എസ്എസ്എൽസി കഴിഞ്ഞാൽ നൽകുന്നത് 60000 രൂപ വരെ വിദ്യാധന സഹായം! സ്കോളർഷിപ്പ് സരോജിനി ദാമോദരൻ ഫൗണ്ടേഷൻ വക; ലിങ്കും അപേക്ഷിക്കേണ്ടതിന്റെ വിശദാംശങ്ങളും ഇല്ലാതെയുള്ള സോഷ്യൽ മീഡിയാ അറിയിപ്പിൽ ഉള്ളത് മന്ത്രി സി.രവീന്ദ്രനാഥിന്റെ ചിത്രവും; ലിങ്ക് കണ്ടെത്തി അപേക്ഷ അയച്ചവർക്കും സംശയമായി; കേന്ദ്ര-സംസ്ഥാന സർക്കാരുമായി ഒരു ബന്ധവുമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്; വാർത്തയുടെ വിശദാംശങ്ങൾ ഫാക്റ്റ്ചെക്കിന് അയച്ചെന്നു വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: എസ്എസ്എൽസി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് 60000 രൂപ വരെ വിദ്യാധനസഹായം ലഭിക്കുന്ന പദ്ധതി. അറിയിപ്പിൽ കാണിച്ചിരിക്കുന്ന ചിത്രത്തിൽ ഉള്ളത് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ ചിത്രവും. സംസ്ഥാന സർക്കാരിന്റെ എന്ന രീതിയിൽ തെറ്റിധാരണജനകമായ വിധത്തിലുള്ള ഈ സ്കോളർഷിപ്പ് പദ്ധതിക്ക് പക്ഷെ കേന്ദ്ര-സംസ്ഥാന സർക്കാരുമായി ഒരു ഒരു ബന്ധവുമില്ല. സരോജിനി ദാമോദരൻ എന്ന ഫൗണ്ടേഷന്റെ സ്കോളർഷിപ്പ് പദ്ധതിയാണ് ഇത്. സോഷ്യൽ മീഡിയ വഴിയുള്ള അറിയിപ്പിൽ ഉപയോഗിച്ചിരിക്കുന്നത് വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥിന്റെ ചിത്രമായതിനാൽ പല രക്ഷിതാക്കളും ഇത് കേന്ദ്രത്തിന്റെയോ സംസ്ഥാന സർക്കാരിന്റെയോ പദ്ധതിയാണ് എന്നാണ് ധരിച്ചിരിക്കുന്നത്.
60000 രൂപ വരെ ലഭിക്കും എന്ന് പറയുന്ന പദ്ധതിയിൽ അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം മുപ്പത് ആണെന്നും പറയുന്നുണ്ട്. രക്ഷിതാക്കളിൽ പലരും ഇവർ പറഞ്ഞ രീതിയിൽ അപേക്ഷ അയച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ അല്ലെങ്കിൽ കേന്ദ്രസർക്കാർ പദ്ധതി എന്നാണ് ഇവരിൽ പലരും ധരിച്ചിരിക്കുന്നത്. സംശയം തോന്നി പലരും മറുനാടൻ ഓഫീസിലേക്ക് വിളിക്കുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാരിനു ഈ രീതിയിൽ പദ്ധതിയുണ്ടോ എന്നാണ് പലർക്കും അറിയേണ്ടിയിരുന്നത്. ഈ പറഞ്ഞ വാർത്തയിൽ തന്നെ ലിങ്കും എങ്ങിനെ അപേക്ഷിക്കാം എന്നും പറയുന്നുമില്ല. ഇത് മനസിലാക്കിയാണ് പലരും സംശയ നിവൃത്തി തേടി വിളിച്ചത്. വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥിന്റെ ഓഫീസിന്റെ ശ്രദ്ധയിൽ ഈ അറിയിപ്പ് പെട്ടിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട സ്കോളർഷിപ്പ് അല്ല ഇത് എന്നാണ് മറുനാടനെ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചത്. സ്കോളർഷിപ്പ് വാർത്ത ഫാക്റ്റ് ചെക്കിന് വേണ്ടി അയച്ചു നൽകിയതായും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അപേക്ഷിക്കേണ്ട ലിങ്കും എങ്ങനെ അപേക്ഷിക്കണം എന്നും പറയാത്ത അറിയിപ്പിൽ ഈ സ്കോളർഷിപ്പ് പദ്ധതിയെക്കുറിച്ച് പറയുന്നത് ഇങ്ങനെ:
10 കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്ന ഒരു സ്കോളർഷിപ്പാണ് വിദ്യാധൻ സ്കോളർഷിപ്പ്. ഇത് നൽകുന്നത് സരോജിനി ദാമോദരൻ ഫൗണ്ടേഷനാണ് ഈ സ്കോളർഷിപ്പ്. നമ്മുടെ സംസ്ഥാനത്തിലുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. 2020 മാർച്ചിൽ എസ് എസ് എൽ സി കഴിഞ്ഞ വിദ്യാർത്ഥികൾക്കാണ് ഇതിന് അപേക്ഷിക്കാൻ സാധിക്കുക. ഇത് ലഭിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നോക്കാം. 2020 മാർച്ചിൽ എസ് എസ് എൽ സി പരീക്ഷ എഴുതിയ കുട്ടികൾക്ക് ഒന്നുകിൽ എല്ലാ വിഷയത്തിലും അ ഗ്രേഡോ അ + ഓ ഉണ്ടായിരിക്കണം. കൂടാതെ അപേക്ഷകന്റെ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. ഈ രണ്ട് കാര്യങ്ങൾ നോക്കിയാണ് വിദ്യാർത്ഥികളെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തുക. ശേഷം ഓൺലൈൻ ഇന്റർവ്യൂയോ എഴുത്തുപരീക്ഷയോ നടത്തുന്നതാണ്. പിന്നീട് ഇതിൽ വിജയിച്ച കുട്ടികളെ ഈ എല്ലാ കാര്യങ്ങളും നോക്കി തിരഞ്ഞെടുക്കുന്നതായിരിക്കും.
ഇങ്ങനെ തിരഞ്ഞെടുത്തു വിദ്യാർത്ഥികൾക്ക് കിട്ടി കഴിഞ്ഞാൽ അവരെ വിദ്യാധൻ സ്കോളർഷിപ്പ് പരിധിയിൽ വരുത്തുന്നതാണ്. ഇതിൽ അപേക്ഷ സമർപ്പിക്കാൻ എല്ലാ വിഭാഗത്തിലുള്ളവർക്കും സാധിക്കും. പ്രത്യേക മതവിഭാഗങ്ങൾ എന്ന പ്രത്യേകത ഈ സ്കോളർഷിപ്പിന് നല്ല. എസ് സി, എസ് ടി, ഒബിസി, ജനറൽ കാറ്റിഗറി എന്നൊന്നും ഇല്ല. ഈ അപേക്ഷയുടെ കൂടെ വയ്ക്കേണ്ട രേഖകൾ എന്തൊക്കെയാണെന്ന് വച്ചാൽ, എസ് എസ് എൽ സി ബുക്കിന്റെ പകർപ്പോ അല്ലെങ്കിൽ മാർക്ക് ലിസ്റ്റിന്റെ സ്കാൻ ചെയ്ത കോപ്പിയോ ഉണ്ടാവണം. പിന്നെ പാസ്പോർട്ട് സൈസ് ഫോട്ടോ, വരുമാന സർട്ടിഫിക്കറ്റ് സ്കാൻ ചെയ്തതും വയ്ക്കണം. കൂടാതെ വിദ്യാർത്ഥികൾ നിർബന്ധമായും ഒരു ഇ-മെയിൽ ഐഡി ഉണ്ടാക്കി വയ്ക്കാൻ ശ്രമിക്കുക. കൂടാതെ വിദ്യാർത്ഥിയുടെ മൊബൈൽ നമ്പർ അപേക്ഷയിൽ നിർബന്ധമായും വയ്ക്കുക. കാരണം നിങ്ങൾക്ക് വേണ്ടുന്ന വിവരങ്ങൾ വരുന്നത് ഈ ഫോൺ നമ്പർ വഴിയായിരിക്കും. വിദ്യാർത്ഥിക്ക് അക്ഷയ കേന്ദ്രം വഴിയോ, അല്ലെങ്കിൽ സ്വന്തമായി ചെയ്യാവുന്നതുമാണ്.
ഇതിൽ ആദ്യ 2വർഷങ്ങളായ പ്ലസ് വൺ, പ്ലസ്ടു കാലയളവിൽ ലഭിക്കുന്നത് 6000 രൂപയും തുടർന്ന് പഠന നിലവാരം നോക്കി 10,000 മുതൽ 60,000 വരെ പിന്നീട് ലഭിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള വിഷയം എടുത്ത് പഠിക്കാവുന്നതാണ്. എല്ലാവിധ സഹായങ്ങളും നൽകി വിദ്യാസമ്പന്നരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് മൂലം പഠനം നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെയൊരു പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ ഈ പദ്ധതി വഴി കണക്കാക്കുന്നത്. എന്നാൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി സെപ്റ്റംബർ 30 ആണ്.
അതു കൊണ്ട് അർഹരായവർ പെട്ടെന്ന് തന്നെ അപേക്ഷ സമർപ്പിക്കാൻ ശ്രമിക്കുക. അറിയാതെ ഒരു കുട്ടിക്കും കിട്ടാതാവരുത്. അതു കൊണ്ട് പരമാവധി എല്ലാവരിലും എത്തിക്കാൻ ശ്രമിക്കുക. അപേക്ഷ സമർപ്പിക്കുന്നവർക്ക് ഇത് ലഭിക്കട്ടെ. എന്നാണ് ഇതുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ വാർത്തയിൽ പറയുന്നത്. അറിയിപ്പിൽ ലിങ്ക് പറയാത്തതിനാൽ വിലാസം തിരഞ്ഞു പിടിച്ചാണ് അപേക്ഷകർ സമർപ്പിച്ചത്. ഇങ്ങനെ അപേക്ഷ സമർപ്പിച്ചവർക്ക് സംശയവുമായി. ഇതാണ് പദ്ധതി സത്യം തന്നെയോ പണം ലഭിക്കുമോ എന്നറിയാൻ മറുനാടൻ അടക്കമുള്ള വാർത്താ മാധ്യമങ്ങളിൽ രക്ഷിതാക്കൾ ബന്ധപ്പെട്ടത്. അതിനു വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് മറുനാടന് നൽകുന്ന വിശദീകരണം ഇങ്ങനെ:
വാർത്ത ഫാക്റ്റ് ചെക്കിന് അയച്ചെന്നു വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ്:
60000 രൂപ വരെ വിദ്യാധനസഹായം ലഭിക്കുന്ന പദ്ധതിയുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ബന്ധമില്ല. ഇതിനു എന്തായാലും കേരള സർക്കാരുമായി ഒരു ബന്ധവുമില്ല. കേരള സർക്കാർ അങ്ങനെ നൽകുന്നുവെങ്കിൽ അത് ഉത്തരവായി ഇറങ്ങും. വിദ്യാഭ്യാസവകുപ്പ് ഈ രീതിയിൽ ഒരു സ്കോളർഷിപ്പ് നൽകുന്നില്ല. ഇത് വ്യാപകമായി പ്രചരിപ്പിക്കുന്നതിനാൽ ഈ വാർത്ത ഫാക്റ്റ് ചെക്ക് ചെയ്യാൻ നൽകിയിട്ടുണ്ട്. ഇത് എവിടെ നിന്ന് ആര് പ്രചരിപ്പിക്കുന്നു എന്നറിയാനാണ് ശ്രമിക്കുന്നത്. നേരത്തെ പതിനായിരം രൂപ സഹായം എന്നാണ് പറഞ്ഞത്. ആളുകൾ അക്ഷയ സെന്ററുകളിൽ ചെന്നു. പല പരാതിയും ഈ പദ്ധതിയുടെ പേരിൽ വന്നു. അതിപ്പോൾ നിന്നു. അതിനു പകരമാണ് ഇപ്പോൾ 60000 രൂപ വരെ വിദ്യാധനസഹായം എന്ന അറിയിപ്പ് ആരൊക്കെയോ പ്രചരിപ്പിക്കുന്നത്. ഈ അറിയിപ്പുമായി ബന്ധപ്പെട്ടു കാര്യങ്ങൾ അറിയാനാണ് ശ്രമിക്കുന്നത്-വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്