ഓണം മുന്നിൽ കണ്ട് എത്തിച്ച സാധന സാമഗ്രികളും ഇലക്ട്രോണിക് സാധനങ്ങളും വെള്ളത്തിൽ മുങ്ങി നശിച്ച വേദനയിൽ ശ്രീകണ്ഠാപുരത്തെ കച്ചവടക്കാർ; പുഴ കരകവിഞ്ഞ് കൃഷിയെല്ലാം ഒലിച്ചുപോയ വേദനയിൽ കോട്ടൂരിലെ അലക്സും ഭാര്യയും; വെള്ളം ഇറങ്ങിയപ്പോൾ അടിഞ്ഞു കൂടിയ ചെളി നീക്കാൻ വഴി തേടി നാട്ടുകാർ; കിണറ്റിൽ മലിനജലം മൂടിയതിനാൽ കുടിവെള്ളം ലഭിക്കാതെ ഉഴറുന്നത് നിരവധി പേർ: പേമാരി ദുരന്തം വിതച്ച കണ്ണൂർ ജില്ലയിൽ മറുനാടൻ കണ്ട കാഴ്ച്ചകൾ
രഞ്ജിത്ത് ബാബു
കണ്ണൂർ: കനത്ത മഴയിലും പേമാരിയിലും വൻനാശ നഷ്ടങ്ങളാണ് കണ്ണൂർ ജില്ലയിൽ ഉണ്ടായത്. ജില്ലയിലെ മയ്യിൽ മുതൽ പെരുമണ്ണ് വരെയുള്ള മുപ്പതോളം ഇടങ്ങളിൽ കാര്യമായ നാശനഷ്ടങ്ങളാണ് ഉണ്ടായത്. വെള്ളം ഇറങ്ങിയതോടെ ആളുകൾക്ക് തിരിച്ച് വീട്ടിലേക്ക് പോകാൻ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്. പേമാരി ദുരന്തം വിതച്ച കണ്ണൂർ ജില്ലയിലെ മയ്യിൽ മുതൽ പെരുമണ്ണ് വരെയുള്ള മുപ്പതോളം വില്ലേജുകളിലൂടെ സഞ്ചരിച്ച മറുനാടൻ യാത്ര ചെയ്തപ്പോൾ അവിടത്തെ കണ്ട് കാഴ്ച്ചകൾ തീർത്തും ദുരിതപൂർണമായിരുന്നു:
കണ്ണൂരിൽ നിന്നും മലപ്പട്ടത്തേക്കായിരുന്നു യാത്ര പുറപ്പെട്ടത്. മലപ്പട്ടത്തെ എട്ടേയാറിൽ പുഴ കരകവിഞ്ഞൊഴുകിയതിന്റെ ദുരന്തം ഏറ്റുവാങ്ങിയ നൊമ്പരങ്ങളാണെവിടേയും. പുഴകളിലെ ജലനിരപ്പ് ഇറങ്ങാൻ തുടങ്ങിയതോടെയാണ് നാശനഷ്ടങ്ങളുടെ വ്യാപ്തി ഓരോ കുടുംബങ്ങളും അറിയുന്നത്. വീട്ടുപകരണങ്ങൾ ഒഴുകി പോയതിന്റെ വേദനകൾ. കിടക്കാൻ കിടക്കയോ കട്ടിലോ അവശേഷിപ്പിച്ചിട്ടില്ല ചിലയിടങ്ങളിൽ. മലവെള്ളപ്പാച്ചിലിൽ ഒഴുകിപോയ കൃഷിയിടങ്ങൾ കാലങ്ങളായി തൊടിയിൽ നട്ട് നനച്ച് അനുഭവം തന്നു പോന്ന തെങ്ങും കവുങ്ങും വാഴകളും മരച്ചീനിയുമുൾപ്പെടെ എല്ലാം നഷ്ടപ്പെട്ട് വിതുമ്പുന്ന കർഷക കുടുംബങ്ങളുടെ രോദനങ്ങൾ.
മരണത്തേക്കാൾ വലിയ നഷ്ടങ്ങൾ അനുഭവിക്കേണ്ടി വന്നവർ. കോട്ടൂരിലെ കാഴ്ചകൾ ഇങ്ങിനെ. പുഴ ഇരച്ച് കയറിയതിന്റെ ദുരിതങ്ങളാണ് കോട്ടൂരിലെ അലക്സും ഭാര്യയും പറയുന്നത്. വാഴ, കപ്പ, തെങ്ങ് എന്നിവ പൂർണ്ണമായും ഒലിച്ചുപോയി. അമ്പത് വർഷത്തിലേറെയായി അവർ ഇവിടെ താമസം തുടങ്ങിയിട്ട്. 1973 ലാണ് ഇവിടെ പുഴയേറ്റമുണ്ടായത്. എന്നാൽ അതിനേക്കാളേറെ ഉയരത്തിൽ ഇത്തവണ ശ്രീകണ്ഠാപുരം പുഴ അപകടകരമാം വിധം കരയെ വിഴുങ്ങി ഒഴുകി. ഇനി ഒന്നും അവശേഷിപ്പിക്കാതെ ഈ കുടുംബത്തിന്റെ പ്രതീക്ഷകൾ പേമാരി ഒഴുക്കി കളഞ്ഞിരിക്കയാണ്.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന കർഷകരുടെ ദുരിതങ്ങൾ അവർ പറയുന്നത് ദുഃഖം കടിച്ചമർത്തിയാണ്. മലപ്പട്ടത്തെ കെ.സി.കുഞ്ഞിരാമന്റെ സർവ്വ പ്രതീക്ഷകളും പ്രളയം ഒഴുക്കി കളഞ്ഞു. നാട്ടിൽ പുറത്തെ ചില്ലറ കച്ചവടക്കാരനായിരുന്നു കുഞ്ഞിരാമൻ. കടയിലുള്ള പലചരക്കു സാധനങ്ങളെല്ലാം പുഴ കൊണ്ടു പോയി. ശേഷിക്കുന്നവ ചെളിയിലമർന്നു. വീട് നിർമ്മാണത്തിന് വെച്ച മര ഉരുപ്പടികളും ഒഴുകി പോയതിന്റെ ദുഃഖം കുഞ്ഞിരാമന് പറയാനാവുന്നില്ല. തൊട്ടടുത്ത വീടുകളുടെ സ്ഥിതിയും സമാനമാണ്. തയ്യൽ മിഷനും ടി.വി.യും വീട്ടിനകത്തുള്ള സർവ്വ ഉപകരണങ്ങളും ചെളിയിൽ പുതഞ്ഞ് കിടക്കുന്നു. എല്ലാം പഴയപടിയിലാക്കാൻ എത്രകാലം വേണ്ടി വരുമെന്ന ആശങ്കയിലാണ് വീട്ടുകാർ.
ചെളിയിൽ പുതഞ്ഞ അലമാര മാറ്റിയപ്പോൾ അതിൽ മുഴുവൻ ചെളിവെള്ളം കയറിയിരുന്നു. മാറി ഉടുക്കാൻ വസ്ത്രങ്ങൾ പോലുമില്ലാതെ വീട് കഴുകിയെടുക്കുകയാണ് അവർ. ദുർഗന്ധം തളം കെട്ടി നിൽക്കുന്നു. പ്രതികരിക്കാൻ പോലുമാവാതെ വീട്ടുകാർ കഴിയുകയാണ്. വഴി നീളെ പേമാരി വരുത്തിവെച്ച ദുരിതങ്ങളാണ് കാണാൻ കഴിഞ്ഞത്. സ്വകാര്യ ബസ്സുകളൊന്നും സർവ്വീസ് പുനഃസ്ഥാപിച്ചിട്ടില്ല. ജനങ്ങൾ റോഡിലിറങ്ങി യാത്രക്ക് തയ്യാറാവുന്നുമില്ല. ഗ്രാമ നഗര ഭേദമെന്യേ ശ്മശാന മൂകതയാണ്. നാശനഷ്ടം അനുഭവിച്ചവർ മാത്രമല്ല അതിന് സാക്ഷിയാകുന്നവർക്കും കണ്ടു നിൽക്കാനാവാത്ത കാഴ്ച്ച.
ശ്രീകണ്ഠാപുരം നഗരത്തിലും പരിസരങ്ങളിലും ചെറുകിട കച്ചവടക്കാർ മുതൽ ഇടത്തരം കച്ചവടക്കാർ വരെ പ്രളയത്തിന്റെ ദുരന്തത്തിന് ഇരയായി. 300 ലേറെ കടകൾക്കാണ് നാശനഷ്ടങ്ങളുണ്ടായത്. ഓണാഘോഷത്തിന്റെ ഭാഗമായി കച്ചവടക്കാരെല്ലാം സാധന സാമഗ്രികൾ ഒരുക്കി വെച്ചിരുന്നു. അലങ്കാരവസ്തുക്കൾ മുതൽ ഇലക്ട്രോണിക് -ഇലക്ട്രിക്കൽ സാധനങ്ങൾ വരെ കരുതി വെച്ചവർക്ക് ഭീമമായ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഗോഡൗണുകളിലുള്ള സാധനങ്ങളെല്ലാം പ്രളയ ജലത്തിൽ മുങ്ങി നശിച്ചു. ശേഷിക്കുന്നവ കഴുകിയെടുക്കാനുള്ള ശ്രമത്തിലാണ് കച്ചവടക്കാർ.
കടക്കകത്ത് വെള്ളം കയറിയതിനാൽ പമ്പ് സെറ്റ് വെച്ച് പുറത്തേക്ക് ഒഴുക്കുകയാണ്. ടൗണിലെ പെട്രോൾ പമ്പും കോട്ടൂരിലെ രണ്ട് പെട്രോൾ പമ്പും വെള്ളം കയറി സേവനം നിർത്തിവെച്ചിരിക്കയാണ്. മൂന്ന് ദിവസമാണ് ശ്രീകണ്ഠാപുരം നഗരം വെള്ളത്തിലായത്. മൊത്ത വ്യാപാര സ്ഥാപനങ്ങളിലെ അരി, പയർ, പഞ്ചസാര തുടങ്ങിയവയെല്ലാം നശിച്ചിരിക്കയാണ്. കണക്കെടുക്കാൻ പോലുമാവാത്ത അവസ്ഥയിലാണ്. ബസ്സ്സ്റ്റാൻഡ് പരിസരത്തെ രണ്ട് എ.ടി.എം. കൗണ്ടറുകളും വെള്ളത്തിൽ മുങ്ങിപോയി. പെരുന്നാൾ സീസണിലെ കച്ചവടം താറുമാറായി. ചെറുകിട കച്ചവടക്കാരുടെ ജീവിതം തന്നെ മാറ്റി മറിച്ചിരിക്കയാണ് ഈ പ്രളയ ദുരന്തം.
ശ്രീകണ്ഠാപുരത്തു നിന്നും പെരുമണ്ണിലേക്കുള്ള യാത്രയും ദുരിതങ്ങളുടെ പ്രളയമാണ്. റോഡിലൂടെ നടക്കാൻ പോലുമാവാതെ ചെളിനിറഞ്ഞ് കിടക്കുന്നു. പുഴ കയറിയതിന് പുറമേ കാറ്റും നാശം വിതച്ചു. കാറ്റിന് വീടിന്റെ മേൽക്കൂര തകർച്ച നേരിട്ടതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് വീട്ടുകാർ അഭയം തേടി. ജില്ലയിലെ 132 വില്ലേജുകളിൽ 113 ലും പേമാരി കെടുതികൾ വിതച്ചു. വെള്ളക്കെട്ടും ചെളിനിറഞ്ഞ് പുതഞ്ഞ് പോകുന്നതുമായ ഭാഗങ്ങളിൽ പോകാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ വിലക്കുകയായിരുന്നു.
വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് ക്രമീകരണങ്ങൾ നടത്താൻ മുന്നിട്ടിറങ്ങിയിട്ടുണ്ട്. വെള്ളമിറങ്ങിയാലും ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കിണർ വെള്ളം ഭൂരിഭാഗം പ്രളയം നേരിട്ട സ്ഥലങ്ങളിലും മലിനമാണ്. കുടിക്കാനുപയോഗിക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്ത് ഉപയോഗിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍