17,000 ജനങ്ങളിൽ 12,000 പേർക്കും പനി ബാധിച്ച കൂരാച്ചുണ്ട് ഭീതി ഉയർത്തുന്നു; പനി പേടിച്ച് കുടിയേറ്റ ഗ്രാമം ഉപേക്ഷിച്ച് അനേകർ; തിരക്ക് മൂലം അനേകം ആശുപത്രികളിൽ രോഗികൾക്ക് പ്രവേശനമില്ല; മരണപ്പനി പടർന്ന് പടിക്കുമ്പോഴും കൂസൽ ഇല്ലാതെ സർക്കാർ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: പനിപ്പേടിയിലാണ് കേരളം മുഴുവൻ. ഡെങ്കിയും എലിപ്പനിയും ആരോഗ്യ കേരളത്തെ വിഷമിപ്പിക്കുകായണ്. ഇതിൽ ഏറ്റവും ഭീതിജനകമായ അന്തരീക്ഷമുള്ളത് കോഴിക്കോട് ജില്ലയിലെ കൂരാച്ചൂണ്ട് പഞ്ചായത്തിലാണ്. ഇവിടെ ആകെ ജനസംഖ്യ: 17,751. ഇതിൽ പനി ബാധിച്ചവർ 12,000ഉം. എഴുന്നേറിലേറെ പേർ ഈ കുടിയേറ്റ ഗ്രാമം വിട്ട് ജീവനും കൊണ്ടോടി. എട്ട് മരണമാണ് ഉണ്ടായത്. പനി പിടിക്കാതെ ഇവിടെയുള്ളത് വെറും അയ്യായിരം പേരാണ്. ഈ മേഖലയിൽ ആശുപത്രികളെല്ലാം ഹൗസ് ഫുൾ. അതുകൊണ്ട് തന്നെ രോഗികളെ ഇപ്പോൾ ആശുപത്രികളും അടുപ്പിക്കുന്നില്ല. അത്രയും തിരിക്കാണ് ഇത്തവണ.
കേരളത്തിൽ ആറു വർഷത്തിനിടെ പനിമരണം ആരോഗ്യവകുപ്പിന്റെ കണക്കിൽ 762ആണ്. ഈ വർഷം പകുതിയായപ്പോൾ മരണസംഖ്യ 113 ആയി. അതായത് സംസ്ഥാനത്തുടനീളം ഭീതിയിലാണ്. ഇതിൽ സംസ്ഥാനത്ത് ഏറ്റവും അധികം പനിയും ഡെങ്കിയും റിപ്പോർട്ട് ചെയ്ത പഞ്ചായത്താണ് കൂരാച്ചുണ്ട്്. ജില്ലയിൽ ജൂൺമാസമുണ്ടായ 16 ഡെങ്കിപ്പനി മരണങ്ങളിൽ എട്ടും ഇവിടെനിന്നു തന്നെ. കൂരാച്ചുണ്ടിനെ ഏതാണ്ട് പൂർണമായി കിടക്കയിലിട്ട പനി സമീപ പഞ്ചായത്തുകളായ ചക്കിട്ടപാറ, പേരാമ്പ്ര, ചെറുവണ്ണൂർ, ചങ്ങരോത്ത്, കായണ്ണ, നൊച്ചാട് തുടങ്ങിയ ഇടങ്ങളിലേക്കും പടരുകയാണ്. കഴിഞ്ഞ വർഷം കോഴിക്കോട് ജില്ലയിൽ പനി ബാധിച്ചവരുടെ എണ്ണം അരലക്ഷമായിരുന്നുവെങ്കിൽ ഇക്കുറി അത് 75,000 കടന്നുകഴിഞ്ഞു. സംസ്ഥാനത്ത് ആകെ 14.5 ലക്ഷത്തിലേറെപ്പേരെ പനി ബാധിച്ചതായാണ് റിപ്പോർട്ടുകൾ.
മലയോര മേഖല റബർ കൃഷിയെ ആശ്രയിച്ചാണു ജീവിക്കുന്നത്. കൂലിപ്പണിക്കാരും ഏറെ. പനി ബാധിച്ചതോടെ പലർക്കും ജോലിക്കു പോകാൻ കഴിയുന്നില്ല. രോഗം മാറിയവരെ തളർച്ചയും സന്ധിവേദനയും അലട്ടുന്നതിനാൽ അവരും കിടക്കയിൽ തന്നെ. അങ്ങനെ തീരാ ദുരിതത്തിലാണ് ഗ്രാമം. പലരും നാട് വിട്ട് പോകുന്നു. രോഗബാധിതർക്ക് ഏക ആശ്രയമായ കൂരാച്ചുണ്ട് പ്രൈമറി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സക്കുള്ള സൗകര്യം പരിമിതമാണ്. ആകെയുള്ള 3 ഡോക്ടർമാരിൽ ഒരാളെങ്കിലും ആശുപത്രിയിൽ എത്തിയാൽ ഭാഗ്യമെന്നാണ് നാട്ടുകാർ പറയുന്നത്. ഈ ഡോക്ടറെ കാത്തു നിൽക്കുന്നതാകട്ടെ രോഗികളുടെ വൻനിരയും. മഴക്കാലമായതോടെ വെള്ളക്കെട്ടുകളും ഒലിച്ചിറങ്ങുന്ന കൊച്ചരുവികളും റബ്ബർ തോട്ടങ്ങളിലെ റബ്ബർ പാലെടുക്കുന്ന ചിരട്ടകളും കൊതുകുകളുടെ വംശവർദ്ധനയ്ക്ക് വേഗത കൂട്ടുന്നു. ഇത് മുന്നിൽ കണ്ട് ആരോഗ്യ ശുചീകരണ പ്രവർത്തനങ്ങൾ നടക്കാത്തതാണ് പ്രശ്നത്തിന് കാരണം.
ഡെങ്കിപ്പനി ബാധ പരിശോധനയ്ക്കാവശ്യമായ ലാബ് സൗകര്യം പ്രൈമറി ഹെൽത്ത് സെന്ററിൽ ഇല്ല. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ കൂരാച്ചുണ്ട് പി.എച്ച്.സി കൂടാതെ കക്കയത്തും പ്രാഥമാകാരോഗ്യകേന്ദ്രം ഉണ്ടെങ്കിലും രണ്ടിടങ്ങളിലും വിദഗ്ധ ചികിത്സക്കുള്ള യാതൊരു സൗകര്യവുമില്ല. രോഗം മൂർച്ഛിച്ചാൽ റഫർ ചെയ്യേണ്ട ബാലുശ്ശേരിതാലൂക്ക് ആശുപത്രിൽ അവസ്ഥ ഇതിലും ദയനീയമാണ്. ദിവസം തോറും ഇവിടെയെത്തുന്ന നൂറുകണക്കിന് രോഗികൾക്ക് ഇരിക്കാനോ കിടക്കാനോ സ്ഥലമില്ലാതെ വട്ടം കറങ്ങുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്. അങ്ങനെ കൂരാച്ചുണ്ടിലെ പനിച്ചു വിറയലിന് എവിടേയും മരുന്നില്ലാത്ത അവസ്ഥ. കൊതുക് ഭീഷണി മാറാത്തതു കൊണ്ട് ഏവരും നാടുവിട്ടു പോകുന്നു.
മറ്റ് ജില്ലകളിലും ഇതിന് സമാനമായ അവസ്ഥയാണുള്ളത്. തൃശൂർ ജില്ലയിലെ പുത്തൂർ പഞ്ചായത്തിലെ മരത്താക്കരയിലെ 20ാം വാർഡിൽ ആകെയുള്ളത് 600 വീടുകൾ. എല്ലാ വീട്ടിലും ഒരംഗമെങ്കിലും പനി ബാധിതർ. തൃശൂർ ജില്ലയിലും സർക്കാർ, സ്വകാര്യ ആശുപത്രികളിലൊന്നും ഇനി പകർച്ചവ്യാധി രോഗികളെ പ്രവേശിപ്പിക്കാൻ കട്ടിൽ ഒഴിവില്ല. അൽപം ഭേദമാകുന്നവരെ ഉടൻ ഡിസ്ചാർജ് കൊടുത്തയച്ച് അടുത്ത രോഗികളെ പ്രവേശിപ്പിക്കുകയാണ്. ആലപ്പുഴ ജില്ലയിൽ പനി ബാധിതരുടെ എണ്ണം അര ലക്ഷം കടന്നു. മുൻവർഷങ്ങളേക്കാൾ അഞ്ചിരട്ടി. പകർച്ചപ്പനിക്കു പുറമേ ഡെങ്കിപ്പനിയും എലിപ്പനിയും എച്ച് 1 എൻ 1 പനിയും പടർന്നു പിടിക്കുന്നു. ആലപ്പുഴ ജില്ലയിൽ ഏഴിടങ്ങളിലും മലപ്പുറത്ത് ഒൻപതിടങ്ങളും പനി ഹോട്സ്പോട്ടുകളായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചു.
കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലകളിൽ പനി ശക്തം. എച്ച്1എൻ1 മരണം 14. ഡെങ്കിപ്പനിയിലെ നാലു സിറോടൈപ്പ് വൈറസുകളുടെ സാന്നിധ്യം കൊല്ലത്തും കോട്ടയത്തും സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിൽ 38,632 പേർക്കു പനി ബാധിച്ചതിൽ ആറു പേർ മരിച്ചു. രണ്ടു പേർ മഞ്ഞപ്പിത്തവും ഒരാൾ എലിപ്പനിയും ബാധിച്ചു മരിച്ചിട്ടുണ്ട്. ഇടുക്കിയിൽ ഈ വർഷം ഇതുവരെ െഡങ്കിപ്പനി മരണം ഇല്ല. ഈ വർഷം 47 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിൽ 32 കേസുകളും ഈ മാസമാണുണ്ടായത്. പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചത്തെ പനിബാധിതരുടെ എണ്ണം 4396.
പാലക്കാട് ജില്ലയിൽ പകർച്ചപ്പനി, ഡെങ്കിപ്പനി രോഗങ്ങൾക്കൊപ്പം അഞ്ചാം പനിയിലും വർധന. ഈയിടെ കുമരനല്ലൂർ പറക്കുളത്തു വിദ്യാർത്ഥിക്കു ഡിഫ്തീരിയയും റിപ്പോർട്ട് ചെയ്തു. ജനുവരി മുതൽ ഇതുവരെ പനിചികിൽസ തേടിയത് 1.20 ലക്ഷം പേർ. കണ്ണൂർ ജില്ലയിൽ ഈ വർഷം പനി ബാധിച്ചു ചികിൽസ തേടിയവരുടെ എണ്ണം 1.08 ലക്ഷം കവിഞ്ഞു. ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 190. ജില്ലയിൽ മലേറിയ ബാധിച്ചവരുടെ എണ്ണം 33 ആയി. കാസർകോട് പകർച്ചപ്പനി ഇത്തവണ കുറവ്. 101 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. 29 പേർക്ക് എച്ച്്വൺ എൻവണും.
Stories you may Like
- കാസർകോട് പനി ബാധിച്ച് ചികിത്സയിലിരുന്ന 28-കാരി മരിച്ചു
- ജീവനെടുത്ത് ഡെങ്കിപ്പനിയും എലിപ്പനിയും; ബുധനാഴ്ച പനി ബാധിച്ച് മരിച്ചത് ആറ് പേർ
- മലപ്പുറത്ത് പതിമൂന്നുകാരന്റെ മരണം എച്ച്1 എൻ1 ബാധിച്ച്
- പകർച്ചപ്പനി പ്രതിരോധം: സർക്കാർ പരാജയപ്പെട്ടു: കെ.സുരേന്ദ്രൻ
- നിപ വൈറസ്: സംസ്ഥാനത്തെ മുഴുവൻ ആരോഗ്യസംവിധാനങ്ങളും ജാഗ്രതയിൽ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍