ബൂത്തിൽ സഹായിയായി വരുന്ന ആളിന്റെ കയ്യിൽ മഷി പുരട്ടാറില്ല; സഹായിയായി വരുന്ന ആൾ ഫോം 14 എ പൂരിപ്പിച്ചും നൽകണം; പ്രിസൈഡിങ് ഓഫീസർ അത് സൂക്ഷിക്കുകയും വേണം; ആരുടെ പകരക്കാരിയായി പോയെന്ന് തെളിയിക്കാനായില്ലെങ്കിൽ ക്രിമിനൽ നടപടിയും ഉറപ്പ്; ഒരാൾ രണ്ട് തവണ ബൂത്തിൽ പ്രവേശിച്ചു എന്നതിന് സ്ഥിരീകരണമായി ജയരാജന്റെ മറുവാദം; കള്ളവോട്ട് ആരോപണത്തിൽ ചട്ടലംഘനം നടന്നാൽ റീപോളിങ് ഉറപ്പ്; കാസർഗോട്ടെ ഉണ്ണിത്താൻ പേടി സിപിഎമ്മിന് കുടുക്കാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: കള്ളവോട്ട് ആരോപണം നിഷേധിച്ച് സിപിഎം.കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ എത്തുമ്പോഴും സംശയങ്ങൾ തീരുന്നില്ല. പാർട്ടി കള്ളവോട്ട് ചെയ്യാറില്ലെന്നും പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർ കള്ളവോട്ട് ചെയ്തുവെന്ന് ആരോപിക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെയെന്നും പറയുന്നു. ചെറുതാരം ഗ്രാമപഞ്ചായത്ത് മെമ്പർ സലീന എം വി കള്ളവോട്ട് ചെയ്തുവെന്ന ആരോപണം സജീവമായതോടെയാണ് സിപിഎം പ്രതിരോധത്തിന് എത്തിയത്. പാർട്ടി അംഗം തന്നെ പിടിക്കപ്പെട്ട സാഹചര്യത്തിലാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട സംശയവും വിവാദവും തീരുന്നില്ല. ഇതിനൊപ്പം കണ്ണൂരിൽ നിന്ന് കള്ളവോട്ടിന്റെ പുതിയ വാർത്തകളും പുറത്തു വരികയാണ്. ഇതോടെ സിപിഎം പ്രതിക്കൂട്ടിലാകുന്ന തരത്തിൽ കള്ളവോട്ട് പ്രശ്‌നം ചർച്ചയാവുകയാണ്. രാജ്‌മോഹൻ ഉണ്ണിത്തൻ ്പ്രചരണത്തിൽ വലിയ മുന്നേറ്റം കാസർഗോഡുണ്ടാക്കി. ഇതോടെയാണ് സിപിഎം വ്യാപകമായി കാസർഗോട്ട് കള്ളവോട്ട് ചെയ്തതെന്നാണ് ആരോപണം.
കാസർകോട്, കണ്ണൂർ ജില്ലകളിൽ കള്ളവോട്ട് നടന്നെന്നു തെളിഞ്ഞാൽ ആ ബൂത്തുകളിൽ റീ പോളിങ് നടത്തേണ്ടി വരും. കള്ളവോട്ട് ചെയ്തവർക്കും പോളിങ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ കക്ഷികളുടെ ബൂത്ത് ഏജന്റുമാർക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ചു ക്രിമിനൽ കേസ് എടുക്കും. പരാതി ലഭിച്ച സാഹചര്യത്തിൽ വരണാധികാരികളായ കലക്ടർമാരോടു സിസിടിവി ദൃശ്യങ്ങൾ സഹിതമുള്ള അടിയന്തര റിപ്പോർട്ട് നൽകാൻ ചീഫ് ഇലക്ടറൽ ഓഫിസർ (സിഇഒ) ടിക്കാറാം മീണ നിർദ്ദേശം നൽകി. മണ്ഡലങ്ങളുടെ ചുമതലയുള്ള എആർഒമാരോടും റിപ്പോർട്ട് ചോദിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ നിർണ്ണായകമാകും. റിപ്പോർട്ടും വിഡിയോ ദൃശ്യങ്ങളും പരിശോധിച്ച ശേഷം പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയാൽ സിഇഒയുടെ ശുപാർശയോടെ ഫയൽ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു വിടും. തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും റീപോളിങ്ങും ക്രിമിനൽ കേസും അടക്കമുള്ള നടപടികൾ. ഇതിനുള്ള സാധ്യത കമ്മീഷൻ തള്ളിക്കളയുന്നുമില്ല. ഈ സാഹചര്യത്തിലാണ് പ്രതിരോധം തീർത്ത് സിപിഎം എത്തുന്നത്. കണ്ണൂരും സിപിഎം പരാജയ ഭീതിയിലാണ്. ഈ സാഹചര്യത്തിലാണ് കെ സുധാകരൻ കാസർഗോട്ടേയും കണ്ണൂരിലേയും വിവരങ്ങൾ തെളിവ് സഹിതം പുറത്തു വിട്ടത്.
കള്ള വോട്ട് തെളിഞ്ഞാൽ ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, കള്ളവോട്ട് ചെയ്തു തിരഞ്ഞെടുപ്പ്് അട്ടിമറിക്കാൻ ശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്താണു കേസ് രജിസ്റ്റർ ചെയ്യുക. കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ തടവും പിഴയും ലഭിക്കാം. കള്ളവോട്ട് ചെയ്യാൻ സഹായിച്ചുവെന്നു കണ്ടെത്തിയാൽ ബൂത്തിന്റെ ചുമതലയുള്ള പ്രിസൈഡിങ് ഓഫിസർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല അച്ചടക്ക നടപടിയും ഉണ്ടാകും. പഞ്ചായത്ത് അംഗമായതു കൊണ്ട് അവർക്ക് അയോഗ്യതയും വരും. അങ്ങനെ സിപിഎമ്മിനെ ആകെ വെട്ടിലാക്കുന്നതാണ് ഈ തീരുമാനം. ഇന്നലെ ഈ വിഷയം പല ചാനലുകളും രാത്രി ചർച്ചയ്ക്ക് വിഷയമായിരുന്നു. എന്നാൽ സിപിഎം നേതാക്കളാരും ചർച്ചയുമായി സഹകരിച്ചില്ല. പാർട്ടി വെട്ടിലാകുന്ന പ്രശ്‌നമായതുകൊണ്ടാണ് ഇത്. സിപിഎം വലിയ പ്രതിസന്ധയിൽ പെട്ടതിന് തെളിവാണ് ഇതെന്നാണ് സൂചന.
പ്രതിനിധികൾ കള്ളവോട്ട് ചെയ്‌തെന്നു തെളിഞ്ഞാൽ അയോഗ്യരാക്കും. കള്ളവോട്ട്് സംബന്ധിച്ചു കൂടുതൽ പരാതികൾ ലഭിച്ചാൽ കമ്മിഷൻ പരിശോധിക്കുമെന്നു മീണ പറഞ്ഞു. കണ്ണൂരിൽ വ്യാപക കള്ളവോട്ടിനു സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണു 1800 സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണു പരാതി. ശക്തമായ നടപടി സ്വീകരിക്കുമെന്നും മീണ പറഞ്ഞു. കാസർകോട് മണ്ഡലത്തിൽ ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ വിവിധ ബൂത്തുകളിലായി 6 പേർ കള്ളവോട്ട്് ചെയ്യുന്ന ദൃശ്യങ്ങളടങ്ങിയ പരാതിയാണു യുഡിഎഫും കോൺഗ്രസും തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയത്. സിപിഎമ്മിന്റെ ഉറച്ച കോട്ടയാണ് കാസർഗോഡ് മണ്ഡലം. ഇവിടെ കോൺഗ്രസിനായി രാജ്‌മോഹൻ ഉണ്ണിത്താൻ വലിയ മുന്നേറ്റം നടത്തി. ഇതോടെയാണ് ജയമുറപ്പാക്കാൻ സിപിഎം കള്ളവോട്ടുമായി എത്തിയതെന്നാണ് ഉയരുന്ന ആരോപണം.
ഫോം 14 എ നിർണ്ണായകമാകും
കള്ള വോട്ട് സിപിഎം ന്യായീകരണം വിചിത്രവും വിഡ്ഢിത്തരവുമാണെന്ന് ബിജെപി ആരോപിക്കുന്നു. ഒരു ബൂത്തിൽ സഹായിയായി വരുന്ന ആളിന്റെ കയ്യിൽ മഷി പുരട്ടാറില്ല. മാത്രല്ല സഹായിയായി വരുന്ന ആൾ ഫോം 14 എ പൂരിപ്പിച്ച് നൽകണം ,പ്രിസൈഡിങ് ഓഫീസർ അത് സൂക്ഷിക്കുകയും വേണം, എംവി ജയരാജന്റെ ന്യായികരണം കുരുക്ക് കൂട്ടുകയേ ഉള്ളു. മാത്രമല്ല ആരുടെ പകരക്കാരിയായാണ് പോയത് എന്ന് തെളിയിക്കേണ്ടി വരും. ഈ പ്രസ്താവനയിലൂടെ ബൂത്തിൽ പ്രവേശിച്ചു എന്ന കാര്യം ഉറപ്പായി-എന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി ജെ ആർ പത്മകുമാർ ഫെയ്‌സ് ബുക്കിൽ കുറിച്ചത്. കോൺഗ്രസാണ് ആരോപണം ഉന്നയിച്ചതെങ്കിലും ബിജെപിയും വിഷയം ഏറ്റെടുക്കും. സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് ഇത്.
നേരത്തെ ആറ്റിങ്ങൽ മണ്ഡലത്തിൽ കള്ളവോട്ടിന് ലക്ഷ്യമിട്ട് വോട്ടർ പട്ടികയിൽ ചേർത്ത ഒരു ലക്ഷത്തോളം വോട്ടിന്റെ കഥ പുറത്തു വന്നിരുന്നു. സമാനമായ കള്ളക്കളി എല്ലായിടത്തും നടന്നുവെന്നാണ് ആരോപണത്തിലൂടെ ചർച്ചയാക്കാൻ ഉദ്ദേശിക്കുന്നത്. ബിഎൽഒമാരുടേയും മറ്റും സഹായത്തോടെ സിപിഎം വോട്ടെടുപ്പ് അട്ടിമറിച്ചുവെന്നതാണ് ആരോപണം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാസർകോട്, കണ്ണൂർ ജില്ലകളിൽ വ്യാപകമായി കള്ളവോട്ടു നടന്നെന്ന ആരോപണത്തെ സാധൂകരിക്കുന്ന ദൃശ്യങ്ങൾ പുറത്തായതാണ് സിപിഎമ്മിനെ വെട്ടിലാക്കിയത്.
കല്യാശേരി നിയമസഭാ മണ്ഡലം കാസർകോട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. ഇവിടെ ചെറുതാഴം പഞ്ചായത്തിലെ പിലാത്തറ എയുപി സ്‌കൂൾ 19ാം നമ്പർ ബൂത്തിൽ ഒരു സ്ത്രീ 2 തവണ വോട്ടു ചെയ്യുന്നതിന്റെയും മറ്റു ബൂത്തുകളിലെ വോട്ടർമാരായ സിപിഎം പഞ്ചായത്തംഗവും മുൻ പഞ്ചായത്തംഗവും സിപിഎം പ്രാദേശിക നേതാവും വോട്ടു ചെയ്യുന്നതിന്റെയും ദൃശ്യങ്ങളുണ്ട്. ഈ ബൂത്തിൽ 40 മിനിറ്റിനിടയിൽ 6 കള്ളവോട്ടുകൾ ചെയ്‌തെന്നാണ് ആരോപണം.
വെബ്കാസ്റ്റിങ് വിഡിയോ കുടുക്കാകും
പോളിങ് ബൂത്തുകളിൽ നിന്ന് വെബ്കാസ്റ്റിങ് സംവിധാനത്തിലൂടെ തത്സമയം ചിത്രീകരിച്ച വിഡിയോ ദൃശ്യങ്ങൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിൽ സൂക്ഷിക്കുകയാണു പതിവ്. ഏതെങ്കിലും തരത്തിലുള്ള ചട്ടലംഘനങ്ങൾ ഉന്നയിച്ചാൽ വിഡിയോ വീണ്ടും പരിശോധിക്കും. കേസുകൾ കോടതിയിലെത്തുന്ന സന്ദർഭങ്ങളിൽ വിഡിയോ നിർണായകമാണ്. സംസ്ഥാനത്ത് 3621 ബൂത്തുകളിലാണ് ഇത്തവണ വെബ്കാസ്റ്റ് സംവിധാനം ഉപയോഗിച്ചത്. ഇത് അതീവ നിർണ്ണായകമായി മാറും. ഇതിനിടെയാണ് പഞ്ചായത്തംഗം മറ്റൊരു ബൂത്തിൽ വോട്ട് ചെയ്തത് വോട്ട് ഓപ്പൺ വോട്ടാണെന്ന ആരോപണവുമായി സിപിഎം എത്തുന്നത്. കാസർകോട് മണ്ഡലത്തിൽ കള്ളവോട്ടു നടന്നതായി ആരോപിച്ചു കോൺഗ്രസ് പുറത്തു വിട്ടത് തിരഞ്ഞെടുപ്പ് കമ്മിഷൻ റെക്കോർഡ് ചെയ്ത ദൃശ്യങ്ങളാണ്. കണ്ണൂരിലെ ഭൂരിപക്ഷം ബൂത്തുകളിലും കമ്മിഷൻ ക്യാമറ സ്ഥാപിച്ചിരുന്നു. ചില ബൂത്തുകളിൽ കള്ളവോട്ട് ചെയ്തതായി കോൺഗ്രസ് പ്രവർത്തകർ പരാതിപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ദൃശ്യങ്ങൾ പുറത്തുവന്നത്.
കള്ളവോട്ട് ചെയ്‌തെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. സ്വന്തം വോട്ട് ചെയ്തതിനൊപ്പം പരസഹായമില്ലാതെ വോട്ട് ചെയ്യാൻ കഴിയാത്തവരെ സഹായിക്കുകയായിരുന്നു അവർ. പ്രിസൈഡിങ് ഓഫീസറുടെ അനുവാദത്തോടെയാണ് വോട്ട് ചെയ്തത്. ആരോപണത്തിൽ പാർട്ടി ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. 'ചെറുതാരം ഗ്രാമപഞ്ചായത്ത് മെമ്പർ സലീന എം വി കല്യാശേരി മണ്ഡലത്തിലെ 17ാം നമ്പർ ബൂത്തിൽ 822ാം നമ്പർ വോട്ടറാണ്. സ്വന്തം വോട്ട് ചെയ്യുകയും കൂടാതെ 19 ാം നമ്പർ ബൂത്തിലെ 29 ാം വോട്ടറായ നഫീസയുടെ സഹായിയായി ഓപ്പൺ വോട്ട് ചെയ്യുകയുമാണ് ചെയ്തത്. സലീനയുടെ ഇടത് കൈയിലും വലത് കൈയിലും മഷിയടയാളം കാണാൻ കഴിയും. ഇത് വ്യക്തമാക്കുന്നത് നിയമാനുസൃതമായ വോട്ടാണ് ചെയ്തിരിക്കുന്നത് എന്നാണ്.'- എം വിജയരാജൻ പറയുന്നു
കാസർകോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ പല സ്ഥലങ്ങളിൽ നിന്നും ഇത്തരത്തിൽ ദൃശ്യങ്ങൾ ശേഖരിച്ചതായാണ് വിവരം. മണ്ഡലത്തിലെ സംശയമുള്ള എല്ലാ ബൂത്തുകളിൽ നിന്നും ദൃശ്യങ്ങൾ ശേഖരിച്ചതിനു ശേഷം മാത്രം വ്യക്തമായ തെളിവുകളുടെ പിൻബലത്തോടെ സിപിഎമ്മിനെതിരെ പരാതി നൽകാനാണു കോൺഗ്രസ് നീക്കം.
നടന്നത് വ്യാപക കള്ളവോട്ട്
കാസർകോട് മണ്ഡലത്തിൽ ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ പിലാത്തറ, തൃക്കരിപ്പൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽ വ്യാപകമായി കള്ളവോട്ട് നടന്നതായി കോൺഗ്രസ് ആരോപിക്കുന്നു. തിരഞ്ഞെടുപ്പിന്റെ അന്നേദിവസം രാത്രി പല പ്രദേശങ്ങളിലും വ്യാപകമായി മഴ പെയ്തിരുന്നു. തൊട്ടുപിന്നാലെ വൈദ്യുതി ബന്ധം തടസപ്പെടുകയും ചെയ്തു. എന്നാൽ ബോധപൂർവ്വം വൈദ്യുതിബന്ധം പുനഃസ്ഥാപിപ്പിക്കുന്നതു വൈകിച്ച് ഇതിന്റെ മറവിൽ കള്ളവോട്ടു നടന്നതായി കോൺഗ്രസ് ആരോപിക്കുന്നു.
പിലാത്തറ എയുപി സ്‌കൂളിലെ 19-ാം ബൂത്തിലെ 774-ാം വോട്ടറായ പത്മിനി രണ്ടു തവണ വോട്ടു ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ആദ്യം വോട്ടു ചെയ്തശേഷം വിരലിൽപുരട്ടിയ മഷി ഉടൻ തലയിൽ തുടച്ചു മായ്ക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ഈ സമയം പോളിങ് ബൂത്തിന്റെ വാതിൽ അടച്ചിരിക്കുന്നതായും ദൃശ്യങ്ങളിൽ കാണാം. 17-ാം ബൂത്തിൽ വോട്ടുള്ള ചെറുതാഴം ഗ്രാമപഞ്ചായത്ത് 16-ാം വാർഡംഗം എംപി. സലീന 19-ാം ബൂത്തിൽ വോട്ടുചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. സലീനയ്ക്കു സിപിഎം ബൂത്ത് ഏജന്റ് തിരിച്ചറിയിൽ കാർഡ് കൈമാറുന്നതും, വോട്ടു ചെയ്തശേഷം മടക്കി നൽകുന്നതും വ്യക്തമായി കാണാം.
24-ാം ബൂത്തിലെ വോട്ടറായ ചെറുതാഴം മുൻ പഞ്ചായത്ത് അംഗം കെ.പി. സുമയ്യയും 19-ാം ബൂത്തിൽ വോട്ടുചെയ്യുന്നു. വോട്ടറല്ലാത്തവരും ബൂത്തിനുള്ളിൽ പ്രവേശിച്ചതിന്റെ തെളിവും ദൃശ്യങ്ങളിലുണ്ട്. തൃക്കരിപ്പൂർ 48-ാം ബൂത്തിലും പയ്യന്നൂർ 136-ാം ബൂത്തിലും കള്ളവോട്ട് നടന്നതിന്റെ തെളിവുകളും കോൺഗ്രസ് പുറത്തുവിട്ടു.
ടെൻഡേഡ് വോട്ടിനും അവസരം ഇല്ല
പിലാത്തറ സിഎം നഗറിലെ കെ.ജെ. ഷാലറ്റ്. ആ അനുഭവം ഷാലറ്റിനും വോട്ട് ചെയ്യാനായില്ല. 'കണ്ണൂരിൽ നിന്നു പിലാത്തറയിലേക്കു താമസം മാറിയതിനു ശേഷമുള്ള ആദ്യ വോട്ടായിരുന്നു ഇത്തവണത്തേത്. വോട്ടെടുപ്പ് ദിവസം വൈകിട്ട് 4.45 നാണ് ബൂത്തിലെത്തിയത്. അര മണിക്കൂറോളം വരിനിന്ന ശേഷം തിരിച്ചറിയൽ രേഖയും സ്ലിപ്പുമായി ബൂത്തിൽ കയറി. ക്രമനമ്പർ പറഞ്ഞപ്പോൾ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തിയതായി കാണുന്നെന്ന് പോളിങ് ഓഫിസർ പറഞ്ഞു. ഒടുവിൽ എനിക്ക് വോട്ടു രേഖപ്പെടുത്താതെ മടങ്ങേണ്ടി വന്നു
സ്വന്തം വോട്ട് മറ്റാരെങ്കിലും ചെയ്‌തെന്ന വോട്ടറുടെ പരാതി സത്യമാണെന്നു ബോധ്യപ്പെട്ടാൽ പ്രിസൈഡിങ് ഓഫിസർ അവർക്ക് ടെൻഡേഡ് ബാലറ്റ് പേപ്പർ വഴി വോട്ട് ചെയ്യാനുള്ള സൗകര്യം നൽകണമെന്നാണു ചട്ടം. ഈ വോട്ട്, യന്ത്രത്തിൽ രേഖപ്പെടുത്തില്ല. ചെറിയ ഭൂരിപക്ഷത്തിൽ സ്ഥാനാർത്ഥികൾ വിജയിക്കുന്ന സഹചര്യമുണ്ടായാൽ ടെൻഡേഡ് ബാലറ്റുകൾ പരിശോധനയ്ക്കായി കോടതിയിൽ ഹാജരാക്കും. എന്നാൽ, ഇങ്ങനെ ഒരവസരത്തെക്കുറിച്ച് ഉദ്യോഗസ്ഥർ അറിയിച്ചില്ല.
ബൂത്ത് പിടിച്ചെടുക്കലും
പിലാത്തറ എയുപി സ്‌കൂളിലെ യുഡിഎഫ് പോളിങ് ഏജന്റ് പി.വി.സഹദ് മുട്ടം പറയുന്നുത് ഗുരുതരമായ വിഷയങ്ങളാണ്. ബൂത്ത് പിടിച്ചെടുക്കലും നടന്നുവെന്നാണ് പറയുന്നത്. 'വോട്ടെടുപ്പ് തുടങ്ങിയപ്പോൾ തന്നെ സിപിഎം പ്രവർത്തകർ ബൂത്ത് കയ്യേറിയ അവസ്ഥയായി. ബൂത്തിൽ വോട്ടില്ലാത്ത സിപിഎം പ്രവർത്തകർ ഇടയ്ക്കിടെ എത്തുന്നതു ചോദ്യം ചെയ്‌തെങ്കിലും ഉദ്യോഗസ്ഥരോ പൊലീസോ ശ്രദ്ധിച്ചില്ല. പരാതി പറഞ്ഞതോടെ സിപിഎം പ്രവർത്തകർ ഭീഷണി തുടങ്ങി. ഒടുവിൽ രാവിലെ 11ന് ബൂത്തിൽ നിന്ന് ഇറങ്ങേണ്ടി വന്നു. ഈ സ്‌കൂളിലെ തന്നെ മറ്റൊരു ബൂത്തിലെ യുഡിഎഫ് ഏജന്റിനെ ആക്രമിക്കുകയും വോട്ടർ പട്ടിക പിടിച്ചുവാങ്ങുകയും ചെയ്തിരുന്നു'.-സഹദ് വിശദീകരിക്കുന്നു
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍