നാസിക്കിലും ഡൽഹിയിലും കർഷർക്കായി പോരാട്ടം നടത്തുന്ന കിസാൻ സഭ അറിയുക; സിപിഎം ഭരിക്കുന്ന കേരളത്തിൽ ലോൺ അടയ്ക്കാൻ ഇല്ലാതെ ഇടുക്കിയിൽ മാത്രം രണ്ട് മാസത്തിനിടെ ജീവനൊടുക്കിയത് ആറു കൃഷിക്കാർ; പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരിൽ നിന്ന് വായ്പ പിരിച്ചെടുക്കാൻ ഭീഷണിപ്പെടുത്തലുമായി നടക്കുന്നത് പൊതുമേഖലാ ബാങ്കുകളും; അഞ്ച് പെൺമക്കളുടെ അച്ഛനായ സുരേന്ദ്രന്റെ ജീവത്യാഗം ഭൂമി വിറ്റ് കടം വീട്ടാനുള്ള ശ്രമവും പൊളിഞ്ഞപ്പോൾ; പാവങ്ങളുടെ കണ്ണുനീർ ആരും തുടയ്ക്കാത്തതെന്ത്?
മറുനാടൻ മലയാളി ബ്യൂറോ
അടിമാലി: മഹാരാഷ്ട്രയിൽ അടിക്കടി കർഷക മാർച്ച് നടത്തുകയാണ് സിപിഎം നേതൃത്വത്തിലുള്ള കിസാൻ സഭ. മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിനെ മുൾമുനയിൽ നിർത്തി കാര്യങ്ങൾ സാധിച്ചെടുക്കുന്നു. രണ്ടാം കിസാൻ ലോങ്മാർച്ച് ഈയിടെയാണ് അവസാനിച്ചത്. മാർച്ചിനെത്തിയ കർഷകരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞവർഷം നടന്ന കിസാൻ ലോങ് മാർച്ചിനെത്തുടർന്ന് മഹാരാഷ്ട്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനെത്തുടർന്നാണ് രണ്ടാം കിസാൻ മാർച്ചുമായി കർഷകർ സമരരംഗത്തിറങ്ങിയത്. ഇതോടെ ഉറപ്പുകൾ എഴുതി വാങ്ങി സമരം തീർത്തു. ഇത്തരത്തിൽ ഹിന്ദി മണ്ണിൽ ആവേശം നിറയ്ക്കുന്ന കിസാൻ സഭ കേരളത്തിൽ കാർഷിക പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. ഇവിടേയും കർഷകർ ആത്മഹത്യാ മുനമ്പിലാണ്.
എന്നാൽ പിണറായി സർക്കാരിനെ കുറ്റപ്പെടുത്താനോ സമരം ചെയ്യാനോ കിസാൻ സഭയ്ക്ക് ആകില്ല. കേരളത്തിലെ പ്രതിപക്ഷ പാർട്ടികൾക്കും കർഷകരുടെ കണ്ണീരിന് വിലയില്ല. ഇതോടെ ഇടുക്കി ആത്മഹത്യയുടെ ജില്ലയായി മാറുകയാണ്. ജില്ലയിൽ 2 മാസത്തിനിടെ ജീവനൊടുക്കിയ കർഷകരുടെ എണ്ണം ആറായി. പ്രളയം സർവ്വതും നഷ്ടപ്പെടുത്തിയ കർഷകർ ഓരോരുത്തരായി ജീവനൊടുക്കുന്നു. നവ കേരളം നിർമ്മിക്കുമെന്ന് വാക്കുകൊടുത്ത പിണറായി സർക്കാരാകട്ടെ ഒന്നും ചെയ്യുന്നുമില്ല. കർഷകരുടെ മരണം ഉയർത്തി ഹർത്താലും പ്രതിഷേധവും സംഘടിപ്പിക്കാൻ ആളുമില്ല. ആനയുടെ ചവിട്ടേറ്റ് ആളുകൾ മരിച്ചാൽ പോലും കേരളത്തെ സതംഭിപ്പിക്കുന്നവർക്ക് കർഷകരുടെ ആത്മഹത്യ വെറും മരണമാണ്. അതുകൊണ്ട് തന്നെ ആത്മഹത്യകൾ തുടരുകയും ചെയ്യുന്നു.
പ്രളയത്തിൽ വൻ കൃഷിനാശം നേരിട്ട ഇരുന്നൂറേക്കർ കുന്നത്ത് സുരേന്ദ്രനാണ് (76) ഇന്നലെ ജീവനൊടുക്കിയത്. സമ്മിശ്ര കർഷകനായ സുരേന്ദ്രന്റെ കൃഷിയിടത്തിൽ പ്രളയം വലിയ നാശമുണ്ടാക്കിയിരുന്നു.18ന് ആണ് സുരേന്ദ്രനെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു മരണം. ദേവികുളം താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്ന് 3 ഘട്ടങ്ങളിലായി 6 ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടയ്ക്കാൻ പണമില്ലാതെ വന്നപ്പോൾ സുരേന്ദ്രൻ ആത്മഹത്യയിലൂടെ എല്ലാ ബാധ്യതയും ഉപേക്ഷിച്ചു. പ്രളയ ബാധിത സ്ഥലങ്ങളിൽ ജപ്തിയും മറ്റും വേണ്ടെന്ന് വയ്ക്കുമെന്ന പിണറായി സർക്കാരിന്റെ പ്രഖ്യാപനം കർഷകർക്ക് ഗുണമാകുന്നില്ലെന്നാണഅ ഇതിലൂടെ വ്യക്തമാകുന്നത്.
ഒരേക്കർ കൃഷി ഭൂമി പണയപ്പെടുത്തിയാണ് വായ്പയെടുത്തത്. കഴിഞ്ഞ മാസം ജപ്തി നോട്ടിസ് ലഭിച്ചതായി ബന്ധുക്കൾ പൊലീസിനോടു പറഞ്ഞു. 5 പെൺമക്കളും മകനുമാണ് സുരേന്ദ്രനുള്ളത്. പെൺമക്കളുടെ വിവാഹത്തിനായി എടുത്ത വായ്പ തിരിച്ചടച്ചിരുന്നില്ല. ജപ്തി നോട്ടിസ് ലഭിച്ചതോടെ ഭൂമി വിറ്റ് കടം വീട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിന്റെ വിഷമത്തിലായിരുന്നു സുരേന്ദ്രനെന്നും ബന്ധുക്കൾ പറഞ്ഞു. വൈകിട്ട്. ഭാര്യ. സരോജിനി. മക്കൾ. ജിജി, വിനീത, ഷിജി, സിബി, അനീഷ്, അമ്പിളി. മരുമക്കൾ, സുധാകരൻ, ജയൻ, സന്തോഷ്, സജീവൻ, സൗമ്യ, സതീശൻ.
കടബാധ്യതയും ജപ്തിഭീഷണിയും താങ്ങാനാവാതെ കണിച്ചാറിലെ യുവകർഷകൻ ഈ മാസം 23നും ആത്മഹത്യചെയ്തിരുന്നു. കണിച്ചാർ മേലേ കുണ്ടേരിയിലെ വിലങ്ങുപാറയിൽ ഷിജോ (39) ആണ് സ്വന്തം കൃഷിയിടത്തിൽ ആത്മഹത്യചെയ്തത്. വിവിധ ബാങ്കുകളിൽനിന്നായി 10 ലക്ഷം രൂപയിലധികം വായ്പകളും വ്യക്തിഗത വായ്പകളും വാഹന വായ്പയും നിലവിലുണ്ടായിരുന്നു. കഴിഞ്ഞദിവസം ജില്ലാ ബാങ്കധികൃതർ വീട്ടിലെത്തി ലോൺ അടക്കാൻ ആവശ്യപ്പെട്ടിരുന്നു. വാഹനവായ്പ നൽകിയ ഫിനാൻസ് സ്ഥാപനത്തിൽനിന്നുള്ളവരുടെയും സമ്മർദ്ദമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. റബർ വിലയിടിവും ഷിജോയുടെ ജീവിതത്തെ കാര്യമായി ബാധിച്ചു. ബാങ്കിൽനിന്ന് ആളുകൾ വന്നതോടെ ഷിജോ അസ്വസ്ഥനായിരുന്നു .പ്രളയത്തെ തുടർന്ന് ബാങ്ക് വായ്പ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ബാങ്കുകൾ വീടുകൾ കയറിയിറങ്ങി ഭീഷണിപ്പെടുത്തുകയാണെന്നാണ് ആരോപണം. മൊറട്ടോറിയം ഉൾപ്പോൾ എങ്ങനെ ബാങ്കുകാർ വായ്പ തിരിച്ചു ചോദിക്കുന്നുവെന്നത് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമാണ്.
കഴിഞ്ഞ ഹർത്താൽ ദിനം പുലർച്ചെയാണ് കീടനാശിനി കഴിച്ചത്. ഗുരുതരാവസ്ഥയിലായ സുരേന്ദ്രനെ താലൂക്ക് ആശുപത്രിയിൽനിന്നു പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇന്നലെ വൈകിട്ടാണ് മരണം. കൂലിപ്പണിക്കാരനായ മകനോടൊപ്പം താമസിച്ചിരുന്ന സുരേന്ദ്രൻ, സ്വന്തം കൃഷിയിടത്തിൽ കൂടാതെ പലയിടത്തും സ്ഥലം പാട്ടത്തിനെടുത്തു വാഴ, കപ്പ തുടങ്ങിയ കൃഷികൾ ചെയ്തിരുന്നു. പ്രളയത്തോടെ എല്ലാം തകർന്നു. ഒപ്പം കടബാധ്യതയുമെത്തി. ഇതോടെയാണ് സുരേന്ദ്രൻ വിഷം കഴിച്ചത്. വാഴത്തോപ്പ് നെല്ലിപ്പുഴയിൽ ജോണി (57) യും് കടബാദ്ധ്യത മൂലം ആത്മഹത്യ ചെയ്തിരുന്നു. ഈ മാസം ആദ്യമായിരുന്നു ഇത്. കൃഷിയിടത്തിൽ വിഷം ഉള്ളിൽ ചെന്ന നിലയിലാണ് ജോണിയെ കണ്ടെത്തിയത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കാലവർഷക്കെടുതിയിൽ വൻതോതിൽ കൃഷി നാശം സംഭവിച്ചതിനെ തുടർന്ന് കഴിഞ്ഞ ചില മാസങ്ങളായി ജോണി ഏറെ അസ്വസ്ഥനായിരുന്നുു. കൃഷി നാശം ഉണ്ടായതോടെ പണയത്തിൽ വച്ച സ്വർണം ഉൾപ്പെടെ തിരിച്ചെടുക്കാനാവാത്ത പ്രതിസന്ധിയിലായതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ജനുവരി ആദ്യവാരത്തിൽ തോപ്രാംകുടി നിവാസി താന്നിനിക്കാട്ടകാലായിൽ സന്തോഷ് എന്ന യുവകർഷകനും, അതിന് ശേഷംകടബാധ്യതയിൽ മനംനൊന്ത് പെരിഞ്ചാൻകുട്ടിയിലെ കുടിയേറ്റ കർഷകൻ സഹദേവനും ഇടുക്കിയിൽ ആത്മഹത്യ ചെയ്തിരുന്നു.
അടിമാലി ആനവിരട്ടിയിൽ കോക്കാലിൽ രാജു(62) വും ആത്മഹത്യ ചെയ്തത് കടബാധ്യതയെ തുടർന്നായിരുന്നു. കൊക്കോ തോട്ടത്തിൽ തൂങ്ങി മരിച്ചനിലയിലാണ് രാജുവിനെ കണ്ടെത്തിയത്. ബാങ്കിൽ നിന്നെടുത്ത 10 ലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കാൻ സാധിക്കാതിൽ മനംനൊന്താണ് രാജു ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുൻപ് അടിമാലിയിലെ പൊതുമേഖലാ ബാങ്കിൽ നിന്നും രാജുവിന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. സ്ഥലംവിറ്റ് കടം വീട്ടാൻ രാജു ശ്രമിച്ചെങ്കിലും വാങ്ങാൻ ആളില്ലാത്തതിനാൽ അതും നടന്നില്ല.
ഓഗസ്റ്റിലുണ്ടായ പ്രളയത്തെ തുടർന്ന് ഇടുക്കി ഉൾപ്പെടെയുള്ള മേഖലകളിലെ വായ്പകൾക്ക് സംസ്ഥാന സർക്കാരും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയും മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ജൂൺ 31നാണ് പ്രളയമേഖലകളിലെ കാർഷിക വായ്പകളുടെ പലിശയ്ക്ക് ഒരു വർഷത്തേക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. ഈ മേഖലകളിലെ വിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്കും ആറുമാസത്തെ മോറട്ടോറിയം ഏർപ്പെടുത്തിയിരുന്നു. പ്രളയമേഖലകളിലെ കുടിശികക്കാരിൽ നിന്നും വായ്പ തിരിച്ചു പിടിക്കാൻ സർഫാസി നിയമം പ്രയോഗിക്കേണ്ടെന്നും ബാങ്കേഴ്സ് സമിതി നിർദ്ദേശം നൽകിയിരുന്നു. ൗ നിയന്ത്രണങ്ങളൊക്കെ നിലനിൽക്കുമ്പോഴും പ്രളയബാധിത മേഖലയിൽ ഇപ്പോഴും നിരവധി കർഷകരാണ് ബാങ്കുകളുടെ ജപ്തി ഭീഷണിയിൽ കഴിയുന്നത്. പ്രതിസന്ധി ഘട്ടത്തിൽ കൈവിട്ട സർക്കാരിനെതിരെ മലയോര മേഖലയിൽ കർഷകർ കടുത്ത പ്രതിഷേധത്തിലാണ്.
ഇടുക്കിയിലെ കർഷക ആത്മഹത്യകൾ തടയാൻ സർക്കാർ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് യു ഡി എഫ് സമരരംഗത്തേക്ക് എത്തുന്നതായി സൂചനയുണ്ട്. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ബുധനാഴ്ച ഇടുക്കി കളക്റ്റ്രേറ്റിന് മുന്നിൽ നിരാഹാരസമരം നടത്തും. തുടർസമരങ്ങൾ യു ഡി എഫ് ഉഭയകക്ഷിയോഗം ചർച്ച ചെയ്ത് തീരുമാനിക്കും. കർഷക ആത്മഹത്യകൾ സർക്കാരിനെതിരെ തെരഞ്ഞെടുപ്പ് വിഷയമായി ഉയർത്താനാണ് യു ഡി എഫിന്റെ നീക്കം. കർഷക ആത്മഹത്യകൾ തടയുന്നതിൽ സർക്കാർ പരാജയമാണെന്ന് ആരോപിച്ച് കോൺഗ്രസ് സമരരംഗത്തുണ്ട്. ഇതിന് ഊർജം പകരാനാണ് ഘടകകക്ഷികൾ കൂടി എത്തുന്നത്. ഇടുക്കിക്ക് 5,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ബജറ്റിന് ശേഷം അനുവദിച്ചെങ്കിലും അടിയന്തര സാഹചര്യം നേരിടാനുള്ള പണം പാക്കേജിൽ ഇല്ലെന്നാണ് യു ഡി എഫിന്റെ ആരോപണം.
ഈ മാസം 27ന് സൂചന സമരമാണ് കളക്ടേറ്റിന് മുന്നിൽ കേരള കോൺഗ്രസ് ജേക്കബ്ബ് വിഭാഗം നടത്തുന്നത്. ചൊവ്വാഴ്ച കൊച്ചിയിൽ ചേരുന്ന യുഡിഎഫ് ഉഭയകക്ഷി യോഗം സമരത്തിന് അന്തിമരൂപം നൽകും. അയ്യായിരം കോടി രൂപയുടെ പാക്കേജിൽ നിന്ന് ആയിരം കോടി രൂപയെങ്കിലും കാർഷിക കടങ്ങൾ എഴുതി തള്ളാനായി വിനിയോഗിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്