കേന്ദ്രസർക്കാരിനെ പിടിച്ചുലച്ച് കർഷക സമരം; നീളുന്ന ചർച്ചയിൽ മൗനവ്രതം ആചരിച്ച് കർഷക സംഘടനാ നേതാക്കൾ; ആശയ വിനിമയം പ്ലക്കാർഡുകളിലൂടെ; സമരം നീണ്ടാൽ ഹരിയാന ഭരണ സ്തംഭനത്തിലേക്ക്; സമാധാനമായി പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് യു എൻ; ആറാംവട്ട ചർച്ച ബുധനാഴ്ച

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കർഷക സംഘടനാ നേതാക്കളുമായി ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന തുടർചർച്ചകളിൽ പരിഹാരം കണ്ടെത്താനാകാതെ വന്നതോടെ കർഷക സമരം നരേന്ദ്ര മോദി സർക്കാരിന് കടുത്ത പ്രതിസന്ധിയാകുന്നു. കർഷകർ രാജ്യതലസ്ഥാനത്തിന്റെ അതിർത്തികൾ അടച്ചതു മൂലമുള്ള ഭരണപരമായ പ്രശ്നങ്ങൾക്കൊപ്പം പുതുതായി ഉരുത്തിരിയുന്ന കർഷകരാഷ്ട്രീയവുമാണ് സർക്കാരിനെ ആശങ്കപ്പെടുത്തുന്നത്.
കഴിഞ്ഞ ആറ് വർഷത്തിനിടെ കേന്ദ്രസർക്കാരിനെതിരായ വലിയ പ്രതിഷേധങ്ങളിലൊന്നായി കർഷക സമരം മാറിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇതിന്റെ സൂചനകളാണ് ശനിയാഴ്ച വിജ്ഞാൻ ഭവനിലെ ചർച്ചാവേദി കണ്ടത്. കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചയിൽ മൗനവ്രതം ആചരിച്ച കർഷക സംഘടനാ നേതാക്കൾ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യെസ്, നോ എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തി. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നുകൊണ്ട് മൂന്നാംവട്ടം ചർച്ചയയ്ക്കെത്തിയ കർഷക സംഘടനകളെ അനുനയിപ്പാൻ കേന്ദ്രമന്ത്രിമാർക്കായില്ല.
മന്ത്രിമാരുടെ ചോദ്യങ്ങൾക്ക് 'യെസ്', 'നോ' എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് നേതാക്കൾ ആശയവിനിമയം നടത്തിയത്. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കുറഞ്ഞ നിർദ്ദേശങ്ങളൊന്നും സ്വീകാര്യമല്ലെന്ന് സംഘടനാ നേതാക്കൾ തുടക്കത്തിൽത്തന്നെ കേന്ദ്രമന്ത്രിമാരോട് പറഞ്ഞു. ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചർച്ചയ്ക്കു ശേഷം പുറത്തിറങ്ങിയ കർഷക നേതാക്കൾ ഈ പ്ലക്കാർഡുകൾ ഉയർത്തിക്കാണിച്ചു.
വിവാദ കർഷക നിയമങ്ങളിൽ 2 ഭേദഗതികൾ വരുത്താമെന്നും അതു സംബന്ധിച്ച ഉറപ്പ് രേഖാമൂലം നൽകാമെന്നും കേന്ദ്ര സർക്കാർ ശനിയാഴ്ചത്തെ ചർച്ചക്കിടെ വ്യക്തമാക്കിയിരുന്നു. വിവാദമായ 3 നിയമങ്ങളും പിൻവലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാട് കേന്ദ്രത്തിന്റെ അനുനയ ചർച്ചകൾക്കിടയിലും കർഷകർ ആവർത്തിക്കുന്നു.ബുധനാഴ്ചയാണ് കർഷകരുമായുള്ള കേന്ദ്രത്തിന്റെ അടുത്ത ചർച്ച.
അനുനയിപ്പിക്കാൻ സർക്കാർ
നിയമങ്ങൾ പിൻവലിക്കാനാവില്ലെന്ന നിലപാട് ആവർത്തിച്ച സർക്കാർ ചില ഭേദഗതികൾ വരുത്താമെന്ന് നിർദ്ദേശിച്ചു. എ.പി.എം.സി. നിയമത്തെക്കുറിച്ചുള്ള ആശങ്കകൾ ദുരീകരിക്കാമെന്നും നിയമത്തെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ നീക്കാമെന്നും വാഗ്ദാനം നൽകി. താങ്ങുവില സംവിധാനം തുടരുമെന്നും കൃഷിമന്ത്രി നരേന്ദ്രസിങ് തോമറിന്റെ നേതൃത്വത്തിലുള്ള മന്ത്രിതലസംഘം ആവർത്തിച്ചു. എന്നാൽ, ഇതൊന്നും അംഗീകരിക്കാൻ കർഷക സംഘടനകൾ തയ്യാറായില്ല. സമവായ നിർദ്ദേശങ്ങളെ മൗനത്തിലൂടെ കർഷകസംഘടനകൾ പ്രതിരോധിച്ചതോടെ ചർച്ച വീണ്ടും വഴിമുട്ടി. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിന് 'ചെയ്യും, ചെയ്യില്ല' എന്ന ഉത്തരം മാത്രം മതിയെന്ന കർശനനിലപാട് നേതാക്കൾ സ്വീകരിച്ചതോടെ വീണ്ടും കാണാമെന്ന ഉപാധി വെച്ച് സർക്കാരിന് പിൻവാങ്ങേണ്ടി വന്നു. ബുധനാഴ്ച വീണ്ടും ചർച്ച നടത്താമെന്ന് കർഷകർ സമ്മതിച്ചത് മാത്രമാണ് ചർച്ചയുടെ ആകെത്തുക.
സമരം തുടർന്നാൽ പ്രതിസന്ധി
കർഷകസമരത്തിന്റെ സ്വാധീനം എൻ.ഡി.എ.ക്കുള്ളിലേക്ക് പടരുന്നതിന്റെ ക്ഷീണവും ബിജെപി. കേന്ദ്ര നേതൃത്വത്തിനുണ്ട്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കടുത്ത ഭരണ-രാഷ്ട്രീയനഷ്ടങ്ങളുണ്ടാകും. കർഷക പാർട്ടിയായ ജെ.ജെ.പി.യുടെ പത്തുസീറ്റിന്റെ പിന്തുണയിൽ നിലനിൽക്കുന്ന ഹരിയാണയിലെ എൻ.ഡി.എ. സർക്കാരിനായിരിക്കും ആദ്യത്തെ ആഘാതം. പ്രശ്നം ഉടൻ പരിഹരിക്കണമെന്നാണ് ഹരിയാണയിലെ ഘടകകക്ഷിയായ ജെ.ജെ.പി. തുടർച്ചയായി ആവശ്യപ്പെടുന്നത്. കർഷക വോട്ട്ബാങ്കിന്റെ ബലത്തിലാണ് ചൗട്ടാലയുടെ പാർട്ടിയുടെ നിലനിൽപ്. സമരം തുടർന്നാൽ ജെ.ജെ.പി.ക്ക് ഭരണത്തിൽ തുടരാനാകില്ല. ശനിയാഴ്ച ഒരു സ്വതന്ത്ര എംഎൽഎ. കൂടി ഹരിയാണയിൽ രാജിവെച്ചതും സമ്മർദമേറ്റിയിട്ടുണ്ട്. എന്നാൽ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം അംഗീകരിച്ചാൽ സർക്കാരിനും ബിജെപി.ക്കും അത് ക്ഷീണമാകും.
പിന്നോട്ടില്ലെന്ന് കർഷകർ
ഉന്നയിച്ച ആവശ്യങ്ങളിൽനിന്നു കടുകിടെ പിന്നോട്ടില്ലെന്നു കർഷകർ. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കർഷക സംഘടനകൾ. സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് ഒരുഘട്ടത്തിൽ യോഗം ബഹിഷ്കരിക്കുമെന്ന് പോലും കർഷകർ ഭീഷണി മുഴക്കി ചർച്ചയുടെ ഗതിമാറ്റാനുള്ള സർക്കാരിന്റെ നീക്കത്തിലായിരുന്നു അതൃപ്തി. കോർപ്പറേറ്റുകൾക്കു സർക്കാർ വഴങ്ങിയെന്നായിരുന്നു പ്രധാന ആക്ഷേപം. നിയമത്തിലൂടെ നേട്ടം സർക്കാരിനു മാത്രമാണെന്ന് അവർ തുറന്നടിച്ചു.
ഏതാനും ദിവസങ്ങളിലായി ഞങ്ങളുടെ വാസം റോഡുകളിലാണ്. അവിടെത്തന്നെ തുടരണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെങ്കിൽ തങ്ങൾക്കു വിരോധമില്ലെന്നും പ്രതിനിധികൾ പറഞ്ഞു. കർഷകപ്രതിനിധികൾ എട്ടിനു പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിൽനിന്നു പിന്മാറില്ലെന്ന് പിന്നീട് വ്യക്തമാക്കി.
സമരാവേശത്തിന് കുറവില്ല
കർഷക പ്രക്ഷോഭം പത്താം ദിവസത്തിൽ എത്തി നിൽക്കുമ്പോഴും ഡൽഹി അതിർത്തിയിലെ സമരാവേശത്തിന് ഒട്ടും കുറവില്ല. പ്രതിഷേധക്കാർക്ക് പിന്തുണ അറിയിച്ച് സിംഘ്രു അതിർത്തിയിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കർഷകർ ഒഴുകിയെത്തി്. ബുധനാഴ്ച നടക്കുന ചർച്ച പൊളിഞ്ഞാൽ ഡൽഹിയിലേക്ക് മാർച്ച് ചെയ്യുമെന്ന് രാജസ്ഥാനിലെ കർഷക സംഘടനകൾ പ്രഖ്യാപിച്ചു.സമരം നടക്കുന്ന അതിർത്തികളിൽ അർദ്ധ സൈനികരെ കൂടുതലായി കേന്ദ്ര സർക്കാർ വിന്യസിച്ചു.
പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് യു എൻ
സമാധാനപരമായി പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അധികാരികൾ അവരെ അനുവദിക്കണമെന്നും ഐക്യരാഷ്ട്രസംഘടന. രാജ്യത്തെ കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് വിദേശ നേതാക്കൾ നടത്തിയ പ്രസ്താവന അനാവശ്യമാണെന്ന് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെയാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ഡുജാരിന്റെ പ്രസ്താവന.
രാജ്യത്തെ കർഷക പ്രക്ഷോഭങ്ങളിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെ, ഇന്ത്യ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയിരുന്നു. ട്രൂഡോയുടെ പ്രസ്താവനയെ അപലപിച്ച ഇന്ത്യ, ഇത്തരം പരാമർശങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും മുന്നറിയിപ്പ് നൽകി.
ഭക്ഷണമൊരുക്കാൻ സമൂഹ അടുക്കള
പ്രക്ഷോഭം നടത്തുന്ന ലക്ഷക്കണക്കിനു കർഷകർക്കു ഭക്ഷണമൊരുക്കാൻ ഡൽഹി - ഹരിയാന അതിർത്തിയിലെ സിംഘുവിലും തിക്രിയിലുമുള്ളത് അൻപതിലധികം ലംഗറുകൾ. പുലർച്ചെ നാലിനു സമൂഹ അടുക്കള ഉണരും. 5000 പേർക്കു ഭക്ഷണം പാകം ചെയ്യുന്ന ഒരു ലംഗറിലുള്ളത് അൻപതോളം പാചകക്കാർ. നൂറ് ലീറ്റർ കൊള്ളുന്ന പാത്രത്തിൽ നിർത്താതെ തിളയ്ക്കുന്ന ചായ. ഒരു ലംഗറിൽ പ്രതിദിനം വേണ്ടത് 80 കിലോ ചായപ്പൊടി; 60 കിലോ പഞ്ചസാര, 200 ലീറ്റർ പാൽ, 500 ലീറ്റർ വെള്ളമാണ് ഉപയോഗിക്കുന്നത്.
5 മണിയോടെ ചായ റെഡി. രാവിലെ ഏഴിനു റൊട്ടി/പറാഠ, പരിപ്പ് കറി. പിന്നാലെ ചായ. ഉച്ചയ്ക്ക് 12നു ചോറും കടലയും കിഴങ്ങ് കറിയും. ഒപ്പം പായസവും. വൈകിട്ടു വീണ്ടും ചായ. രാത്രി 7 മണിയോടെ അത്താഴം ചോറും കിഴങ്ങു കറിയും, അല്ലെങ്കിൽ റൊട്ടിയും പരിപ്പ് കറിയും. ലംഗറുകൾക്കു മുന്നിലെ വഴിയിലിരുന്നാണു ഭക്ഷണം കഴിക്കുക. പാൽ, വെള്ളം എന്നിവയുമായി പുലർച്ചെ മൂന്നരയോടെ പഞ്ചാബിലെയും ഹരിയാനയിലെയും ലോറികൾ എത്തുന്നതോടെ വീണ്ടും സമൂഹ അടുക്കള ഉണരും.
നിലയ്ക്കാത്ത സമരാവേശം
വെയിലും മഞ്ഞുമേറ്റ്് റോഡരുകിൽ തുടരുമ്പോഴും സമരാവേശത്തിന് ഒട്ടും കുറവില്ല. പകലന്തിയോളം നീളുന്ന സമരച്ചൂടിന് ശേഷം ഭക്ഷണം കഴിഞ്ഞാൽ പിറ്റേന്നുള്ള സമര പരിപാടികൾക്കു രൂപം നൽകാൻ മുതിർന്ന കർഷകരുടെ ചെറുസംഘങ്ങൾ യോഗം ചേരും. പിന്നാലെ, രാത്രിയുറക്കത്തിനായി ദേശീയ പാതയ്ക്കിരുവശവുമുള്ള ലോറികളിലേക്കും ട്രാക്ടറുകളിലേക്കും.
സ്ത്രീകളും കുട്ടികളും ലോറികൾക്കുള്ളിൽ കിടക്കും; പുരുഷന്മാർ, ലോറികൾക്കു താഴെ പായ വിരിച്ചും.ഉറക്കത്തിനു മുൻപു പ്രായമായവരുടെ കാലുകളിൽ കുഴമ്പിട്ടു തടവും. തണുപ്പകറ്റാൻ കൂട്ടം കൂടിയിരുന്നു തീ കായുന്ന സംഘങ്ങളുമുണ്ട്. പ്രായമായവരിൽ ഭൂരിഭാഗവും 8 മണിയോടെ ഉറങ്ങും. പൊലീസിന്റെ നീക്കം നിരീക്ഷിക്കാൻ ഷിഫ്റ്റ് അടിസ്ഥാനത്തിൽ യുവാക്കൾ രാത്രി മുഴുവൻ ഉണർന്നിരിക്കും.
കുട്ടയിലുണ്ട് പുസ്തകശാല
സമീപമുള്ള പെട്രോൾ പമ്പുകൾ, ഹോട്ടലുകൾ, ഢാബകൾ (ഭക്ഷണശാലകൾ) എന്നിവിടങ്ങളിലാണു കർഷകർ കുളിക്കുകയും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യുന്നത്. കുളിക്കു ശേഷം പമ്പുകളും ഹോട്ടലുകളും അടിച്ചുവാരി വൃത്തിയാക്കി നൽകും. താൽക്കാലിക ശുചിമുറികളും വഴിയരികിൽ സജ്ജമാക്കിയിട്ടുണ്ട്.വിശ്രമവേള ചെലവഴിക്കാൻ പുസ്തകങ്ങളും എത്തിച്ചിട്ടുണ്ട്. സിംഘുവിലെ സമരസ്ഥലത്തുള്ള ഒരു വലിയ കുട്ടയാണു 'പുസ്തകശാല'. കുട്ടയിൽ നിറയെ പുസ്തകങ്ങളും ദിനപത്രങ്ങളും. മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാൻ വഴിയിലുടനീളം സൗരോർജ പാനലുകൾ.
- TODAY
- LAST WEEK
- LAST MONTH
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- കൽപ്പറ്റയിൽ മുല്ലപ്പള്ളി; വട്ടിയൂർക്കാവിൽ സുധീരൻ; നേമത്ത് ശിവകുമാർ... എതിരാളികളുടെ കോട്ട പിടിക്കാൻ മുതിർന്ന നേതാക്കളെ ഇറക്കാൻ തന്ത്രം; വിജയ സാധ്യത ഇല്ലാത്ത മണ്ഡലങ്ങളിൽ യുവനേതാക്കളെ ബലിയാടാക്കില്ല; തോമസിനും കുര്യനും വേണമെങ്കിൽ മത്സരിക്കാം; കോൺഗ്രസിൽ എല്ലാം ഹൈക്കമാണ്ട് നിയന്ത്രണത്തിലേക്ക്
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- അഞ്ചു സീറ്റുകളിൽ കണ്ണു വച്ച് ട്വന്റി 20; കഴിഞ്ഞ തവണ നഷ്ടപ്പെട്ട കോതമംഗലവും മൂവാറ്റുപുഴയും അടക്കം അഞ്ചും പിടിക്കാൻ പദ്ധതി ഒരുക്കുന്ന കോൺഗ്രസിന് വൻ തിരിച്ചടി; കിറ്റക്സിന്റെ പാർട്ടി കളത്തിൽ ഇറങ്ങിയാൽ ക്ഷീണമാകുക യുഡിഎഫിന് തന്നെ
- ബ്രിസ്ബേനിൽ കംഗാരുക്കളെ മലർത്തിയടിച്ച് ഇന്ത്യൻ വിജയം; ട്വന്റി 20 ആവേശത്തിലേക്ക് നീങ്ങിയ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയ സമ്മാനിച്ചത് ഋഷബ് പന്തിന്റെ ബാറ്റിങ് മികവ്; ഗവാസ്ക്കർ - ബോർഡർ ട്രോഫി നിലനിർത്തി; സീനിയർ താരങ്ങളുടെ അഭാവത്തിലും ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടി അജങ്കെ രഹാനെയും കൂട്ടരും
- കോവിഡ് മരണനിരക്കിൽ ഒന്നാമതെത്തി ബ്രിട്ടൻ; മരണ നിരക്ക് ഉയർന്ന് നിൽക്കുന്ന പത്തു രാജ്യങ്ങളിൽ ഒമ്പതും യൂറോപ്പിൽ; മരണനിരക്ക് ഏറ്റവും അധികമുള്ള 30 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല; എല്ലാ ഭൂഖണ്ഡങ്ങളിലും ഇപ്പോഴും കോവിഡ് കത്തിപ്പടരുന്നു; ഈ പത്തു രാജ്യങ്ങളിൽ ഇതുവരെ കോവിഡെത്തിയില്ല
- കോവിഡ് ഭേദമായ മൂന്നിൽ ഒരാൾ വീതം വീണ്ടും ആശുപത്രികളിൽ മടങ്ങി എത്തുന്നു; വിജയദാസ് എംഎൽഎയുടെ മരണവും ഇതിനു തെളിവ്; അഞ്ചു മാസത്തിനുള്ളിൽ പലരും രോഗികളാകുന്നു; ഇവരിൽ എട്ടിൽ ഒരാൾ വീതം മരണത്തിലേക്കും, മഹാമാരി മനുഷ്യകുലത്തെ മുടിച്ചേക്കും
- കെപിസിസി പ്രസിഡന്റിന്റെ താൽകാലിക ചുമതല സുധാകരന് നൽകും; പ്രചരണത്തിന്റെ നേതൃത്വം രാഹുലും ആന്റണിയും ഏറ്റെടുക്കും; തന്ത്രങ്ങൾ ഒരുക്കാൻ ഉമ്മൻ ചാണ്ടിയും; കൽപ്പറ്റയിൽ മത്സരിക്കുന്ന മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയും; ഒറ്റക്കെട്ടായി എല്ലാവരേയും കൊണ്ടു പോകാൻ ചെന്നിത്തലയ്ക്കും നിർദ്ദേശം; കോൺഗ്രസ് അടിമുടി മാറും
- അഞ്ചു കൊല്ലം നീണ്ട അമേരിക്കയുടെ കുടിയേറ്റ വിരോധത്തിന് പരിഹാരമായി; 1.1 കോടി അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകി നാളെ തന്നെ ബൈഡൻ ചരിത്രത്തിലേക്ക്; അവസരം മുതലെടുക്കാൻ അതിർത്തിയിൽ തങ്ങുന്ന ലക്ഷങ്ങൾ ബൈഡന് വിനയാകും
- തദ്ദേശതിരഞ്ഞെടുപ്പിലെ മുന്നേറ്റത്തോടെ ഭരണത്തുടർച്ച സ്വപ്നം കാണുന്ന എൽഡിഎഫിന് ഉഷാറാകാം; ഭരണം നിലനിർത്തുമെന്ന് എബിപി-സീവോട്ടർ അഭിപ്രായ സർവേ; വോട്ടുവിഹിതത്തിൽ എൽഡിഎഫ് യുഡിഎഫിനേക്കാൾ 7 ശതമാനം മുന്നിൽ; ബിജെപി വോട്ടുവിഹിതത്തിലും വർദ്ധന; എൽഡിഎഫ് 85 സീറ്റിലും, യുഡിഎഫ് 53 സീറ്റിലും വിജയിക്കും; ബിജെപിക്ക് ഒരുസീറ്റും; സർവേ ഫലങ്ങൾ ഇങ്ങനെ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്