'ഇവനെ കൊല്ലണം, നാട് കടത്തണം....'; കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിക്കുനേരെ സോഷ്യൽ മീഡിയയിൽ വ്യാജ ലൗ ജിഹാദ് ആരോപണം; മുസ്ലിം തൊപ്പി വെച്ച ഫോട്ടോ കൂടി ചേർത്ത് പ്രചരിപ്പിക്കുന്ന പോസ്റ്റ് ഷെയർ ചെയ്തത് നിരവധി പേർ; അക്രമ ആഹ്വാനങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കേരളാ പൊലീസ് മുതൽ എൻഐഎ വരെയുള്ള ഏജൻസികൾ നിരവധി തവണ അന്വേഷിച്ച് തള്ളിക്കളഞ്ഞ ആരോപണമാണ് ലൗ ജിഹാദ്. എന്നാൽ ഇടക്കിടെ സംഘപരിവാർ കേന്ദ്രങ്ങളിൽനിന്ന് ഇത്തരം വ്യാജ ആരോപണങ്ങൾ ഉയരുക പതിവാണ്. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നാണ് ഇത്തരം വാർത്തകൾ ഉയരുന്നത്. ലൗ ജിഹാദ് ആരോപിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥിക്ക് നേരെ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപക ആക്രമണം നടക്കുകയാണ്. അലി അഷ്വിൻ എന്ന മെഡിക്കൽ വിദ്യാർത്ഥി ലൗ ജിഹാദിയാണെന്നും ഇതര മതസ്ഥരായ പെൺകുട്ടികളെ മതം മാറ്റാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് അഷ്വിന്റെ തൊപ്പി വെച്ച ഫോട്ടോയുൾപ്പെടെയാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതികരണം ഉയർത്തണമെന്ന് സാംസ്കാരിക പ്രവർത്തകരും സോഷ്യൽ മീഡിയ ആക്റ്റീവിറ്റുകളും ആവശ്യപ്പെടുന്നു.
സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് ആബിദ് അടിവാരം ഇതുസംബന്ധിച്ച് എഴുതിയ പോസ്റ്റ് ഇങ്ങനെയാണ്.
ഈ അക്രമം കണ്ടില്ലെന്ന് നടിക്കരുത്...
കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിക്കുന്ന അലി അശ്വിൻ എന്ന വിദ്യാർത്ഥിക്കെതിരെ സോഷ്യൽ മീഡിയയിൽ ലൗ ജിഹാദ് ആരോപണം കൊഴുക്കുകയാണ്. James Antony എന്ന പേരിലുള്ള വ്യാജ ഐഡിയിൽ നിന്ന v Ali Ashwin ലവ്ജിഹാദിയാണെന്നും ഇതര മതസ്ഥരായ പെൺകുട്ടികളെ മതം മാറ്റാൻ ശ്രമിക്കുന്നു എന്നും ആരോപിച്ചു കൊണ്ട്, അലി അശ്വിൻ മുസ്ലിം തൊപ്പി വെച്ച ഒരു ഫോട്ടോ കൂടി ചേർത്ത് പ്രചരിപ്പിക്കുന്ന പോസ്റ്റ് മണിക്കൂറുകൾക്കകം 700 ലേറെ പേർ ഷെയർ ചെയ്തു, അവനെ കൊല്ലണം, നാട് കടത്തണം തുടങ്ങിയ ആഹ്വാനങ്ങളാണ് കമന്റ് ബോക്സ് നിറയെ.
കേരളാ പൊലീസ് മുതൽ എൻഐഎ വരെയുള്ള ഏജൻസികൾ നിരവധി തവണ അന്വേഷിച്ച് തള്ളിക്കളഞ്ഞ ആരോപണമാണ് ലൗ ജിഹാദ്, കേരള കർണാടക ഹൈക്കോടതിയും സുപ്രീം കോടതിയും എന്തിന് സാക്ഷാൽ അമിത്ഷായുടെ ആഭ്യന്തര വകുപ്പും വരെ ഇന്ത്യയിൽ എവിടെയും ലൗ ജിഹാദ് തെളിയിക്കപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കിയ ശേഷവും ബിജെപി സർക്കാരുകൾ ലൗ ജിഹാദിനെതിരെ നിയമ നിർമ്മാണം നടത്തുകയാണ്.
സമൂഹത്തിൽ എളുപ്പത്തിൽ വിഷം കലക്കാൻ പറ്റുന്ന, അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ തീവ്രവാദികൾ എന്ന് മുദ്രകുത്തി ഒറ്റപ്പെടുത്താനുതകുന്ന ലൗ ജിഹാദ് കേരളത്തിൽ പോലും ഒരു പ്രൊപ്പഗണ്ടയായി വീണ്ടും ഉയർന്നു വരികയാണ്, രാമക്ഷേത്രത്തിന്റെയും ഗുജറാത്ത് മോഡൽ വികസനത്തിന്റെയും വെടി തീർന്ന ശേഷം ബിജെപിയുടെ മുന്നിലുള്ള പ്രധാന തുറുപ്പ് ചീട്ടാണ് ലൗ ജിഹാദ്, സ്വന്തം കുഞ്ഞുങ്ങൾക്ക് നേരെ ബോംബെറിഞ്ഞ് വർഗീയ കലാപം നടത്താൻ ശാഖകളിൽ പരിശീലനം കിട്ടുന്ന കൂട്ടരാണവർ, ചെളിയിലേ താമര വളരൂ.. വർഗീയത വളർത്താൻ അവരെന്തും ചെയ്യും.
കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രശ്നങ്ങൾക്ക് മറ്റൊരു പശ്ചാത്തലം കൂടിയുണ്ട്, സവർണ്ണ സംവരണത്തിനെതിരെ പരസ്യ നിലപാട് എടുത്ത അത്യപൂർവ്വം കോളേജ് യൂണിയനുകളിൽ ഒന്നാണ് മെഡിക്കൽ കോളേജ് യൂണിയൻ, അവരുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. അതിനോടൊപ്പം മറ്റൊരു പ്രശ്നം കൂടി നടന്നു, ഷാൻ എന്ന അദ്ധ്യാപകൻ ഇസ്ലാം പഠിപ്പിക്കുന്നു എന്ന ആരോപണവുമായി ജനം ടിവി രംഗത്ത് വന്നു, അതിനു പിന്നാലെയാണ് അലി അശ്വിന് എതിരെയുള്ള ലവ്ജിഹാദ് ആരോപണം. അതായത് കൃത്യമായ പ്ലാനിങ്ങിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്.
ആരോപണമുന്നയിച്ച ഐഡിയിൽ ഒരു ബ്ലോഗുണ്ട്, ലൗ ജിഹാദിന് വെള്ളവും വളവും നൽകുന്ന നുണ പ്രചാരണങ്ങൾ കൊണ്ട് കുത്തി നിറച്ച ഒരു ബ്ലോഗ്. കൃത്യമായ അജണ്ടകളുള്ള ഒന്നിലധികം പേരുടെ ഇടപെടലുകളാണ് മെഡിക്കൽ കോളേജിൽ നടക്കുന്നത് എന്ന് വ്യക്തം.
അത്യപൂർവ്വമായി മുസ്ലിം വിദ്യാർത്ഥികളെ കണ്ടിരുന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് പകുതിയോളം മുസ്ലിംകളുണ്ട്, റാങ്ക് ലിസ്റ്റിന്റെ പിന്നാമ്പുറത്ത് നിന്ന് 'ഉഡായിപ്പ്' സവർണ്ണ സംവരണത്തിൽ കയറി വന്നവരൊന്നുമല്ല, എൻട്രൻസ് എഴുതി കഴിവ് തെളിയിച്ചു വന്നവർ. കോഴിക്കോട് മാത്രമല്ല, കേരളത്തിലെ മിക്ക മെഡിക്കൽ കോളേജുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇപ്പോൾ മുസ്ലിം വിദ്യാർത്ഥികളുണ്ട്. അത് കാണുമ്പോൾ 'കുരുപൊട്ടുന്ന' മുസ്ലിം വിരുദ്ധരാണ് ബോധപൂർവ്വമായ ഈ നീക്കത്തിന് പിന്നിൽ, കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കുന്ന ഈ പരീക്ഷണം വിജയിച്ചാൽ കേരളമൊട്ടാകെ ഇത് വ്യാപിക്കും, കേരളമാകെ വിഷം കോരി ഒഴിക്കും.
ഇതിനോടൊക്കെ ബോധംപൂർവ്വം പ്രതികരിക്കുന്ന 'മതേതര' ചിന്താഗതിക്കാരായ പൊതു സമൂഹമോ മാധ്യമങ്ങളോ കേരളത്തിൽ ഉണ്ടെന്ന് കരുതി മുസ്ലിം സമുദായം കാത്തിരിക്കരുത്. അകത്തും പുറത്തുമൊക്കെയുള്ള പലരും ചേർന്ന് നടത്തുന്ന ഗൂഢപദ്ധതിയാണിത്. മുസ്ലിം വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സാഹചര്യവും സ്വസ്ഥതയും നിഷേധിക്കുകയാണ് അവരുടെ ലക്ഷ്യം. 'ലൗ ജിഹാദ്' ആരോപണം സമൂഹത്തിൽ ഉണ്ടാക്കാൻ ഇടയുള്ള വിഭാഗീയതയുടെ ഗുണഭോക്താക്കളാണ് ഇന്ത്യയിലുടനീളം ഈ വിഷ പ്രചരണത്തിന് പിന്നിൽ, അവരുടെ കരങ്ങളാണ് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവർത്തിക്കുന്നത്, നിയമപരമായും മറ്റെല്ലാ വഴിയിലും ഇതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാവും. മുസ്ലിം സംഘടനകൾ സീരിയസ്സായി പരിഗണനക്ക് എടുക്കേണ്ട വിഷയമാണിത്.
ഈ അക്രമം കണ്ടില്ലെന്ന് നടിക്കരുത്... ============================== കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിക്കുന്ന അലി അശ്വിൻ...
ഇനിപ്പറയുന്നതിൽ Abid Adivaram പോസ്റ്റുചെയ്തത് 2020, നവംബർ 17, ചൊവ്വാഴ്ച
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍