ഇടുക്കിയിൽ മാത്രം തകർന്ന വീടുകൾ 1200 എണ്ണം; ഭാഗികമായി തകർന്നത് 2266 വീടുകളും; അപകടത്തിലായ 10,961 വീടുകളിൽ ബലപരിശോധന നടത്തിയത് 6000 വീടുകളിൽ മാത്രം; അപകട മേഖലകളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട അവസ്ഥ വരുമ്പോൾ ജില്ല അഭിമുഖീകരിക്കേണ്ടത് ഏറ്റവും വലിയ കുടിയിറക്കിന് കൂടി; ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ വാളെടുത്ത സഭയ്ക്ക് പോലും പ്രകൃതിയുടെ തിരിച്ചടിയിൽ ശബ്ദം പോയി
മറുനാടൻ മലയാളി ബ്യൂറോ
തൊടുപുഴ: കാലവർഷം കനത്ത നാശനഷ്ടം വരുത്തിവെച്ച ഇടുക്കിയിൽ ജനജീവിതം തിരിച്ചു പിടിക്കണമെങ്കിൽ എളുപ്പം ഒന്നും സാധ്യമല്ല. അത്രയ്ക്ക വലിയ നാശഷ്ടങ്ങളാണ് ഓരോ പ്രദേശത്തും ഉണ്ടായിരിക്കുന്നത്. കുന്നിൻ മുകളിലും ചരിവിലുമായി വെച്ച വീടുകൾ ഇടിഞ്ഞുവീണ് വാസയോഗ്യമല്ലാതായ അവസ്ഥ ഉണ്ടാകുകയായിരുന്നു. ഇടുക്കിയിൽ മാത്രം 1200 വീടുകൽ പൂർണായും തകർന്നു. ഭാഗികമായി തകർന്നത് 2266 വീടുകളുമാണ്. അപകടാവസ്ഥയിൽ തകർച്ചാഭീഷണിയും ബലക്ഷയവും നേരിടുന്ന വീടുകളുടെ എണ്ണം പതിനായിരം കവിയും. ഇതോടെ പരിസ്ഥിതി ലോല മേഖലയിൽ വീടുവെച്ചവർ അടക്കം ദുരിതഭീതിയിലാണ്.
ഇടുക്കിയിൽ വൻനാശമുണ്ടായ സ്ഥലങ്ങളിൽ താമസിക്കുന്നത് പ്രോത്സാഹിപ്പിക്കില്ലെന്ന് ജില്ലാതല അവലോകനയോഗം ഇന്നല വ്യക്തമാക്കിയിരുന്നു. അതീവഅപകടകരമെന്നു വിലയിരുത്തിയ ഇത്തരം പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഇതോടെ ഇടുക്കിയൽ വീണ്ടുമൊരു കുടിയിറക്ക് ഭീഷണി നേരിടുകയാണ്. വാസയോഗ്യമല്ലാത്ത വീടുകളുടെ കൃത്യമായ കണക്കു നൽകുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്നും ദുരിതാശ്വാസ അവലോകന യോഗം വിലയിരുത്തിയിരുന്നു.
വൻനാശമുണ്ടായ സ്ഥലങ്ങളിലെ ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിക്കാൻ സംഘടനകളിൽനിന്നും വ്യക്തികളിൽനിന്നും ഭൂമി സ്വീകരിക്കും. ലഭ്യമായ ഇടങ്ങളിൽ സർക്കാർ തന്നെ ഭൂമി കണ്ടെത്തും. ക്യാംപുകളിൽനിന്നു മടങ്ങുന്നവർക്ക് ഉടൻ പണം അക്കൗണ്ടുകളിൽ ലഭ്യമാകുമെന്നു റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. ജില്ലയിലെ റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിനും ഉടൻ നടപടിയെടുക്കും.
വാസയോഗ്യമല്ലാത്ത 1584 വീടുകൾ ജില്ലയിലുണ്ടെന്ന കണക്കാണ് ഉദ്യോഗസ്ഥർ നൽകിയത്. 278 ഇടങ്ങളിൽ ഉരുൾപൊട്ടി. 2,000 കിലോമീറ്ററോളം റോഡ് തകർന്നു. 61 കോടി രൂപയുടെ കൃഷി നാശമുണ്ടായി. എന്നാൽ ഈ കണക്കുകൾ തെറ്റാണെന്ന് എംഎൽഎമാർ ആരോപിച്ചു. ജില്ലയിലെ 1,500 വീടുകളിൽ വൈദ്യുതി എത്താനുണ്ട്. അപകടത്തിലായ 10,961 വീടുകളിൽ 6,000 വീടിന്റെ ബലപരിശോധന പൂർത്തിയായിട്ടുണ്ട്.
അതിവൃഷ്ടി മൂലം ഇടുക്കി ജില്ലയിലുണ്ടായത് 278 ഉരുൾപൊട്ടലും 1800 സ്ഥലങ്ങളിൽ മണ്ണിടിച്ചിലുമായിരുന്നുയ. കാലവർഷക്കെടുതി അവലോകന യോഗത്തിൽ ജില്ലാ കലക്ടർ കെ. ജീവൻ ബാബുവാണ് കണക്കുകൾ നിരത്തിയത്. 19 ഉരുൾപൊട്ടലിലായി 46 പേർ ഉൾപ്പെടെ ജില്ലയിൽ മരണം 56. ഏഴു പേരെ കാണാതായി. 56 പേർക്കു പരുക്കേൽക്കുകയുമുണ്ടായി.
ഈയിനത്തിൽ 46.40 കോടി രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. ഇടുക്കി താലൂക്കിൽ 564, ദേവികുളം 131, ഉടുമ്പൻചോല 210, പീരുമേട് 248, തൊടുപുഴ 47 എന്നിങ്ങനെയാണു പൂർണമായും തകർന്ന വീടുകളുടെ എണ്ണം. ഇടുക്കി താലൂക്കിൽ 232, ദേവികുളം 753, ഉടുമ്പൻചോല 700, പീരുമേട് 25, തൊടുപുഴ 331 വീടുകൾ ഭാഗികമായി തകർന്നു.
11339.64 ഹെക്ടറിൽ കൃഷി നശിച്ചു, 61.64 കോടി രൂപയുടെ നാശനഷ്ടം. നിരവധി കർഷകരുടെ ഭൂമി വീണ്ടും കൃഷി ചെയ്യാനാകാത്ത വിധത്തിൽ നശിച്ചുപോയി. 11 സ്കൂളുകൾക്കും 11 അംഗൻവാടികൾക്കും നാശനഷ്ടമുണ്ടായി. ആനവിരട്ടി എൽ.പി സ്കൂൾ, വിജ്ഞാനം എൽ.പി സ്കൂൾ മുക്കുടം എന്നിവ പൂർണമായും തകർന്നു. 148 കി.മീ. ദേശീയ പാതയ്ക്കും 1145.78 കി.മീ. പൊതുമരാമത്ത് റോഡുകൾക്കും 865.93 കി.മീ. പഞ്ചായത്ത് റോഡുകൾക്കും നാശനഷ്ടമുണ്ടായി. 13 ട്രാൻസ്ഫോർമറുകൾക്കാണ് നാശനഷ്ടമുണ്ടായത്. 1500 പേർക്കുള്ള െവൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ശേഷിക്കുന്നു. കുത്തുങ്കൽ, സേനാപതി സബ് സ്റ്റേഷനുകളുടെ നന്നാക്കൽ പുരോഗമിക്കുകയാണ്.
കണക്കെടുപ്പ് പൂർത്തിയാകുന്നതോടെ നാശനഷ്ടക്കണക്ക് വൻതോതിൽ വർധിച്ചേക്കും. തകർന്ന പാലങ്ങൾ പുതുക്കിപ്പണിയണം. ചെറുതോണി, പെരിയവര പാലങ്ങളുടെ താൽക്കാലിക പണി ആരംഭിച്ചിട്ടുണ്ട്. മിക്ക റോഡുകളിലൂടെയും ചെറിയ വാഹനങ്ങൾ മാത്രമാണു കടത്തിവിടുന്നത്. തൊടുപുഴ-പുളിയന്മല, കൊച്ചി-ധനുഷ്കോടി അടക്കമുള്ള പാതകൾ പൂർണമായും ഗതാഗതയോഗ്യമാകണമെങ്കിൽ മാസങ്ങളെടുക്കും. മണ്ണിടിച്ചിലിൽ മൂന്നാറിലും തേക്കടിയിലുമടക്കം വിനോദസഞ്ചാര മേഖലയിലെ നഷ്ടവും ഭീമമാണ്.
ഉരുൾപൊട്ടലിൽ പന്നിയാർകുട്ടിയെന്ന ഗ്രാമം ഇല്ലാതായി. ഇവിടെയടക്കം നിരവധി സ്ഥലങ്ങളിൽ തകർന്ന റോഡുകളുടെ അെലെന്മെന്റിൽ തന്നെ മാറ്റം വരുത്തി റോഡുകൾ പുനരുദ്ധരിക്കേണ്ട അവസ്ഥയാണ്. നാട് കാൽ നൂറ്റാണ്ടെങ്കിലും പിന്നിലായെന്ന വിലയിരുത്തലിലാണ് ഇടുക്കിക്കാർ.
പരിസ്ഥിതിലോലപ്രദേശത്ത് നാം നടത്തിയ അശാസ്ത്രീയവും പ്രകൃതിസൗഹൃദവുമല്ലാത്ത നിർമ്മാണങ്ങളാണ് ഇടുക്കിയുടെ നാശത്തെ ഇത്രയേറെ ഗുരുതരമാക്കിയത് എന്ന് പറയാൻ വാക്കുകൾ വേണ്ട, ഈ ചിത്രങ്ങൾക്ക് ആവും. ഇടുക്കിയുടെ മലമുകളിൽ ഇനിയൊരു നിർമ്മാണം എങ്ങനെയാവണം എന്ന് പറയാൻ ഇവിടുത്തെ ഭരണകൂടം ബാധ്യസ്ഥമാണ്. ചെറുതോണി മുതൽ നേരിമംഗലം വരെ പെരിയാറിന്റെ തീരങ്ങളിൽ സംഭവിച്ച ദാരുണമായ നാശനഷ്ടങ്ങൾക്ക് ഉത്തരം പറയേണ്ടത് കെഎസ്ഇബിയുമാണ്. കൈയേറി നിർമ്മിച്ച കെട്ടിടങ്ങളെല്ലാം പ്രകൃതി വീണ്ടെടുത്തപ്പോൾ ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ടിനെതിരെ വാളെടുത്ത കത്തോലിക്കാ സഭയ്ക്ക് പോലും മിണ്ടാട്ടം മുട്ടിയ അവസ്ഥയിലാണ്.
പന്നിയാർകൂട്ടി എന്ന മലയോര പട്ടണത്തിന് കനത്ത നാശനഷ്ടമാണ് കാലവർഷം വരുത്തിവെച്ചത്. ഇവിടെ പോസ്റ്റ്ഓഫീസ്, വായനശാല, പാൽസൊസൈറ്റി, ഒരു കൊച്ചുആരാധനാലയം, കുറേ കടകൾ, കുറച്ചു വീടുകൾ, മൃഗാശുപത്രി, അംഗൻവാടി, വെയിറ്റ്ഷെഡ്... എല്ലാം ഉണ്ടായിരുന്നു. ദുരന്തം ഒന്നിനേയും ബാക്കിവെച്ചില്ല. എല്ലാം മുതലപ്പുഴയാർ ഏറ്റെടുത്ത് കലിതുള്ളി പാഞ്ഞ അവസ്ഥയാണ് ഉണ്ടായത്. ഇടുക്കിയുടെ ഹൈറേഞ്ചിന്റെ പുനരധിവാസത്തെക്കുറിച്ച് ആദ്യത്തെ ആലോചന നടത്തും മുൻപേ ഗവണ്മെന്റ് പഠിക്കേണ്ട പ്രധാന കാര്യം തന്നെയാകും ഈ പട്ടണത്തിന് സംഭവിച്ച ദുരവസ്ഥ.
ഇടുക്കിയുടെ വീടുകൾ തകർന്നത്/ തകരാത്തത് എന്നു മാത്രമല്ല, വാസയോഗ്യമായത് / വാസയോഗ്യമല്ലാത്തത് എന്നുകൂടി ഇനം തിരിക്കേണ്ടതുണ്ടെന്നാണ് ജിജോ അച്ചനെ പോലുള്ളവർ പറയുന്നത്. കാരണം അപ്പോൾ അപകടമുണ്ടായ മേഖലയിൽ വീട് വച്ചാൽ ഭാവിയിൽ വീണ്ടും സമാന അവസ്ഥ വരുമെന്നത് ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതാണ്.
ചിത്രങ്ങൾക്ക് കടപ്പാട്: ജിജോ കുര്യൻ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍