ജീവിതപങ്കാളി വേറെ വിവാഹം കഴിച്ചപ്പോൾ ഒരേക്കർ സ്ഥലവും വീടും തട്ടിയെടുക്കാൻ സംഘടിപ്പിച്ചത് 'അസൽ' മരണ സർട്ടിഫിക്കറ്റ്; വ്യാജ മരണസർട്ടിഫിക്കറ്റ് ഭാര്യാ സഹോദരിക്ക് സംഘടിപ്പിച്ച് നൽകിയത് ചുനക്കര സിപിഎം ലോക്കൽ സെക്രട്ടറി; ലോണിനായി കാനറാ ബാങ്കിനെ സമീപിച്ചപ്പോൾ അന്വേഷണത്തിൽ വെളിച്ചത്ത് വന്നത് 'പരേത'നായ ജോസ് മാർട്ടിൻ; കള്ളി പൊളിഞ്ഞപ്പോൾ ലോക്കൽ സെക്രട്ടറിയെ നീക്കി പാർട്ടി; ക്രിമിനൽ കേസ് ചാർജ് ചെയ്തിട്ടും ജി.സുധാകരന്റെ വിശ്വസ്തനെ തൊടാൻ മടിച്ച് പൊലീസും
എം മനോജ് കുമാർ
ആലപ്പുഴ: ഭാര്യാ സഹോദരിക്ക് വേണ്ടി വേണ്ടി വ്യാജരേഖ ചമച്ചതിന് സിപിഎം ചുനക്കര ലോക്കൽ സെക്രട്ടറിക്ക് സ്ഥാനം നഷ്ടമായ പ്രശ്നം ആലപ്പുഴ സിപിഎമ്മിൽ പുകയുന്നു. വ്യാജമരണസർട്ടിഫിക്കറ്റ് ചമയ്ക്കുകയും സ്വത്ത് തട്ടിയെടുക്കാൻ നീക്കവും നടത്തിയത് വിവാദമായപ്പോൾ മുഖം രക്ഷിക്കാൻ ലോക്കൽ സെക്രട്ടറി ഗോപകുമാറിനെ സിപിഎം പുറത്താക്കുകയും പാർട്ടി അംഗത്വം സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സഹോദരീ ഭർത്താവായി കഴിഞ്ഞ ജോസ് മാർട്ടിന്റെ വ്യാജ മരണസർട്ടിഫിക്കറ്റ് തയ്യാറാക്കി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചതിന് ക്രിമിനൽ കേസ് നേരിടുന്ന മുൻ ലോക്കൽ സെക്രട്ടറിയെ അറസ്റ്റിൽ നിന്നും രക്ഷിക്കാൻ മന്ത്രി തല നീക്കവും ശക്തമാണ്. മന്ത്രി ജി.സുധാകരന്റെ വിശ്വസ്തനാണ് ഇപ്പോൾ കേസും അറസ്റ്റും നേരിടുന്ന ഗോപകുമാർ. അതുകൊണ്ട് തന്നെ നൂറനാട് പൊലീസ് കേസിൽ അന്വേഷണം തുടരുന്നുണ്ടെങ്കിലും ഗോപകുമാറിന്റെയും കേസിൽ ഉൾപ്പെട്ട ഭാര്യാ സഹോദരി അജിത ഉൾപ്പെടെയുള്ളവരുടെ അറസ്റ്റിൽ നിന്നും വിട്ടു നിൽക്കുകയാണ്.
സിപിഎം പാർട്ടി ഗ്രാമമായി അറിയപ്പെടുന്ന ചുനക്കരയിൽ ഗോപകുമാർ പ്രശ്നം വലിയ ഭൂകമ്പമാണ് പാർട്ടിക്കുള്ളിൽ സൃഷ്ടിക്കുന്നത്. ഗോപകുമാറിനെതിരെ പാർട്ടി നടപടി വന്നതിൽ അതൃപ്തിയുള്ള വിഭാഗമാണ് പ്രശ്നം സിപിഎമ്മിനുള്ളിൽ ആളിക്കത്തിക്കുന്നത്. മന്ത്രി ജി.സുധാകരന്റെ വിശ്വസ്തനെ തൊട്ടാൽ കളി മാറും എന്നുള്ളതുകൊണ്ട് അറസ്റ്റിൽ നിന്നും നൂറനാട് പൊലീസും വിട്ടു നിൽക്കുകയാണ്. ചുനക്കരയിൽ ഏറ്റവും സ്വാധീന ശക്തിയുള്ള സിപിഎം നേതാവാണ് ഗോപകുമാർ. ആരു വിചാരിച്ചാൽ നടന്നില്ലെങ്കിലും ഗോപൻ വിചാരിച്ചാൽ അത് നടന്നിരിക്കും എന്ന് പാർട്ടിയും ജനങ്ങളും വിശ്വസിക്കുന്ന നേതാവ് കൂടിയാണ് ഗോപകുമാർ. അതുകൊണ്ട് തന്നെയാണ് വ്യാജ മരണ സർട്ടിഫിക്കറ്റ് പ്രശ്നത്തിൽ ചുനക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി നേരിട്ട് പരാതി നൽകിയിട്ടും ഗോപനെ തൊടാൻ തയ്യാറാകാതെ പൊലീസും ഒളിച്ചു കളി തുടരുന്നത്. അജിതകുമാരി, പഞ്ചായത്ത് മുൻസെക്രട്ടറി റീത്ത പവിത്രൻ, ചുനക്കര പഞ്ചായത്തംഗം വി.ആർ.രാജേഷ്, ഗോപകുമാർ എന്നിവർക്കെതിരേ ജോസ് മാർട്ടിൻ നൽകിയപരാതിയും ഇതേ സ്റ്റെഷനിലുണ്ട്.
പാർട്ടി ഗ്രാമമായ ചുനക്കരയിലെ ഏറ്റവും ശക്തനായ സിപിഎം നേതാവാണ് ഇപ്പോൾ പാർട്ടി നടപടിയും കേസും നേരിടുന്ന ഗോപകുമാർ. അതുകൊണ്ട് തന്നെ ഗോപകുമാറിനെതിരെ പാർട്ടി നടപടി വന്ന പ്രശ്നം സിപിഎമ്മിൽ പുകയുകയാണ്. ഗോപകുമാറിന് എതിരെ നടപടി തീരുമാനിക്കാൻ ചേർന്ന ചുനക്കര ലോക്കൽ കമ്മറ്റി യോഗത്തിലും ഏരിയാ കമ്മറ്റി യോഗത്തിലും വലിയ ബഹളവും ഒച്ചപ്പാടുമാണ് നടന്നത്. ഗോപകുമാറിനെ ലോക്കൽ കമ്മറ്റി സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കാനും പാർട്ടി അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്യാനും പാർട്ടി തീരുമാനം വന്നപ്പോൾ ഒരു വലിയ വിഭാഗം വിയോജിച്ചു. പക്ഷെ മറുവിഭാഗം ഉറച്ചു നിൽക്കുകയും സംഭവം പാർട്ടിക്ക് നാണക്കേടാണ് എന്ന വിലയിരുത്തൽ വരുകയും ചെയ്തപ്പോഴാണ് ഗോപകുമാറിനെതിരെ നടപടിക്ക് പാർട്ടിയിൽ നിന്നും തീരുമാനം വന്നത്.
ഗോപകുമാറിനെ മാത്രം ക്രൂശിക്കേണ്ട വ്യാജ മരണസർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്ത സിപിഎം ഗ്രാമപഞ്ചായത്ത് അംഗം വി.ആർ.രാജേഷിനെതിരെയും നടപടി വേണമെന്നാണ് ലോക്കൽ-ഏരിയാ കമ്മറ്റി യോഗങ്ങളിൽ ഒരു വിഭാഗം ആവശ്യപ്പെട്ടത്. എന്നാൽ ഗ്രാമപഞ്ചായത്ത് അംഗത്തിന്നെതിരെ നടപടിക്ക് ലോക്കൽ കമ്മറ്റിയോ ഏരിയാ കമ്മറ്റിയോ തയ്യാറായില്ല. ഈ പഞ്ചായത്ത് അംഗമല്ല സർട്ടിക്കറ്റ് നൽകേണ്ടിയിരുന്നത്. ജോസിന്റെ വീടിരിക്കുന്ന സ്ഥലത്തെ വാർഡ് അംഗമാണ്. ജോസിനെ അറിയാം എന്നതിനാൽ കോൺഗ്രസ് പഞ്ചായത്ത് അംഗം വ്യാജ സർട്ടിക്കറ്റ് നൽകില്ല. അതിനാണ് സ്വന്തം വാർഡിൽ അല്ലാതിരുന്നിട്ടും സിപിഎം വാർഡ് മെമ്പർ സർട്ടിഫിക്കറ്റ് നൽകിയത്. അതിനാൽ ഗോപകുമാറിനെതിരെ നടപടി വന്നാൽ ഗ്രാമപഞ്ചായത്ത് അംഗം വി.ആർ.രാജേഷിനെതിരെയും നടപടി വേണം. എന്നാൽ ഗോപകുമാറിനെതിരെ നടപടിക്ക് തയ്യാറായ പാർട്ടി രാജേഷിനെതിരെ നടപടിക്ക് തയ്യാറായില്ല. ഇപ്പോൾ എങ്ങിനെയും ഗോപകുമാറിന്റെ അറസ്റ്റ് വൈകിപ്പിക്കാനാണ് പാർട്ടി തല നീക്കം ശക്തമാക്കുന്നത്.
സ്വത്ത് തട്ടാൻ ഗോപകുമാറിന്റെ നേതൃത്വത്തിൽ നടന്നത് വൻ ഗൂഢാലോചന
സഹോദരിക്ക് ഒപ്പം ഭർത്താവായി കഴിഞ്ഞ ജോസ് മാർട്ടിന്റെ സ്വത്ത് തട്ടിയെടുക്കാൻ വൻ ഗൂഢാലോചനയാണ് ഗോപകുമാറിന്റെ നേതൃത്വത്തിൽ അരങ്ങേറിയത്. ഒരു വ്യാഴവട്ടം ഒരുമിച്ച് താമസിച്ച അജിത്യും ജോസും തമ്മിൽ അകലുന്നത് 2004 ലാണ്. കൊല്ലത്തെ ആംഗ്ലോ ഇന്ത്യൻ ഫാമിലിയിലെ അംഗമാണ് ജോസ്. അതി സമ്പന്നനും. ഇവർ ഇരുവരും വിദേശത്തായിരുന്നു. നഴ്സായിരുന്ന അജിതയും ജോസും വിദേശത്തായിരുന്നു. ഈ സമയത്താണ് ഇവർ അടുക്കുന്നതും ഒരുമിച്ച് താമസിക്കാൻ തീരുമാനിക്കുന്നതും. ചുനക്കര ജോസ് ഒരേക്കർ സ്ഥലം വാങ്ങി. അതിൽ വീടും വെച്ചു. കൂട്ടായ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്. തന്റെ കൂടി ഉടമസ്ഥതയിൽ ഉള്ള സ്ഥലം സ്വന്തമാക്കാൻ അജിത ശ്രമം നടത്തിയപ്പോൾ ഗോപകുമാർ തന്റെ സ്വാധീനവും ബന്ധങ്ങളും അതിനായി ഉപയോഗിക്കുകയായിരുന്നു. അജിതയുമായി പിണങ്ങി കൊല്ലത്തേക്ക് പോയ ജോസ് വേറെ വിവാഹം കഴിച്ചു. അതിലും ജോസിനു രണ്ടു കുട്ടികൾ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ജോസ് തിരികെ വരില്ലെന്ന് മനസിലാക്കിയപ്പോൾ അജിതയും ഗോപകുമാറും കൂടി ഒത്ത് ഒരേക്കർ സ്ഥലവും വീടും സ്വന്തമാക്കാൻ ജോസ് മരിച്ചെന്നു വ്യാജ രേഖ സൃഷ്ടിക്കുകയായിരുന്നു. 2016 സെപ്റ്റംബർ 17നാണു ചുനക്കര പഞ്ചായത്തിൽ ജോസിന്റെ മരണം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നൽകിയത്. ഒക്ടോബർ 19നു മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ജോസ് താമസിക്കുന്ന വീട് നിൽക്കുന്നയിടത്തുള്ള കൗൺസിലർ കോൺഗ്രസ് ഗ്രാമപഞ്ചായത്ത് അംഗമാണ്. അതിനാൽ സർട്ടിഫിക്കറ്റ് ലഭിക്കില്ല. അതിനാൽ ഗോപകുമാർ സർട്ടിഫിക്കറ്റ് വാങ്ങിയത് വേറൊരു സിപിഎം ഗ്രാമപഞ്ചായത്ത് അംഗം വഴിയാണ്. കിലോമീറ്റർ അകലെയുള്ള വാർഡ് ആണിത്. ഈ മരണസർട്ടിഫിക്കറ്റ് പഞ്ചായത്തിൽ നൽകിയാണ് ജോസിന്റെ കൂടി ഉടമസ്ഥതയിൽ ഉള്ള സ്വത്ത് അജിതയും ഗോപകുമാറും സ്വന്തമാക്കുന്നത്. ഇപ്പോൾ ഈ വീടിന്റെ പേരിൽ അജിതയ്ക്ക് ലോൺ ആവശ്യമായി വന്നു. അതിനായി സെപ്റ്റംബർ മാസം കനറാ ബാങ്കിനെ സമീപിക്കുന്നു. നടപടികൾക്കായി ബാങ്ക് അപേക്ഷ ലീഗൽ സെല്ലിൽ നൽകി. പവർ ഓഫ് അറ്റോർണി തന്നയാൾ ജീവിച്ചിരിപ്പുണ്ടോ എന്ന് ചോദിച്ചു. മരിച്ചു എന്ന് പറഞ്ഞു. മരണ സർട്ടിഫിക്കറ്റ് വേണം ഫാമിലി സ്റ്റാറ്റസും വേണം എന്ന് പറയുന്നു. ബാങ്ക് ഈ കാര്യം അന്വേഷിച്ചു.
ബാങ്കിൽ നിന്ന് വില്ലേജ് ഓഫീസറിലേക്ക് അന്വേഷണം നീങ്ങി. ഫീൽഡിൽ പോയി റിപ്പോർട്ട് എടുത്ത് വരാൻ വില്ലേജ് ഓഫീസർ ഉദ്യോഗസ്ഥനെ അയക്കുന്നു. ജോസ് മരിച്ചോ എന്ന്അറിയണം. ഉദ്യോഗസ്ഥൻ ഓട്ടോയിൽ കയറി ജോസിന്റെ വീട്ടിലേക്ക് പോകുന്നു. ഓട്ടോ ഡ്രൈവറോട് ജോസിന്റെ വീട്ടിലേക്ക് പോകാൻ ആവശ്യപ്പെടുന്നു. ഓട്ടോ ഡ്രൈവർക്ക് ജോസിനെ അറിയാമെന്നതിനാൽ മരിച്ചിട്ടില്ല എന്ന് പറയുന്നു. സംശയം തോന്നിയ ഓട്ടോ ഡ്രൈവർ അറിയുന്ന ആളുകളെ വിളിച്ച് ജോസ് മരിച്ചോ എന്ന് അന്വേഷിക്കുന്നു. ജീവിച്ചിരിക്കുന്നു എന്ന് ഉത്തരം കിട്ടുന്നു. കൊല്ലത്ത് വേറെ വിവാഹം കഴിച്ച കാര്യം ഓട്ടോ ഡ്രൈവർ ഉദ്യോഗസ്ഥനെ അറിയിക്കുന്നു.എന്നാൽ വില്ലേജിലെ ഉദ്യോഗസ്ഥൻ ജോസ് മരിച്ചു എന്നതിന് സർട്ടിഫിക്കറ്റ് ഉണ്ട് എന്ന് പറയുന്നു. ഓട്ടോക്കാരൻ വാർഡ് മെമ്പറെ ഫോൺ ചെയ്ത് അന്വേഷിക്കുന്നു. കളവാണെന്ന് മനസിലായപ്പോൾ ഉദ്യോഗസ്ഥൻ വില്ലേജ് ഓഫീസർക്ക് റിപ്പോർട്ട് നൽകുന്നു. ആൾ മരിച്ചിട്ടില്ല. വാർഡ് മെമ്പറെ ഓഫീസിലേക്ക് വിളിപ്പിക്കുന്നു. വാർഡ് മെമ്പർ ഫോൺ നമ്പർ തിരക്കിയ ശേഷം ജോസിനെ വിളിക്കുന്നു. ഞാൻ കൊല്ലത്ത് ഉണ്ടെന്നു ജോസ് പറയുന്നു.
മരിച്ചെന്നു സർട്ടിഫൈ ചെയ്ത ആൾ മരിച്ചില്ലെന്ന് റിപ്പോർട്ട് നൽകാൻ വില്ലേജ് ഓഫീസർ പിറ്റേന്ന് ജോസിനെ വില്ലേജ് ഓഫീസിലേക്ക് വിളിപ്പിച്ചു പാൻ കാർഡ്, ആധാർ കാർഡ് എല്ലാത്തിന്റെയും കോപ്പി വാങ്ങുന്നു. മുകളിലേക്ക് റിപ്പോർട്ട് നൽകുന്നു. വ്യാജ മരണസർട്ടിഫിക്കറ്റ് പഞ്ചായത്തിൽ നിന്നും മുൻപ് ഇഷ്യൂ ചെയ്ത കാര്യം ചുനക്കര ഗ്രാമപഞ്ചായത്തിനെ അറിയിക്കുന്നു. സർട്ടിഫിക്കറ്റ് നൽകിയ പഞ്ചായത്ത് സെക്രട്ടറി സ്ഥലം മാറിപ്പോയിട്ടുണ്ട്. വ്യാജ മരണ സർട്ടിഫിക്കറ്റും സ്വത്ത് തട്ടിയെടുക്കൽ പ്രശ്നവും ഉള്ളതിനാൽ ചുനക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൂറനാട് പൊലീസിൽ പരാതി നൽകുന്നു.
ഒപ്പം ജോസും പരാതിയുമായി വന്നു. ജോസിന്റെ പരാതിയിൽ നൂറനാട് പൊലീസ് കേസെടുത്തിട്ടുണ്ട്. അജിത കുമാരി, ചുനക്കര പഞ്ചായത്ത് മുൻ സെക്രട്ടറി റീത്ത പവിത്രൻ,എം.ജി.ഗോപകുമാർ, ചുനക്കര പഞ്ചായത്തംഗം വി.ആർ.രാജേഷ് എന്നിവർക്കെതിരെ തദ്ദേശ ഭരണ മന്ത്രി, ആരോഗ്യ മന്ത്രി, പഞ്ചായത്ത് ഡയറക്ടർ എന്നിവർക്കും ജോസ് പരാതി നൽകിയിട്ടുണ്ട്. ഇതേ കേസിൽ പഞ്ചായത്ത് ഡയറക്ടർ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണവും തേടിയിട്ടുണ്ട്. എന്തായാലും ലോക്കൽ സെക്രട്ടറി നടത്തിയ വ്യാജ രേഖ ചമയ്ക്കലും സ്വത്ത് തട്ടാനുള്ള ശ്രമവും പാർട്ടിക്കുള്ളിൽ പുകയുകയാണ്. സംഭവം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുത്തിട്ടുണ്ട്. ഗോപകുമാർ അറസ്റ്റിലാകുമോ എന്നാണ് പാർട്ടിയിലെ ഗോപന്റെ എതിരാളികളും ഉറ്റുനോക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്