പേടിക്കാതെ പറക്കാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഏതു സമയത്തും റെഡി; വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ ഇടനിലക്കാർ നോട്ടിന്ഹം കേന്ദ്രമാക്കിയ മലയാളികൾ; ഇടനിലക്കാർ എവിടെയും സജീവം; വ്യാജ സർട്ടിഫിക്കറ്റുമായി ഡൽഹിയിൽ എത്തിയ യാത്രക്കാർ നിരീക്ഷണത്തിൽ; വ്യാജ നിർമ്മിതി വിവരം ബ്രിട്ടനെ അറിയിച്ചതായി സൂചന
കെ ആർ ഷൈജുമോൻ, ലണ്ടൻ
കവൻട്രി: യുകെ മലയാളികളെ കുടുക്കാൻ മലയാളികൾ തന്നെ വീണ്ടും രംഗത്ത് വന്നതായി വിവരം. ഇത്തവണ കോവിഡ് വ്യാജ നെഗറ്റീവ് സര്ടിഫിക്കറ്റുമായാണ് കഴുകൻ കണ്ണുകളോടെ ആർത്തി മൂത്ത ഏതാനും പേർ രംഗത്ത് വന്നിരിക്കുന്നത് . നാട്ടിലേക്കു അത്യാവശ്യമായി പറക്കാൻ ആഗ്രഹിക്കുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് പരിശോധന നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം ആയതിനാലാണ് വ്യാജന്മാർ കളം പിടിക്കാൻ എത്തിയത് . രോഗലക്ഷണം ഇല്ലാത്തവർക്ക് എൻഎച്എസിൽ നിന്നും പരിശോധന ഫലം ലഭിക്കാൻ പ്രയാസം നേരിട്ടതോടെ സ്വകാര്യ കമ്പനികൾ രംഗത്ത് വന്നതാണ് വ്യാജന്മാർക്കും അവസരം തുറന്നിട്ടത് . സ്വകാര്യ കമ്പനികൾ നെഗറ്റീവ് പരിശോധന ഫലം നൽകുന്നത് 150 പൗണ്ട് ഈടാക്കിയാകുമ്പോൾ 20 പൗണ്ട് മുതൽ തരാതരം പോലെയാണ് വ്യാജന്മാരുടെ ഫീസ് .
ബ്രിട്ടനിൽ ഇപ്പോൾ പടരുന്ന സ്വഭാവമാറ്റം വന്ന കോവിഡ് വൈറസ് രോഗലക്ഷണം കാട്ടാത്തതിനാൽ ആരിലും പോസിറ്റീവ് ആകാനുള്ള സാധ്യതയാണ് ഉള്ളത് . തനിക്കു രോഗലക്ഷണം ഇല്ലാത്തതിനാൽ തീർച്ചയായും നെഗറ്റീവ് ആയിരിക്കും എന്ന ചിന്താഗതിക്കാരാണ് വ്യാജ സർട്ടിഫിക്കറ്റുകാരുടെ കെണിയിൽ പെടുന്നത് . യഥാർത്ഥ കോവിഡ് സർട്ടിഫിക്കറ്റിന്റെ മാതൃക തയ്യാറാക്കി അതിൽ പേരും ജനന തിയതിയും ടെസ്റ്റ് റിസൾട്ട് തിയതിയും അടക്കം മാറ്റം വരുത്തിയാണ് വ്യാജന്മാർ സർട്ടിഫിക്കറ്റ് നൽകുന്നത് . ഒരു മിനിറ്റിനുള്ളിൽ ഇത്തരം മാറ്റം വരുത്താമെന്നതും ഓരോ ഫോട്ടോ കോപ്പി എടുക്കുന്ന പ്രിന്റിങ് ചെലവ് മാത്രമേ മുടക്കു മുതൽ ആകുന്നുള്ളൂ എന്നതുമാണ് തോന്നിയ പണം കൈപ്പറ്റി ഇത്തരം വ്യാജ സർട്ടിഫിക്കറ്റു വിതരണത്തിനുള്ള മലയാളി ബുദ്ധി നൊടിയിടയിൽ പ്രവർത്തിക്കാൻ തുടങ്ങിയത് . ഇത്തരം സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഒരു വിമാനത്താവളത്തിലും പരിശോധിച്ച് തുടങ്ങിയിട്ടില്ല എന്നതാണ് വ്യാജന്മാർക്കു അനുകൂലമായതും .
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ വിമാനമിറങ്ങിയ അനേകം യുകെ മലയാളിയാൾക്കു യുകെയിൽ നിന്നും നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിട്ടും ഡൽഹിയിലെ പരിശോധനയിൽ പോസിറ്റീവ് ആയതാണ് സംശയത്തിന് ഇടയാക്കിയത് . ഇത് പലരിലും ആവർത്തിച്ചപ്പോൾ ഇതിനു പിന്നിൽ ഒരു റാക്കറ്റ് പ്രവർത്തിക്കുന്നതായി ബോധ്യപ്പെടുക ആയിരുന്നു . ഇതേപ്പറ്റി ഡൽഹിയിൽ നിന്നും ലണ്ടനിൽ അധികൃതർക്ക് ഔദ്യോഗികമായി തന്നെ അറിയിപ്പ് നൽകിയിട്ടുമുണ്ട് . എന്നാൽ ബ്രിട്ടനിലെ അധികാരികൾക്ക് ഈ വ്യജ റാക്കറ്റിനെ പറ്റി മുൻകൂറായി തന്നെ അറിവുണ്ടായിരുന്നു എന്നതാണ് സത്യം . ഇക്കാരണത്താൽ ഡിസംബർ അവസാന ആഴ്ചയിൽ തന്നെ മിക്ക കൗണ്ടി ഓഫിസുകളും ഇത്തരം വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാതാക്കളെ കുറിച്ച് പരസ്യമായ മുന്നറിയിപ്പും നൽകിയിട്ടണ്ട് .
വ്യാജന്മാരുടെ കെണിയിൽ പെട്ട് സംഘടിപികുന്ന വ്യാജ സർട്ടിഫിക്കറ്റുമായി ലണ്ടനിൽ നിന്നും യാത്ര ചെയ്യാമെങ്കിലും ഇന്ത്യയിൽ ഏതു എയർപോർട്ടിൽ എത്തിയാലും യുകെയിൽ നിന്നുള്ള യാത്രക്കാർക്ക് പിസിആർ ടെസ്റ്റ് നിര്‍ബന്ധമാണ് . ഇത് ലഭിച്ച ശേഷമെ എയർപോർട്ട്നു പുറത്തു കടക്കാനാകൂ . ഈ സാഹചര്യത്തിൽ വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റു കൊണ്ട് പ്രത്യേകിച്ച് ഗുണം ഇല്ലെന്നതാണ് വാസ്തവം . ഡൽഹിയിലും ബാംഗ്ലൂരിലും മുംബൈയിലും ഒക്കെ ഇന്സ്ടിട്യൂഷണൽ ക്വറന്റൈനിൽ ആയിരിക്കും ഇത്തരം സർട്ടിഫിക്കറ്റുമായി എത്തുന്നവർ കഴിയേണ്ടി വരിക . ഇവരെ ക്വറന്റീൻ സമയം കഴിഞ്ഞു വീണ്ടും പരിശോധിച്ച് നെഗറ്റീവ് ആയാൽ മാത്രമേ യാത്ര തുടരാൻ അനുവദിക്കൂ .
ഇത്തരത്തിൽ കുടുങ്ങിപ്പോയവർ നൽകിയ വിവരം അനുസരിച്ചു ബ്രിട്ടീഷ് മലയാളി നടത്തിയ അനൗഷണത്തിൽ നോട്ടിങ്ഹാം കൺെദ്രീകരിച്ചാണ് ഇത്തരം വ്യാജ സംഘങ്ങൾ യുകെ മലയാളികളെ നോട്ടമിടുന്നത് എന്ന് സൂചന ലഭിച്ചിട്ടുണ്ട് . കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിൽ നിന്നും യാത്ര തിരിക്കാൻ തയ്യാറായ മലയാളിയെ തേടിയാണ് നോട്ടിൻഹാമിൽ നിന്നും വേഗം ലഭിക്കുന്ന കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനെ കുറിച്ച് അറിയിപ്പ് ലഭിക്കുന്നത് .ഇത്തരത്തിൽ ഇവർക്ക് യുകെ യുടെ പലഭാഗത്തും ആളെപ്പിടിക്കാൻ കൂട്ടുകൃഷിക്കാരും കൂടെയുണ്ടെന്നാണ് വിവരം . നാട്ടിലേക്കു പുറപ്പെടാൻ തയ്യാറെടുക്കുന്നവരെ കുറിച്ച് വിവരണ ശേഖരണമാണ് പ്രാദേശികമായി ഏജന്റുമാർ ചെയ്യണ്ടത് .
ഒരു കുടുംബം ഒന്നിച്ചു യാത്ര ചെയ്യുന്നുണ്ടെങ്കിൽ ചെറിയ ഡിസ്കൗണ്ടും പ്രതീക്ഷിക്കാം . ഒറ്റ യാത്രക്കാരൻ ആണെന്ന് ഏജന്റ് മനസിലാക്കിയാൽ വ്യാജ സർട്ടിഫിക്കറ്റിന്റെ നിരക്കും സ്വാഭാവികമായി ഉയരും . പിടിവീണാൽ എത്ര വലിയ ശിക്ഷയാണ് കാത്തിരിക്കുന്നത് എന്നുപോലും അറിയാതെയാണ് പലരും ആളെപ്പിടിക്കാൻ ഇറങ്ങുന്നത് . സ്വകാര്യ പരിശോധന ഏജൻസി എന്ന പേരിലാണ് പ്രാദേശികമായി വിവരം പ്രചരിപ്പിക്കുന്നതും . വ്യാജ സംഘത്തിന് വേണ്ടിയാണു താൻ പ്രചാരണം ഏറ്റെടുക്കുന്നത് എന്നറിയാതെയാണ് പലരും പ്രാദേശിക ഏജന്റായി വേഷം കെട്ടുന്നതും .
നിലവിൽ യുകെയിലെ വിവിധ കൗണ്ടി ഓഫീസുകളുടെ കീഴിൽ പ്രവർത്തിക്കുന്ന ട്രേഡിങ്ങ് സ്റ്റാൻഡേർഡ് ഏജൻസികൾ ഈ വ്യജ സംഘത്തെ നോട്ടമിട്ടിട്ടുണ്ട് . ഇതിനിടയിലാണ് ഡൽഹിയിൽ നിന്നും അലെർട് സന്ദേശം എത്തിയിരിക്കുന്നതും . പരിശോധന അംഗീകാരമുള്ള സ്വകാര്യ ഏജൻസിയുടെ പേര് വച്ച് തന്നെയാണ് വ്യാജ സർട്ടിഫിക്കറ്റുകളും തയാറാക്കുന്നത് . പ്രധാനമായും സോഷ്യൽ മീഡിയ വഴിയാണ് ഏറ്റവും വേഗത്തിൽ ഉള്ള സർട്ടിഫിക്കറ്റ് എന്ന സന്ദേശത്തോടെ വ്യാജന്റെ പ്രചാരണം നടക്കുന്നതും . ഇത്തരം വ്യാജന്മാരെ കുറിച്ച് വിവരം ലഭിക്കുന്നവർ ഏറ്റവും വേഗത്തിൽ പ്രാദേശിക കൗൺസിലിൽ വിവരം അറിയിക്കണമെന്ന് വിവിധ കൗൺസിലുകൾ നോട്ടീസും പുറപ്പെടുവിച്ചിട്ടണ്ട് .
Stories you may Like
- നിഖിൽ തോമസിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി കേരള സർവ്വകലാശാല
- സഖാവിന്റെ സർട്ടിഫിക്കറ്റിൽ ആകെ വാദിച്ചു വിയർത്തു ആർഷോയും സംഘവും
- എസ് എഫ് ഐ കുടുങ്ങിയ വ്യാജ രേഖയിൽ കെ എസ് യുവിനേയും പൂട്ടാൻ പൊലീസ്
- രണ്ട് ലക്ഷം രൂപ നൽകി, സർട്ടിഫിക്കറ്റ് ഒറിജിനലെന്ന് പറഞ്ഞു
- കിലിംഗയിലെ ഡിഗ്രിയിൽ തെളിയുന്നത് എസ് എഫ് ഐ നേതാവായി തുടരാനുള്ള മോഹം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍