്തതായി ഇതിലൊന്നുമില്ല. എനിക്കു വേണ്ടിക്കൂടി അദ്ധ്വാനിച്ചതാണ് നിന്റെ കൈകളിലെ തഴമ്പ്. അത്രയും തഴമ്പ് എന്റെ ഈ കൈകളിലില്ല. അഭിമാനമാണ്, നിന്നെപ്പോലെ ഒരുവനെ കൂടെപ്പിറപ്പായി കിട്ടിയതിൽ. നന്ദി എന്ന വാക്ക് നമുക്കിടയിൽ ആവശ്യമില്ലെങ്കിലും ഒത്തിരി നന്ദി, ഒരു കൂടെപ്പിറപ്പായി ജനിച്ചതിന്, ഇത്രയേറെ എനിക്കു വേണ്ടി ഓടിയതിന്, വിയർപ്പൊഴുക്കിയതിന്.'
കഴിഞ്ഞ ജനുവരിയിൽ ആലുവ റോഗേഷൻ ആശ്രമത്തിൽ നടന്ന ചടങ്ങിലെ നന്ദി പറച്ചിൽ വീഡിയോ ജൂലൈ 8 നാണ് ഫാ.നിഖിൽ ജോൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഈ വീഡിയോ വളരെ വേഗം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. പൗരോഹിത്യത്തെപറ്റിയുള്ള അദ്ദേഹത്തിന്റെ വാക്കുകളും ഏറെ ശ്രദ്ധനേടി. തിരു സഭതന്റെ അഭിമാനം പണയം വച്ചിരിക്കുന്നത് പുരോഹിതന്മാരുടെ വസ്ത്രങ്ങളിലാണ്. തിരു സഭയെ അപമാനിതയാക്കരുത് എന്നും നന്ദി പറച്ചിലിനിടയിൽ അദ്ദേഹം പറഞ്ഞു. ഫാ. നിഖിൽ ജോൺ ആട്ടുകാരൻ തന്റെ ജീവിത വഴികൾ അറിയാം.
പെരുമ്പാവൂർ ഐമുറിയിൽ ആട്ടുകാരൻ ജോണി - മേരി ദമ്പതികളുടെ മൂത്തമകനായിരുന്നു നിഖിൽ ജോൺ. അഖിൽ ജോൺ സഹോദരനുമായിരുന്നു. ഐമുറി ചേരാനെല്ലൂർ ഗവ.സ്ക്കൂളിലെ പത്താം ക്ലാസ്സ് പഠനത്തിന് ശേഷമായിരുന്നു വൈദിക പഠനത്തിനായി ഐമുറി രൊഗേഷനിസ്റ്റ് സെമിനാരിയിൽ ചേർന്നത്. പിന്നീട് പ്ലസ്ടു വയനാട് മാനന്തവാടി റൊഗാത്തേ ഭവനിൽ. നോഷ്യേറ്റ് പഠനം ഗുരുദർശൻ മീനങ്ങാടിയിലുമായിരുന്നു. ഇതിനിടയിലാണ് 2008 ൽ പിതാവ് ജോൺ മരണപ്പെടുന്നത്. ആ സമയം സെമിനാരിയിൽ നിന്നും വെക്കേഷന് നാട്ടിലെത്തുകയും കടങ്ങൾ വീട്ടാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. മാതാവ് മേരി വീട്ടു ജോലിക്ക് പോകുകയും നിഖിൽ കൂലിപ്പണിക്ക് പോയും രണ്ടു മാസം കൊണ്ട് ഉണ്ടായിരുന്ന കടങ്ങളൊക്കെ വീട്ടി. പിന്നീട് തിരികെ സെമിനാരിയിലേക്ക് പോയി.
ഫിലോസഫിയും തിയോളജിയും റൊഗാത്തേ ആശ്രമം ആലുവയിലായിരുന്നു. റീജൻസി, തെലങ്കാന നൽഗൊണ്ടയിലും. 2016ൽ മാതാവും മരിച്ചതോടെ സഹോദരൻ അഖിൽ പെരുമ്പാവൂരിലെ വീട്ടിൽ തനിച്ചായി. അതിനാൽ സെമിനാരിയിൽ നിന്നും പ്രത്യേക അനുമതി വാങ്ങി വീട്ടിൽ പോയി വന്ന് പഠിക്കാൻ തുടങ്ങി. അഖിൽ അന്ന് കൊച്ചിൻ റിഫൈനറിയിൽ താൽക്കാലിക ജോലിക്കാരനായിരുന്നു. ആ സമയം സഹോദരനായിരുന്ന ദേവസി മാത്രമായിരുന്നു സഹായത്തിനുണ്ടായിരുന്നത്. മറ്റു ബന്ധുക്കൾക്കൊന്നും പുരോഹിതനാവാൻ പഠിക്കുന്നതിന് എതിർപ്പായിരുന്നു. പിന്നീട് അഖിൽ വിദേശത്തേക്ക് ജോലിക്കായി പോയതോടെ തിരികെ ആലുവയിലെ ആശ്രമത്തിലേക്ക് എത്തുകയായിരുന്നു.
ഈ ജനുവരിയിലാണ് പൗരോഹിത്യ പട്ടം ലഭിക്കുന്നത്. അന്ന് നടത്തിയ നന്ദി പറച്ചിലാണ് ഫാ.നിഖിൽ ജോൺ ശ്രദ്ധേയനാകാൻ കാരണം. നിലവിൽ റോഗേറ്റ് അക്കാഡമിയിലെ അദ്ധ്യാപകനാണ്. കൂടാതെ ഇവിടുത്തെ വരവു ചെലവ് കൈാര്യം ചെയ്യുന്നതും ഇദ്ദേഹമാണ്. 1897 -ൽ ഇറ്റലിയിൽ വി.ഹാനിബാൽ മേരി ഡി ഫ്രാൻസിയ സ്ഥാപിച്ചതാണ് റോഗേഷനിസ്റ്റ് ഓഫ് ഹാർട്ട് ഓഫ് ജീസസ് (ഞഇഖ) എന്ന കോൺഗ്രിഗേഷൻ. വിദ്യാഭ്യാസ മേഖലയിലാണ് ഇവർ തങ്ങളുടെ സേവനങ്ങൾ കൂടുതലായും നടത്തുന്നത്.
ഇന്ത്യയിൽ കേരളത്തിലും തെലുങ്കാനയിലുമാണ് നിലവിൽ അവർക്ക് ആസ്ഥാനങ്ങളുള്ളത്. റൊഗേറ്റ് ആശര്മത്തിന്റെ സാമൂഹിക സേവനത്തിന്റെ ഭാഗമായി മിക്ക ദിവസങ്ങളിലും ആലുവയിലും പരിസര പ്രദേശങ്ങളിലുമുള്ള നിർദ്ദനരായവർക്ക് പ്രഭാത ഭക്ഷണം നൽകുന്നുമുണ്ട്. മുന്നോട്ടുള്ള പൗരോഹിത്യ ജീവിതം സമൂഹത്തിന് നന്മ ചെയ്യാനായി ഉപയോഗിക്കണമെന്നാണ് ആഗ്രഹമെന്ന് ഫാ.നിഖിൽ ജോൺ മറുനാടനോട് പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍