ഡബ്ല്യുഎച്ച്ഒ കോവിഡിനെ നേരിട്ടത് ചൈനീസ് പേടിയിൽ; ബ്രിട്ടനിൽ 8.2 ലക്ഷം പേർ മരിക്കുമെന്ന് കോവിഡിന് മുൻപേ അറിയാമായിരുന്നു; കെയർ ഹോമുകളിൽ കോവിഡ് മരണം വിതച്ചത് ജീവനക്കാർ വഴി; ബോറിസ് മരിച്ചാൽ പകരക്കാരനെയും ഒരുക്കി; മുൻ ബ്രിട്ടീഷ് മന്ത്രിയുടെ പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ വിവാദത്തിൽ

മറുനാടൻ ഡെസ്ക്
ലണ്ടൻ: മന്ത്രിസ്ഥാനം രാജിവെച്ച് റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിവാദം സൃഷ്ടിച്ച മുൻ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പുസ്തകം രചിച്ച് കൂടുതൽ വിവാദങ്ങൾക്ക് ഒരുങ്ങുകയാണ്. പരമ്പരയായി പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചിട്ടുള്ള തന്റെ ആത്മകഥയിലൂടെ വൻ വിവാദങ്ങൾക്കാണ് ഹാൻകോക്ക് തിരികൊളുത്തുന്നത്. കോവിഡ് ലോക്ക്ഡൗൺ കാലത്ത് ആയിരക്കണക്കിന് തടവുകാരെ ജയിലുകളിൽ നിന്നും മോചിപ്പിക്കുവാൻ ആലോചിച്ചിരുന്നു എന്ന വെളിപ്പെടുത്തൽ അദ്ദേഹം ഇന്നലെ നടത്തിയിരുന്നു. പാൻഡമിക് ഡയറീസ് എന്ന് പേര് നൽകിയിരിക്കുന്ന പുസ്തകത്തിൽ നാടകീയമായ ഒരുപാട് രംഗങ്ങളുമുണ്ട്.
സർക്കാരിന്റെ വിജയങ്ങൾ, പരാജയങ്ങൾ, നൂറ്റാണ്ടിൽ ഒരിക്കൽ മാത്രമുണ്ടാകുന്ന പ്രതിസന്ധിയെ നേരിടുന്നതിനായി നടത്തിയ പോരാട്ടങ്ങൾ എന്നിവയെല്ലാം അതിൽ വിശദമായി പറയുന്നു. ഇന്ന് മുതൽ ഈ കഥകളെല്ലാം ഡെയ്ലി മെയിലിൽ പരമ്പരയായി പ്രസിദ്ധീകരിച്ച് തുടങ്ങുകയാണ്. അയാം എ സെലിബ്രിറ്റി ഷോയിൽ പങ്കെടുത്തതിന്റെ അനുഭവങ്ങളും, തന്റെ മുൻ സഹായി ജിന കൊളാഡാഞ്ചലോവുമായി കടുത്ത പ്രണയത്തിലാണെന്നതുമൊക്കെ പുസ്തകത്തിൽ തുറന്ന് പറയുന്നുണ്ട്. കോവിഡ് കാലത്ത് ആരോഗ്യ സെക്രട്ടറി എന്ന നിലയിൽ പല സുപ്രധാന തീരുമാനങ്ങളിലും മാറ്റ് ഹാൻകോക്ക് പങ്കാളിയായിരുന്നു. ലോക്ക്ഡൗൺ, യാത്രാ നിയന്ത്രണങ്ങൾ, ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ തുടങ്ങി അവയിൽ പലതും വിവാദ തീരുമാനങ്ങളും ആയിരുന്നു. വിവാദ പുസ്തകങ്ങളിലെ വെളിപ്പെടുത്തലുകൾ ഇങ്ങനെ.
ഡബ്ല്യുഎച്ച്ഒ കോവിഡിനെ നേരിട്ടത് ചൈനീസ് പേടിയിലായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ സുപ്രധാന വെളിപ്പെടുത്തലുകളിൽ ഒന്ന്. കോവിഡിനെ രാജ്യാന്തര അടിയന്തിരാവസ്ഥയായി പ്രഖ്യാപിക്കണമെന്ന് താൻ ഡബ്ല്യുഎച്ച്ഒയോട് ആവശ്യപ്പെട്ടെങ്കിലും അവർക്ക് പേടിയായിരുന്നു. കാരണം ലോകാരോഗ്യ സംഘടനയുടെ തലവന്റെ ഓഫിസിന് ഫണ്ടിങ് നൽകുന്നത് ചൈനയായിരുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോള് താൻ പലതവണ അഭ്യർത്ഥിച്ചെങ്കിലും ചൈനീസ് പേടിയിൽ അവർ അതിനു തയ്യാറായില്ല. ചൈനയെ പിണക്കാൻ ലോകാരോഗ്യ സംഘടനയുടെ തലവന് തീരെ താൽപര്യം ഇല്ലായിരുന്നു. കാരണം ഡബ്ല്യുഎച്ച്ഒയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനത്തിന്റെ ഓഫിസ് ചെലവ് വഹിക്കുന്നത് ചൈനയാണ് എന്നതിനാൽ. രണ്ട് തവണ ഇക്കാര്യം ആവശ്യപ്പെട്ട് ടെഡ്രോസ് അദാനത്തെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. അദ്ദേഹം ചൈനയുടെ ദീർഘകാലമായുള്ള സുഹൃത്താണ്. ആ മാസം ആദ്യവും അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങിനെ സന്ദർശിച്ചിരുന്നു. വുഹാനിലാണ് ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതെന്ന് മറച്ചുവെച്ചതിൽ അദാനത്തിനും പങ്കുണ്ട്. ഇതുവഴി ചൈനീസ് സമ്പദ് വ്യവസ്ഥയെ സംരക്ഷിച്ച് നിർത്താനും വൈറസിന്റെ യഥാർത്ഥ ഉറവിടും മറച്ചു വയ്ക്കാനും ഡബ്ല്യുഎച്ച് ഒ സഹായിച്ചു.
2020 ജനുവരി 29ന് രണ്ടാം തവണയും വിളിച്ച് കോവിഡിനെ ഇന്റർനാഷണൽ എമർജൻസിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. കാരണം അദ്ദേഹത്തിന്റെ സ്വകാര്യ ഓഫിസിൽ ചൈന നിരവധി പ്രോജക്ടുകളാണ് ആ സമയത്ത് ചെയ്തിരുന്നത്. അതിനാൽ തന്നെ കോവിഡിനെ അന്താരാഷ്ട്ര അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ച് ചൈനയെ പിണക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ചൈനയെ പിണക്കാൻ അദ്ദേഹത്തിന് ഭയമായിരുന്നു. ടെഡ്രോസ് ചൈനയുടെ രാഷ്ട്രീയത്തിൽ പെട്ടു പോയ അവസ്ഥയിലായിരുന്നു. 2020 ജനുവരി 30നാണ് ലോകാരോഗ്യ സംഘടന കോവിഡിനെ ഇന്റർനാഷണൽ എമർജൻസിയായി പ്രഖ്യാപിക്കുന്നത്. അപ്പോഴും ചൈനയുമായി വ്യാപാരം ചെയ്യുന്നതിനോ യാത്രയ്ക്കോ വിലക്ക് ഏർപ്പെടുത്തിയിരുന്നില്ല.അപ്പോഴേക്കും നിരവധി രാജ്യങ്ങളിലേക്ക് കോവിഡ് എഥ്തി.
ബ്രിട്ടനിൽ 8.2 ലക്ഷം പേർ മരിക്കുമെന്ന് കോവിഡിന് മുൻപേ മുന്നറിയിപ്പ്
കോവിഡ് ബാധിച്ച് ബ്രിട്ടനിൽ 8.2 ലക്ഷം പേർ മരിക്കുമെന്ന് കോവിഡിന് മുൻപേ മുന്നറിയിപ്പ് നൽകിയെങ്കിലും സർക്കാർ വേണ്ടത്ര മുന്നൊരുക്കങ്ങൾ എടുത്തില്ല. ബ്രിട്ടനിൽ ലക്ഷങ്ങൾ കോവിഡ് ബാധിച്ചു മരിക്കുമെന്ന് താൻ മുന്നറിയിപ്പ് നൽകി രണ്ട് മാസങ്ങൾക്ക് ശേഷം മാത്രമാണ് ബ്രിട്ടനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്്. എന്നാൽ ചൈനയിൽ നിന്നും കൊറോണ വൈറസ് പുറത്ത് ചാടാനും ബ്രിട്ടനിൽ കൂട്ടമരണം വിതയ്ക്കാനും 50:50 ചാൻസേ ഉള്ളൂ എന്ന് ബ്രിട്ടന്റെ ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റി പറഞ്ഞു. എന്നാൽ അതിനു 11 ദിവസം മുൻപ് നടന്ന ഉദ്യോഗസ്ഥരുമായി നടത്തിയ സ്്വകാര്യ ചർച്ചയിൽ എട്ട് ലക്ഷത്തിൽ പരം ജനം കോവിഡ് ബാധിച്ചു മരിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി.
കാബിനറ്റിലും കോവിഡിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയെങ്കിലും ആരും ശ്രദ്ധിച്ചില്ല. ആസയമത്തും സർ്ക്കാർ ജനങ്ങളോട് പറഞ്ഞത് കോവിഡ് മൂലമുള്ള റിസ്ക് ബ്രിട്ടനിൽ വളരെ കുറവായിരിക്കുമെന്നാണ്. ആദ്യ ലോക്ഡൗൺ കുറച്ച് മുന്നേ പ്രഖ്യാപിച്ചിരുന്നെങ്കിൽ വൻ ദുരിതം ഒഴിവാക്കാമായിരുന്നു. വേണ്ടത്ര കോവിഡ് ടെസ്റ്റുകൾ നടത്താതിരുന്നതും ആദ്യ ഘട്ടത്തിൽ മരണത്തിനു കാരണമായി. കോവിഡ് ബാധിച്ച ജീവനക്കാർക്ക് അവധി നൽകാതെ നിരവധി കെയർഹോമുകൾ ആ സമയത്തും ജോലി ചെയ്യിച്ചതായും ഹാൻകോക്ക് ആരോപിക്കുന്നു. സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്.
കോവിഡിനെ പ്രതിരോധിക്കാൻ താൻ എല്ലാ ദിവസവു വളരെ ആത്മാർത്ഥമായി തന്നെ പരിശ്രമിച്ചതായും അദ്ദേഹം പറയുന്നു. എന്നാൽ അഥിന് നേതൃതത്വം കൊടുക്കുന്നതിൽ താൻ പരാജയപ്പെട്ടു. അതുകൊണ്ടാണ് അതിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്ത് താൻ മന്ത്രി സ്ഥാനം രാജിവെച്ചതെന്നം അദ്ദേഹം പറയുന്നു. കോവിഡ് കേസ് കൂടിവന്നതോടെ 8.2 ലക്ഷം ആളുകൾ മരിക്കുമെന്നും യുകെയിലെ എല്ലാജനങ്ങളേയും കോവിഡ് പിടികൂടിയേക്കുമെന്നും ക്രിസ് വിറ്റി മുന്നറിയിപ്പ് നൽക.
കെയർ ഹോമുകളിൽ കോവിഡ് എത്തിയത് ജീവനക്കാർ വഴി
കെയർ ഹോമുകളിൽ കോവിഡ് എത്തിയതും ആയിരക്കണക്കിന് ആളുകളുടെ മരണത്തിനു കാരണമായതും ജീവനക്കാർ വഴിയാണെന്നും ഹാൻകോക്കിന്റെ വെളിപ്പെടുത്തൽ. കെയർ ഹോമുകളിൽ കോവിഡ് പടർന്ന് പിടിച്ചതിന് ഒരുപാട് പഴികേട്ട നേതാവായിരുന്നു ഹാൻകോക്ക്. ഇതിന് പിന്നാലെയാണ് കെയർ ഹോമുകളിൽ കോവിഡ് എത്തിയത് ജീവനക്കാർ വഴിയാണെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. കോവിഡ് ബാധിച്ച ജീവനക്കാരെയും കെയർഹോമുകാർ ജോലിക്ക് വെച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. മാത്രമല്ല കോവിഡ് ബാധിച്ച് ആശുപത്രികളിൽ അഡ്മിറ്റായവരെ രോഗം മാറിയപ്പോൾ വേണ്ടത്ര ടെസ്റ്റുകൾ നടത്താതെ കെയർ ഹോമുകളിലെക്ക് മാറ്റിയതും ദുരിതത്തിന്റെ ആക്കം കൂട്ടി. കോവിഡിന്റെ ആദ്യ തരംഗത്തിൽ 20,000ത്തിൽ അധികം പേരാണ് കെയർ ഹോമുകളിൽ മരിച്ചത്. ഇതിന്റെ എല്ലാം പഴികേട്ടത് ഹാൻകോക്കിന്റെ നടപടികൾ ആയിരുന്നു. എന്നാൽ അദ്ദേഹം തന്റെ ബുക്കിൽ പറയുന്നത് ഹോസ്പിറ്റൽ ഡിസ്ചാർജ് വഴി കെയർഹോമുകളിൽ കോവിഡ് എത്താൻ വളരെ കുറച്ച് സാധ്യതകൾ മാത്രമാണെന്നാണ്. ആശുപത്രികളിൽ നിന്നല്ല മറിച്ച് രോഗബാധിതരായ ജീവനക്കാരിൽ നിന്നുമാണ് കെയർഹോമുകളിൽ കോവിഡ് എത്തിയതെന്നും അദ്ദേഹം തന്റെ ബുക്കിൽ ഊന്നി പറയുന്നു. കെയർ ഹോം ഉടമകളേയും അദ്ദേഹം തന്റെ ബുക്കിൽ നിശിതമായി വിമർശിക്കുന്നുണ്ട്. കോവിഡിന്റെ ആദ്യഘട്ടത്തിൽ തന്നെ സർക്കാർ കെയർഹോമുകളെ പ്രത്യേകം കരുതൽ എടുത്തിരുന്നു എന്നും അദ്ദേഹം പറയുന്നു,
ബോറിസ് മരിച്ചാൽ പകരക്കാരനെയും ഒരുക്കി
കോവിഡ് ബാധിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഗുരുതരാവസ്ഥയിലായപ്പോൾ അദ്ദേഹം മരിക്കുമെന്ന് എല്ലാവരും കരുതി. ബോറിസ് മരിച്ചാൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരകക്കാരനെയും ആ സമയത്ത് കണ്ടെത്തി. മുതിർന്ന മന്ത്രിമാരാണ് ബോറിസിന് പകരക്കാരനെ കണ്ടെത്താനുള്ള വോട്ടിങിൽ മത്സരിച്ചത്. ഐസിയുവിൽ അദ്ദേഹം മരണത്തോട് മല്ലടിച്ചപ്പോഴും ഓക്സിജന്റെ സഹായത്താൽ മാത്രം ജീവൻ നിലനിർത്തിയപ്പോഴും ഇവിടെ അദ്ദേഹത്തിന് പകരക്കാരനെ കണ്ടത്താനുള്ള തിരക്കായിരുന്നു. ഡോക്ടർമാരും ഏതാണ്ട് അദ്ദേഹത്തിന്റെ മരണം വിധിയെഴുതിയിരുന്നു.
ബോറിസ് മരിച്ചാൽ രാജ്യം സ്വാഭാവികമായും തിരഞ്ഞെടുപ്പിലേക്കും കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിലേക്കും മാറും അതിനാൽ കാബിനറ്റ ടേബിളിൽ പെട്ടെന്നുള്ള തീരുമാനങ്ങൾ ഉണ്ചാവുകയും അദ്ദേഹത്തിന് പകരക്കാരനെ തീരുമാനിക്കുകയും ചെയ്തു. ബോറിസിന്റെ ആശുപത്രിവാസം സർക്കാരിനെ വല്ലാത്ത പ്രതിസന്ധിയിലാക്കി. വെന്റിലേറ്ററിന്റെ സഹായത്തിന് മുന്നേ തന്നെ അദ്ദേഹം മരിക്കുമെന്ന് വധിയഴുതി. തനിക്ക് കോവിഡ് ബാധിച്ചെന്ന് വെളിപ്പെടുത്തിയ ആദ്യ ലോകനേതാവാണ് ബോറിസ് ജോൺസൺ എന്നും അദ്ദേഹം പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുന്നു; മുൻ മുഖ്യമന്ത്രിയെന്നനിലയിൽ ചികിത്സ ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വം; മെഡിക്കൽ ബോർഡുണ്ടാക്കി ചികിൽസിക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അടക്കമുള്ള 42 അടുപ്പക്കാർ; തുടർചികിൽസ നിഷേധിക്കുന്നുവെന്നും ആരോപണം; ഉമ്മൻ ചാണ്ടിക്ക് വേണ്ടി കേരളം ശബ്ദിക്കുമ്പോൾ
- 'ആ രാജ്യം തന്ന ഇൻശാ അള്ളാ എന്ന വാക്കു ഞാൻ വിശ്വസിച്ചു.. പാക്കിസ്ഥാന്റെ മണ്ണിലൊന്ന് കടന്ന് സുന്നത്ത് നിസ്ക്കരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നു'; പാക് വിസ കിട്ടിയെന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചേറ്റൂർ
- പെണ്ണുകാണൽ ചടങ്ങിൽ ഇളയ മകളെ കാണിച്ചു നൽകി; മാനസിക രോഗമുള്ള മൂത്തമകളുടെ വിവാഹം നടത്തി; ആരോപണവുമായി വരന്റെ ബന്ധുക്കൾ; ആത്മഹത്യ ഭീഷണി
- ഭർത്താവിന്റെ അഴുക്കുപിടിച്ച സോക്സുകൾ സോഫയിൽ; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാലയുടെ ട്വീറ്റ്; നിങ്ങളായിരുന്നെങ്കിൽ എന്ത് ചെയ്യുമെന്നും ചോദ്യം
- ടെക് ഭീമന്മാരുടെ വീഴ്ചയിൽ ഞെട്ടി വിറച്ചു യുകെയിലെത്തിയ മലയാളി ചെറുപ്പക്കാരും വിദ്യാർത്ഥികളും; ഗൂഗിൾ-ആമസോൺ-മെറ്റാ തുടങ്ങിയ ഭീമൻ കമ്പനികളിൽ എത്തിയ യുവ എഞ്ചിനീയർമാർക്കു പിരിച്ചു വിടൽ നോട്ടീസ്; രണ്ടു ദിവസത്തിനകം ജോലി കണ്ടെത്താനായില്ലെങ്കിൽ വന്ന വഴി മടങ്ങാൻ ബ്രിട്ടീഷ് സർക്കാർ നിർദ്ദേശവും
- വയലിലെ രഹസ്യ സ്നേഹത്തിനു ശേഷം ഹാരി സാഷയെ പിന്നെ കണ്ടിട്ടില്ല; എങ്ങനെയാണ് ആ പയ്യന്റെ പുരുഷത്വം കവർന്നതെന്ന് തുറന്ന് പറഞ്ഞ് രംഗത്ത്; ബ്രിട്ടീഷ് രാജകുമാരനൊപ്പം ആദ്യം കിടന്ന ആ യുവതി ആര്?
- കാറിന്റെ മുൻഭാഗത്തെ റബ്ബർമാറ്റടക്കം കത്തിച്ചാമ്പലായിട്ടും ഇന്ധനമുള്ളതായി പറയപ്പെടുന്ന കുപ്പി എങ്ങനെ കത്താതെ ബാക്കിയായി? ഓടിക്കൊണ്ടിരിക്കെ കാർ കത്തി യുവദമ്പതിമാർ മരിച്ചിട്ടും ആ കുപ്പികൾക്ക് മാത്രം കുഴപ്പമില്ല! മാരുതി എസ്പ്രസോ കാറിനുള്ളിൽ നിറയുന്നത് ദുരൂഹത; കണ്ണൂരിൽ അട്ടിമറിയോ?
- മുൻകൂർ ജാമ്യം നിഷേധിച്ചപ്പോൾ കാറിൽ കേരളം വിട്ടു; ലുക്കൗട്ട് നോട്ടീസുള്ള വില്ലൻ കാനേഡിയൻ വിമാനത്തിൽ കയറിയത് കുതന്ത്രത്തിൽ; റൺവേയിൽ നിന്നും പറന്നുയരുന്നതിന് തൊട്ട് മുമ്പ് എസ് പി രാമദേവൻ നടത്തിയത് മിന്നൽ നീക്കങ്ങൾ; പിടിയിലായത് രാസപ്രയോഗത്തിലൂടെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി; ശ്രീകാന്ത് മേനോൻ അഴിക്കുള്ളിൽ
- 'എനിക്ക് ട്രീറ്റ്മെന്റിനെ കുറിച്ച് ഒരുപരാതിയുമില്ല; ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് എന്റെ കുടുംബവും എന്റെ പാർട്ടിയും, എനിക്ക് നൽകിയിട്ടുള്ളത്; യാതൊരു വിധ വീഴ്ചയും ഇല്ലാതെ ഏറ്റവും വിദഗ്ധമായ ചികിത്സ തന്നു; അതിൽ ഞാൻ പൂർണ സംതൃപ്തനാണ്': വിശദീകരണവുമായി ഉമ്മൻ ചാണ്ടി; മറ്റൊരു മകനും ഇതുപോലെ ആരോപണം കേൾക്കേണ്ട ഗതികേട് ഉണ്ടാവരുതേയെന്ന് ചാണ്ടി ഉമ്മൻ
- അഗ്നിയാണ് എന്തിനെയും ശുദ്ധി ചെയ്യുന്നതെന്ന് എപ്പോഴും പറയുന്ന കട്ടക്കയത്തെ സെബാസ്റ്റ്യൻ ഭാര്യയുടെ സംസ്കാരത്തിന് തെരഞ്ഞെടുത്തത് വേറിട്ട വഴി; പയ്യാമ്പലം ശ്മശാനത്തിൽ തിങ്കളാഴ്ച വൈകിട്ട് അഗ്നിനാളങ്ങൾ ഉയരുമ്പോൾ പുതിയൊരു ചരിത്രം കുറിക്കപ്പെടും; കത്തോലിക്കാ സഭാ വിശ്വാസിയുടെ മൃതദേഹം ചിതയൊരുക്കി സംസ്കരിക്കുമ്പോൾ
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- 'ആ രാജ്യം തന്ന ഇൻശാ അള്ളാ എന്ന വാക്കു ഞാൻ വിശ്വസിച്ചു.. പാക്കിസ്ഥാന്റെ മണ്ണിലൊന്ന് കടന്ന് സുന്നത്ത് നിസ്ക്കരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നു'; പാക് വിസ കിട്ടിയെന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചേറ്റൂർ
- മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
- കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്