മലയാളി ഫാൻസ് സംസ്കാരം യുകെയിലേക്കും ; ലാൽ ഫാൻസും ദുൽഖർ ഫാൻസും കളത്തിൽ ഇറങ്ങിയപ്പോൾ കാര്യങ്ങൾ കൈവിട്ടു പോകുമോയെന്ന ആശങ്ക; ഇറോട്ടിക് ലേബലിൽ വന്ന ഫിഫ്റ്റി ഷെയ്ഡ്സ് റിലീസ് പോലെ മലയാള സിനിമ റിലീസുകൾ യുകെ പൊലീസിന് തലവേദനയാകുമോ
മറുനാടൻ മലയാളി ബ്യൂറോ
കവൻട്രി: യുകെ മലയാളികൾക്കും നടന്മാരുടെ വക ഫാൻസ് സംഘം ആകാമെന്ന് തെളിയിക്കുകയാണ് കോവിഡ് കാലത്തെത്തിയ രണ്ടു മലയാള ചിത്രങ്ങൾ. ഏതാനും ആഴ്ച മുൻപ് വന്നു പോയ ദുൽഖർ സൽമാൻ ചിത്രം കുറുപ്പിന് വേണ്ടി ഫാൻസ് ഷോ നടന്നപ്പോൾ താരസിംഹാസനം അടക്കി വാഴുന്ന മോഹൻലാലിന്റെ ആരാധകർ അടങിയിരിക്കുമോ? ഒരു സംശയവും വേണ്ട, മലയാള ചിത്രങ്ങൾ അപൂർവമായി എത്തുന്ന പ്ലിമത്തിൽ പോലും ആരാധക സംഘം ഒറ്റയടിക്ക് ടിക്കറ്റുകൾ കൈക്കലാക്കിയതോടെ സാധാരണ പ്രേക്ഷകർക്ക് മാറിനിൽക്കേണ്ടി വന്നു. ഏറെക്കാലത്തിനു ശേഷം എത്തിയ സിനിമ എന്ന നിലയ്ക്ക് കുറുപ്പിന് വലിയ സ്വീകാര്യത കിട്ടിയപ്പോഴും ആദ്യമായി ഫാൻസ് ക്ലബുകാർ തിയറ്ററുകൾ കൈയടക്കുന കാഴ്ചയാണ് ലഭ്യമായത്. ലൂട്ടനിൽ അടക്കം അനേകം സ്ഥലങ്ങളിലാണ് ഫാൻസുകാർ ഇത്തരത്തിൽ സ്പെഷൽ ഷോകൾ സംഘടിപ്പിച്ചത്.
മുൻപ് മോഹൻലാലിന്റെ തന്നെ ബ്രഹ്മാണ്ഡ ചിത്രം എന്ന് വിശേഷിപ്പിച്ചു അഞ്ചു വർഷം മുൻപ് പുലിമുരുകൻ യുകെയിൽ എത്തിയപ്പോഴും സമാനമായ തരത്തിൽ ആവേശം പ്രകടമായിരുന്നു. അന്ന് കവൻട്രിയിലും മറ്റും പ്രീമിയർ ഷോ അടക്കം ഒരു ദിവസം തന്നെ അഞ്ചു ഷോകൾ വരെ പ്രദർശിപ്പിച്ച ചരിത്രവും യുകെയിലെ മലയാള സിനിമയ്ക്കുണ്ട്. ആ ചരിത്രം തിരുത്താൻ ദുൽഖറിന്റെ കുറുപ്പിനോ മോഹൻലാലിന്റെ മര യ്ക്കാറിനോ സാധിച്ചില്ലെങ്കിലും ആദ്യമായി ഫാൻസുകാർ രംഗത്ത് വന്ന രണ്ടു ചിത്രങ്ങൾ എന്ന ഖ്യാതിയോടെയാണ് ഇപ്പോൾ മരയ്ക്കാറും തിയറ്ററിൽ എത്തിയിരിക്കുന്നത്. ഇന്നലെ നടന്ന അനേകം പ്രീമിയർ ഷോകളിൽ യുകെയുടെ തെക്കു പടിഞ്ഞാറു മുനമ്പിൽ കിടക്കുന്ന പ്ലിമത്തിൽ ഒറ്റയടിക്ക് 110 സീറ്റുകളും ലാലേട്ടൻ ഫാൻസ് സ്വന്തമാക്കുക ആയിരുന്നു. ഇതോടെ മറ്റാർക്കും ടിക്കറ്റ് ലഭിക്കാതായി .
ദുൽഖർ ഫാൻസുകാർ സ്ക്രീനിനു മുന്നിൽ നിന്നും അത്യാവശ്യം റൊമാന്റിക് നൃത്ത ചുവടുകൾ നടത്തി പിൻവാങ്ങിയപ്പോൾ ലാലേട്ടൻ ഫാൻസുകാർ എന്തൊക്കെ ആഘോഷമാകും സംഘടിപ്പിച്ചിരിക്കുക എന്നത് ഇനിയും പുറത്തേക്കു വരാനിരിക്കുന്നതേയുള്ളൂ. ഇന്നലെ കേരളത്തിൽ അർധരാത്രി ചിത്രം റിലീസ് ചെയ്യാനിരിക്കെ മണിക്കൂറുകൾക്കു മുൻപേ തിയറ്ററുകൾക്ക് മുൻപിൽ നൂറുകണക്കിന് ആണും പെണ്ണും ചേർന്ന സംഘങ്ങൾ നൃത്തചുവടുകളും മോഹൻലാൽ ഹിറ്റ് ചിത്രങ്ങളിലെ പാട്ടുകളുമായി ആടിത്തിമിർക്കുക ആയിരുന്നു. പലയിടത്തും പൊടുന്നനെ എത്തിയ മഴയ്ക്ക് പോലും ഫാൻസുകാരെ പിടിച്ചു മാറ്റാനായില്ല എന്നതാണ് വസ്തുത. ഒരു ചരിത്ര സിനിമയെ പോലും അതിന്റെ കഥാതന്തുവിനെ ഉള്ളറിഞ്ഞു സ്വീകരിക്കാൻ പാകത്തിൽ ഉള്ള പക്വത മലയാള സിനിമ പ്രേക്ഷകർക്ക് നഷ്ടമായിക്കഴിഞ്ഞോ എന്ന ആശങ്കയും ഉയർത്തുന്നതായിരുന്നു തിയറ്ററുകളിൽ അരങ്ങേറിയ ഉന്മാദ നൃത്തങ്ങൾ. കേരളത്തിലെ അതേ രംഗങ്ങൾ യുകെയിലും ആവർത്തിച്ചോ അതോ ലാലേട്ടൻ ഫാൻസുകാർ മരയ്ക്കാർ സിനിമക്ക് കൂടുതൽ ഗൗരവത്തോടെയുള്ള സ്വീകരണമാണോ നൽകിയത് എന്നതും വരും ദിവസങ്ങളിൽ അറിയാനാകും.
പുതുതായി ഒട്ടേറെ ചെറുപ്പക്കാർ കഴിഞ്ഞ മൂന്നു നാലു വർഷത്തിനിടയിൽ എത്തിയതാണ് ഈ ഫാൻസ് സംസ്ക്കാരം യുകെയിലും എത്താൻ കാരണമായതെന്നു വിലയിരുത്തപ്പെടുന്നു. മുൻ തലമുറ യുകെ മലയാളികൾ മലയാള സിനിമകൾ നന്നായി ആസ്വദിച്ചിരുന്നെകിലും അമിത ആവേശം തിയറ്ററുകളിൽ കാട്ടിയിരുന്നില്ല എന്നതാണ് വാസ്തവം. അത്യാവശ്യം ഒന്നോ രണ്ടോ കൂവലുകളോ കയ്യടികളോ പോലും ചമ്മൽ മൂലം ആവർത്തിക്കാൻ പലരും തയാറായിരുന്നുമില്ല. എന്നാൽ ഫാൻസ് ഷോയ്ക്കിടയിൽ അബദ്ധത്തിനിടയിൽ എങ്കിലും കുടുംബവുമായി എത്തിപ്പോയാൽ മഹാപരാധം ആയി മാറിയേക്കും എന്നാണ് ഇതേക്കുറിച്ചു സിനിമ ആസ്വാദകരായ മലയാളി പ്രേക്ഷകരുടെ അഭിപ്രായം. മലയാളത്തിൽ ദിലീപ് തുടങ്ങി വച്ച ഫാൻസ് സംസ്കാരം മറ്റു നടന്മാരും നിറഞ്ഞ മനസോടെ പിന്തുണച്ചതോടെ പല ആവറേജ് സിനിമകളും ഹിറ്റായതും നല്ല സിനിമകൾ ഒന്നോ രണ്ടോ ദിവസം കൊണ്ട് തന്നെ പൊട്ടിപ്പൊളിഞ്ഞു പോയതുമൊക്കെ സിനിമ ലോകം കണ്ടതുമാണ്. ഈ കാഴ്ചകൾ ഇതുവരെ കേരളത്തിലും ഗൾഫിലും ഒക്കെ ഒതുങ്ങി നിന്നിരുത് ഇപ്പോൾ യുകെയിലും എത്തി എന്നതാണ് പ്രത്യേകത.
അതേസമയം ഫാൻസ് എന്നതൊക്കെ മലയാളത്തിൽ വലിയ കാര്യം ആണെന്നൊന്നും ബ്രിട്ടനിലെ തിയറ്റർ നടത്തിപ്പുകാർ സമ്മതിക്കണം എന്നില്ല .ആവേശം അതിരു വിട്ടാൽ ഒരുപക്ഷെ സിനിമയുടെ പേരിൽ പൊലീസ് സ്റ്റേഷനിൽ എത്താനും യുകെയിൽ അവസരമുണ്ട് എന്ന് തെളിയിച്ചതാണ് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച ഫിഫ്റ്റി ഷെയ്ഡ് സീരിസ് സിനിമകൾ. ഈ സീരിസിലെ ആദ്യ ചിത്രം പുറത്തിറങ്ങിയപ്പോൾ യുകെയിലെ തിയറ്ററിൽ നാശമാക്കുന്ന ജോലികൾ ഏറ്റെടുത്തതു കാമാർത്ഥരായി എത്തിയ സ്ത്രീ പ്രേക്ഷകരാണ്. പോൺ ചിത്രങ്ങളെ തോൽപ്പിക്കും വിധം ലൈംഗിക രംഗങ്ങൾ ചിത്രത്തിൽ നിറഞ്ഞതോടെ തിയ്യറ്ററുകൾ കിടപ്പറകളായി മാറുകയായിരുന്നു.
ഒരു തരം ജാള്യതയും തോന്നാതെ ഇണചേരൽ വരെ അരങ്ങേറിയപ്പോൾ തിയ്യറ്റർ ജീവനക്കാർക്ക് ഉപയോഗിച്ചുപേക്ഷിച്ച ഗർഭ നിരോധന ഉറകൾ വരെ പെറുക്കേണ്ടി വന്നതും വലിയ വാർത്തകൾ ആയിരുന്നു. ഇതോടൊപ്പം കാമകേളികളിൽ മുഴുകമേ ലഹരി സാന്നിധ്യം മൂലം തമ്മിൽ വഴക്കിടലും കലപിലയും പതിവായപ്പോൾ പല തിയറ്ററിലും പൊലീസ് എത്തി ഒഴിപ്പിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഈ കേസുകളിൽ പലർക്കും വലിയ തുകകൾ ഫൈൻ അടച്ചാണ് കോടതി നടപടികളിൽ നിന്നും തല ഊരാൻ കഴിഞ്ഞതും . ഇപ്പോൾ മലയാള ചിത്രങ്ങളുടെ പേരിൽ യുകെയിൽ ഫാൻസുകാർ അമിതാവേശം കാട്ടാൻ ഇറങ്ങുമ്പോൾ പഴയ രതിലീല ചിത്രത്തിന്റെ പേരിൽ ഉണ്ടായ പൊല്ലാപ്പുകൾ ഇന്നത്തെ ഫാൻസുകാർക്കു തീർച്ചയായും പുതു അറിവായിരിക്കും എന്നുറപ്പ് .
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍