50 ശതമാനം വൈകല്യമുള്ളയാൾ ഓടിക്കുന്നത് ബുള്ളറ്റ് ബൈക്ക്; രണ്ടുകാലിനും സ്വാധീനമില്ലാത്തയാൾ പരസഹായമില്ലാതെ പാഞ്ഞു നടക്കുന്നു: അംഗപരിമിതരെന്ന വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി സർക്കാർ സർവീസിൽ തുടരുന്നവരിൽ പലർക്കും അംഗപരിമിതിയില്ല
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: അംഗപരിമിതർക്കായി സംവരണം ചെയ്തിരിക്കുന്ന സർക്കാർ ജോലികളിൽ വ്യാജ സർട്ടിഫിക്കറ്റുമായി കടന്നു കൂടിയത് നിരവധിപ്പേർ. അഞ്ചുശതമാനം പോലും വൈകല്യമില്ലാത്തവരാണ് 40 മുതൽ 50 ശതമാനം വരെ വൈകല്യമുണ്ടെന്ന് കാട്ടി സർട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലിയിൽ പ്രവേശിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് വിവിധ വകുപ്പുകളിൽ വികലാംഗർക്കുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റിന്റെ മറവിൽ ജോലിയിൽ പ്രവേശിച്ചിട്ടുള്ളവരിൽ നല്ലൊരു ശതമാനവും അനർഹരാണെന്ന് വ്യക്തമായിട്ടും സർക്കാർ നടപടി എടുക്കുന്നില്ല. വ്യാജജാതി സർട്ടിഫിക്കറ്റുകാരെ പിടിക്കാൻ കിർത്താഡ്സ് സ്വീകരിച്ച നടപടി പാതിവഴിയിൽ അവസാനിപ്പിച്ചതു പോലെയാകും ഇതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ഉന്നത രാഷ്ട്രീയബന്ധവും സർവീസ് സംഘടനകളുടെ കൈകടത്തലുമാണ് വ്യാജർക്ക് സർവീസിൽ തുടരുന്നതിന് സഹായകമാകുന്നത്. സംസ്ഥാന സർക്കാരിന്റെ കണക്കുപ്രകാരം 1500ൽ അധികം പേർ വികലാംഗർക്ക് സംവരണം ചെയ്തിട്ടുള്ള തസ്തികയിൽ ജോലി ചെയ്യുന്നുണ്ട്. ഇതിൽ ഇരുപതു ശതമാനത്തിലേറെപ്പേരും പ്രത്യക്ഷത്തിൽ വികലാംഗരല്ലെന്നാണ് കണക്ക്. പലരും മെഡിക്കൽ ബോർഡിനെ സ്വാധീനിച്ച് നാൽപ്പത് ശതമാനത്തിൽ അധികം വൈകല്യം ഉണ്ടെന്ന് വരുത്തിത്തീർത്ത് ജോലിയിൽ പ്രവേശിച്ചവരാണെന്ന് വികലാംഗ ഐക്യ അസോസിയേഷൻ ആരോപിക്കുന്നു.
പത്തനംതിട്ട കലക്ടറേറ്റിലെ സീക്രട്ട് സെല്ലിൽ ജോലിചെയ്യുന്ന വ്യക്തിക്ക് നാൽപ്പതു ശതമാനത്തിൽ താഴെയാണ് വൈകല്യം. ഇദ്ദേഹം ബുള്ളറ്റിലാണ് സഞ്ചരിക്കുന്നത്. അധികമായി വീൽ ഘടിപ്പിച്ചിട്ടുമില്ല. മറ്റ് വാഹനങ്ങളും ഇദ്ദേഹത്തിന് വഴങ്ങും. റവന്യൂ വകുപ്പിൽ ജോലിചെയ്യുന്ന മിമിക്രി കലാകാരന് പ്രത്യക്ഷത്തിൽ പത്തുശതമാനം പോലും വൈകല്യമില്ല. ഇദ്ദേഹം അപകടം പറ്റിയതായുള്ള ഡോക്ടർ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് ജോലിക്ക് പ്രവേശിച്ചത്.
1995ലെ പേഴ്സൺ വിത്ത് ഡിസെബിലിറ്റി ആക്ടിൽ നാൽപ്പത് ശതമാനത്തിൽ അധികം വൈകല്യം ഉള്ളവരെ മാത്രമേ വികലാംഗരായി കണക്കാക്കേണ്ടതുള്ളു എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. വൈകല്യം മാത്രം പോരാ, പരസഹായത്തോടെ മാത്രമെ ഇവർക്ക് ദൈനംദിന കാര്യങ്ങൾ നിർവഹിക്കാൻ കഴിയാവൂ എന്ന വ്യവസ്ഥയും ആക്ടിലുണ്ട്. കാൽമുട്ട് കൈ ഉപയോഗിച്ച് താങ്ങിക്കൊണ്ടുള്ള യാത്ര ചെയ്യുന്നവർ, വടി ഉപയോഗിച്ചും മറ്റുള്ളവരുടെ സഹായത്തോടെയും യാത്ര ചെയ്യുന്നവർ എന്നിവരെ ഈ ഗണത്തിൽ പരിഗണിക്കാം.
ബധിരമൂകർക്ക് കാഴ്ച/കേൾവിക്കുറവ് 40 ശതമാനം, സംസാരിക്കാൻ മാത്രമുള്ള ശേഷിക്കുറവ് 50 ശതമാനം, കേൾവിക്കുറവ് മാത്രം 50 ശതമാനം, അസ്ഥിസംബന്ധമായ വൈകല്യം 50 ശതമാനം എന്നിങ്ങനെയാണ് ജോലി ലഭിക്കാനുള്ള മാനദണ്ഡം. ഇതൊന്നുമില്ലാത്തവരാണ് സംസ്ഥാന സർക്കാരിൽ ഉദ്യോഗസ്ഥരായിട്ടുള്ളത്.
1981 മുതലാണ് സംസ്ഥാനത്ത് വികലാംഗർക്കായി സ്പെഷ്യൽ റിക്രൂട്ട്മെന്റ് നിലവിൽ വന്നത്. ജില്ലാ കലക്ടർ ചെയർമാനും എംപ്ലോയ്മെന്റ് ഓഫീസർ കൺവീനറുമായ സമിതിയാണ് അർഹരായ വികലാംഗരെ ജോലിക്കായി തെരഞ്ഞെടുത്തിരുന്നത്. അമ്പത് ശതമാനം വികലാംഗത്വമുണ്ടെന്ന മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റാണ് പ്രധാന തെളിവ്. രാഷ്ട്രീയ നേതാക്കളെ ചാക്കിട്ടു പിടിച്ചും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയുമൊക്കെ പലരും യഥാർഥ വികലാംഗർക്ക് ലഭിക്കേണ്ട ആനുകൂല്യം ഇത്തരത്തിലാണ് തട്ടിയെടുത്തിരുന്നത്. 1995ൽ വികലാംഗ സംരക്ഷണ നിയമം വന്നപ്പോൾ തൊഴിൽ മേഖലയിൽ മൂന്ന് ശതമാനം സംവരണം അനുവദിച്ചു. അസ്ഥി സംബന്ധം, കേൾവിക്കുറവ്, കാഴ്ചക്കുറവ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾക്കായി ഒന്നുവീതം സംവരണം ഏർപ്പെടുത്തി. 1996 മുതൽ 2006 വരെ ഈ രീതി തുടർന്നുവന്നു. 2007ലാണ് വികലാംഗ നിയമനം പി.എസ്.സിക്കു വിട്ടത്. എന്നാൽ 50 ശതമാനം വികലാംഗത്വമുണ്ടെന്നുള്ള മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റിന്റെ മറവിൽ ആരോഗ്യമുള്ള പലരും ഇത്തരത്തിൽ ഇപ്പോഴും പി.എസ്.സിയെ കബളിപ്പിച്ച് ജോലിക്കു പ്രവേശിക്കുന്നുവെന്നാണ് ആരോപണം. ചിലർ വികലാംഗരാണെന്ന് പറഞ്ഞ് റോഡ് ടാക്സിൽ നിന്നും ഇളവും നേടിയിട്ടുണ്ട്. എന്നാൽ ഇവരുടെ ഡ്രൈവിങ് ലൈസൻസിൽ വികലാംഗത്വം രേഖപ്പെടുത്തിയിട്ടില്ലെന്നുള്ളതാണ് വിചിത്രം.
Stories you may Like
- അഞ്ച് മാസമായി വികലാംഗ പെൻഷൻ ലഭിക്കുന്നില്ല; ഭിന്നശേഷിക്കാരൻ സമരത്തിൽ
- ക്ഷേമ പെൻഷൻ വിവാദത്തിന് മുഖ്യമന്ത്രിയുടെ മറുപടി
- വികലാംഗ ക്ഷേമ കോർപ്പറേഷൻ ഇനി ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ: മന്ത്രി ആർ ബിന്ദു
- ഉദയംപേരൂർ ഗ്രാമപഞ്ചായത്തിനു മുൻപിൽ രാപ്പകൽ സമരവുമായി അംഗപരിമിതൻ
- സർക്കാർ പെൻഷൻ നിഷേധിച്ച മണിദാസിന് ഒരുലക്ഷം രൂപ നൽകി സുരേഷ് ഗോപി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍