Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആവശ്യങ്ങളെല്ലാം കേന്ദ്ര സർക്കാർ അംഗീകരിച്ചു ; ഡൽഹിയിലെ സമരം അവസാനിപ്പിച്ച് കർഷകർ ; ഔദ്യോഗിക പ്രഖ്യാപനം വൈകുന്നേരത്തോടെ; തീരുമാനമാകാത്ത വിഷയങ്ങളിൽ ചർച്ച തുടരുമെന്നും നേതാക്കൾ

ആവശ്യങ്ങളെല്ലാം കേന്ദ്ര സർക്കാർ അംഗീകരിച്ചു ; ഡൽഹിയിലെ സമരം അവസാനിപ്പിച്ച് കർഷകർ ; ഔദ്യോഗിക പ്രഖ്യാപനം വൈകുന്നേരത്തോടെ; തീരുമാനമാകാത്ത വിഷയങ്ങളിൽ ചർച്ച തുടരുമെന്നും നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആവശ്യങ്ങളെല്ലാം സർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ ഒരുവർഷമായി തുടരുന്ന സമരം അവസാനിപ്പിക്കാൻ കർഷകർ. കാർഷിക നിയമങ്ങൾ പിൻവലിച്ചതടക്കമുള്ള ആവശ്യങ്ങൾ ഉപാധികളില്ലാതെ അംഗീകരിച്ചതിനെ തുടർന്നാണ് സമരം പിൻവലിക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചത്. സമരം അവസാനിപ്പിച്ചതായുള്ള ഔദ്യോഗിക അറിയിപ്പ് വൈകീട്ടോടെ ഉണ്ടാകും. കർഷരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്ര സർക്കാർ അംഗീകരിച്ചതായി കർഷക സംഘടനകൾ അറിയിച്ചു. ആവശ്യങ്ങൾ പാലിക്കുമെന്ന് സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയാൽ ഉടൻ സമരം അവസാനിപ്പിക്കുമെന്ന് ബികെയു ഹരിയാന നേതാവ് ഗുർണം സിങ് ചരുണി, ഓൾ ഇന്ത്യ കിസാൻ സഭ നേതാവ് അശോക് ധാവ്ലെ എന്നിവർ പറഞ്ഞു.

ഇനിയും അംഗീകരിക്കാത്ത ആവശ്യങ്ങളിന്മേൽ സർക്കാറുമായി ചർച്ച തുടരും. സമരക്കാർക്കെതിരെ ചുമത്തിയ എല്ലാ കേസുകളും പിൻവലിക്കാൻ സംസ്ഥാന സർക്കാറുകൾക്ക് കേന്ദ്രം നിർദ്ദേശം നൽകി. താങ്ങുവില സംബന്ധിച്ച കർഷകരുടെ ആവശ്യത്തിൽ സർക്കാർ കൂടുതൽ വിശദീകരണം ആവശ്യമാണെന്ന് സർക്കാർ അറിയിച്ചു. കർഷക സംഘനകളുടമായി ചർച്ച നടത്താതെ ഇലക്ട്രിസിറ്റി ബിൽ പാർലമെന്റിൽ കൊണ്ടുവരില്ലെന്നും കേന്ദ്രം ഉറപ്പ് നൽകി.

സിംഘു, തിക്രി, ഗസ്സിപ്പൂർ എന്നിവിടങ്ങളിലെ കർഷക സമരം മറ്റൊരു തണുപ്പ് കാലത്തിലേക്ക് എത്തി നിൽക്കുമ്പോഴാണ് ചർച്ചകൾ സജീവമാകുന്നത്. കർഷക നിയമങ്ങൾ പിൻവലിക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പാർലമെന്റെ്, പിൻവലിക്കൽ ബിൽ പാസാക്കിയതോടെ കാർഷിക നിയമങ്ങൾ റദ്ദായി.

പ്രധാന ആവശ്യം അംഗീകരിച്ചതോടെ അതിർത്തിയിലെ ഉപരോധ സമരം തുടരുന്നതിൽ സംഘടനകൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. പഞ്ചാബിലെ 32 സംഘടനകളിൽ ഭൂരിഭാഗവും ഉപരോധ സമരം തുടരുന്നതിനെ എതിർക്കുകയാണ്. സമരരീതി മാറ്റിയില്ലെങ്കിൽ ജനവികാരം എതിരാകുമെന്ന ആശങ്ക ഇവർ ഉന്നയിക്കുന്നു. എന്നാൽ സമരത്തിന് നേതൃത്വം നൽകുന്ന വലിയ സംഘടനകൾക്ക് ഇക്കാര്യത്തിൽ എതിർപ്പുണ്ടായിരുന്നു.

അതേസമയം, ലഖിംപുർ വിഷയത്തിൽ നിയമപരമായ നടപടികൾ പുരോഗമിക്കുകയാണ്. അതിനാൽ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കുന്നതിൽ കേന്ദ്രം വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഇതിനെതിരെയുള്ള സമരപരിപാടികളിൽ യുപി കർഷക സംഘടനകൾ തീരുമാനമെടുക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. സമരത്തിനിടെ കർഷകർ മരിച്ച സംഭവത്തിൽ പഞ്ചാബ് മോഡൽ നഷ്ടപരിഹാരം വേണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായവും ആശ്രിതരിൽ ഒരാൾക്ക് ജോലിയും നൽകണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP