ഇത് ഇരയായ കന്യാസ്ത്രിയുടെ മാത്രം വിജയമല്ല; നീതിക്കു വേണ്ടി സഭയുടെ വിലക്കുകൾ ഭേദിച്ച് സമരപ്പന്തലിലേക്ക് ഇറങ്ങിയ അഞ്ച് കന്യാസ്ത്രീമാരുടെ കൂടി വിജയം: ബിഷപ്പിന് വേണ്ടി ഭരണ പക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നിന്നപ്പോൾ സഹനമല്ല പ്രതിരോധമാണെന്ന് തിരിച്ചറിഞ്ഞ ആ അഞ്ച് കന്യാസ്ത്രീകൾക്ക് കയ്യടിച്ച് സോഷ്യൽ മീഡിയയും
മറുനാടൻ മലയാളി ബ്യൂറോ
മാസങ്ങൾ നീണ്ട കാത്തിരിപ്പിനും കേരളം കണ്ട ആദ്യ കന്യാസ്ത്രീ സമരത്തിനും ഒടുവിലാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്നലെ കേരളാ പൊലീസ് അറസ്റ്റ് ചെയ്തത്. ബിഷപ്പിന് വേണ്ടി ഭരണ പക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നിന്നപ്പോൾ സഹനമല്ല പ്രതിരോധമാണ് ഏറ്റവും നല്ല മാർഗം എന്ന് മനസ്സിലാക്കി നീതിക്ക് വേണ്ടി തെരുവിലിറങ്ങാൻ ധൈര്യം കാട്ടിയ കന്യാസ്ത്രീകളുടെ വിജയമാണ് അക്ഷരാർത്ഥത്തിൽ ബിഷപ്പിന്റെ അറസ്റ്റ്. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് പിന്നാലെ സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് കന്യാസ്ത്രീയ്ക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് മഠം വിട്ട് സമര പന്തലിലേക്ക് ഇറങ്ങിയ അഞ്ച് കന്യാസ്ത്രീകൾ. സിസ്റ്റർ അനുപമ, സിസ്റ്റർ ജോസഫിൻ, സിസ്റ്റർ ആൽഫി, സിസ്റ്റർ നീന റോസ്, സിസ്റ്റർ ആൻസിറ്റ എന്നിവരാണ് സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത്.
പീഡനത്തിനിരയായ കന്യാസ്ത്രീക്ക് നീതി കിട്ടുന്നതിന് വേണ്ടി ആദ്യം മുതൽക്കേ നിലപാടെടുത്തവരാണ് ഈ അഞ്ചു പേരും. പരാതി പുറത്തു വരുന്നതിന് മുമ്പേ സഭയുടെ എതിർപ്പുകൾ അവഗണിച്ച് ഇരയ്ക്കൊപ്പം നിന്ന് നീതി കിട്ടാൻ വേണ്ടി പോരാടിയ ഇവർ നടന്ന് കയറിയത് ജന മനസ്സുകളിലേക്ക് കൂടിയാണ്. ഇവരാരിയുന്നു കന്യാസ്ത്രീ സമരത്തിന്റെ ഊർജ്ജവും വെളിച്ചവുമായി പ്രവർത്തിച്ചത്. ഇന്ന് മാതൃഭൂമി ദിനപ്പത്രത്തിൽ ഇവരെ കുറിച്ച് വാർത്ത വന്നപ്പോൾ ആവേശത്തോടെയാണ് ജനം ഈ വാർത്ത സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത്. സഭയുടെ വിലക്കുകൾ ഭേദിച്ച് നീതിക്കു വേണ്ടി മഠം വിട്ടിറങ്ങിയ ഈ കന്യാസ്ത്രീകളുടെ വാർത്ത പ്രമുഖരടക്കം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു.
സിസ്റ്റർ അനുപമ
കന്യാസ്ത്രീ സമരത്തിൽ അടിമുടി നിറഞ്ഞ് നിന്നത് സിസ്റ്റർ അനുപമയായിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഏറ്റവുമടുത്ത സഹപ്രവർത്തകയായ സിസ്റ്റർ അനുപമയുടെ സഭയെ പേടിക്കാത്ത നിലപാടാണ് ഈ കേസിന് വഴിത്തിരവായത്. ഇരുവരും വർഷങ്ങളായി സുഹൃത്തുക്കൾ. തുടക്കം മുതൽ ഇരയ്ക്കൊപ്പം നിൽക്കുകയും സമര രംഗത്ത് സജീവമാകുകകയും ചെയ്ത സിസ്റ്റർ അനുപമയുടെ പേരും ഇനി ചരിത്രത്താളുകളിൽ ഇടംപിടിക്കും. ഇരയായ കന്യാസ്ത്രീയുടെ വക്താവായി നിന്ന സിസ്റ്റർ അനുപമ നീതി ലഭിക്കാതെ പിന്നോട്ടില്ലെന്ന നിലപാട് എടുത്തതോടെയാണ് പിന്തുണയുമായി കേരളത്തിലങ്ങോളം ഇങ്ങോളം ഉള്ള ജനങ്ങൾ പിന്തുണയുമായി സമര പന്തലിലേക്ക് ഒഴുകിഎത്തിയത്.
സിസ്റ്റർ ജോസഫിൻ
സിസ്റ്റർ ജോസഫിൻ ബീഹാറിൽ നിന്നാണ് ഇരയായ കന്യാസ്ത്രീക്ക് പിന്തുണയുമായി കേരളത്തിലെത്തിയത്. ബിഹാറിൽ അദ്ധ്യാപികയായിരുന്ന സിസ്റ്റർ ജോസഫിൻ കഴിഞ്ഞ ഏപ്രിലിലാണ് തിരികെവന്നത്. കന്യാസ്ത്രീയുടെ പരാതി സംബന്ധിച്ച കാര്യങ്ങൾ പുരോഗമിക്കുന്നതിനിടെ ഇരയോടൊപ്പം എന്ന് ഉറപ്പിച്ച് പിന്തുണയുമായി എത്തുകയായിരുന്നു ജോസഫിൻ സിസ്റ്റർ. മറ്റൊരു അഭയ കേസ് ആവുമോ ഇതെന്ന ഭയമുണ്ട്. ബിഷപ്? ഇനി ആ സ്ഥാനങ്ങളിൽ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നില്ല. നിയമപരമായ ശിക്ഷ കിട്ടുന്നതുവരെ പോരാട്ടം തുടരുമെന്നും സിസ്റ്റർ പറഞ്ഞു.
സിസ്റ്റർ ആൽഫി
ബിഹാർ സെയ്ന്റ് ജോസഫ്സ് സ്കൂളിൽ അദ്ധ്യാപികയായിരുന്ന സിസ്റ്റർ ആൽഫി കേരളത്തിലെത്തിയത് തന്നെ ഇരയായ കന്യാസ്ത്രീയ്ക്കൊപ്പം നിൽക്കുന്നതിന് വേണ്ടിയാണ്. ബിഷപ്പിനെതിരായുള്ള സിസ്റ്ററുടെ പരാതി സംബന്ധിച്ച തുടർ നടപടികൾക്ക് ഊർജം പകരാനായി രണ്ടുമാസം മുാമ്പാണ് സിസ്റ്റർ ആൽഫി കേരളത്തിലെത്തിയത്.
സിസ്റ്റർ നീന റോസ്
ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി പുറത്തുവരുംമുമ്പേ കന്യാസ്ത്രീക്കൊപ്പം നിന്ന് പോരാട്ടം തുടങ്ങിയതാണ് സിസ്റ്റർ നീന റോസ്. സഭയിൽ നിന്നും തങ്ങൾക്ക് നേരിടേണ്ടി വരുന്ന ദുരിതങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ വിജയം കണ്ടേ മടങ്ങൂ എന്ന് നിശ്ചയിച്ചുറപ്പിച്ചായിരുന്നു സിസ്റ്റർ നീനയും ബിഷപ്പിനെതിരെ പരാതി നൽകുന്നതിൽ ഇരയായ കന്യാസ്ത്രീക്കൊപ്പം നിന്നത്. പഞ്ചാബിലും ബിഹാറിലും സേവനം അനുഷ്ഠിച്ചിട്ടുള്ള സിസ്റ്റർ നീന പരാതിക്കാരിയായ സിസ്റ്ററിനൊപ്പം കുറവിലങ്ങാട് മഠത്തിൽ 2015 മുതലുണ്ട്.
സിസ്റ്റർ ആൻസിറ്റ
സിസ്റ്റർ അനുപമയോടും പരാതിക്കാരിയായ സിസ്റ്ററോടുമൊപ്പം കുറവിലങ്ങാട് മഠത്തിൽ മൂന്നുവർഷമായി പ്രവർത്തിക്കുന്നതാണ് സിസ്റ്റർ അൻസിറ്റ. ഇരയായ കന്യാസ്ത്രീയുടെ മാനസിക പീഡനങ്ങളും വിഷമങ്ങളും നിസ്സഹായതയും എല്ലാം അടുത്തു നിന്നു കണ്ട വ്യക്തി. അതുകൊണ്ട് തന്നെ ആൻസിറ്റ സിസ്റ്ററിനും വാശിയായിരുന്നു ഇരയായ കന്യാസ്ത്രീക്ക് നിതി ലഭിക്കണമെന്ന്. അതിനാൽ തന്നെ എല്ലാ കാര്യത്തിലും ഇരയ്ക്കൊപ്പം നിലയുറപ്പിച്ചു.
ഞാൻ കണ്ടതിൽ ഏറ്റവും ധീരയായ വനിത. കുറ്റകൃത്യം നടന്ന് കഴിഞ്ഞ് രണ്ട് വർഷങ്ങൾക്ക് ശേഷം 2016 ലാണ് സിസ്റ്റർ കുറവിലങ്ങാട് മഠത്തിലേക്ക് വരുന്നത്. പീഡന വിവരമറിഞ്ഞ അന്ന് മുതൽ ഇരയെ ശക്തിപ്പെടുത്തി ഇരയ്ക്കൊപ്പം കട്ടക്ക് കൂടെ നിന്നു. ആദ്യം സഭാ അധികാരികൾക്ക് പരാതി കൊടുത്തു. നീതിയില്ലെന്നറിഞ്ഞപ്പോൾ പൊലീസിൽ പരാതിപ്പെട്ടു, അവിടെയും നീതിയില്ലെന്നറിഞ്ഞപ്പോൾ തെരുവിലേക്കിറങ്ങി, സഭ പുറത്താക്കി തിരിച്ചു ചെന്നാൽ നാട്ടിലോ വീട്ടിലോ ഇടം കിട്ടില്ലാന്നറിഞ്ഞിട്ടും, മരിച്ചു ചെന്നാൽ സെമിത്തേരിയിൽ പോലും ഇടം കിട്ടില്ലാന്നറിഞ്ഞിട്ടും ഇരയാക്കപ്പെട്ട കൂട്ടത്തിലൊരുവൾക്ക് വേണ്ടി ഒപ്പം നിന്ന് പോരാടിയവർ. പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും അതിക്ഷേപങ്ങൾക്കും കൂട്ടത്തിലൊന്നിനെ പോലും വിലക്കെടുക്കാനായി വിട്ടു കൊടുക്കാതെ ഒപ്പം ചേർത്തു നിർത്തിയവർ.
സ്ത്രീ ശാക്തീകരണത്തെ കുറിച്ചുള്ള ക്ലാസ്സാണ് കഴിഞ്ഞ രണ്ടാഴ്ചയായി ഇവർ മലയാളിക്ക് എടുത്ത് തന്നത്. ക്രിസ്തു മതത്തിന്റെ അഭിമാനമാണിവർ. നീതിയില്ലെങ്കിൽ നീ തീയാവണം എന്ന ആപ്തവാക്യത്തെ ശിരസ്സാ വഹിച്ചവർ ഇങ്ങനെയാണ് ഇവരെ കുറിച്ച് എഴുത്തുകാരി ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
'സിസ്റ്റർ അനുപന, സിസ്റ്റർ ജോസഫിൻ, സിസ്റ്റർ ആൽഫി, സിസ്റ്റർ നീന റോസ്, സിസ്റ്റർ ആൻസിറ്റ.. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ നിങ്ങൾ സ്വീകരിച്ച ക്രൂശിന്റെ വഴി നീതിക്ക് വേണ്ടി ദാഹിച്ചു ജീവിക്കുന്നവർ ഈ ഭൂമിയിൽ ഉള്ളിടത്തോളം കാലം സ്മരിക്കപ്പെടും. വിശ്വാസത്തിന്റെ മുതലെടുപ്പുകാർക്ക് ഊതിക്കെടുത്താൻ കഴിയാവുന്നതല്ല നിങ്ങൾ തെളിച്ച തിരിനാളം. അനേകം സഹോദരിമാരുടെ കണ്ണീരിൽ കുതിർന്ന നിശബ്ദമായ പ്രാർത്ഥനകൾ നിങ്ങൾക്കൊപ്പമുണ്ടാവും. ധീരതയോടെയും പുഞ്ചിരിക്കുന്ന മുഖത്തോടെയും ഭാവി ദിനങ്ങളെ നേരിടാൻ നിങ്ങൾക്ക് ആ പ്രാർത്ഥനകൾ ബലം നൽകും. നിങ്ങൾക്ക് വിനീതമായ കൂപ്പുകൈ..'ബെന്യാമിൻ തന്റെ ഫേസ്ബുക്കിൽ കുറിച്ച്. അനേകം ഷെയറുകളും ലൈക്കുകളുമായി സോഷ്യൽ മീഡിയ കയ്യടക്കിയിരിക്കുകയാണ് ഈ സിസ്റ്റർമാർ
എന്റെ സഹോദരിക്ക് നീതി ലഭിച്ചതിൽ സന്തോഷമുണ്ട്. കേരള ജനതയും മാധ്യമങ്ങളും ഒരുപോലെ ഏറ്റെടുത്തതോടെയാണ് സമരം വിജയിച്ചത്. ഒരു സ്ത്രീക്കും ഇത്തരമൊരു അവസ്ഥയുണ്ടാകരുത്. ഇത്തരം അതിക്രമങ്ങൾ ഇനി ആവർത്തിക്കില്ലെന്ന പ്രതീക്ഷയില്ല. എന്നാൽ, അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കാൻ സ്ത്രീകൾ ഇനി തയാറാകും. ജീവന്മരണ പോരാട്ടത്തിനുതന്നെയാണ് ഞങ്ങൾ ഇറങ്ങിയത്. നീതിക്കുവേണ്ടി മരിക്കാൻ പോലും തയാറാണ്. അവസാനംവരെ പോരാട്ടം തുടരും. വരുന്ന തലമുറക്കെങ്കിലും തുറന്ന?ുപറച്ചിലിനുള്ള ധൈര്യം ഇനിയെങ്കിലും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. സഹോദരി പരാതി നൽകാൻ തയാറായത് കൂടുതൽ പേർക്ക് മുന്നോട്ടുവരാൻ ഊർജമായിട്ടുണ്ട്. അറസ്റ്റ് കൊണ്ട് നീതികിട്ടുമെന്ന് ഉറപ്പില്ല. ഫ്രാങ്കോക്ക് ശിക്ഷ ലഭിക്കണം.
എന്തിനീ നാണംകെട്ട പണിക്കിറങ്ങി, മകളെയും വിളിച്ച് വീട്ടിലേക്ക് പൊയ്ക്കൂടെ എന്നായിരുന്നു സമരത്തിറങ്ങുമ്പോൾ നാട്ടുകാർ ചോദിച്ചത്. അങ്ങനെ തിരിച്ചുപോകാൻ വന്നവരല്ല ഞങ്ങൾ. താൽക്കാലികമായെങ്കിലും ചുമതലയൊഴിഞ്ഞത് അശ്വാസംപകരുന്നു. അതുകൊണ്ട് പ്രതികാര നടപടി ഉണ്ടാകില്ലെന്നാണ് കരുതുന്നത്. സഭയിൽ ഇത്തരം പീഡനങ്ങളുണ്ടായാൽ അത് പുറത്തുവരണം. സഭ മേലധ്യക്ഷന്മാരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെങ്കിൽ പൊലീസിനെ അറിയിക്കണം. ഇനി ഇങ്ങനെയുള്ള കശ്മലന്മാർ സഭയിൽ ഉണ്ടാകരുത്. ഒരാൾക്കെതിരെ നടപടി ഉണ്ടായാലേ മറ്റുള്ളവർക്കും താക്കീതാകൂ.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്