പ്രധാനമന്ത്രിമാർ ഓരോ ഓഗസ്ത് 15-നും ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയത് അധിനിവേശത്തിൽ നിന്നും നേടിയ വിജയസ്മരണയിൽ; റിപ്പബ്ലിക് ദിനത്തിൽ ഇവിടെ കർഷകർ സിഖ് പതാക നാട്ടിയതും ഇനി ഇന്ത്യൻ സമരചരിത്രത്തിന്റെ ഭാഗം; ചരിത്ര സ്മാരകത്തിൽ നിഹാങ്ങുകൾ കുതിരപ്പുറമേന്തി കാവലാളുകളെ പോലെ നിന്നപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കർഷക സമരം എല്ലാ സീമകളും വിട്ട് മുമ്പോട്ട്. കേന്ദ്ര സർക്കാർ വിറയ്ക്കുകയാണ്. ചെങ്കോട്ടയിലെ കൊടി പാറൽ പ്രതിഷേധത്തിന് പുതിയ മാനം നൽകുന്നു. കർഷകരിലേക്ക് തീവ്രവാദികൾ നുഴഞ്ഞു കയറിയെന്ന പതിവ് പല്ലവി സർക്കാർ കേന്ദ്രങ്ങൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ സമാനതകളില്ലാത്ത പ്രതിഷേധമാണ് ഡൽഹി സാക്ഷ്യം വഹിക്കുന്നത്. ഇനിയും കടുംപിടിത്തം കേന്ദ്ര സർക്കാർ തുടരില്ലെന്നതാണ് വസ്തുത. രാജ്യം റിപ്പബ്ലിക് ആഘോഷിക്കുന്ന ദിനത്തിൽ യുവാക്കൾ ചെങ്കോട്ടയിലെ കൊടിമരത്തിൽ സിഖ് പതാക നാട്ടിയത് ഇനി ഇന്ത്യൻ സമരചരിത്രത്തിന്റെയും പാഠമാവും.
കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരേയാണ് കർഷകരുടെ പ്രതിഷേധം ആരംഭിച്ചത്. 2020 സെപ്റ്റംബറിൽ നിയമം പാർലമെന്റിൽ പാസാക്കിയതോടെ കർഷക സമരത്തിന്റെ ശക്തിയും വീര്യവും കൂടി. നിയമം പാസാക്കാൻ ആലോചന തുടങ്ങിയപ്പോൾ തന്നെ കർഷകർ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ചെങ്കോട്ട സമരത്തോട് ഇത് പുതിയ തലത്തിലേക്ക് എത്തുന്നു. റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലി പിന്നീട് അക്രമത്തിലേക്ക് നീങ്ങുന്നതിലേക്കാണ് ഡൽഹി സാക്ഷ്യംവഹിച്ചത്. പൊലീസുമായി കർഷകർ ഏറ്റുമുട്ടി. എല്ലാ തടസങ്ങളും നീക്കി പൊലീസിനെ മറികടന്ന് ഒടുവിൽ ചെങ്കോട്ടയിൽ വരെ കർഷകർ പ്രവേശിച്ചു. കൊടി നാട്ടുകയും ചെയ്തു. ഇത് രാജ്യ സുരക്ഷയെ പോലും ചോദ്യം ചെയ്യുന്ന തരത്തിലുമായി. ഏതു സാഹചര്യവും നേരിടാനുറപ്പിച്ച പോലെയായിരുന്നു ചെങ്കോട്ടയിൽ കണ്ട സമരക്കാരുടെ മുഖ ഭാവങ്ങൾ.
നാലു നൂറ്റാണ്ടിന്റെ ചരിത്രത്തിൽ ഒന്നാം സ്വാതന്ത്ര്യസമരമുൾപ്പെടെ വിവിധ ജനമുന്നേറ്റങ്ങൾക്കു സാക്ഷ്യം വഹിച്ച ചെങ്കോട്ട അങ്ങനെ കർഷകരുടെ സ്വന്തമായി. ട്രാക്ടറുകളിലും വാഹനങ്ങളിലുമായി ഇരമ്പിയെത്തിയ കർഷകർ കോട്ടയ്ക്കു മുകളിൽ കയറി സിഖ് പതാകയും നാട്ടി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പ്രധാനമന്ത്രിമാർ ഓരോ ഓഗസ്ത് 15-നും ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തുന്നതാണ് രാജ്യം ഇതുവരെ കണ്ടിട്ടുള്ള ദൃശ്യം. ഇതാണ് കർഷകരും സാധ്യമാക്കിയത്. പ്രതിഷേധ കരുത്തിന് മുന്നിൽ സുരക്ഷാ സേന കാഴ്ചക്കാരായതായിരുന്നു ഇതിന് കാരണം.
സിഖ് പതാകയ്ക്കു പുറമെ, ഭാരതീയ കിസാൻ യൂണിയൻ (ഉഗ്രഹാൻ), ഭാരതീയ കിസാൻ യൂണിയൻ (ടിക്കായത്ത്), അഖിലേന്ത്യ കിസാൻസഭ എന്നീ സംഘടനകളുടെ കൊടികളും ഏറെനേരം ചെങ്കോട്ടയിൽ പാറി. പ്രതിഷേധച്ചൂടിനൊടുവിൽ സമരക്കാർ വൈകീട്ടോടെ കൊടികളഴിച്ചു മാറ്റി. കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി, ഭാരതീയ കിസാൻ യൂണിയന്റെ ഉഗ്രഹാൻ, ടിക്കായത്ത് വിഭാഗങ്ങളുമാണ് സുരക്ഷാവലയങ്ങളെല്ലാം ഭേദിച്ച് ഉച്ചയോടെ ചെങ്കോട്ടയിൽ ഇരച്ചെത്തിയത്. അർധസൈനികർ കാവൽ നിൽക്കുന്ന പ്രവേശനകവാടവും കടന്ന് ഒരുസംഘം ചെങ്കോട്ടയ്ക്കു മുകളിലെത്തി. ട്രാക്ടറുകളിലെത്തിയവർ ചെങ്കോട്ട വളപ്പിൽ കൈകളിൽ കൊടികളേന്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രതിഷേധിച്ചു.
ചെങ്കോട്ട കീഴടക്കിയതിന്റെ ആഹ്ലാദത്തിൽ ചിലർ നൃത്തം വെച്ചു. കോട്ടയ്ക്കു മുന്നിലെ പാർക്കിലും സമരക്കാർ ഇരിപ്പുറപ്പിച്ചു. ഉച്ചയ്ക്കു രണ്ടു മണിയോടെ യുവാക്കളും സ്ത്രീകളും മുതിർന്നവരുമൊക്കെയായി ചെങ്കോട്ട ഒരു സമരകേന്ദ്രമായി മാറി. പിന്നീട് ഇവർ പതിയെ പിൻവാങ്ങി. ട്രാക്ടർ റാലികൾക്കു പോകാൻ വഴിയൊരുക്കി സിഖ് യോദ്ധാക്കളായ നിഹാങ്ങുകൾ കുതിരപ്പുറമേന്തി കാവലാളുകളെപ്പോലെ നിന്നു. പരാമ്പരാഗതമായി ആയുധധാരികളാണ് നിഹാങ്ങുകൾ. പല തരത്തിലുള്ള വാളുകളേന്തി അവർ ചെങ്കോട്ടയിലും പരിസരത്തും റോന്തു ചുറ്റുന്നുമുണ്ടായിരുന്നു. അങ്ങനെ കർഷക സമരത്തിൽ സിഖ് വീര്യം എല്ലാ സീമകളും കടന്നു.
2020 ജൂണിൽ പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ വിവിധ പ്രതിഷേധ പരിപാടികളും സമരങ്ങളും അരങ്ങേറി. എന്നാൽ എതിർപ്പുകൾ മറികടന്ന് കേന്ദ്രം നിയമങ്ങൾ പാസാക്കിയപ്പോൾ കർഷകരുടെ പ്രതിഷേധവും ശക്തമായി. പഞ്ചാബ്, ഹരിയാണ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകരാണ് വൻപ്രതിഷേധങ്ങളുമായി രംഗത്തെത്തിയത്. രാജ്യവ്യാപകമായി കർഷകരുടെ പിന്തുണ ലഭിച്ചതോടെ സമരം വലുതായി. വിവിധ കർഷക സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. കർഷക സംഘടനകളുടെ കൂട്ടായ്മ പ്രതിഷേധങ്ങളെ ഒരുമിപ്പിച്ചു.
ട്രെയിൻ തടയൽ അടക്കമുള്ള വിവിധ സമരപരിപാടികൾക്ക് പിന്നാലെയാണ് കർഷകർ ഡൽഹി ചലോ മാർച്ച് പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ ഭരണസിരാകേന്ദ്രത്തിലേക്ക് കൂട്ടത്തോടെയെത്തുമെന്നുമായിരുന്നു കർഷകരുടെ പ്രഖ്യാപനം. നവംബറിൽ തുടങ്ങിയ ഡൽഹി ചലോ മാർച്ചിൽ പഞ്ചാബ്, ഹരിയാണ എന്നിവിടങ്ങളിൽനിന്നുള്ള കർഷകരാണ് അണിനിരന്നത്. ഡൽഹി അതിർത്തിയിൽ ഇവരെ തടഞ്ഞതോടെ കർഷകസമരം സംഘർഷത്തിൽ കലാശിച്ചു. പക്ഷേ, എന്തുവന്നാലും തങ്ങൾ പിന്നോട്ടില്ലെന്നായിരുന്നു സമരക്കാരുടെ പ്രഖ്യാപനം.
ഓരോദിവസം കൂടുന്തോറും ഡൽഹിയിലെ അതിർത്തിയിലെത്തുന്ന കർഷകരുടെ എണ്ണം വർധിച്ചു. വിവിധ അതിർത്തിയിൽ തമ്പടിച്ച് സമാധാനപരമായിട്ടായിരുന്നു കർഷകർ സമരം തുടർന്നത്. സമരക്കാർ ഡൽഹിയിലേക്ക് കടക്കാതിരിക്കാൻ പൊലീസും പരിശ്രമിച്ചു. ചർച്ചകളെല്ലാം പരാജയപ്പെട്ടു. പിന്നെ റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ പ്രതിഷേധവും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'മൈ ഡിയർ ഫ്രണ്ട്സ്, പൂരപ്പറമ്പിൽ വായിനോക്കുക, മുട്ടിയുരുമ്മി നടക്കുക, ജാക്കി വെയ്ക്കുക, ഇപ്രാവശ്യം ജാക്കിയൊന്നും വെച്ചില്ലാട്ടാ, അത് ഡീസന്റാകാൻ വേണ്ടി പറഞ്ഞതല്ല, ഇപ്പോൾ ക്ഷാമമില്ലാത്തതുകൊണ്ടാണ് ': തൃശൂർ പൂരം വീഡിയോയിലെ ബോച്ചെയുടെ സ്ത്രീവിരുദ്ധ പരാമർശത്തിന് എതിരെ പ്രതിഷേധം
- സഹോദരന്റെ നിര്യാണം കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ അറിയാത്തതാകാം; സോണിയ ഗാന്ധിയും എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും സന്ദേശം അയച്ചിരുന്നതായും കെ വി തോമസ്
- വിജയ് ബാബു ഉള്ളത് ജോർജിയയിലോ അമേരിക്കൻ സംസ്ഥാനത്തിലോ എന്നു പോലും പൊലീസിന് നിശ്ചയമില്ല; ജാമ്യം നിഷേധിച്ചാൽ 'നിത്യാനന്ദയുടെ കൈലാസ'ത്തിലേക്ക് പോലും സിനിമാക്കാരൻ കടന്നേക്കും; പാസ്പോർട്ട് റദ്ദാക്കിയതോടെ ഇനി കേരളത്തിലേക്കു മടങ്ങാതിരിക്കാൻ നീക്കം; ഫ്രൈഡേ ഫിലിം ഹൗസ് പ്രതിസന്ധിയിൽ; വിജയ് ബാബു ഒളിച്ചുകളിക്കുമ്പോൾ
- കാനഡയിൽ കുട്ടികളുടെ അശ്ലീല ചിത്രം പ്രദർശിപ്പിച്ചു; മലയാളി വിദ്യാർത്ഥി പിടിയിൽ; ജിതിൻ ജോർജ്ജിന്റെ പേരിൽ കേസടുത്തത് മൂന്നോളം ക്രിമിനൽ കുറ്റങ്ങൾ ചുമത്തി
- വിലകൂടിയ മൊബൈലും വസ്ത്രങ്ങളും വീക്ക്നെസ്; ആർഭാടത്തിനൊപ്പം ലിവിങ് ടുഗദർ ജീവിതവും പരീക്ഷിച്ചു; പ്ലസ് ടുവിന് ശേഷം പഠിച്ചത് ആറുമാസത്തെ ആയുർവേദം പിന്നെ ഇടുക്കിയിലെ ജോലിയും; മുക്കുപണ്ടവുമായി എത്തിയത് കട്ടപ്പനയിലെ നല്ല കുട്ടി; ബബിതയെ പൊക്കിയത് നിർണ്ണായകമാകും; ശാലിനി സത്യന്റെ പിന്നിലുള്ളവരെ കണ്ടെത്താൻ പൊലീസ്
- അഫ്ഗാനിൽ വിളയുന്ന ഹെറോയിൻ; പാക്കിസ്ഥാനിൽ നിന്നും കപ്പലിൽ പുറങ്കടലിൽ എത്തും; ഏജന്റുമാർ ബോട്ടിൽ കൊച്ചിയിലേക്കും; ലക്ഷദ്വീപ് തീരത്തെ കരുതലിൽ കുടുങ്ങിയത് 526 കോടി രൂപ വിലവരുന്ന 218 കിലോഗ്രാം ഹെറോയിൻ; 'ഓപറേഷൻ ഖോജ്ബീൻ' തുടരും; കൊച്ചിയിലേക്ക് മയക്കുമരുന്ന് വരുന്ന പുതിയ വഴി കണ്ടെത്തുമ്പോൾ
- സിക്സറുകൾ കൊണ്ട് ആറാടിയ ബാറ്റ്സ്മാൻ; നടുറോഡിൽ അടിച്ചു കൊന്നത് 65കാരനെ; സമ്പത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ അഴിയെണ്ണാതെ നടന്നത് 34 വർഷം; 'കയ്യൂക്കുള്ളവന് കൈ പോലും ആയുധമാണെ'ന്ന് വിധിച്ച് സുപ്രീംകോടതിയുടെ നീതി നടപ്പാക്കൽ; കീഴടങ്ങാൻ സമയം നീട്ടാനുള്ള ശ്രമവും പാഴായതോടെ സിദ്ധു പട്യാല ജയിലിൽ
- ജയന്തിയുടെ ഉമ്മ നെറ്റിയിൽക്കിടന്നു പൊള്ളി; ചോറ്റാനിക്കര സ്റ്റേഷനിലെത്തി പറഞ്ഞിട്ടും തിരിഞ്ഞു നോക്കിയില്ല; മാസപ്പടിയുടെ ഗുണം! ആദ്യം പൊളിച്ചത് അമ്പലത്തിലെ സെക്സ് റാക്കറ്റ്; വല്യച്ഛൻ ഇല്ലാത്ത ദുഃഖം മാറിയത് അഴിമതിക്കാരനെ കൈയാമം വച്ചപ്പോൾ; ഉടലിൽ നേടുന്നതും കൈയടി; റിപ്പോർട്ടിംഗിലെ പഴയ മാജിക്ക് രതീഷ് രഘുന്ദനൻ സിൽവർ സ്ക്രീനിൽ പകർത്തുമ്പോൾ
- മരണത്തിലും കൊച്ചുമകനെ നെഞ്ചോട് ചേർത്തു പിടിച്ചു; ബൈക്കപകടത്തിൽ പെട്ട മഹേഷ് ബാബുവിന്റെയും ആഗ്നേയിന്റെയും ദുരന്തം നാടിന് ദുഃഖമായി
- രണ്ടരക്കൊല്ലത്തിന് ശേഷം ആന്റണി രാജു ഒഴിയുമ്പോൾ 'കുരിശ്' എടുക്കാൻ ഗണേശിന് താൽപ്പര്യക്കുറവ്; ഈ മാസത്തെ ശമ്പളം കൊടുത്തത് ബാലഗോപാലിന്റെ കനിവിൽ; ബാങ്കിൽ നിന്ന് 50 കോടി ഒഡിയും എടുത്തു; ഗതാഗത വകുപ്പ് സിപിഎം ഏറ്റെടുക്കുമോ? ആനവണ്ടി കട്ടപ്പുറത്ത് ഓട്ടം തുടരുമ്പോൾ
- മഴയത്ത് വണ്ടി ഓടിച്ച് ചെന്നപ്പോൾ റൂമില്ലെന്ന് ഹോട്ടലുകാർ; ഒയോ വഴി റൂം ബുക്ക് ചെയ്തെന്ന് പറഞ്ഞപ്പോൾ അവരുമായി ബന്ധവുമില്ല, റൂമും ഇല്ലെന്ന്; കിടിലൻ പണി കിട്ടിയപ്പോൾ ഒയോയ്ക്കും കൊടുത്തു തിരിച്ചൊരു പണി; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
- പി ടി തോമസിന്റെ മണ്ഡലം ഉമയിലൂടെ കോൺഗ്രസ് നിലനിർത്തുമോ? സർപ്രൈസ് സ്ഥാനാർത്ഥിയായ ഡോക്ടർ ജോ ജോസഫ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? ബിജെപി നില മെച്ചപ്പെടുത്തുമോ? കെ റെയിലും പി ടി വികാരവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിലെ വിജയി ആരാകും? തൃക്കാക്കരയിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുന്നു
- വിജയ് ബാബുവിനെതിരായ വ്യാജ പരാതിക്ക് പിന്നിൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരുസംഘം സിനിമാ പ്രവർത്തകരുടെ ഗൂഢാലോചന; ഇതിന് പിന്നിൽ ആരെന്ന് അന്വേഷിക്കണം; പരാതി നൽകി നടന്റെ അമ്മ മായാ ബാബു
- കണ്ണൂർ വിമാനത്താവളവും നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക്; നാല് വർഷം കൊണ്ട് 325 കോടിയുടെ നഷ്ടം; പലിശ തിരിച്ചടവും മുടങ്ങിയ അവസ്ഥയിൽ; റൺവേയ്ക്ക് നീളം കൂട്ടാൻ സമരം നടത്തിയവർ ആറ് വർഷമായിട്ടും ഒരിഞ്ച് പോലും നീട്ടിയില്ല; ഭൂമിയേറ്റെടുക്കൽ പാതി വഴിയിൽ
- ലഹരി നൽകിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം കളിപ്പാട്ടം പോലെ സജാദ് ഉപയോഗിച്ചതിന് സാഹചര്യ തെളിവുകൾ; ഫുഡ് ഡെലിവറിയുടെ മറവിൽ നടന്നത് മയക്കുമരുന്ന് കച്ചവടം; അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് അവിശ്വസനീയം; മോഡലിനെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയതോ?
- സ്ത്രീധനമായി നൽകിയ 134 പവൻ സ്വർണവും 17 ലക്ഷവും യുകെ യാത്രയുടെ പേരിൽ അടിച്ചെടുത്തു; ലണ്ടനിൽ ഭാര്യയേയും മകളേയും മറന്ന് ലിവിങ് ടുഗദർ ജീവിതം; ചതിച്ചു മുങ്ങിയ ഭർത്താവിനെ കണ്ടെത്താൻ ബ്രിട്ടണിലെ മലയാളികളുടെ സഹായം തേടി ആറ്റിങ്ങലിലെ ഗ്രീഷ്മ; നെടുങ്കണ്ടത്തുകാരൻ ഗോകുൽ കൃഷ്ണയുടെ ചതിയുടെ കഥ
- പ്ലസ് ടുവിലെ പ്രണയം കല്യാണ ശേഷവും; ധ്യാനം കൂടാനെത്തിയപ്പോൾ ഒളിച്ചോട്ടം പ്ലാൻ ചെയ്തു; സൂപ്പർമാർക്കറ്റിൽ ജോലി നേടിയത് അച്ചൻ പട്ടം പോകുമെന്ന് ഉറപ്പുള്ളതിനാൽ; ബാലനീതിയിൽ അറസ്റ്റ് ഒഴിവാക്കാൻ മുൻകരുതലും; ഒടുവിൽ കുട്ടികളെ ഭർത്താവിനെ ഏൽപ്പിച്ച് വൈദികനൊപ്പം ഭാര്യ പോയി; പീരുമേട് കോടതിയിൽ സ്റ്റെല്ലയും ടോണിയും ഒരുമിച്ച കഥ
- ഒടിടിയിലും രക്ഷയില്ലാതെ വിജയുടെ ബീസ്റ്റ്; ഒടിടി റിലീസിന് ശേഷവും വീരഘാവനെ വിടാതെ പിന്തുടർന്ന് ട്രോളന്മാർ; ബീസ്റ്റ് ട്രോളുകൾക്ക് കൈയടിച്ച് സോഷ്യൽ മീഡിയയും; വൈറലാകുന്ന ബീസ്റ്റ് ട്രോളുകൾ
- ശ്രീശാന്തിനൊപ്പം കളിച്ച ഓഫ് സ്പിന്നർ; ബൈക്ക് റെയ്സിനിടെ കുടുംബത്തിൽ താളപ്പിഴകൾ; ഒടുവിൽ 2018ൽ ജയ്സാൽമേർ മരുഭൂമിയിൽ മരണം; ഒരു വാട്സാപ് സന്ദേശം കൊലപാതകം തെളിയിച്ചു; മങ്ങാട്ടെ അസ്ബാക്കിന്റെ ഭാര്യയും കുടുങ്ങി
- സഹോദരിയുടെ വിവാഹം മുടങ്ങരുതെന്ന ചിന്ത പിശാചാക്കി; ആശുപത്രിയിൽ പരിശോധന ഉഴപ്പി വീട്ടിൽ കൊണ്ടുവന്ന് തള്ളി; ഷിബു ടെറസിൽ നിന്ന് വീണത് വിവാഹവീട്ടിലെ സംഘം ചേർന്നുള്ള മദ്യപാനത്തെ തുടർന്ന്; തലസ്ഥാനത്തെ സംഭവത്തിൽ വധുവിന്റെ സഹോദരൻ അടക്കം മൂന്നുപേർ അറസ്റ്റിൽ
- സഹപ്രവർത്തകനുമായുള്ള വിവാഹേതര ബന്ധം തുറന്ന് പറഞ്ഞ ഭാര്യ; അപമാനത്താൽ പിൻവാങ്ങിയതോടെ നഷ്ടപ്പെട്ടത് മുന്നിലെ സുദീർഘമായ കരിയർ; താളംതെറ്റിയ ജീവിതത്തെ തിരിച്ചുപിടിച്ച രണ്ടാം വിവാഹം; അതീജീവനത്തിന്റെ മാതൃക തീർത്ത് ബാംഗ്ലൂർ ജേഴ്സിയിലെ നിറഞ്ഞാട്ടം; സോഷ്യൽ മീഡിയയിൽ വൈറലായി ദിനേഷ് കാർത്തിക്കിന്റെയും ദീപികയുടെയും അനുഭവ കഥ
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- മഞ്ജുവാര്യരും മാനേജർമാരും താമസിച്ചിരുന്നത് ഒരേ ടെന്റിൽ; മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജുവെന്ന വലിയ കലാകാരി; അവർ ഒരു തടവറയിലാണ്, ജീവൻ അപകടത്തിലും; ഗുരുതര ആരോപണങ്ങളും അനുഭവസാക്ഷ്യങ്ങളുമായി സംവിധായകൻ സനൽകുമാർ ശശിധരന്റെ വെളിപ്പെടുത്തൽ
- ബലാത്സംഗ ആരോപണം നിഷേധിക്കാൻ വിജയ് ബാബു അർദ്ധരാത്രിയിൽ ഫേസ്ബുക്ക് ലൈവിൽ എത്തി; പരാതിക്കാരിയായ നടിയുടെ പേര് വെളുപ്പെടുത്തി അപമാനിക്കൽ: അതിരു കടക്കുന്ന ആത്മവിശ്വാസം വിജയ് ബാബുവിനെ അഴി എണ്ണിക്കുമോ?
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- തെരുവുകളിൽ കൂട്ടിയിട്ട് ഖുർആൻ കത്തിക്കുന്നു; ഈ ഭൂമിയിൽ ഒരു മുസ്ലിം പോലുമില്ലാത്തതായിരിക്കും നല്ല കാര്യമെന്ന് പരസ്യമായി പറയുന്നു; തിരിച്ചടിയായി നഗരം കത്തിച്ച് ഇസ്ലാമിസ്റ്റുകളും; ഭൂമിയിലെ ഏറ്റവും സമാധാനമുള്ള സ്ഥലം എന്ന് അറിയപ്പെട്ടിരുന്ന സ്കാൻഡനേവിയ കലാപഭൂമിയാവുന്നു; ഇസ്ലാം ഭീതിയിൽ യൂറോപ്പിൽ തീവ്ര വലതുപക്ഷം ശക്തമാവുമ്പോൾ
- മദ്യം നൽകി പലതവണ ബലാത്സംഗം ചെയ്തു; 'ഹാപ്പി പിൽ' പോലുള്ള രാസലഹരി വസ്തുക്കൾ കഴിക്കാൻ നിർബന്ധിച്ചു; കാറിൽ വെച്ച് ഓറൽ സെക്സിനു നിർബന്ധിച്ചു; സെക്സ് നിരസിച്ചതിന് വയറ്റിൽ ആഞ്ഞുചവിട്ടി; വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി; നിരവധി പെൺകുട്ടികളെ കെണിയിൽ പെടുത്തിയെന്നും ആരോപണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍