കേന്ദ്രസർക്കാരിനെ പിടിച്ചുലച്ച് കർഷക സമരം; നീളുന്ന ചർച്ചയിൽ മൗനവ്രതം ആചരിച്ച് കർഷക സംഘടനാ നേതാക്കൾ; ആശയ വിനിമയം പ്ലക്കാർഡുകളിലൂടെ; സമരം നീണ്ടാൽ ഹരിയാന ഭരണ സ്തംഭനത്തിലേക്ക്; സമാധാനമായി പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് യു എൻ; ആറാംവട്ട ചർച്ച ബുധനാഴ്ച
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കർഷക സംഘടനാ നേതാക്കളുമായി ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന തുടർചർച്ചകളിൽ പരിഹാരം കണ്ടെത്താനാകാതെ വന്നതോടെ കർഷക സമരം നരേന്ദ്ര മോദി സർക്കാരിന് കടുത്ത പ്രതിസന്ധിയാകുന്നു. കർഷകർ രാജ്യതലസ്ഥാനത്തിന്റെ അതിർത്തികൾ അടച്ചതു മൂലമുള്ള ഭരണപരമായ പ്രശ്നങ്ങൾക്കൊപ്പം പുതുതായി ഉരുത്തിരിയുന്ന കർഷകരാഷ്ട്രീയവുമാണ് സർക്കാരിനെ ആശങ്കപ്പെടുത്തുന്നത്.
കഴിഞ്ഞ ആറ് വർഷത്തിനിടെ കേന്ദ്രസർക്കാരിനെതിരായ വലിയ പ്രതിഷേധങ്ങളിലൊന്നായി കർഷക സമരം മാറിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇതിന്റെ സൂചനകളാണ് ശനിയാഴ്ച വിജ്ഞാൻ ഭവനിലെ ചർച്ചാവേദി കണ്ടത്. കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചയിൽ മൗനവ്രതം ആചരിച്ച കർഷക സംഘടനാ നേതാക്കൾ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യെസ്, നോ എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തി. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നുകൊണ്ട് മൂന്നാംവട്ടം ചർച്ചയയ്ക്കെത്തിയ കർഷക സംഘടനകളെ അനുനയിപ്പാൻ കേന്ദ്രമന്ത്രിമാർക്കായില്ല.
മന്ത്രിമാരുടെ ചോദ്യങ്ങൾക്ക് 'യെസ്', 'നോ' എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് നേതാക്കൾ ആശയവിനിമയം നടത്തിയത്. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കുറഞ്ഞ നിർദ്ദേശങ്ങളൊന്നും സ്വീകാര്യമല്ലെന്ന് സംഘടനാ നേതാക്കൾ തുടക്കത്തിൽത്തന്നെ കേന്ദ്രമന്ത്രിമാരോട് പറഞ്ഞു. ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചർച്ചയ്ക്കു ശേഷം പുറത്തിറങ്ങിയ കർഷക നേതാക്കൾ ഈ പ്ലക്കാർഡുകൾ ഉയർത്തിക്കാണിച്ചു.
വിവാദ കർഷക നിയമങ്ങളിൽ 2 ഭേദഗതികൾ വരുത്താമെന്നും അതു സംബന്ധിച്ച ഉറപ്പ് രേഖാമൂലം നൽകാമെന്നും കേന്ദ്ര സർക്കാർ ശനിയാഴ്ചത്തെ ചർച്ചക്കിടെ വ്യക്തമാക്കിയിരുന്നു. വിവാദമായ 3 നിയമങ്ങളും പിൻവലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാട് കേന്ദ്രത്തിന്റെ അനുനയ ചർച്ചകൾക്കിടയിലും കർഷകർ ആവർത്തിക്കുന്നു.ബുധനാഴ്ചയാണ് കർഷകരുമായുള്ള കേന്ദ്രത്തിന്റെ അടുത്ത ചർച്ച.
അനുനയിപ്പിക്കാൻ സർക്കാർ
നിയമങ്ങൾ പിൻവലിക്കാനാവില്ലെന്ന നിലപാട് ആവർത്തിച്ച സർക്കാർ ചില ഭേദഗതികൾ വരുത്താമെന്ന് നിർദ്ദേശിച്ചു. എ.പി.എം.സി. നിയമത്തെക്കുറിച്ചുള്ള ആശങ്കകൾ ദുരീകരിക്കാമെന്നും നിയമത്തെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ നീക്കാമെന്നും വാഗ്ദാനം നൽകി. താങ്ങുവില സംവിധാനം തുടരുമെന്നും കൃഷിമന്ത്രി നരേന്ദ്രസിങ് തോമറിന്റെ നേതൃത്വത്തിലുള്ള മന്ത്രിതലസംഘം ആവർത്തിച്ചു. എന്നാൽ, ഇതൊന്നും അംഗീകരിക്കാൻ കർഷക സംഘടനകൾ തയ്യാറായില്ല. സമവായ നിർദ്ദേശങ്ങളെ മൗനത്തിലൂടെ കർഷകസംഘടനകൾ പ്രതിരോധിച്ചതോടെ ചർച്ച വീണ്ടും വഴിമുട്ടി. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിന് 'ചെയ്യും, ചെയ്യില്ല' എന്ന ഉത്തരം മാത്രം മതിയെന്ന കർശനനിലപാട് നേതാക്കൾ സ്വീകരിച്ചതോടെ വീണ്ടും കാണാമെന്ന ഉപാധി വെച്ച് സർക്കാരിന് പിൻവാങ്ങേണ്ടി വന്നു. ബുധനാഴ്ച വീണ്ടും ചർച്ച നടത്താമെന്ന് കർഷകർ സമ്മതിച്ചത് മാത്രമാണ് ചർച്ചയുടെ ആകെത്തുക.
സമരം തുടർന്നാൽ പ്രതിസന്ധി
കർഷകസമരത്തിന്റെ സ്വാധീനം എൻ.ഡി.എ.ക്കുള്ളിലേക്ക് പടരുന്നതിന്റെ ക്ഷീണവും ബിജെപി. കേന്ദ്ര നേതൃത്വത്തിനുണ്ട്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കടുത്ത ഭരണ-രാഷ്ട്രീയനഷ്ടങ്ങളുണ്ടാകും. കർഷക പാർട്ടിയായ ജെ.ജെ.പി.യുടെ പത്തുസീറ്റിന്റെ പിന്തുണയിൽ നിലനിൽക്കുന്ന ഹരിയാണയിലെ എൻ.ഡി.എ. സർക്കാരിനായിരിക്കും ആദ്യത്തെ ആഘാതം. പ്രശ്നം ഉടൻ പരിഹരിക്കണമെന്നാണ് ഹരിയാണയിലെ ഘടകകക്ഷിയായ ജെ.ജെ.പി. തുടർച്ചയായി ആവശ്യപ്പെടുന്നത്. കർഷക വോട്ട്ബാങ്കിന്റെ ബലത്തിലാണ് ചൗട്ടാലയുടെ പാർട്ടിയുടെ നിലനിൽപ്. സമരം തുടർന്നാൽ ജെ.ജെ.പി.ക്ക് ഭരണത്തിൽ തുടരാനാകില്ല. ശനിയാഴ്ച ഒരു സ്വതന്ത്ര എംഎൽഎ. കൂടി ഹരിയാണയിൽ രാജിവെച്ചതും സമ്മർദമേറ്റിയിട്ടുണ്ട്. എന്നാൽ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം അംഗീകരിച്ചാൽ സർക്കാരിനും ബിജെപി.ക്കും അത് ക്ഷീണമാകും.
പിന്നോട്ടില്ലെന്ന് കർഷകർ
ഉന്നയിച്ച ആവശ്യങ്ങളിൽനിന്നു കടുകിടെ പിന്നോട്ടില്ലെന്നു കർഷകർ. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കർഷക സംഘടനകൾ. സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് ഒരുഘട്ടത്തിൽ യോഗം ബഹിഷ്കരിക്കുമെന്ന് പോലും കർഷകർ ഭീഷണി മുഴക്കി ചർച്ചയുടെ ഗതിമാറ്റാനുള്ള സർക്കാരിന്റെ നീക്കത്തിലായിരുന്നു അതൃപ്തി. കോർപ്പറേറ്റുകൾക്കു സർക്കാർ വഴങ്ങിയെന്നായിരുന്നു പ്രധാന ആക്ഷേപം. നിയമത്തിലൂടെ നേട്ടം സർക്കാരിനു മാത്രമാണെന്ന് അവർ തുറന്നടിച്ചു.
ഏതാനും ദിവസങ്ങളിലായി ഞങ്ങളുടെ വാസം റോഡുകളിലാണ്. അവിടെത്തന്നെ തുടരണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെങ്കിൽ തങ്ങൾക്കു വിരോധമില്ലെന്നും പ്രതിനിധികൾ പറഞ്ഞു. കർഷകപ്രതിനിധികൾ എട്ടിനു പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിൽനിന്നു പിന്മാറില്ലെന്ന് പിന്നീട് വ്യക്തമാക്കി.
സമരാവേശത്തിന് കുറവില്ല
കർഷക പ്രക്ഷോഭം പത്താം ദിവസത്തിൽ എത്തി നിൽക്കുമ്പോഴും ഡൽഹി അതിർത്തിയിലെ സമരാവേശത്തിന് ഒട്ടും കുറവില്ല. പ്രതിഷേധക്കാർക്ക് പിന്തുണ അറിയിച്ച് സിംഘ്രു അതിർത്തിയിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കർഷകർ ഒഴുകിയെത്തി്. ബുധനാഴ്ച നടക്കുന ചർച്ച പൊളിഞ്ഞാൽ ഡൽഹിയിലേക്ക് മാർച്ച് ചെയ്യുമെന്ന് രാജസ്ഥാനിലെ കർഷക സംഘടനകൾ പ്രഖ്യാപിച്ചു.സമരം നടക്കുന്ന അതിർത്തികളിൽ അർദ്ധ സൈനികരെ കൂടുതലായി കേന്ദ്ര സർക്കാർ വിന്യസിച്ചു.
പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് യു എൻ
സമാധാനപരമായി പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അധികാരികൾ അവരെ അനുവദിക്കണമെന്നും ഐക്യരാഷ്ട്രസംഘടന. രാജ്യത്തെ കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് വിദേശ നേതാക്കൾ നടത്തിയ പ്രസ്താവന അനാവശ്യമാണെന്ന് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെയാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ഡുജാരിന്റെ പ്രസ്താവന.
രാജ്യത്തെ കർഷക പ്രക്ഷോഭങ്ങളിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെ, ഇന്ത്യ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയിരുന്നു. ട്രൂഡോയുടെ പ്രസ്താവനയെ അപലപിച്ച ഇന്ത്യ, ഇത്തരം പരാമർശങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും മുന്നറിയിപ്പ് നൽകി.
ഭക്ഷണമൊരുക്കാൻ സമൂഹ അടുക്കള
പ്രക്ഷോഭം നടത്തുന്ന ലക്ഷക്കണക്കിനു കർഷകർക്കു ഭക്ഷണമൊരുക്കാൻ ഡൽഹി - ഹരിയാന അതിർത്തിയിലെ സിംഘുവിലും തിക്രിയിലുമുള്ളത് അൻപതിലധികം ലംഗറുകൾ. പുലർച്ചെ നാലിനു സമൂഹ അടുക്കള ഉണരും. 5000 പേർക്കു ഭക്ഷണം പാകം ചെയ്യുന്ന ഒരു ലംഗറിലുള്ളത് അൻപതോളം പാചകക്കാർ. നൂറ് ലീറ്റർ കൊള്ളുന്ന പാത്രത്തിൽ നിർത്താതെ തിളയ്ക്കുന്ന ചായ. ഒരു ലംഗറിൽ പ്രതിദിനം വേണ്ടത് 80 കിലോ ചായപ്പൊടി; 60 കിലോ പഞ്ചസാര, 200 ലീറ്റർ പാൽ, 500 ലീറ്റർ വെള്ളമാണ് ഉപയോഗിക്കുന്നത്.
5 മണിയോടെ ചായ റെഡി. രാവിലെ ഏഴിനു റൊട്ടി/പറാഠ, പരിപ്പ് കറി. പിന്നാലെ ചായ. ഉച്ചയ്ക്ക് 12നു ചോറും കടലയും കിഴങ്ങ് കറിയും. ഒപ്പം പായസവും. വൈകിട്ടു വീണ്ടും ചായ. രാത്രി 7 മണിയോടെ അത്താഴം ചോറും കിഴങ്ങു കറിയും, അല്ലെങ്കിൽ റൊട്ടിയും പരിപ്പ് കറിയും. ലംഗറുകൾക്കു മുന്നിലെ വഴിയിലിരുന്നാണു ഭക്ഷണം കഴിക്കുക. പാൽ, വെള്ളം എന്നിവയുമായി പുലർച്ചെ മൂന്നരയോടെ പഞ്ചാബിലെയും ഹരിയാനയിലെയും ലോറികൾ എത്തുന്നതോടെ വീണ്ടും സമൂഹ അടുക്കള ഉണരും.
നിലയ്ക്കാത്ത സമരാവേശം
വെയിലും മഞ്ഞുമേറ്റ്് റോഡരുകിൽ തുടരുമ്പോഴും സമരാവേശത്തിന് ഒട്ടും കുറവില്ല. പകലന്തിയോളം നീളുന്ന സമരച്ചൂടിന് ശേഷം ഭക്ഷണം കഴിഞ്ഞാൽ പിറ്റേന്നുള്ള സമര പരിപാടികൾക്കു രൂപം നൽകാൻ മുതിർന്ന കർഷകരുടെ ചെറുസംഘങ്ങൾ യോഗം ചേരും. പിന്നാലെ, രാത്രിയുറക്കത്തിനായി ദേശീയ പാതയ്ക്കിരുവശവുമുള്ള ലോറികളിലേക്കും ട്രാക്ടറുകളിലേക്കും.
സ്ത്രീകളും കുട്ടികളും ലോറികൾക്കുള്ളിൽ കിടക്കും; പുരുഷന്മാർ, ലോറികൾക്കു താഴെ പായ വിരിച്ചും.ഉറക്കത്തിനു മുൻപു പ്രായമായവരുടെ കാലുകളിൽ കുഴമ്പിട്ടു തടവും. തണുപ്പകറ്റാൻ കൂട്ടം കൂടിയിരുന്നു തീ കായുന്ന സംഘങ്ങളുമുണ്ട്. പ്രായമായവരിൽ ഭൂരിഭാഗവും 8 മണിയോടെ ഉറങ്ങും. പൊലീസിന്റെ നീക്കം നിരീക്ഷിക്കാൻ ഷിഫ്റ്റ് അടിസ്ഥാനത്തിൽ യുവാക്കൾ രാത്രി മുഴുവൻ ഉണർന്നിരിക്കും.
കുട്ടയിലുണ്ട് പുസ്തകശാല
സമീപമുള്ള പെട്രോൾ പമ്പുകൾ, ഹോട്ടലുകൾ, ഢാബകൾ (ഭക്ഷണശാലകൾ) എന്നിവിടങ്ങളിലാണു കർഷകർ കുളിക്കുകയും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യുന്നത്. കുളിക്കു ശേഷം പമ്പുകളും ഹോട്ടലുകളും അടിച്ചുവാരി വൃത്തിയാക്കി നൽകും. താൽക്കാലിക ശുചിമുറികളും വഴിയരികിൽ സജ്ജമാക്കിയിട്ടുണ്ട്.വിശ്രമവേള ചെലവഴിക്കാൻ പുസ്തകങ്ങളും എത്തിച്ചിട്ടുണ്ട്. സിംഘുവിലെ സമരസ്ഥലത്തുള്ള ഒരു വലിയ കുട്ടയാണു 'പുസ്തകശാല'. കുട്ടയിൽ നിറയെ പുസ്തകങ്ങളും ദിനപത്രങ്ങളും. മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാൻ വഴിയിലുടനീളം സൗരോർജ പാനലുകൾ.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്