കേരളത്തിലേക്ക് ഹിജറ ചെയ്യണമെന്ന് സാക്കിർ നായിക്ക് പറഞ്ഞതിന്റെ അർഥം ഇവിടം തീവ്രവാദ കേന്ദ്രം ആക്കണമെന്നാണോ? എവിടെ തീവ്രവാദമുണ്ടോ അവിടെ സാക്കിർ നായിക്കുമുണ്ടെന്ന് മറക്കരുതെന്ന് വിമർശകർ; പാർട്ടിക്ക് ഇവിടെ 26.35 ലക്ഷം വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും രാജ്യദ്രോഹ പ്രവർത്തനം നടത്താൻ ഇത് പഴയ കേരളമല്ലെന്നും ബിജെപി നേതാക്കൾ; കേരളത്തിലെ തീവ്രവാദ വേരുകൾ ദേശീയ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാവുമ്പോൾ
മറുനാടൻ ഡെസ്‌ക്
ന്യൂഡൽഹി: കേരളത്തിൽ ഐസിസ് അടക്കമുള്ള തീവ്രാവാദസംഘടനകൾക്ക് വേരുകൾ ഉണ്ടെന്നതിന്എൻഐഎയുടെ റിപ്പോർട്ട്തൊട്ട് യുഎൻ റിപ്പോർട്ടുകൾവരെയുണ്ട്. മൂന്നാഴ്ച മുമ്പ് പുറത്തിറങ്ങിയ യുഎൻ റിപ്പോർട്ടിൽ ദക്ഷിണേന്ത്യയിലെ ഐഎസ് സ്വാധീന പ്രദേശങ്ങളെക്കുറിച്ച് എടുത്തുപറയുന്നത് കേരളത്തെതും കർണാടകയെയുമാണ്. ഈ സാഹചര്യത്തിലാണ് വിവാദ ഇസ്ലാമിക പ്രബോധനകൻ സാക്കിർ നായിക്ക് കഴിഞ്ഞ ദിവസം പറഞ്ഞ ചില കാര്യങ്ങൾ ദേശീയമാധ്യമങ്ങൾ ചർച്ചയാക്കുന്നത്. ഇന്ത്യയിൽ ഇപ്പോഴും മതപീഡനം ശക്താമണെന്ന് അഭിപ്രായപ്പെട്ട സാക്കിർനായിക്ക് ഹിജറ ചെയ്യാൻ ആഗ്രഹിക്കുന്ന മുസ്ലീങ്ങൾക്ക് നല്ല സംസ്ഥാനം കേരളം ആണെന്നാണ് അഭിപ്രായപ്പെട്ടത്. ഹജറ എന്ന വാക്കിനർഥം പലയാനം ചെയ്യുക എന്നതാണ്. അതായത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ മോശമാണെന്നും മുസ്ലീങ്ങൾക്ക് കുടിയേറിപ്പാർക്കാൻ പറ്റിയ സംസ്ഥാനം കേരളം ആണെന്നുമാണ് സാക്കിർ നായിക്ക് വ്യക്തമാക്കുന്നത്.
പുറമെ നിഷ്‌ക്കളങ്കമാണെന്നും തോന്നുമെങ്കിലും ഈ പ്രസ്താവനക്കുപിന്നിലെ അപകടങ്ങളെക്കുറിച്ചാണ് ദേശീയ മാധ്യമങ്ങളായ റിപ്പബ്ലിക്ക് ടീവി തൊട്ട്, ഇന്ത്യടുഡെ വരെയുള്ളവർ ചർച്ചയാക്കിയത്. ഫലത്തിൽ കേരളത്തിലെ ഇസ്ലാമിക തീവ്രാവാദം ഒരിക്കൽകൂടി ദേശീയമാധ്യമങ്ങളിൽ ചർച്ചയായി. ഫലത്തിൽ സാക്കിർ നായിക്കിന്റെ പ്രസ്താവന ബിജെപിക്ക് ഗുണം ചെയ്യുകയാണ് ചെയ്തത്. ബിജെപിക്ക് കേരളത്തിൽ സ്വാധീനമില്ലെന്ന് സാക്കിർ നായിക്ക് പറയുന്നത് വെറുതെയാണെന്നും പാർട്ടിക്ക് 26.35ലക്ഷം വോട്ടുകൾ കേരളത്തിൽ ലഭിച്ചിട്ടുണ്ടെന്നും രാജ്യദ്രോഹ പ്രവർത്തനം നടത്താൻ ഇത് പഴയ കേരളമല്ലെന്നും ബിജെപി നേതാക്കൾ തിരിച്ചടിക്കുന്നു. മാത്രമല്ല ശ്രീലങ്കയിൽ ആയാലും അഫ്ഗാനിൽ ആയാലും എവിടെ തീവ്രാവാദികളെ പിടിച്ചാലും അവിടെ നിന്ന് കിട്ടുന്നതിൽ ഒന്ന് സാക്കിർ നായിക്കിന്റെ ലഘുലേഖായായിരിക്കും. അതുകൊണ്ടുതന്നെ സാക്കിർ നായിക്ക് കേരളത്തെക്കുറിച്ച് പറയുന്നത് പ്രശംസയായി എടുക്കാൻ കഴിയില്ല എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
സാമൂഹിക പ്രവർത്തക ജാമിദ ടീച്ചർ ഈ വിഷയത്തിൽ മറുനാടൻ മലയാളിയോട് പ്രതികരിച്ചത് ഇങ്ങനെ. 'കേരളത്തിലേക്ക് ഹിജറ് ചെയ്യുക എന്ന സാക്കിർ നായിക്കിന്റെ വാദം അപലപിക്കേണ്ടതാണ്. കേരളത്തിൽനിന്ന് നൂറിലേറെ പേരാണ് ഐഎസിലേക്ക് പോയി വെടിയേറ്റും പൊട്ടിത്തെറിച്ചും മരിച്ചത്. സാക്കിർ നായിക്കിന്റെ ആശയങ്ങൾ പിന്തുടരുന്ന എം എം അക്‌ബറും പീസ് സ്‌കൂളിന്റെയുമൊക്കെ അതിലുള്ള ബന്ധം പലതവണ പുറത്തുവന്നതാണ്. സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന സംസ്ഥാനം എന്ന അർഥത്തില്ല സാക്കിർ നായിക്ക് ഈ വിഷയം എടുത്തത്. കേരളത്തെ ഇസ്ലാമിക തീവ്രാാവദത്തിന്റെ ഹബ്ബ് ആക്കാനാണ് സാക്കിർ നായിക്കിനെപ്പോലുള്ളവർ ശ്രമിക്കുന്നത് '- ജാമിദ ടീച്ചർ വ്യക്തമാക്കി.
വിവാദ മത പ്രഭാഷകൻ സാക്കിർ നായിക്കിന് രാജ്യദ്രോഹ പ്രവർത്തനം നടത്താൻ ഇത് പഴയ കേരളമല്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു. ഒരു സീറ്റ് പോലും കേരളത്തിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കാതെ പോയ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മാത്രം കിട്ടിയത് 26.35ലക്ഷം വോട്ടുകളാണ്. എൻഡിഎയുടെ ഘടകകക്ഷികൾ കൂടി ചേർന്നാൽ അത് മുപ്പത്തിരണ്ട് ലക്ഷത്തിനടുത്തുണ്ട്. അതുകൊണ്ട് സാക്കിർ നായിക്കിന് രാജ്യദ്രോഹ പ്രവർത്തനം നടത്താൻ ഇത് പഴയ കേരളമല്ലന്നും ഓർമപ്പെടുത്തലും മുന്നറിയിപ്പാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ഇന്ത്യ വിടാൻ കഴിയാത്ത മുസ്ലീങ്ങൾ കേരളത്തിലേക്ക് വരണം'
ഇന്ത്യയിലെ ബിജെപി സർക്കാരിനെ ഉപദ്രവിക്കുന്നതിനും അടിച്ചമർത്തുന്നതിനും ഇന്ത്യൻ മുസ്ലിംകൾ എങ്ങനെ പ്രതികരിക്കണം എന്ന അനുയായിയുടെ ചോദ്യത്തിന് മറുപടി നൽകുന്ന വീഡിയോ സകീർ നായിക്കിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് ചാനൽ വെള്ളിയാഴ്ചയാണ് അപ്ലോഡ് ചെയ്തു.
'കഴിഞ്ഞ നാല് മുതൽ ആറ് വർഷത്തിനുള്ളിൽ ഇന്ത്യയിൽ മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണം നടക്കുന്നുണ്ട്. ധാരാളം കൊലപാതകങ്ങളും നടക്കുന്നുണ്ട്. നിലവിലെ സർക്കാരിനു കീഴിൽ ധാരാളം അടിച്ചമർത്തലുകളും പീഡനങ്ങളും നടക്കുന്നുണ്ട്. മുസ്ലീങ്ങൾ ഇസ്ലാമിലെ വിവിധ വിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കപ്പെട്ടിരിക്കുകയാണെ്. ഇന്ത്യൻ മുസ്ലിംകൾ ഒന്നിച്ച് ഐക്യപ്പെടണം. ഇന്ത്യയിലെ വിവിധ മുസ്ലിം ഗ്രൂപ്പുകൾ പരസ്പരം പോരടിക്കുകയും പരസ്പരം വിമർശിക്കുകയും ചെയ്യുകയാണ്.ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 200 മില്ല്യൺ ആണ്. പക്ഷേ യഥാർത്ഥത്തിൽ 250 ദശലക്ഷം മുതൽ 300 ദശലക്ഷം വരെ മുസ്ലീങ്ങൾ ഇന്ത്യയിൽ ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ.
മുസ്ലീങ്ങൾ മറ്റൊരു പാർട്ടി ഉണ്ടാക്കണം, പ്രത്യേകമായി, മുസ്ലീങ്ങൾക്ക് മാത്രമായി. ഫാസിസ്റ്റ് അല്ലാത്തതും സാമുദായികമല്ലാത്തതുമായ മറ്റ് രാഷ്ട്രീയ പാർട്ടികളുമായി ഈ രാഷ്ട്രീയ പാർട്ടി കൈകോർക്കണം. അത്തരമൊരു മുസ്ലിം രാഷ്ട്രീയ പാർട്ടി ദളിതരുമായി കൈകോർക്കണം. ദളിതർ ഹിന്ദുക്കളല്ല. അംബേദ്കർ ഇസ്ലാമിനെ സ്നേഹിച്ചിരുന്നു, പക്ഷേ നിർഭാഗ്യവശാൽ മുസ്ലിംകൾ അദ്ദേഹത്തെ സ്വാഗതം ചെയ്തില്ല, അതിനാൽ അദ്ദേഹം ബുദ്ധമതം തിരഞ്ഞെടുത്തു. മുസ്ലിംകളുടെയും ദളിതരുടെയും അത്തരമൊരു രാഷ്ട്രീയ സഖ്യം 600 ദശലക്ഷം ജനങ്ങളെ പ്രതിനിധീകരിക്കുമെന്നും ഒരു പ്രധാന ശക്തിയായിരിക്കും.
ഇന്ത്യൻ മുസ്ലിംകൾക്ക് രാഷ്ട്രീയ നേതൃത്വം ഇല്ല. ഇന്ത്യൻ മുസ്ലിംകൾക്ക് അവരുടെ വിശ്വാസം പരിശീലിക്കാൻ കഴിയുന്നില്ലെങ്കിൽ, അവർ ഹിജിറ ചെയ്യണം (മതപരമായ പീഡനം ഒഴിവാക്കാനുള്ള വിമാനം).നിങ്ങൾക്ക് ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യത്തേക്ക് പോകാനുള്ള മാർഗമുണ്ടെങ്കിൽ അത് ഏറ്റവും മികച്ചതായിരിക്കണം. ഇന്ത്യയിലെ എല്ലാ മുസ്ലിംകളും രാജ്യം വിടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.രാജ്യത്തിന് പുറത്തേക്ക് പോകാൻ കഴിയാത്ത മുസ്ലിംകൾക്ക് മറ്റൊരു സംസ്ഥാനത്തേക്ക് പോകണം. . എനിക്ക് ചിന്തിക്കാൻ കഴിയുന്ന ഏറ്റവും മികച്ച സംസ്ഥാനം കേരളമാണ്. മൂന്ന് പ്രധാന മതങ്ങളുടെയും അനുയായികളായ ഹിന്ദുക്കൾ, മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ - ഓരോരുത്തരും കേരളത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് വരും.
കേരളത്തിലെ ജനങ്ങൾ സാമുദായിക സ്വഭാവമുള്ളവരല്ല. വിവിധ മതങ്ങളിലെ ആളുകൾ യോജിപ്പിലാണ് ജീവിക്കുന്നത്. വിവിധ മതങ്ങൾ തമ്മിൽ യാതൊരു സംഘർഷവുമില്ല,' സാക്കിർ നായിക് വാദിച്ചു. 'ഈ സർക്കാരിന് (ബിജെപി) സംസ്ഥാനത്ത് വലിയ സ്വാധീനമില്ല. അതിനാൽ, നിങ്ങൾക്ക് മറ്റൊരു സംസ്ഥാനത്തേക്ക് ഹിജിറ ചെയ്യണമെങ്കിൽ ഏറ്റവും മികച്ച ഓപ്ഷനാണ് കേരളമെന്ന് ഞാൻ പറയും, ഞാൻ വരുന്ന ബോംബെ അല്ലെങ്കിൽ ഹൈദരാബാദ് എന്നിവയും വർഗീയത കുറവുള്ള സംസ്ഥാനങ്ങളിൽ ഉൾപ്പെടുന്നു. ഉത്തർപ്രദേശ് വളരെ സാമുദായികമാണ്.'- സാക്കിർ നായിക്ക് വ്യക്തമാക്കി.
വിഷം ചീറ്റൽ തുടർന്ന് സാക്കിർ നായിക്ക്
വിവാദ പ്രസ്താവനകൾ നടത്തിയ സാക്കിർ നായിക് 2016 ൽ മലേഷ്യയിലേക്ക് പോയെങ്കിലും ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള അനുയായികളുമായി സോഷ്യൽമീഡിയ വഴി ദിവസേന സംവദിക്കുന്നത് തുടരുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ, അക്രമത്തിന് പ്രേരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയ സാക്കിർ നായികിനെ കൈമാറണമെന്ന് ഇന്ത്യ മലേഷ്യയോട് ആവശ്യപ്പെട്ടിരുന്നു.
അടുത്തകാലത്ത് 'മുസ്ലീങ്ങളാരും ക്രിസ്മസ് ആശംസിക്കുകയോ സ്റ്റാറ്റസുകൾ അപ്ഡേറ്റ് ചെയ്യുകയോ ക്രിസ്മസ് ദിനത്തിൽ ചെയ്യരുത്.... എന്തുകൊണ്ടെന്നാൽ ക്രിസ്മസ് ആഘോഷിക്കുന്നത് ഇസ്ലാമിനും അല്ലാഹിനും നബിക്കും എതിരാണ് എന്നു പറഞ്ഞു കൊണ്ടും സാക്കിർ വിവാദത്തിൽ ചാടിയിരുന്നു. ഇന്ത്യയിൽ ഒട്ടേറെ കേസുകളിൽ പ്രതിയാണ് സാക്കിർ നായിക്. ധാക്ക ഭീകരാക്രമണത്തിൽ പങ്കെടുത്ത ഭീകരരുടെ മൊഴിയെ തുടർന്നാണ് സാക്കിർ നായിക്കിന് മേൽ കുരുക്ക് വീഴുന്നത്. ഐസിസിൽ ചേരാൻ പ്രചോദനം കിട്ടിയത് സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങൾ ആയിരുന്നു എന്നാണ് അവരുടെ മൊഴി. ഭീകരവാദം, മതപരിവർത്തനം തുടങ്ങിയ കേസുകളിൽ ആണ് ദേശീയ അന്വേഷണ ഏജൻസി സാക്കിർ നായിക്കിനെ പ്രതി ചേർത്തിട്ടുള്ളത്. ധാക്ക ഭീകരാക്രണ കേസിലെ പ്രതികളുടെ മൊഴി പുറത്ത് വന്നതിന് പിറകെ ആയിരുന്നു സാക്കിർ നായിക്ക് ഇന്ത്യ വിട്ടത്. അറസ്റ്റ് ഉണ്ടാകും എന്ന് ഉറപ്പായ സാഹചര്യത്തിൽ ആയിരുന്നു ഇത്. തുടർന്ന് മലേഷ്യയിൽ അഭയം തേടുകയായിരുന്നു. ഇത്തരത്തിലൊരു വ്യക്തിയാണ് ക്രീസ്മസിനെ അപാനിച്ച് പോസ്റ്റിടുന്നതെന്നതാണ് ശ്രദ്ധേയം.
2016 ബംഗ്ളാദേശിലെ ധാക്കയിൽ ഭീകരാക്രമണം നടന്നതിന് തൊട്ടുപിന്നാലെയാണ് സാക്കിർ നായിക്ക് ഇന്ത്യയിൽ നിന്നും രാഷ്ട്രീയാഭയം തേടി മലേഷ്യയിൽ എത്തുന്നത്. ധാക്കയിൽ ആക്രമണം നടത്തിയവരിൽ ഒരാൾ, 'തന്നെ ആ പ്രവൃത്തിക്ക് പ്രേരിപ്പിച്ചത് പീസ് ടിവി എന്ന യൂട്യൂബ് ചാനലിലൂടെ സാക്കിർ നായിക്ക് നടത്തിയ മതപ്രഭാഷണങ്ങളാണ്' എന്ന് മൊഴികൊടുത്തതോടെ മുംബൈയിൽ നായിക്കിന്റെ അറസ്റ്റുചെയ്യാനുള്ള സമ്മർദ്ദം മുറുകിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പലായനം. അതിൽ പിന്നെ സാക്കിർ അബ്ദുൽ കരീം നായിക്ക് എന്ന സാക്കിർ നായിക്ക് ഇന്ത്യൻ മണ്ണിൽ കാലുകുത്തിയിട്ടില്ല. ഇന്ത്യയിൽ നായിക്കിനെതിരെ ഗുരുതരമായ പല കുറ്റങ്ങളും ആരോപിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ പേരിൽ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിലാണ് ഇന്ന് സാക്കിർ നായിക്കിന്റെ സ്ഥാനം.
ബ്രിട്ടനും കാനഡയും അടക്കമുള്ള രാജ്യങ്ങൾ വിസ നിഷേധിച്ച ശേഷമാണ് സാക്കിർ നായിക്ക് മലേഷ്യയിൽ അഭയം തേടിയത്. അവിടത്തെ സർക്കാർ, നായിക്കിനെ സ്വീകരിക്കുകയും പെർമനന്റ് റെസിഡൻസ് പെർമിറ്റ് നൽകുകയും ചെയ്തു. നായിക്കിനുമേൽ കഴിഞ്ഞ കുറെ ആഴ്ചകളായി പല ഭാഗത്തുനിന്നും രാഷ്ട്രീയ, നിയമ സമ്മർദ്ദങ്ങളുണ്ടായിരുന്നു. സക്കീർ നായിക്ക് ഇന്ത്യയിൽ പ്രസിദ്ധനാകുന്നത് തൊണ്ണൂറുകളിലാണ്. ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ എന്ന സംഘടനയിലൂടെ ഇസ്ലാം മത പ്രചാരണം നടത്തിയാണ് നായിക്ക് പ്രശസ്തനാകുന്നത്. എംബിബിഎസ് ബിരുദധാരിയായിരുന്ന നായിക്ക് അല്പനാളത്തെ പ്രാക്ടീസിന് ശേഷം മുഴുവൻ സമയ മതപ്രചാരണം തൊഴിലായി തെരഞ്ഞെടുക്കുകയായിരുന്നു.
അതേസമയം കോടികളുടെ സ്വത്തുവകകളാണ് മോദി സർക്കാർ സാക്കിർ നായിക്കിന്റെതായി ഇന്ത്യയിൽനിന്ന് കണ്ടുകെട്ടിയത്. വിവിധ ഘട്ടങ്ങളിലായി 70 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ടെന്നാണ് കണക്ക് . മുംബൈ, പൂണെ എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയത്. സാക്കിർ നായിക്കിനും അദ്ദേഹത്തിനു കീഴിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ (ഐ.ആർ.എഫ്) പ്രവർത്തകർക്കുമെതിരേ 2017 ഒക്ടോബറിൽ എൻ.ഐ.എ സമർപ്പിച്ച കുറ്റപത്രത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇ.ഡിയുടെ നടപടി.
2016 നവംബർ 15 നാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കേന്ദ്രമന്ത്രിസഭ സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ പ്രവർത്തനം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഭീകരസംഘടനകളുമായുള്ള സംശയകരമായ സാമ്പത്തിക ഇടപാട്, തീവ്രവാദം പ്രോൽസാഹിപ്പിക്കുന്ന അന്താരാഷ്ട്ര ചാനലായ പീസ് ടീവിയുമായി ദുരൂഹബന്ധം തുടങ്ങിയ ആരോപണങ്ങളെത്തുടർന്നാണ് സാക്കിർ നായിക്കിന്റെ സംഘടനയുടെ പ്രവർത്തനം നിരോധിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശുപാർശ ചെയ്തത്. യുഎപിഎ നിയമപ്രകാരമാണ് വിലക്ക്. നിരോധനത്തെ തുടർന്ന് സംഘടനയുടെ പേരിൽ നായിക്കിന് പ്രസംഗങ്ങൾ നടത്താനോ ഫണ്ടുകൾ സ്വീകരിക്കാനോ സാധിക്കില്ല.
ഇത്രയൊക്കെ ആയിട്ടും ഇന്ത്യക്കെതിരെ വിഷം ചീറ്റുന്നതിൽനിന്ന് സാക്കിർ നായിക്ക് ഒരു അണുപോലും പിറകോട്ട് അടിച്ചിരുന്നില്ല. മലേഷ്യയിൻ പൗരന്മ്മാരായ ഹിന്ദുക്കൾക്ക് കൂറ് രാജ്യത്തോടല്ലെന്നും നരേന്ദ്ര മോദിയോട് ആണെന്നും ഇദ്ദേഹം കഴിഞ്ഞ വർഷം പ്രസ്താവിച്ചിരുന്നു. ഇപ്പോൾ ഇതാ കേരളത്തെയും സാക്കിർ നായിക്ക് വിദ്വേഷ നാവുവഴി പ്രതിക്കൂട്ടിൽ ആക്കിയിരിക്കയാണ്.
Stories you may Like
- അമ്പലക്കടവിന്റെ നിർദ്ദേശം തിരിഞ്ഞു കൊത്തി; സാക്കിർ നായിക്കിനും സമാനമായ അവസ്ഥ
- ബ്രിട്ടീഷ് വ്ളോഗറുടെ മനസ്സ് കീഴടക്കിയ മലയാളി ഓട്ടോ ഡ്രൈവർ
- ശങ്കർ മഹാദേവനും സാക്കിർ ഹുസൈനും രാകേഷ് ചൗരസ്യയ്ക്കും ഗ്രാമി
- മൂന്ന് പേർ മാത്രമാണോ കേരളത്തിൽനിന്ന് ഐസിസിൽ ചേർന്നത്?
- കേരളാ സ്റ്റോറിയെ അനുകൂലിക്കുന്ന ഇസ്ലാമിക പണ്ഡിതന്റെ പ്രസംഗം വൈറൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍