വർഷങ്ങളുടെ അധ്വാനം ചാമ്പലായെങ്കിലും ചാരത്തിൽ നിന്നുയരുന്ന 'ഫീനിക്സ് പക്ഷി'യാകാനുറച്ച് ഡാനിയേലും സിംസണും; സർക്കാർ ഏജൻസികൾ തടസ്സം നിൽക്കാതിരുന്നാൽ 'ഫാമിലി പ്ലാസ്റ്റിക്സ്' നിർമ്മാണം പുനരാരംഭിക്കും; 1998ൽ തുടങ്ങിയ സ്ഥാപനം ആഗോളതലത്തിൽ പ്രസിദ്ധിയാർജ്ജിച്ചത് ഗുണമേന്മ കൊണ്ട് ; തൊഴിലാളികളെ സംരക്ഷിക്കാൻ നീങ്ങുമ്പോഴും വ്യാജപ്രചരണം തിരിച്ചറിഞ്ഞ് ഉടമകൾ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം : വലുതായാലും ചെറുതായാലും വ്യവസായം വേരോടാൻ കേരളത്തിന്റെ മണ്ണിൽ അൽപം പ്രയാസമാണെന്ന് പറയുന്നവർക്ക് അർപ്പണ ബോധവും കഷ്ടപ്പാടും എന്താണെന്ന് കാട്ടിക്കൊടുത്ത സ്ഥാപനമാണ് ഫാമിലി പ്ലാസ്റ്റിക്സ്. വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ അന്താരാഷ്ട്ര വിപണിയിൽ വരെ മുൻനിരയിലെത്തുകയും ചെയ്തു. പക്ഷേ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായുണ്ടായ വൻ അഗ്നിബാധ കമ്പനിയുടെയും അതിലെ തൊഴിലാളികളുടേയും ജീവിതത്തേയും സ്വപ്നങ്ങളേയും തകിടം മറിക്കുന്നതായിരുന്നു.
ചിറയിൻകീഴുകാരനായ ഡാനിയേൽ എ. ഫെർണാണ്ടസിന്റെയും സിംസൺ ഫെർണാണ്ടസിന്റെയും 20 വർഷത്തെ അധ്വാനം നിമിഷങ്ങൾക്കകം ചാരമായി മാറി. എന്നാൽ പ്രതിസന്ധിയിൽ തളരാതെ ചാരത്തിൽ നിന്നും ചിറകടിച്ചുയരുന്ന ഫീനിക്സ് പക്ഷിയെ പോലെയാവാൻ ശ്രമം നടത്തുകയാണിവർ. ശ്രീകാര്യത്തിനടുത്തുള്ള മൺവിളയിൽ 1998ലാണ് ഫാമിലി പ്ലാസ്റ്റിക്സ് എന്ന പേരിൽ ഇവർ കമ്പനി ആരംഭിച്ചത്. റിസൈക്കിൾ ചെയ്യാത്ത വിർജിൻ പ്ലാസ്റ്റിക്സ് കൊണ്ടുള്ള പാത്രങ്ങളാണ് ഇവർ ആദ്യം നിർമ്മിച്ചത്. ഇത് ഇവരെ വിപണിയിൽ ഒന്നാമതെത്തിച്ചു.
മുംബൈയിൽ പ്ലാസ്റ്റിക് ഉപകരണ നിർമ്മാണ മേഖലയിലാണ് ഡാനിയേൽ ഫെർണാണ്ടസ് പ്രവർത്തിച്ചിരുന്നത്. ഇദ്ദേഹമായിരുന്നു മൺവിളയിലെ കമ്പനി പ്രവർത്തനം ആരംഭിക്കുന്നതിന് മുൻകൈ എടുത്തത്. ഇദ്ദേഹത്തിന്റെ സഹോദരപുത്രൻ സിംസൺ ഫെർണാണ്ടസാണ് ഇപ്പോൾ സാരഥി. നിലവാരം കുറഞ്ഞ പ്ലാസ്റ്റിക്ക് പാത്രങ്ങളിൽ നിന്നും മലയാളികൾക്ക് മാറ്റം സമ്മാനിച്ചത് ഫാമിലി പ്ലാസ്റ്റിക്സാണ്. ബക്കറ്റും കുടവും മാത്രം ആദ്യകാലത്ത് ഉൽപാദിപ്പിച്ചിരുന്ന കമ്പനി പിന്നീട് ഫർണിച്ചർ വരെ നിർമ്മിക്കുന്ന വലിയ കമ്പനിയായി മാറി.
700 പ്ലാസ്റ്റിക് ഉൽപന്നങ്ങളാണ് ഇന്നു ഫാമിലി പ്ലാസ്റ്റിക്സിനുള്ളത്. 2005ൽ ലണ്ടനിൽ നടന്ന സ്ഫോടനത്തിൽ ഭീകരർ ബോംബ് സ്ഥാപിക്കാൻ ഉപയോഗിച്ചത് ഫാമിലി പ്ലാസ്റ്റിക്സിന്റെ ബക്കറ്റിലാണെന്നു കണ്ടെത്തിയ സ്കോട്ലൻഡ് യാർഡ് പൊലീസ് ഉൽപാദകരെ തിരക്കി കേരളത്തിലെത്തിയിരുന്നു. ഇതോടെയാണ് മൺവിളയിലെ ഫാക്ടറിയിൽ നിന്നുള്ള ഉൽപന്നങ്ങൾ ലോകവിപണിയിലും മുന്നിലെന്നു മലയാളികൾ അറിയുന്നത്. യുഎസ്, യുകെ തുടങ്ങി 22 രാജ്യങ്ങളിലേക്ക് ഉൽപന്നങ്ങൾ കയറ്റി അയയ്ക്കുന്ന മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക്സിൽ 500 തൊഴിലാളികളാണുള്ളത്.
80 കോടി രൂപയാണ് സ്ഥാപനത്തിന്റെ വാർഷിക വിറ്റുവരവ്. മൺവിളയിലെ സ്ഥാപനം വിപുലീകരിക്കുന്നതിനു തടസ്സങ്ങൾ നേരിട്ടതോടെ അടുത്തിടെ തിരുനെൽവേലിയിൽ ആറേക്കർ സ്ഥലത്ത് ലില്ലി പ്ലാസ്റ്റിക്സ് എന്ന ബ്രാൻഡിൽ പുതിയ നിർമ്മാണശാല തുടങ്ങി. അവിടെ നൂറോളം പേർ തൊഴിലെടുക്കുന്നു. പ്ലാസ്റ്റിക് ഉൽപന്ന കമ്പനികൾക്ക് പാത്രങ്ങളുടെയും മറ്റും മോൾഡ് കമ്പനി നിർമ്മിച്ച് കൊടുക്കുന്നുണ്ട്.
മനസിൽ നിന്നും മായാതെ അഗ്നി ഗോളങ്ങൾ
ഏതാനും ദിവസങ്ങൾക്ക മുൻപ് വരെ ആളും ആരവുമായി ജീവനക്കാർ രാപകലില്ലാതെ പണിയെടുത്ത ഇടമാണ് ഇപ്പോൾ വെറും ചാരമായി മാറിയത്. ഇനിയും വിശ്വസിക്കാനാവാതെ നിൽക്കുന്ന ജീവനക്കാർ പലരും സ്ഥലം സന്ദർശിച്ച മന്ത്രി കടകം പള്ളി സുരേന്ദ്രനും മേയർ വികെ പ്രശാന്തിനും മുന്നിൽ അക്ഷരാർത്ഥത്തിൽ പൊട്ടി കരയുകയായിരുന്നു.
വലിയൊരു ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിനൊപ്പം ഇനി എത്രനാൾ ജോലി ഇല്ലാതെ ജീവിക്കും എന്ന ചിന്താഭാരവും അവരെ അലട്ടുന്നുണ്ടായിരുന്നു. പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ 500 ഓളെ തൊഴിലാളികളാണ് ഇവിടെ അപകടത്തിന് തൊട്ടു മുൻപ് ഉണ്ടായിരുന്നത്. ഇവർ രക്ഷപ്പെട്ടത് അത്ഭുതത്തോടെയായിരുന്നു.
എവിടെയും വാരിവലിച്ചിട്ടിരിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളാണ് അവിടെ കാണാൻ കഴിഞ്ഞ മറ്റൊരു കാഴ്ച. എല്ലാ സ്റ്റോർ റൂമുകളിലും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിറയെ ഉണ്ടായിരുന്നു. കത്തി നശിച്ച സ്റ്റോർ റൂമിൽ നിന്നും തീ സമീപത്തെ സ്റ്റോർ റൂമിലേക്ക് പടരാതിരുന്നത് വലിയ ദുരന്തമാണൊഴുവാക്കിയത്. എവിടെയും പ്ലാസ്റ്റിക് ഉരുകി ഒഴുകി കട്ട പിടിച്ച് കിടക്കുന്നുണ്ട്. രണ്ട് കെട്ടിടങ്ങൾ പൂർണ്ണമായും നശിച്ചു. ഭിത്തികളും മേൽക്കൂരകളും തീ പിടുത്തത്തിൽ വിണ്ടു കീറി നശിച്ചു.
പ്ലാന്റിലെ ഒട്ടു മിക്ക യന്ത്രങ്ങളും നശിച്ചു പോയി. വലിയ നാശ നഷ്ട്ടമാണ് ഉണ്ടായത്്. പെട്ടെന്ന് തീപിടിക്കാവുന്നതും വൻദുരന്ത സാദ്ധ്യതയുള്ളതുമായ പെട്രോ കെമിക്കലുകളും അസംസ്കൃത വസ്തുക്കളുമെല്ലാം കമ്പനിക്കുള്ളിൽ സ്റ്റോക്ക് നിലയിലായിരുന്നു.കോടികണക്കിന് രൂപയുടെ ഉല്പന്നങ്ങൾ സംഭരിച്ച ഗോഡൗൺ ഒരാൾക്ക് കടക്കാൻ പോലും കഴിയാത്ത വിധം നിറഞ്ഞുകവിഞ്ഞ നിലയിലായിരുന്നു. രണ്ട് ദിവസം മുമ്പും ഇവിടെ തീപിടിത്തമുണ്ടായിരുന്നു.
ഒന്നു മുതൽ വീണ്ടും....
വർഷങ്ങളുടെ സ്വപ്നം അഗ്നിക്കിരയാക്കിരയായെങ്കിലും ബാക്കിയുള്ള സ്ഥലത്ത് തിങ്കളാഴ്ച തന്നെ ഉൽപാദനം പുനരാരംഭിക്കുമെന്ന് മാനേജിങ് ഡയറക്ടർ സിംസൺ. സർക്കാർ ഏജൻസികൾ തടസം നിൽക്കാതിരുന്നാൽ മാത്രം മതി. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചെറിയ തീപിടിത്തമുണ്ടായപ്പോൾ തന്നെ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും എടുത്തതാണ്. എന്നിട്ടും ദുരന്തമുണ്ടായി.
സ്ഥാപനത്തിനെതിരെ നടത്തുന്ന പല പ്രചാരണങ്ങളും തെറ്റാണ്. കൃത്യ സമയത്ത് അഗ്നിശമന സേനയെ വിവരമറിയിച്ചതിന് തെളിവുണ്ട്. കത്തി ചാമ്പലായ രണ്ടു കെട്ടിടങ്ങൾ പൂർണമായും പുനർനിർമ്മിക്കണം. 38 മുതൽ 40 കോടി വരെയാണ് നഷ്ടം കണക്കാക്കുന്നത്. പകുതിയോളം തുക ഇൻഷുറൻസ് പരിരക്ഷ വഴി കിട്ടുമെന്നാണു പ്രതീക്ഷയെന്നും സിംസൺ പറഞ്ഞു.
തൊഴിലാളികളിൽ നല്ലൊരു വിഭാഗം ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവർ തിരികെ പോയാൽ പ്രവർത്തനം ആരംഭിക്കുന്നത് നീളും. ഇതിന്റെ ടെൻഷനിലാണ് താനെന്നും സിംസൺ കൂട്ടിച്ചേർത്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍