ഫ്രാൻസിസ്കൻ മഠത്തിലെ ജനറേറ്റർ ഓഫിസിൽ ചാക്കിൽ കെട്ടിയ നിലയിലായിൽ പിടിച്ചെടുത്ത പണത്തിന് കണക്കില്ല; ഫാ ആന്റണി മാടശേരിയെ വെട്ടിലാക്കി 9.66 കോടി ട്രഷറിയിലേക്ക് മാറ്റി പഞ്ചാബ് സർക്കാർ; ഉടൻ രേഖകൾ ഹാജരാക്കാൻ അന്ത്യശാസനവും; കണക്കില്ലെങ്കിൽ ഫ്രാങ്കോയുടെ വിശ്വസ്തൻ അഴിക്കുള്ളിലാകാൻ സാധ്യത; കന്യാസ്ത്രീ പീഡനക്കേസിൽ വെട്ടിലായ ജലന്തർ രൂപതയിലെ കള്ളക്കളികൾ ഓരോന്നായി പുറത്ത്; പീഡനക്കേസ് പ്രതിയുടെ ഫ്രാൻസിസ്കൻ സെമിനാരി പ്രതിസന്ധിയിൽ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കന്യാസ്ത്രീ പീഡനക്കേസിലെ പ്രതിയും ജലന്തർ രൂപതാ ബിഷപ്പുമായ ഫ്രാങ്കോ മുളയ്ക്കലിന്റെ വിശ്വസ്തനായ ഫാ. ആന്റണി മാടശേരിയിൽനിന്ന് പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത കോടികൾ തന്നെ. പിടിച്ചെടുത്ത കോടിക്കണക്കിനു പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ ആകാത്ത സാഹചര്യത്തിൽ ജലന്ധർ രൂപതയ്ക്കെതിരെ എൻഫോഴ്സ്മെന്റ് വിശദമായ അന്വേഷണം തുടങ്ങും. അതിനിടെ വൈദികന്റെ താമസസ്ഥലത്തുനിന്നു പിടിച്ചെടുത്ത 9.66 കോടി സർക്കാർ ട്രഷറിയിലേക്ക് മാറ്റി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട രേഖകൾ പൂർണമായും ഹാജരാക്കാനായിട്ടില്ല. അനുവദിക്കപ്പെട്ട സമയത്തിനകം രേഖകൾ ഹാജരാക്കിയില്ലെങ്കിൽ പണം സർക്കാരിന്റെ അധീനതയിലാകും. ഈ വിവാദത്തിൽ കച്ചവടതാൽപ്പര്യങ്ങൾക്കാണ് ബിഷപ്പും വിശ്വസ്തരും മുൻഗണന നൽകുന്നതെന്ന ആക്ഷേപം ഉന്നയിക്കുന്ന മറ്റു വൈദികർ, തെളിവുകൾ നിരത്തി വത്തിക്കാനിലേക്ക് കത്തയച്ചതായാണ് വിവരം.
ആകെ 16.67 കോടിയാണ് പിടിച്ചെടുത്തതെന്നും ഇതിൽ നിന്ന് 6.65 കോടി പൊലീസ് മുക്കിയെന്നുമുള്ള ഫാ. മാടശേരിയുടെ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. ഉറവിടം കാട്ടാനാവാത്തതിനാൽ ഈ പരാതിയും കുടുക്കാകും. ഈ അധിക തുകയിലും കണക്ക് പറയേണ്ടി വരും. രൂപതയ്ക്ക് കീഴിലുള്ള സഹോദയാ സ്കൂളുകളിൽനിന്ന് ലഭിച്ച തുകയാണ് പിടിച്ചെടുത്തതെന്നായിരുന്നു അച്ചന്റെ വിശദീകരണം. രൂപതയുടെ നിയന്ത്രണത്തിന് പുറത്ത് അദ്ദേഹം നടത്തുന്ന പല ബിസിനസ് സംരംഭങ്ങളെക്കുറിച്ചും എൻഫോഴ്സ്മെന്റ് തെളിവുകൾ ശേഖരിച്ചു. ഡൽഹി അടക്കമുള്ള മേഖലകളിൽ വലിയ സംരംഭങ്ങളുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഖന്ന എസ്എസ്പി ക്കു കീഴിലുള്ള പൊലീസ് സംഘമാണ് ഇന്നലെ രാത്രി പ്രതാപ് പുരയിലെ ഫ്രാൻസിസ്കൻ മിഷനറീസ് ഒഫ് ജീസസ് സന്യാസ സമൂഹത്തിന്റെ ജനറേറ്റർ ഓഫിസിൽ റെയ്ഡ് നടത്തിയത്. ചാക്കിൽ കെട്ടിയ നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഈ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്.
സഹോദയാ കമ്പനിക്ക് മേൽ രൂപതയ്ക്കുള്ള നിയന്ത്രണവും അവകാശവും വ്യക്തമാക്കാൻ ഫാ. മാടശേരിക്ക് സാധിച്ചിട്ടില്ലുമില്ല. ആരോപണങ്ങളുയർന്നിട്ടും ഇതുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാൻ സഹോദയയുടെ ഡയറക്ടർ ജനറൽ കൂടിയായ അദ്ദേഹം തയാറായിട്ടില്ല. വൈദികന്റെ നടപടി സഭാ നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. അദ്ദേഹം നടത്തുന്ന കോടികളുടെ ബിസിനസ് സംരംഭങ്ങൾ ബിഷപ് ഫ്രാങ്കോയെയും പ്രതിക്കൂട്ടിലാക്കുകയാണ്. അതിർത്തിമേഖലകളിൽ പുരോഹിതനായി പ്രേഷിതപ്രവർത്തനം തുടങ്ങി, ബിഷപ്പ് പദവിയിലെത്തിയ ഫ്രാങ്കോയ്ക്ക് പഞ്ചാബ് രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനമുണ്ട്. കേന്ദ്ര സർക്കാരിൽ നിർണായക സ്വാധീനമുള്ള നേതാവ്, ബിഷപ്പുമായി അടുത്തബന്ധം പുലർത്തിയിരുന്നു. എന്നാൽ അത് ഇപ്പോൾ അത്രശക്തമല്ല.
സഹോദയ റെണ്ടറിങ് സർവീസസുമായി ബന്ധപ്പെട്ട് പുസ്തകം, യൂണിഫോം എന്നിവ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ 14 കോടി രൂപ ബാങ്കിൽ നിക്ഷേപിച്ചിരുന്നുവെന്നും ബാക്കിയായി നിക്ഷേപിക്കാനിരുന്ന 16.65 കോടിയാണ് എൻഫോഴ്സ്മെന്റ് പിടികൂടിയതെന്നുമാണ് ഫാ. മാടശേരി വെളിപ്പെടുത്തിയിരുന്നു. ഫ്രാൻസിസ്കൻ മിഷണറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്റെ ജനറേറ്റർ ഓഫിസിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു പണം കണ്ടെടുത്തത്. പുസ്തക പ്രസാധകരിൽ നിന്ന് പിഴിഞ്ഞെടുത്ത കൈക്കൂലിയാണ് പിടിച്ചെടുത്ത പണമെന്നാണ് ആദ്യം പുറത്ത് വന്ന വിവരം. ആദ്യം 14 കോടി നിക്ഷേപിച്ചതിന് പിന്നാലെ മാർച്ച് 29ന് പണം നിക്ഷേപിക്കാം എന്ന കരുതിയിരിക്കുകയായിരുന്നുവെന്നാണ് ഫാ. മാടശേരി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. 'സൗത്ത് ഇന്ത്യൻ ബാങ്ക് ജലന്ധർ ശാഖയിലെ ജീവനക്കാർ പണം എണ്ണി തിട്ടപ്പെടുത്തിയിരുന്നെന്നും ഇവർ പണം ബാങ്കിലേക്ക് കൊണ്ടു പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് എകെ 47 തോക്കുധാരികളായ 50 പേരടങ്ങുന്ന സംഘം വാറണ്ട് പോലുമില്ലാതെ ഇരച്ചു കയറുകയും പണം പിടിച്ചെടുക്കുകയുമായിരുന്നെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
പഞ്ചാബി വായിക്കാൻ അറിയാത്ത തന്നെക്കൊണ്ട് പഞ്ചാബി രേഖകളിൽ ബലമായി ഒപ്പിടീച്ചു. എന്നാൽ തുകയ്ക്ക് കൃത്യം ബില്ലുകളും മറ്റ് രേഖകളുമുണ്ടെന്ന് പറഞ്ഞിട്ടും അധികൃതർ ചെവിക്കൊണ്ടില്ലെ'ന്നുമാണ് വൈദികൻ ആരോപിച്ചിരുന്നത്. ഇതെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതാണ് പണം കണ്ടെടുക്കൽ തീരുമാനം. പുസ്തക പ്രസാധകരിൽ നിന്ന് പിഴിഞ്ഞെടുത്ത കൈക്കൂലിയാണ് പിടിച്ചെടുത്ത പണമെന്നാണ് സൂചന. പുതിയ അധ്യായന വർഷം തുടങ്ങുന്നതിനു മുന്നോടിയായി പ്രസാധകർക്ക് കരാർ നൽകുന്നതിന് ഫാ.ആന്റണി വൻതോതിൽ കൈക്കൂലി വാങ്ങുന്നത് പതിവായിരുന്നു. രൂപതയുടെ കീഴിലുള്ള നൂറിലേറെ സ്കൂളുകളിലായി രണ്ടു ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഇവർക്കുള്ള പുസ്തകവും യൂണിഫോമും അടക്കം സർവ്വസാധനങ്ങളും ഫാ.ആന്റണി എം.ഡി ആയിട്ടുള്ള സഹോദയ സൊസൈറ്റിയാണ് വിതരണം ചെയ്യുന്നത്. ഈ ഇനത്തിൽ എല്ലാം തന്നെ കോടികണക്കിന് രൂപയാണ് ഓരോ വർഷവും ഇയാൾ ഒരേസമയം കരാറുകാരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും രൂപതയിൽ നിന്നും പിഴിഞ്ഞെടുത്തിരുന്നത്.
കരാറുകളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിന് പുറമേ തങ്ങളുടെ സംഘത്തിലുള്ള വൈദികരുടെയും കന്യാസ്ത്രീകളുടെയും യാത്രകൾക്ക് വിമാന ടിക്കറ്റ്, പുതിയ കാറുകൾ എല്ലാം ഇയാൾ ആവശ്യപ്പെട്ടിരുന്നു. അടുത്തകാലത്ത് ഇയാൾ പുതിയ ടയോട്ട എത്തിയോസ് കാറും വാങ്ങിയിരുന്നു. സഹോദയ ഗ്രൂപ്പിന്റെ പേരിൽ ഏഴ് കമ്പനികളാണ് രൂപതയിൽ പ്രവർത്തിക്കുന്നത്. ഈ കമ്പനികളൂടെ എല്ലാം നടത്തിപ്പുകാരൻ ഫാ.മാടശ്ശേരിയാണ്. സഹോദയ സെക്യൂരിറ്റീസ്, ട്രാൻസ്പോർട്ട് എന്നിവ ഇവയിൽ ചിലത് മാത്രം. സഹോദയ സെക്യൂരിറ്റീസിന്റെ മറവിൽ ഫാ.മാടശ്ശേരി തീറ്റിപ്പോറ്റിയിരുന്നത് ഗുണ്ടാസംഘത്തെ തന്നെയായിരുന്നുവെന്നും സൂചനകളുണ്ട്. ഈ വാദങ്ങളെല്ലാം ശരിവയ്ക്കും വിധമാണ് കള്ളപ്പണത്തിന്റെ പിടിച്ചെടുക്കൽ.
രൂപതാ വൈദികരായി ജലന്ധറിൽ എത്തിയ കാലം മുതൽ ഫ്രാങ്കോയുടെ സന്തത സഹചാരിയായ നാലംഗ സംഘത്തിൽ ഫാ.മാടശേരി എപ്പോഴും ഉണ്ടായിരുന്നു. ഫ്രാങ്കോ ഉൾപ്പെട്ട എല്ലാ ഇടപാടുകളിലും ഇയാൾക്കും പങ്കുണ്ട്. വർഷങ്ങൾക്കു മുൻപ് ജലന്ധർ രൂപതാതിർത്തിയിൽ ബ്രിട്ടീഷ് മിഷനറി വൈദികൻ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതും അദ്ദേഹത്തിന്റെ മൃതദേഹം കല്ലറയിൽ നിന്ന് കടത്തിക്കൊണ്ട് പോയതും അവസാനം കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ചോദ്യം ചെയ്യലിന് വിധേയനാകാൻ ഫ്രാങ്കോ കേരളത്തിൽ എത്തിയപ്പോഴും ഇയാൾ ഒപ്പമുണ്ടായിരുന്നു. ഇതടക്കം അടക്കം എല്ലാ ക്രിമിനൽ ഇടപാടുകളിലും ഇയാൾ ഫ്രാങ്കോയ്ക്കൊപ്പമുണ്ട്. ജലന്ധർ രൂപതയുടെ സമ്പത്ത് ഫ്രാങ്കോ സംഘത്തിനായി ധൂർത്തടിക്കാൻ വകമാറ്റി രൂപതയെ പാപ്പരാക്കിയ വിദഗ്ധനാണ് ഫാ.മാടശ്ശേരി. രൂപതയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ നടത്തിപ്പ് ഫാ.മാടശ്ശേരി എം.ഡിയായ നവജീവൻ, സഹോദയ ചാരിറ്റബിൾ സൊസൈറ്റികൾക്കായിരുന്നു. രൂപതയ്ക്കു കിട്ടേണ്ട പണം സ്വന്തം ഗ്രൂപ്പുകളുടെ അക്കൗണ്ടിലേക്ക് വകമാറ്റിയ ഫാ.മാടശ്ശേരി അതെല്ലാം സ്വകാര്യ സ്വത്താക്കി മാറ്റയെനന്നും ആരോപണമുണ്ട്.
സ്ഥാപക ബിഷപ് ബലാത്സംഗക്കേസിൽ പ്രതി. വികാരി ജനറാൾ കണക്കിൽപെടാത്ത പണവുമായി പിടിയിലായതോടെ പ്രതിസന്ധിയിലായത് ഫ്രാൻസിസ്കൻ മിഷണറീസ് ഓഫ് ജീസസി (എഫ്.എം.ജെ)ലെ സെമിനാരി വിദ്യാർത്ഥികളാണ്. നാണക്കേട് ഭയന്ന് വിദ്യാർത്ഥികളിൽ ഏറെയും ഇതിനകം സെമിനാരി വിട്ടു. അവശേഷിക്കുന്നവർ എവിടേക്ക് പോകുമെന്ന് അറിയാതെ ജലന്ധറിൽ പ്രതിസന്ധിയിലും. പ്രതാപ് പുരയിലെ ഫ്രാൻസിസ്കൻ മിഷണറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്റെ ജലന്ധറിലെ ഓഫിസ് കം റസിഡൻസിൽനിന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പണം പിടികൂടിയത്. ചാക്കിൽകെട്ടിയ നിലയിലാണ് പണം സൂക്ഷിച്ചിരുന്നത്. ഇതോടെ ഫ്രാൻസിസ്കൻ മിഷണറീസ് ഓഫ് ജീസസിന്റെ പ്രവർത്തനവും പ്രതിസന്ധിയാലകുകയാണ്.
ജലന്ധർ രൂപതയുടെ സ്ഥാപക പിതാവായ സിംപോറിയൻ കീപ്രത്ത് സ്ഥാപിച്ചതാണ് മിഷണറീസ് ഓഫ് ജീസസ് (എം.ജെ). ഇതിനെ തകർക്കാൻ വേണ്ടിയാണ് ഫ്രാങ്കോ മുളയ്ക്കൽ ഒപ്പം നിൽക്കുന്ന വൈദികരെ സൃഷ്ടിക്കാൻ 2016ൽ ഫ്രാൻസിസ്കൻ മിഷണറീസ് ഓഫ് ജീസസ് എന്ന സന്യാസ സമൂഹം രൂപീകരിച്ചത്. രൂപതയുടെ വൈദിക സഭയെ തകർക്കുകയായിരുന്നു ഫ്രാങ്കോയുടെ പ്രധാന ലക്ഷ്യം. സ്ഥാപക ബിഷപ് ബലാത്സംഗക്കേസിൽ പ്രതിയായതോടെ എഫ്.എം.ജെയിൽ തകർച്ച തുടങ്ങി. പുതുതായി ചേർന്നവരിൽ ഏറെയും സഭ വിട്ടുപോയി. പിടിച്ചുനിൽക്കാൻ ശ്രമിച്ച കുറച്ചുപേരെ രക്ഷിതാക്കൾ വിളിച്ചു കൊണ്ട് പോയി. ഇതിനിടെയാണ് സഭയുടെ ജനറാൾ ആയ വൈദികൻ കണക്കിൽപെടാത്ത പണവുമായി പിടിയിലാകുന്നത്.
പല സെമിനാരികളിൽ നിന്നും പുറത്താക്കപ്പെട്ടവരും ഫ്രാങ്കോയുടെ ഓഫറുകളിൽ മയങ്ങി എഫ്.എം.ജെയിലേക്ക് ചാടിയവരുമാണ് ഇപ്പോൾ ഈ സഭയിലുള്ളത്. തീസിസ് കോപ്പിയടിച്ചതിന്റെ പേരിൽ കേരളത്തിലെ ഒരു സന്യാസ സഭ പുറത്താക്കിയ ആളും ഇവിടെയുണ്ട്. പെണ്ണുകേസിൽ കുടുങ്ങിയ പലരും ഉണ്ട്. ഇങ്ങനെ കുറ്റവാളികളുടെ സംഘമായി ഇത് ചുരുങ്ങുകയാണ്. എഫ്.എം.ജെയ്ക്ക് ഇതുവരെ വത്തിക്കാനിൽ നിന്ന് അംഗീകാരം ലഭിച്ചിട്ടില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇവരുടെ സർട്ടിഫിക്കറ്റുകൾ മുഴുവൻ സൃഷ്ടിക്കുന്നത് ഫാ.ആന്റണി മാടശേരിയും അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരുമാണ്. അതായത് വത്തിക്കാൻ അംഗീകരിക്കുന്നതിന് മുമ്പ് തന്നെ ഫ്രാൻസിസ്കൻ മിഷണറീസ് ഓഫ് ജീസസ് ചരമമടയുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്