ഇ ശ്രീധരന്റെ ഇച്ഛാശക്തിയിൽ അതിവേഗ റെയിൽപ്പാത യാഥാർത്ഥ്യമാകുമോ? കൊച്ചി മെട്രോ ട്രാക്കിലാക്കിയ മെട്രോമാനെ വിശ്വസിച്ച് വീണ്ടും കേരളം; സിപിഎമ്മും അനുകൂലമായതോടെ നീക്കങ്ങൾ വേഗത്തിൽ; പ്രാരംഭ പഠന റിപ്പോർട്ട് മാർച്ചിൽ സർക്കാറിന് സമർപ്പിക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തെ വികസന സ്വപനങ്ങൾ കാണാൻ പഠിപ്പിച്ചത് ഇ ശ്രീധരൻ എന്ന ഇച്ഛാശക്തിയുള്ള ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ ഇച്ഛാശക്തിയിൽ നിന്നും പിറവിയെടുത്ത കൊച്ചി മെട്രോ അധികം വൈകാതെ തന്നെ ട്രാക്കിലാകും. ഏതാനും മാസങ്ങൾ കൂടി കാത്തിരുന്നാൽ മലയാളികളുടെ മെട്രോ സ്വപ്നങ്ങൾ പൂവണിയും. പദ്ധതിയുടെ പൂർത്തികരണത്തിനായി ആവേശത്തോടെ കാത്തിരിക്കുന്ന കേരളത്തിന് മുന്നിൽ മറ്റൊരു സ്വപ്നം കൂടി പങ്കുവെക്കുകയാണ് ഈ ക്രാന്തദർശി. റോഡപകടങ്ങളാൽ ഏറ്റവും അധികം ആളുകൾ മരണപ്പെടുന്നത് കേരളത്തിൽ ആണെന്ന തിരിച്ചറിവോടെ അതിന് പരിഹാരമെന്ന നിലയിൽ അതിവേ റെയിൽപാതയെന്ന ആശയത്തിന് പുത്തൻ ഉണർവ് നൽകിയിരിക്കയാണ് അദ്ദേഹം. പദ്ധതിക്ക് അനുകൂലമായി കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും ചിന്തിക്കുന്ന സാഹചര്യത്തിൽ പദ്ധതിയെ കുറിച്ചുള്ള പ്രാരംഭ പഠന റിപ്പോർട്ട് ശ്രീധരൻ സംസ്ഥാന സർക്കാറിന് മാർച്ചിൽ സമർപ്പിക്കും.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള അതിവേഗ റെയിൽപ്പാത കേരളത്തിന്റെ മുഖഛായ മാറ്റുമെന്നും സംസ്ഥാനത്തിന്റെ സാമ്പത്തികവികസനത്തിന് പുതിയ അവസരങ്ങൾ തുറക്കുമെന്നുമാണ് ഡിഎംആർസി മുഖ്യ ഉപദേഷ്ടാവായ ശ്രീധരൻ പറയുന്നത്. അതിവേഗ റയിൽപ്പാത യാഥാർഥ്യമാക്കിയാൽ കേരളത്തിൽ പ്രതിവർഷം ആയിരത്തിലേറെ ജീവൻ രക്ഷിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ റോഡപകട മരണങ്ങളിൽ 30% കുറയ്ക്കാൻ അതിവേഗ റയിൽപ്പാതയിലൂടെ സാധിക്കും. ഡിഎംആർസിയുടെ നേതൃത്വത്തിൽ തയാറാക്കുന്ന പദ്ധതിയുടെ വിശദ രൂപരേഖ ഉടൻ സർക്കാരിനു സമർപ്പിക്കും. 20 മീറ്റർ വീതിയിൽ മാത്രമേ സ്ഥലമേറ്റെടുപ്പ് വേണ്ടിവരൂ. 600 ഹെക്ടർ ഭൂമി മാത്രമേ കേരളത്തിൽ ആകെ ഏറ്റെടുക്കേണ്ടിവരൂ. ഇതിൽ 150 ഹെക്ടർ സർക്കാർ ഭൂമിയാണ്. 3868 കുടുംബങ്ങളെ മാത്രം മാറ്റിപ്പാർപ്പിച്ചാൽ മതി.
മുംബൈ-അഹമ്മദാബാദ് അതിവേഗ പാതയ്ക്കു വേണ്ടി കേന്ദ്രസർക്കാർ ജപ്പാനുമായി ഒപ്പിട്ട കരാറിനു സമാനമായി കേരളത്തിനും കരാർ ഒപ്പിടാം. ചെലവിന്റെ 85 ശതമാനവും 0.3% പലിശനിരക്കിൽ വായ്പയായി ലഭിക്കും. വായ്പയ്ക്കു 10 വർഷത്തെ മൊറട്ടോറിയവും 30 വർഷത്തെ തിരിച്ചടവു കാലാവധിയും ലഭിക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ പാതയും പിന്നീടു കാസർകോട്ടേക്കും മംഗലാപുരത്തേക്കും നീട്ടാവുന്ന പാതയുമാണു ഡിഎംആർസി നിർദേശിക്കുന്നത്. ഇതിൽ 190 കിലോമീറ്റർ തൂണുകൾക്കു മുകളിലും 146 കിലോമീറ്റർ ഭൂമിക്കടിയിലുമായിരിക്കും.
തിരുവനന്തപുരത്തു നിന്നു കണ്ണൂരിലേക്കു രണ്ടു മണിക്കൂർകൊണ്ട് എത്താം. തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്ക് 53 മിനിറ്റും കോഴിക്കോട്ടേക്കു 98 മിനിറ്റുമായിരിക്കും യാത്രാസമയം. ആദ്യഘട്ടത്തിൽ പ്രതിദിനം ഒരു ലക്ഷം യാത്രക്കാർക്കു പദ്ധതി പ്രയോജനപ്പെടും. അതിവേഗ റയിൽപ്പാത പദ്ധതി കേരളത്തിന്റെ സാമ്പത്തിക പുരോഗതിയിൽ വൻ കുതിച്ചുചാട്ടത്തിനിടയാക്കുമെന്നും ശ്രീധരൻ ചൂണ്ടിക്കാട്ടുന്നു.
മണിക്കൂറിൽ 200 കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ട്രെയിനുകളാണ് 'അതിവേഗ ട്രെയിനു'കളായി കണക്കാക്കുന്നത്. കേരളത്തിൽ നിലവിലുള്ള റെയിൽപ്പാതകളിൽ ട്രെയിനുകളുടെ പരമാവധി വേഗം 80 മുതൽ 100 കിലോമീറ്റർവരെമാത്രമാണ്. പാതകളുടെ ബലക്കുറവും വളരെയധികമുള്ള വളവുകളുമാണ് ഇതിനുകാരണം. അതിനാൽ നിലവിലുള്ള പാതകളിൽ അതിവേഗ ട്രെയിൻ ഓടിക്കാനാകില്ല.
നിലവിലുള്ള റെയിൽവേലൈനിൽനിന്നും ദേശീയപാതയിൽനിന്നും അകലെയാണ് അതിവേഗ റെയിൽപ്പാതയ്ക്ക് നിർദേശിച്ചിട്ടുള്ള സ്ഥലം. ഇതിൽ ട്രെയിനിന് മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാകും. തിരുവനന്തപുരം-കൊല്ലം 20 മിനിറ്റിൽ എത്താനാകും. തിരുവനന്തപുരം-കൊച്ചി 53 മിനിറ്റ്കൊണ്ടും തിരുവനന്തപുരം-കോഴിക്കോട് 98 മിനിറ്റ്കൊണ്ടും എത്താൻ കഴിയും. തിരുവനന്തപുരംമുതൽ കണ്ണൂർവരെയുള്ള ദൂരം രണ്ടു മണിക്കൂറിൽ പിന്നിടാം. തിരക്കേറിയ സമയത്ത് 15 മിനിറ്റ് ഇടവേളയിലും അല്ലാത്തപ്പോൾ അരമണിക്കൂർ ഇടവേളയിലും ട്രെയിൻസർവീസ് നടത്താനാകും.
സിപിഐ(എം) സംഘടിപ്പിച്ച പഠനകോൺഗ്രസിൽ സംസ്ഥാനത്തിന്റെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി അതിവേഗ റെയിൽ കോറിഡോർ പദ്ധതി നടപ്പാക്കണമെന്ന നിർദ്ദേശത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. അതിവേഗ റെയിൽ കോറിഡോർ പദ്ധതിക്കാവശ്യമായ കമ്പിനി രൂപീകരിക്കുകയും, അതിനാവശ്യമായി 25 കോടി രൂപ 2010-ലെ ബജറ്റിൽ നീക്കിവക്കുകയും ചെയ്തുവെന്ന മുൻ ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ വെളിപ്പെടുത്തലും സിപിഐ(എം) ബുള്ളറ്റ് പദ്ധതിക്ക് അനുകൂലമാണെന്ന സന്ദേശം ജനങ്ങൾക്ക് നല്കാൻ കഴിഞ്ഞിട്ടുണ്ട്.
പഠന കോൺഗ്രസിൽ ചർച്ചചെയ്യപ്പെട്ട വിഷയങ്ങൾ ഇടതുമുന്നണിയുടെ പ്രകടനപത്രികയിലും ഉണ്ടാവുമെന്നുറപ്പാണ്. മോദി സർക്കാർ അതിവേഗ റെയിൽ പദ്ധതിക്കായി പ്രഖ്യാപിച്ചിരിക്കുന്ന ഡയമണ്ട് കോറിഡോർ പദ്ധതിയിൽ തിരുവനന്തപുരം-കാസർകോഡ് അതിവേഗ റെയിൽ പദ്ധതിയും ഉൾപ്പെട്ടിട്ടുണ്ട്. പഠന കോൺഗ്രസിൽ പിണറായി വിജയന്റെ അധ്യക്ഷപ്രസംഗത്തിൽ അതീവ പ്രാധാന്യത്തോടെയാണ് അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് പരാമർശിക്കപ്പെട്ടത്.
തുടക്കത്തിലുണ്ടായിരുന്ന എതിർപ്പും പ്രതിഷേധങ്ങളും അവസാനിച്ചത് ഭരണ-പ്രതിപക്ഷ പാർട്ടികൾക്ക് ആശ്വാസമായിട്ടുണ്ട്. നിർദ്ദിഷ്ട റെയിൽപ്പാത കടന്നുപോകുന്നത് ഭൂരിഭാഗവും ജനവാസം കുറഞ്ഞതും, ചതുപ്പുപ്രദേശങ്ങളിലൂടെയാണ്. ജനങ്ങൾക്കോ, ആവാസവ്യവസ്ഥക്കോ, കെട്ടിടങ്ങൾക്കോ വലിയ നഷ്ടങ്ങളോ, ക്ഷതമോ വരുത്താതെയുള്ള പദ്ധതിക്കാണ് രൂപം കൊടുത്തിട്ടുള്ളത്. ഇ.ശ്രീധരന്റെ കാര്യക്ഷമതയും, വിശ്വാസ്യതയും നിമിത്തം ഈ പദ്ധതിക്കെതിരെ ഉയർന്നുവന്ന എതിർപ്പുകൾ ഒരളവുവരെ കുറയ്ക്കാൻ കഴിഞ്ഞത് സർക്കാരിന്റെ വലിയ നേട്ടമാണ്. പദ്ധതി നടത്തിപ്പിനായുള്ള പണം കണ്ടെത്താൻ ജപ്പാനിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായുള്ള ചർച്ചകൾ ഇ.ശ്രീധരന്റെ നേതൃത്വത്തിൽ ആലോചിച്ചുവരികയാണ്.
സംസ്ഥാനത്തിന്റെ മുഖഛായ മാറ്റാൻ പര്യാപ്തമായ പദ്ധതിയാണ് അതിവേഗ റെയിൽ പദ്ധതിയെന്ന യാഥാർത്ഥ്യം രാഷ്ട്രീയ പാർട്ടികൾ അംഗീകരിച്ചുവെന്നത് വലിയൊരു നേട്ടമാണ്. സംസ്ഥാനത്തെ നിലവിലെ റെയിൽ-റോഡ് വികസനത്തിന് ഒട്ടേറെ പരിമിതികളുണ്ട്. ഈ പരിമിതികളെ അതിജീവിക്കാനും വികസനത്തിന്റെ മുന്നോട്ട് കുതിപ്പ് വേഗത്തിലാക്കാനും അതിവേഗ റെയിൽ പദ്ധതിക്ക് കഴിയുമെന്നുറപ്പാണ്.
അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് സിപിഎമ്മിന്റെ പഠന കോൺഗ്രസിൽ സജീവ ചർച്ചയായതോടെ നിലവിലെ യു.ഡി.എഫ് സർക്കാരിനും ഈ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നതും ഉറപ്പാണ്. യു.ഡി.എഫും അവരുടെ പ്രകടനപത്രികയിൽ അതിവേഗ റെയിൽ പദ്ധതി ഉൾപ്പെടുത്തുമെന്നുറപ്പാണ്. മോദി സർക്കാരിന്റെ സ്വപ്നപദ്ധതി ആയതിനാൽ ബിജെപിക്കും ഈ പദ്ധതിക്ക് സമ്പൂർണ പിന്തുണ നൽകുന്നതിൽ പിന്നാക്കം പോകാനാവില്ല.
വിഴിഞ്ഞം, കൊച്ചി മെട്രോ തുടങ്ങിയ വൻകിട പദ്ധതികൾ വിവാദങ്ങളൊഴിഞ്ഞ് യാഥാർത്ഥ്യമായത് പോലെ അതിവേഗ റെയിൽ പദ്ധതിയും യാഥാർത്ഥ്യമാകുന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയപാർട്ടികളും ജനങ്ങളും. രാജ്യത്താദ്യമായി അതിവേഗ റെയിൽപ്പാതയ്ക്കായി ഒരു കമ്പിനി രൂപീകരിച്ച് പഠനമാരംഭിച്ചതും കേരളത്തിലായിരുന്നു. പക്ഷേ പലവിധ വിവാദങ്ങളിൽപ്പെട്ട് ഈ പദ്ധതി മരവിച്ച് കിടക്കുകയായിരുന്നു. അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ചുള്ള പ്രാഥമിക പഠനം പൂർത്തിയാവുകയും മുഖ്യ പ്രതിപക്ഷമായ സിപിഐ(എം) പദ്ധതിക്കനുകൂലമായ നിലപാട് സ്വീകരിച്ചതും അതിവേഗ റെയിൽ പദ്ധതി യാഥാർത്ഥ്യമാകുമെന്ന സൂചനകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
Stories you may Like
- കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളാകും; മന്ത്രി പി രാജീവ്
- 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിനിൽ; ഇനി വാട്ടർ മെട്രോ വിസ്മയവും
- ഇ ശ്രീധരന്റെ ബദൽ പദ്ധതി ചർച്ച ചെയ്ത് സിപിഎം സെക്രട്ടേറിയറ്റ്
- നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുന്ന കൊച്ചി വാട്ടർ മെട്രോയുടെ വിശേഷങ്ങൾ
- മലയാളികൾക്ക് ഓർമയിൽ കുറിക്കാവുന്ന ഒരുദിവസം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്