എറണാകുളത്തിന് കുടിവെള്ളം നൽകുന്ന പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു; കുറച്ചുദിവസമായി വൻതോതിൽ വിഷാംശം ഫാക്ടറികളിൽ നിന്ന് നദിയിലേക്ക് ഒഴുക്കിവിട്ടെന്ന് സംശയം; പുഴയിലെ വെള്ളം ഉപയോഗിക്കുന്നവരിൽ വൃക്കരോഗികളായവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞെന്നും റിപ്പോർട്ട്; കേരളത്തിലെ പ്രധാന നദിയിൽ നമ്മൾ വിഷംകലക്കുന്നത് ഇങ്ങനെ
അരുൺ ജയകുമാർ
കൊച്ചി: നഗരത്തിന്റെയും എറണാകുളം ജില്ലയുടെ മുഴവനും കുടിവെള്ള സ്രോതസ്സായ പെരിയാറിലെ വെള്ളം കുടിച്ചാൽ ജീവാപായംവരെ ഉണ്ടാകുമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുന്നു. കഴിഞ്ഞ കുറച്ചുദിവസമായി കൂട്ടത്തോടെ മീനുകൾ ചത്തുപൊങ്ങുന്ന ദൃശ്യങ്ങളാണ് സംസ്ഥാനത്തെ പ്രധാന നദികളിലൊന്നായ പെരിയാറിന്റെ തീരങ്ങളിൽ. സമീപ പ്രദേശങ്ങളിൽ ജീവിക്കുന്നവർക്കും പുഴയിലെ വെള്ളം ഉപയോഗിക്കുന്നവർക്കും വൃക്കരോഗം ഉൾപ്പെടെ പലവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് ആക്ഷേപം ശക്തമാണ്.
എ്ന്നിട്ടും പെരിയാറിനെ മാലിന്യപ്പുഴയാക്കുന്ന കൂറ്റൻ വ്യവസായ ശാലകൾക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ല. ഇപ്പോൾ പുഴയിലെ മത്സ്യങ്ങൾ ചത്തുപൊങ്ങി തുടങ്ങിയതോടെ അതീവ ഗുരുതരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തിയിട്ടുള്ളത്. വൻതോതിൽ വിഷാംശം ഫാക്ടറികളിൽ നിന്ന് നദിയിലേക്ക് എത്തിയെന്നതിന്റെ സൂചനയാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ കാരണമായതെന്നാണ് അനുമാനം. മാത്രമല്ല, രാസമാലിന്യത്തിലെ വിഷമേറ്റ ചത്ത മീനുകളെ വിൽക്കാനും ശ്രമം നടന്നതായി സൂചനയുണ്ട്.
നദിയുടെ തീരത്തുള്ള രാസവ്യവസായ ശാലകളിൽ നിന്നും ടൺ കണക്കിന് രാസ മാലിന്യം പെരിയാറിലേക്കൊഴുകി തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാൽ എന്തൊക്കെ ഫലങ്ങളുണ്ടായാലും തങ്ങളെ അത് ബാധിക്കില്ലെന്നും ഒരു കുലുക്കവുമില്ലെന്നും തെളിയിക്കുകയാണ് അധികൃതർ. നദിയിലെ രാസ മാലിന്യങ്ങളുടെ അളവ് ക്രമാതീതമായി കൂടുന്നത് ചെറിയ പ്രശ്നങ്ങളൊന്നുമല്ല സൃഷ്ടിക്കുന്നത്. പെരിയാറിന്റെ അവസ്ഥ ഇത്തരത്തിൽ തുടർന്നാൽ മറ്റൊരു എന്മഗജെ കൂടി കേരളത്തിൽ ഉണ്ടാകുന്ന കാലം വിദൂരമല്ലെന്നാണ് വിദഗധാഭിപ്രായം.
പെരിയാറിലേക്ക് മാലിന്യമൊഴുകുന്നത് ഇവിടുത്തെ ജീവസമ്പത്തിന് തന്നെ വെല്ലുവിളിയണ്. ലക്ഷക്കണക്കിന് രൂപയുടെ മത്സ്യങ്ങളാണ് പെരിയാറിൽ ചത്ത് പൊങ്ങുന്നത്. ഗുരുതരമായ വൃക്ക രോഗങ്ങളാണ് ഇവിടുത്തെ ആളുകളിൽ ഇപ്പോൾ കണ്ട് വരുന്നത്. 2000ൽ വെറും ആയിരങ്ങൾ മാത്രമായിരുന്നു എങ്കിൽ 2017ൽ എത്തി നിൽ്ക്കുമ്പോൾ വൃക്ക രോഗികളുടെ എണ്ണം എറണാകുളം ജില്ലയിൽ ഒരു ലക്ഷം കവിഞ്ഞിരിക്കുന്നു. പെരിയറിലെ മാലിന്യ കൂമ്പാരത്തിനും രാസമാലിന്യങ്ങൾ തള്ളുന്നതിനുമെതിരെ സിഒആർഎൽ എന്ന സന്നദ്ധ സംഘടന ഇക്കഴിഞ്ഞ 22 മുതൽ നിരാഹാര സമരമനുഷ്ഠിക്കുകയാണ്. 26ന് ഇതിന്റെ സമാപന സമ്മേളനത്തിൽ ഇറോം ഷർമിള പങ്കെടുക്കുമെന്ന് സംഘടനാ ഭാരവാഹികൾ മറുനാടൻ മലയാളിയോട് പറഞ്ഞു
പെരിയാർ നദിയുടെ തീരത്തുള്ള രാസവ്യവസായ ശാലകൾ കുടിവെള്ള സംഭരണിയിൽ രാസമാലിന്യം തള്ളുന്നു എന്നും മറ്റുമുള്ള നിരവധി ആധികാരിക പഠന റിപ്പോർട്ടകളും ഗവേഷണ പ്രബന്ധങ്ങളും ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബർ-ഒക്ടോബർ 2016 കാലയളവിൽ ആലുവ, പെരുമ്പാവൂർ, കളമശേരി, ഏലൂർ-ഇടയാർ പ്രദേശങ്ങളിൽ സിപിസിബി (സെൻട്രൽ പൊല്യൂഷൻ കണ്ട്രോൾ ബോർഡ്) 71 വ്യവസായ ശാലകളിൽ നടത്തിയ പഠനത്തിൽ 18 വ്യവസായ ശാലകൾക്കു ഇടിപി ഇല്ലെന്നും ഈ വ്യവസായ ശാലകൾ എത്ര ലിറ്റർ പുഴയിലേക്ക് ഒഴുക്കുന്നുണ്ടെന്നു കണക്കാക്കപെടുന്നില്ലെന്നും വ്യക്തമാക്കുന്നുണ്ട്. സമാലിന്യങ്ങൾപുഴയിലേക്ക് ഒഴുകുന്നത് കാരണം പല സ്ഥലങ്ങളിലും പുഴയ്ക്ക് നിറം പോലും മാറിയിട്ടുണ്ട്.
ശുദ്ധമായ കുടിവെള്ള വിതരണത്തിന് ഭീഷണിയാണ് രാസ മലന്യങ്ങളുടെ സാന്നിധ്യം. പെരിയാറിന്റെ മത്സ്യ സമ്പത്തിന് വലിയ ഭീഷണി തന്നെ നേരിടുമ്പോൾ മത്സ്യ ബന്ധന തൊഴിലാളികൾക്ക് വൻ നഷ്ടവും കുടുംബം പട്ടിണിയാകുന്ന അവസ്ഥയുമാണ് നേരിടേണ്ടി വരുന്നത്. പെരിയാറിന്റെ തീരത്തുള്ള 16 റൈസ് മില്ലുകൾ ഇടിപി പ്രവർത്തിപ്പിക്കുന്നില്ല എന്നും പൂർണമായി പുഴയിലേക്ക് മാലിന്യം തള്ളുന്നൂ എന്നും വ്യക്തമാക്കുന്നൂ. നിരവധി വ്യവസായ ശാലകളിൽപുഴയുടെ അരികിൽ തന്നെ മാലിന്യസംഭരണികൾ ഉണ്ടെന്നും ഈ മാലിന്യം പുഴയിൽ തള്ളുന്നുണ്ട് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. നിലവിലുള്ള പരിസ്ഥിതി നിയമങ്ങൾ നടപ്പിൽ ആക്കുന്നതിന് ഇവിടെയുള്ള കേരള പോല്യൂഷൻ കൺട്രോൾ ബോർഡും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും തികഞ്ഞ പരാജയം ആണെന്നും സിപിസിബി വ്യകതമാക്കുന്നൂ.
കുടിവെള്ള സംഭരണ മേഖലയിൽ പ്രവർത്തിക്കുന്ന ഈ വ്യവസായ ശാലകളുടെ മാലിന്യങ്ങളിലെ രാസപദാർഥങ്ങളുടെ അളവ് അനുവദനീയമായ അളവിൽ നിന്ന് 100 ഇരട്ടിയോളം ആണെന്ന് സിപിസിബി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ നദികളിൽ വെള്ളത്തിന്റെ ഗുണമേന്മയുടെ അടിസ്ഥാനത്തിൽ 73 ഇടങ്ങളിൽ വിവധ പുഴകളിൽ സാംപ്ലിങ് നടത്തിയപ്പോൾ ആലുവ-ഏലൂർ, കളമശേരി പ്രദേശങ്ങളിൽ ഗുരുതരം ആയി മലിനീകരിക്കപെട്ടിട്ടുള്ളതായി 2015ൽ സിപിസിബി കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ ഗുരുതരം ആയി മലിനീകരിക്കപെട്ട പ്രദേശങ്ങളിൽ പെരിയാർ നദിയുടെ ഈ പ്രദേശങ്ങൾ ഉൾപെടുത്തിയിട്ടുണ്ട്.
ഇതിന് എല്ലാം പുറമേ 2016 മെയ് മാസത്തിലും, സെപ്റ്റംബർ മാസത്തിലും കുടിവെള്ള സംഭരണ മേഖലയിൽ എന്ന രാസവ്യവസായശാലകൾ വലിയ രീതിയിൽ രാസമാലിന്യം തള്ളുന്നതായി കേരള മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥികരിക്കുകയുണ്ടായി. കാഡ്മിയം, ക്രോമിയം, അയേൺ, മംഗനീസ് തുടങ്ങിയ രാസമാലിന്യങ്ങൾ ഈ വ്യവസായ ശാലയുടെ മാലിന്യങ്ങളിൽ ഉള്ളതായി സുപ്രീംകോടതി മോണിടറിങ് കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. 2005ൽ സുപ്രീംകോടതി പഠനസമിതി റിപ്പോർട്ട്, 2009ൽ നിയമസഭ സമിതി റിപ്പോർട്ട്, ഇതിനെല്ലാം പുറമേ ഈ കാലയളവിൽ കേന്ദ്ര-സംസ്ഥാന ഗവേഷണകേന്ദ്രങ്ങളുടെ 60 ഓളം പഠനങ്ങൾ. കുടിവെള്ള സംഭരണ മേഖലയിൽ പോലും മാലിന്യം തള്ളിയ കമ്പനിക്ക് എതിരെ ഇന്നും നടപടികൾ ഇല്ലാതെ തുടരുകയാണ്.
പെരിയാറിലെ കുടിവെള്ള സംഭരണ മേഖലയിൽ അപകടകരമായ ഘനലോഹമാലിന്യങ്ങളും മറ്റ് രാസപദാർഥങ്ങളും കണ്ടെത്തിയിട്ടുണ്ട്. പെരിയാറിലെ വെള്ളത്തിലെ അയൺ, ലെഡ്, കാഡ്മിയം തുടങ്ങിയ ലോഹമാലിന്യങ്ങൾ മഴ കുറയുമ്പോൾ അധീകരിക്കുനതായി (പെർമിസ്സിബിൾ ലിമിറ്റ്ന്) മുകളിൽ) കേരള യുണിവേർസിറ്റി നടത്തിയ പഠനത്തിൽ നിന്ന് വ്യകതമാണ്.പെരിയാറിലെ കുടിവെള്ള സംഭരണ മേഖലയിൽ മണൽ വാരൽന് വിധേയമായപ്രദേശത്തെ വെള്ളം പഠന വിധേയമാക്കിയപ്പോൾ ലെഡ്, കോപ്പർ, കാഡ്മിയംതുടങ്ങിയ ലോഹങ്ങൾ അനുവദനീയം ആയ അളവിൽ നിന്ന് 50 മടങ്ങഓളം ഉയർന്ന അളവിൽ കാണപ്പെട്ടിട്ടുണ്ട്.
എം ജി യുണിവേർസിറ്റി 2014 ൽ പെരിയാർ നദിയിലെ കുടിവെള്ള സംഭരണ മേഖലയിലെ വെള്ളത്തിന്റെ ഗുണനിലവാരം പഠനവിധേയം ആക്കിയപ്പോൾ, വെള്ളം ഉപയോഗയോഗ്യം അല്ലയെന്നും ഫെനോലിക് കംപൗണ്ട്സ്, അയോൺ, ടിഡിഎസ്, സിഒഡി എന്നി മലിനീകാരികൾ അനുവദനീയം ആയ അളവിൽ നിന്ന് അധികരിക്കുന്നതായി വ്യക്തമാക്കുന്നു. വ്യവസായ മാലിന്യങ്ങൾ, ഗാർഹിക മാലിന്യങ്ങൾ, ഓരു വെള്ളം (കടൽ വെള്ളം) എന്നിവ എത്തിചേരുന്ന പ്രദേശത്താണ് ഈ സംഭരണ മേഖലകൾ. 'റെഡ്കാറ്റഗറിയിലുള്ള (രാസദിഷ്ടിതമായ) വ്യവസായ ശാലകൾ പോലും ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.
ഇതിന്പുറമേ വേലിയേറ്റ-യിറക്കത്തിന് വിധേയമായ പ്രദേശം കൂടിയാണിത്. കുടിവെള്ള സംഭരണ മേഖലയുടെ ഭാഗമായ കിഴ്മാടിനു താഴേക്ക് തീരപ്രദേശ പരിപാലന മേഖലയാണ് എന്ന് സെസ്സ്ന്റെ പഠനത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിശ്ചയിച്ചിട്ടുണ്ട് ഇതിനും പുറമേ ഈ പ്രദേശത്ത് നിന്ന് താഴേക്ക് മണൽ ഘനനം നിരോധിക്കുകയും ചെയ്തിട്ടുണ്ട്. അതീവ സങ്കീർണമായ രാസജൈവ മാറ്റത്തിന് സാധ്യതയുള്ള പുഴയുടെ ഈ പ്രദേശത്ത് നിന്ന് എടുക്കുന്ന വെള്ളം'ക്ളോറിനേഷ്ൻ' പോലെയുള്ള ലെഘുവായ ശുദ്ധികരണ പ്രക്രിയക്ക് വിധേയമാക്കിയാണ് കുടിവെള്ളമായി വിതരണം നടത്തുന്നത്.
ശുദ്ധികരണ ശാലയിൽ നിലവിലുള്ള പ്രക്രിയകൾ വഴി സാന്ദ്രത കൂടിയ പദാർത്ഥങ്ങളും (ചെളി, മണ്ണ്),സൂഷ്മജീവജാലങ്ങളും മാത്രമേ ഇല്ലാതാക്കാൻ കഴിയൂ. വെള്ളത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന ഘനലോഹങ്ങളോ, സങ്കിർണമായ ജൈവസംയുകതങ്ങളോ ഇല്ലാതാക്കാൻ കഴിയില്ല. ക്ളോറിനെഷൻ ലെഘുവായ ശുദ്ധികരണ പ്രക്രിയകൾ മാത്രം നടത്തി കുടിവെള്ള വിതരണം നടത്തപ്പെടുമ്പോൾ വിശദം ആയ രാസജൈവ പരിശോധനകൾ നടത്തേണ്ടത് അനിവാര്യമാണ്.
കുടിവെള്ളീ വിതരണം നടത്തുന്നതിന് ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് ബിഐഎസ് നിഷ്കർഷിക്കുന്ന രാസപരിശോധനകൾ നടത്തി ഗുണനിലവാരം ഉറപ്പ് വരുത്തേണ്ടതുണ്ട്. ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്, 6 പട്ടികയിലായി അടിസ്ഥാന പരിശോധനകൾ, ടോക്സിക്, റേഡിയോആക്റ്റീവ്, പെസ്റ്റിസൈഡ്, ബാക്ടിരിയോളജിക്കൽ പരിശോധനകൾ എന്നിങ്ങനെ 65 പരിശോധനകൾ ആയി തരംതിരിച്ചിട്ടുണ്ട്. എന്നാൽ അടിസ്ഥാനപരമായ പരിശോധനകൾ പോലും പൂർണമായി നടത്താതെ ആണ് ഇന്നും കേരള വാട്ടർ അഥോറിറ്റി കുടിവെള്ള വിതരണം നടത്തുന്നത്.
കുടിവെള്ളത്തിൽ വ്യവസായമാലിന്യം നിരവധി തവണ ഒഴുക്കിയപ്പോളും വാട്ടർ അഥോറിറ്റി വിശദം ആയ പരിശോധനകൾ നടത്താതെ അടിസ്ഥാന പരിശോധനകൾ മാത്രം നടത്തി കുടിവെള്ളം ശുദ്ധമാണെന്ന വാർത്ത നൽകി ജനങ്ങളെ കബിളിപ്പിക്കുകയാണുണ്ടായത്. കുടിവെള്ളത്തിൽ കലർന്ന ഈ രാസമാലിന്യം ശുദ്ധികരിക്കാനുള്ള സംവിധാനങ്ങൾ ഇല്ലന്നും നടപടി എടുക്കാൻ കഴിയില്ലെന്നും വ്യവസായ ശാലകൾ മാലിന്യം തള്ളിയ കാലയളവിൽ വാട്ടർ അഥോറിറ്റി വ്യക്തമാക്കിയിരുന്നൂ. ജൈവിക മാറ്റത്തിന് വിധേയം ആകാത്ത രാസമാലിന്യങ്ങൾ പുഴയിൽ തള്ളുന്നത് ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കും എന്നത് ഇനിയും ആർക്കും അറിയാത്തതല്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്