Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐ ടി ചട്ടത്തിലെ വ്യവസ്ഥകളിൽ ആശങ്ക; അഞ്ച് വ്യവസായ സംഘടനകൾ നിയമമന്ത്രിക്ക് കത്ത് നൽകി; പുതിയ ചട്ടം രാജ്യാന്തര വ്യവസായ സൗഹൃദത്തിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ

ഐ ടി ചട്ടത്തിലെ വ്യവസ്ഥകളിൽ ആശങ്ക; അഞ്ച് വ്യവസായ സംഘടനകൾ നിയമമന്ത്രിക്ക് കത്ത് നൽകി; പുതിയ ചട്ടം രാജ്യാന്തര വ്യവസായ സൗഹൃദത്തിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ ഐ.ടി ചട്ടങ്ങൾക്കെതിരെ രാജ്യത്തെ അഞ്ച് വ്യവസായ സംഘടനകളുടെ കത്ത്. ഐ.ടി ചട്ടത്തിലെ വ്യവസ്ഥകളിൽ ആശങ്കയുണ്ടെന്നാണ് കേന്ദ്ര നിയമമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നത്. ട്വിറ്റർ ഉൾപ്പടെയുള്ള സാമൂഹ്യ കമ്പനികൾക്കെതിരെയുള്ള കേന്ദ്ര നീക്കം ചർച്ചയാകുമ്പോഴാണ് എതിർപ്പറിയിച്ച് വ്യവസായ സംഘടനകളും കേന്ദ്രത്തെ സമീപിക്കുന്നത്.

ഫിക്കി, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, അസോച്ചം, യു.എസ് ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം, യുഎസ് ഇന്ത്യ ബിസിനസ് കൗൺസിൽ എന്നീ സംഘടനകളാണ് ഐ.ടി ചട്ടങ്ങൾക്കെതിരെ കേന്ദ്ര സർക്കാരിന് കത്ത് നൽകിയത്. സാമൂഹ്യമാധ്യമങ്ങളിലെ നിയമലംഘനങ്ങൾക്ക് ഇടനിലക്കാരായ കമ്പനികളിലും ക്രിമിനൽ നടപടികൾ നേരിടേണ്ടിവരുമെന്ന വ്യവസ്ഥയിലാണ് വ്യവസായ സംഘടനകളുടെ ആശങ്ക. ഇത് രാജ്യാന്തര വ്യവസായ സൗഹൃദത്തിന് തിരിച്ചടിയീകുമെന്നാണ് വിലയിരുത്തൽ.

ഐ.ടി ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തണം. ചട്ടങ്ങൾ നടപ്പാക്കാനുള്ള സമയപരിധി ആറുമാസത്തേക്ക് നീട്ടണം. ചട്ടങ്ങൾ സംബന്ധിച്ച വിയോജിപ്പുകൾ ചർച്ച ചെയ്യാൻ അവസരം നൽകണമെന്നും സംഘടനകൾ നിയമമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.

നേരത്തെ ഐ.ടി. ചട്ടങ്ങൾ മനുഷ്യാവകാശ സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്ര സഭയും കേന്ദ്ര സർക്കാരിനെ വിയോജിപ്പിച്ച് അറിയിച്ചിരുന്നു. ചട്ടങ്ങൾ പൂർണമായി നടപ്പാക്കാൻ സാമൂഹ്യ മാധ്യമ കമ്പനികൾക്കുമേൽ സമ്മർദ്ദം ശക്തമാക്കി സർക്കാർ മുന്നോട്ടുപോകുമ്പോഴാണ് ഐക്യരാഷ്ട്ര സഭക്ക് പിന്നിലെ ഇപ്പോൾ രാജ്യത്തെ പ്രമുഖ വ്യവസായ സംഘടനകളും എതിർപ്പറിയിച്ച് കത്ത് നൽകിയത്. അതേസമയം രാജ്യത്തിന്റെ സുരക്ഷ ഉൾപ്പടെയുള്ള വിഷയങ്ങൾ പരിഗണിച്ച് വിശദ്ധമായ ചർച്ചൾക്കൊടുവിലാണ് ചട്ടങ്ങൾ തയ്യാറാക്കിയതെന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP