മാനത്ത് മഴക്കാറ് കണ്ടാൽ കോൺഗ്രസുകാർക്ക് നെഞ്ചിടിപ്പ്; കണ്ണമാലിയിൽ കെട്ടിക്കൊടുത്ത തട്ടിക്കൂട്ട് വീടിന്റെ സ്ഥിതി എന്താവും? ആയിരം വീട് പദ്ധതിയിലെ ആദ്യ വീടിന്റെ താക്കോൽ കൈമാറിയത് ഓഖി ദുരന്തബാധിതന്; പ്രളയം തൊട്ടുതീണ്ടാത്ത കണ്ണമാലിയിൽ കൈമാറിയത് അറ്റകുറ്റപ്പണി ചെയ്ത പഴയ വീട്; എംഎൽഎമാർ നിർമ്മിച്ചുനൽകുന്ന വീടുകൾ കെപിസിസി അക്കൗണ്ടിൽ പെടുത്താനും ശ്രമം; കെപിസിസിയുടെ കള്ളക്കളി പുറത്തായപ്പോൾ തലയിൽ മുണ്ടിട്ട് നേതാക്കൾ
ആർ പീയൂഷ്
കൊച്ചി: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കെപിസിസി പ്രഖ്യാപിച്ച ആയിരം വീട് പദ്ധതിയിലെ കള്ളക്കളി പുറത്തായി. നവംബർ 19 ന് പദ്ധതിയിലെ ആദ്യവീടിന്റെ താക്കോൽദാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഘോഷപൂർവം നിർവ്വഹിച്ചു. പിന്നീടാണ് സംഗതി വെളിച്ചത്തുവരുന്നത്. ഓഖി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് നിർമ്മിച്ച് കൊടുത്ത വീടാണ് ആയിരം വീട് പദ്ധതിയിലെ ആദ്യത്തെ വീട് എന്ന് പറഞ്ഞ് താക്കോൽ കൈമാറിയത്. എറണാകുളം കണ്ണമാലി സ്വദേശി പീറ്റർ വാഴക്കൂട്ടത്തിലിനും കുടുംബത്തിനുമാണ് വീട് കൈമാറിയത്.
പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീട് നിർമ്മിച്ചു നൽകുമെന്ന പ്രഖ്യാപനത്തിലെ കള്ളക്കളിയാണ് കണ്ണമാലിയിൽ കണ്ടതെന്നാണ് ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നത്. ഓഖി ദുരന്ത മേഖലയിൽ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയണും ഓൾ ഇന്ത്യാ പ്രൊഫഷണൽ കോൺഗ്രസ്സുമായി ചേർന്ന് നിർമ്മിച്ച് നൽകിയ വീടാണ് പ്രതിപക്ഷ നേതാവും കോൺഗ്രസ്സ് നേതാക്കളുമെല്ലാം കൊട്ടിഘോഷിച്ച് താക്കോൽദാന ചടങ്ങ് നടത്തി ഉദ്ഘാടനം ചെയ്തത്. ഇതിന്റെ ചിത്രങ്ങളും വിശദാംശങ്ങളും അടക്കം ഓൾ ഇന്ത്യാ പ്രൊഫഷണൽ കോൺഗ്രസ്സ് കൊച്ചിയുടെ ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീടാണ് കെപിസിസിയുടെ ആയിരം വീട് എന്ന പദ്ധതിയുടെ പേരിൽ താക്കോൽ നൽകി നാട്ടുകാരെ പറ്റിച്ചത്. ഇത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.
കെപിസിസി പറയുന്നത് ഓൾ ഇന്ത്യ പ്രഫഷണൽസ് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയും വേൾഡ് മലയാളി കൗൺസിലും തിരുകൊച്ചി പ്രോവിൻസും സംയുക്തമായി നിർമ്മിച്ച വീടാണ് നവംബർ പത്തൊമ്പതിന് ആയിരം വീട് പദ്ധതിയിലെ ആദ്യ വീടായി കൈമാറിയതെന്നാണ്. എന്നാൽ പ്രതിപക്ഷ നേതാവ് താക്കോൽ കൈമാറിയ വീട് പ്രളയാനന്തരം നിർമ്മിച്ചതല്ലെന്നും ഓഖി ബാധിതമേഖലയായിരുന്ന കണ്ണമാലിയിൽ ആ സമയത്ത് ഭാഗികമായി തകർന്ന വീട് എംപിയുടെ നേതൃത്വത്തിൽ നവീകരിച്ച് എടുത്തതാണെന്നുമാണ്.
ചെല്ലാനം, കണ്ണമാലി, തോപ്പുംപടി, ഫോർട്ട് കൊച്ചി എന്നീ കടലോര പ്രദേശങ്ങളെ പ്രളയം ബാധിച്ചിരുന്നില്ലെന്നും, പ്രളയബാധിതമല്ലാത്തൊരു പ്രദേശത്ത് തന്നെ എന്തിനാണ് കെപിസിസി ആയിരം വീട് പദ്ധതിയിലെ ആദ്യവീട് നിർമ്മിച്ച് കൈമാറിയതെന്നും എറണാകുളം ജില്ലയിൽ നിന്നുതന്നെയുള്ള ഈ നേതാക്കൾ ചോദിക്കുന്നു. മാത്രമല്ല, ഇപ്പോൾ കൈമാറിയിരിക്കുന്ന വീട് തീർത്തും പുതിയതായി നിർമ്മിച്ച് നൽകിയതല്ലെന്നും ഇവർ പറയുന്നു. ഓഖി സമയത്ത് ചെറിയ അപകടം പറ്റിയ വീടാണിത്. ഈ വീടിന്റെ തറയൊന്നും പൊളിക്കാതെ തന്നെ, റെഡ് ഓക്സൈഡ് പൂശിയ പഴയ തിണ്ണയും അതുപോലെ നിലനിർത്തി, മൂന്നോ നാലോ ഭിത്തികളും പൊളിക്കാതെ ആ ഭിത്തികളുടെ വശങ്ങളിൽ ഹോളോ ബ്രിക്സ് കെട്ടിപ്പൊക്കി ആസ്ബറ്റോസ് ഷീറ്റും ഇട്ടാണ് ഇപ്പോൾ പുതിയ വീടെന്ന് പറഞ്ഞ് കൈമാറിയിരിക്കുന്നത്. കോൺക്രീറ്റ് ചെയ്യാത്ത മേൽക്കൂരയാണ്. പകരം ആസ്ബറ്റോസ് ഷീറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.
കെപിസിസിയുടെ ആയിരം വീട് പദ്ധതി പ്രഖ്യാപിക്കുന്നത് ഓഗസ്റ്റ് 21 നാണ്. എന്നാൽ അതിനും ആഴ്ചകൾക്ക് മുൻപ് നിർമ്മാണം തുടങ്ങിയതായിരുന്നു ഈ വീട്. പഴയവീടിന്റെ ഭിത്തികൾ മാത്രമാണ് പൊളിച്ചു കളഞ്ഞിട്ടുള്ളത്. തറ പഴയത് തന്നെ. ന്യൂറോ പാനൽസ് പ്രകാരമുള്ള വീട് നിർമ്മാണമെങ്കിൽ ഇരുപതോ ഇരുപത്തിയഞ്ചോ ദിവസങ്ങൾകൊണ്ട് നിർമ്മാണം പൂർത്തിയാക്കാം. അത്തരം ഫാബ്രിക്കേറ്റഡ് വീടുകൾക്ക് അധികം ബേസ്മെന്റ് ഒന്നും കൊടുക്കാറില്ല. തറയ്ക്ക് അധികം ശേഷി കൊടുക്കാതെ നിർമ്മിക്കുന്ന ഈ വീടുകളുടെ മേൽക്കൂര സാധാരണ കോൺക്രീറ്റ് ഉപയോഗിക്കാത്തവയുമായിരിക്കും. അതേസമയം ക്വാളിറ്റിയുള്ള,കോൺക്രീറ്റ് ചെയ്ത ട്രഡീഷണൽ വീടുകളാണ് 69 ദിവസത്തോളമെടുത്ത് പൂർത്തിയാക്കിയിരിക്കുന്നത്. കെപിസിസി പദ്ധതിയൊക്കെ പ്രഖ്യാപിച്ച ശേഷം എങ്ങനെ തുടങ്ങിയാലും ഈ സമയം കൊണ്ട് ഇതുപോലൊരു വീട് പൂർത്തിയാക്കാൻ കഴിയില്ല. ഒരു വീടിന് അഞ്ചു ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരത്തിൽ ആയിരം വീടുകൾക്ക് 50 കോടിയാണ് വകയിരുത്തേണ്ടത്. എന്നാൽ കണ്ണമാലിയിൽ നിർമ്മിച്ച് നൽകി എന്ന് അവകാശപ്പെടുന്ന വീടിന് അത്രയും രൂപ ആയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. ഒരു തട്ടിക്കൂട്ട് വീട്. ഇനി കനത്ത മഴപെയ്താൽ തകർന്നു വീഴുമോ എന്ന ആശങ്ക ചില കോൺഗ്രസ്സ് നേതാക്കൾ തന്നെ പങ്കു വയ്ക്കുന്നുമുണ്ട്.
കഴിഞ്ഞ ദിവസം എറണാകുളത്ത് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിലും പ്രശ്നങ്ങൾ ഉണ്ടായെന്നാണ് ഇവർ നൽകുന്ന വിവരം. ഹൈബി ഈഡൻ, അൻവർ സാദത്ത്, റോജി ജോൺ എന്നീ യുവ എംഎൽഎമാരെ യോഗത്തിന് വിളിച്ചിരുന്നു. ഈ യുവ എംഎൽഎമാർ തങ്ങളുടെ നിലയ്ക്ക് അതാത് മണ്ഡലത്തിൽപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്നുണ്ട്. ഹൈബി ഈഡൻ അമ്പത് വീടുകൾ നിർമ്മിച്ചു കൊടുക്കുന്നതിനുള്ള പ്രവർത്തനത്തിലാണ്. എന്നാൽ എംഎൽഎമാർ സ്വന്തം നിലയ്ക്ക് നിർമ്മിച്ചു നൽകുന്ന വീടുകൾ കെപിസിസിയുടെ അക്കൗണ്ടിൽ ചേർക്കാനാണ് ശ്രമം നടക്കുന്നത്. അതിനെതിരേ പ്രതിഷേധം ഉണ്ടെന്നാണ് പാർട്ടിക്കുള്ളിൽ നിന്നു തന്നെ കിട്ടുന്ന വിവരം. ചുരുക്കത്തിൽ ആയിരം വീട് പദ്ധതിയിൽ കൈപൊള്ളി നിൽക്കുകയാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വമെന്നും ആദ്യ വീട് കൈമാറ്റ ചടങ്ങ് തന്നെ പാളിയതിൽ നിന്നും മനസിലാകുന്നത് അതാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു
പ്രളയത്തിൽ വീട് നഷ്ടപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ഉണ്ണീരിക്കുട്ടിക്കാണ് കെപിസിസിയുടെ ആയിരം ഭവനം പദ്ധതിയിൽ ആദ്യത്തെ വീട് എന്നായിരുന്നു പ്രഖ്യാപനം. പ്രളയ ദുരന്തത്തിൽ കോഴിക്കോട് പൂനൂർ പുഴ കര കവിഞ്ഞൊഴുകിയപ്പോൾ തകർന്ന വീഴാറായ വീടാണ് ഈ പദ്ധതിയിൽ നിർമ്മിച്ച് നൽകുമെന്ന് പറഞ്ഞിരുന്നത്. എന്നാൽ ഇതിന്റെ നിർമ്മാണം പാതി വഴിപോലും എത്തിയിട്ടില്ല. ഇത് വെറും പാഴ് വാക്കായിപോയി എന്നാണ് കോൺഗ്രസ്സ് അംഗങ്ങൾ തന്നെ പറയുന്നത്.
പ്രളയാനന്തര കേരളത്തിൽ ആയിരം വീടുകൾ കെപിസിസി നിർമ്മിച്ചു നൽകുമെന്ന പ്രഖ്യാപനം സാഹസികമായ ഒന്നായിരുന്നുവെന്നാണ് ഈ നേതാക്കൾ ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നത്. ആയിരം വീടുകൾ ഉണ്ടാക്കി നൽകുക എന്നത് എളുപ്പമായൊരു കാര്യമല്ല. കുറച്ച് നേതാക്കൾ അഞ്ചുലക്ഷം രൂപ വീതം നൽകിയിട്ടുണ്ട്. ആകെക്കൂടി കെപിസിസിയുടെ കൈയിൽ ഈ വകയിൽ കിട്ടിയിരിക്കുന്നത് ഒരു കോടി രൂപയാണ്. ഈ തുക വച്ച് ആയിരം വീടുകൾ നിർമ്മിക്കുക അസാധ്യമാണ്. ഒരു വീടിന് അഞ്ചുലക്ഷം എന്നാണ് അവർ കണക്കാക്കിയിരിക്കുന്നത്. 430 സ്ക്വയർ ഫീറ്റിലെങ്കിലും ഒരു നല്ല വീട് നിർമ്മിക്കണമെങ്കിൽ കുറഞ്ഞത് ആറുലക്ഷം എങ്കിലും വേണം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്