Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വീടിന്റെ മുകൾ നിലയിലെ കിടപ്പുമുറിയിൽ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയായ അത്യാധുനിക കള്ളനോട്ടടി യന്ത്രം; കട്ടിലിനടിയിൽ നോട്ടടിക്കുന്ന പേപ്പറുകൾ; അടിച്ചിരുന്നത് രണ്ടായിരത്തിന്റെയും, അഞ്ഞൂറിന്റെയും നോട്ടുകൾ; വീട്ടുടമയടക്കം മൂന്നുപേർ അറ്സറ്റിൽ; കോഴിക്കോട് ബാലുശ്ശേരിയിൽ വീട് കേന്ദ്രീകരിച്ച് കള്ളനോട്ട് അച്ചടി കണ്ട് ഞെട്ടി പൊലീസ്

വീടിന്റെ മുകൾ നിലയിലെ കിടപ്പുമുറിയിൽ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയായ അത്യാധുനിക കള്ളനോട്ടടി യന്ത്രം; കട്ടിലിനടിയിൽ നോട്ടടിക്കുന്ന പേപ്പറുകൾ; അടിച്ചിരുന്നത് രണ്ടായിരത്തിന്റെയും, അഞ്ഞൂറിന്റെയും നോട്ടുകൾ; വീട്ടുടമയടക്കം മൂന്നുപേർ അറ്സറ്റിൽ; കോഴിക്കോട് ബാലുശ്ശേരിയിൽ വീട് കേന്ദ്രീകരിച്ച് കള്ളനോട്ട് അച്ചടി കണ്ട് ഞെട്ടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബാലുശ്ശേരിയിലെ വീട് കേന്ദ്രീകരിച്ച് കള്ളനോട്ട് അച്ചടി നടത്തുന്നതിനിടെ മൂന്നുപേർ അറസ്റ്റിൽ. വീട്ടുടമ ബാലുശ്ശേരി മീത്തലെ മണിഞ്ചേരി മുത്തു എന്ന രാജേഷ് കുമാർ (45), എറണാകുളം വൈറ്റില തെങ്ങുമ്മൽ വിൽവർട്ട് (43), കോഴിക്കോട് നല്ലളം താനിലശ്ശേരി വൈശാഖ് (24) എന്നിവരെയാണ് ബാലുശ്ശേരി സി ഐ കെ സുഷീറും സംഘവും അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പൊലീസ് സംഘം വീട്ടിലെത്തിയത്. വീടിന് മുകൾ നിലയിലെ കിടപ്പുമുറിയിൽ നിന്നാണ് കള്ളനോട്ടും യന്ത്രസാമഗ്രികളും കണ്ടെത്തിയത്. കട്ടിലിനടിയിൽ നിന്നുമാണ് നോട്ടടിക്കുന്ന പേപ്പറിന്റെ ഇരുന്നൂറ് എണ്ണം വീതമുള്ള 74 കെട്ട് കണ്ടെത്തിയത്. രണ്ടായിരം, അഞ്ഞൂറ് നോട്ടുകളാണ് ഇവിടെ അച്ചടിച്ചിരുന്നത്. ഇവിടെ നിന്ന് കണ്ടെത്തിയ തുക, പുറത്ത് വിതരണം നടത്തിയ തുക എന്നിവയെപറ്റി വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.

എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയായിരുന്നു സംഘത്തിന്റെ പ്രവർത്തനം. അത്യാധുനിക യന്ത്രമാണ് നോട്ടടിക്കാൻ ഉപയോഗിച്ചത്. അറസ്റ്റിലായ മൂന്നു പേരും വിവിധ കേസുകളിൽ ജയിൽ വാസം അനുഭവിച്ചവരാണ്. രാജേഷ് കുമാർ മാസങ്ങൾക്ക് മുമ്പ് മാൻ വേട്ടയിൽ കുടുങ്ങിയും വിൽവർട്ട് നോട്ടടി കേസിലും വൈശാഖ് കുറ്റ്യാടി ബോബ് കേസിലുമാണ് ജയിലിലായത്. ജയിലിൽ വച്ചാണ് ഇവർ പരിചയപ്പെട്ടത്. ഈ പരിചയമാണ് ഇരുവരെയും ബാലുശ്ശേരിയിലെ രാജേഷിന്റെ വീട്ടിലേക്കെത്തിച്ചത്.

ഏറെ നാളുകളായി ഇരുവരും രാജേഷിന്റെ വീട്ടിൽ ഉണ്ടായിരുന്നതായും വിവരമുണ്ട്. ക്രൈം ബ്രാഞ്ച് ബ്യൂറോ സയന്റിഫിക് ഓഫീസർ വി വിനീത്, ഫോറൻസ് എ എസ് ഐ ഷനോദ് കുമാർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയതിന് ശേഷമാണ് യന്ത്രസാമഗ്രികളും മറ്റും മാറ്റി പൊലീസ് വീട് സീൽ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP