ഇന്ത്യൻ വ്യോമപാതയിലൂടെ, 30,000 അടി പൊക്കത്തിൽ ചൈനയിലേക്ക് പറന്നുകൊണ്ടിരുന്ന ഇറാൻ വിമാനത്തിൽ ബോംബ് ഉണ്ടെന്ന വിവരം എങ്ങനെ കിട്ടി? ഭീഷണി ആദ്യം എത്തിയത് ടെഹ്റാനിൽ തന്നെയാണെങ്കിൽ വിവരം എങ്ങനെ പൈലറ്റിനെ അറിയിച്ചു? ബോംബ് ഭീഷണി വ്യാജമെന്ന് എങ്ങനെ മനസ്സിലാക്കി; തിങ്കളാഴ്ച പകൽ സുരക്ഷാ ഭീഷണി ഉയർത്തിയ സംഭവത്തിന് ഉത്തരം തേടുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ത്യൻ വ്യോമപാതയിലൂടെ ചൈനയിലേക്ക് പറന്ന ഇറാനിയൻ വിമാനത്തിന് ഉണ്ടായത് വ്യാജ ബോംബ് ഭീഷണി എന്ന് വ്യക്തമായി. ഇറാന്റെ എയർലൈനായ മഹാൻ എയറിന്റെ ടെഹ്റാൻ-ഗുവാങ്സോ ഫ്ളൈറ്റ് ഏതായാലും ചൈനയിൽ എത്തി. സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഇറാനിയൻ വിമാനത്തെ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ നിരീക്ഷിച്ചിരുന്നു.
ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് ബോംബ് ഭീഷണി അവഗണിക്കാൻ സന്ദേശം ലഭിച്ചതോടെയാണ് വിമാനം ചൈന ലക്ഷ്യമാക്കി വീണ്ടും പറന്നത്.
ബോംബു ഭീഷണിയുണ്ടെന്നു സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചതോടെ വിമാനത്തിനു ഡൽഹിയിൽ ഇറങ്ങാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. പഞ്ചാബ്, ജോധ്പൂർ എയർബേസുകളിൽനിന്നാണ് വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ അയച്ചത്. സുഖോയ് വിമാനങ്ങളാണ് ഇന്ത്യ നിരീക്ഷണത്തിന് അയച്ചത്.
വിമാനത്തിലെ പൈലറ്റ് ഡൽഹിയിൽ ഇറങ്ങാൻ അനുമതി തേടി. ജയ്പൂരിലേക്കോ ചണ്ഡിഗഡിലേക്കോ പോകാനായിരുന്നു നൽകിയ നിർദ്ദേശം. എന്നാൽ മഹാൻ എയർ പൈലറ്റ് അതിന് തയ്യാറാകാതെ, ഇറാനിൽ നിന്നുള്ള സന്ദേശത്തിനായി കാത്തു. ഭീഷണി വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് യാത്ര തുടരാൻ അനുമതി നൽകിയതെന്ന് മഹാൻ ഓപ്പറേഷൻ കൺട്രോൾ സെന്റർ പിന്നീട് അറിയിച്ചു. സുരക്ഷാ ഭീഷണി ഉയർത്താനും, പരിഭ്രാന്തി സൃഷ്ടിക്കാനും ലക്ഷ്യമിട്ടായിരുന്നു ഭീഷണി എന്നും മഹാന്റെ അറിയിപ്പിൽ പറയുന്നു.
ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്കോ ചണ്ഡിഗഡ്ഡിലേക്കോ പോകാൻ നിർദ്ദേശിച്ചെന്നും എന്നാൽ വിമാനം വഴിതിരിച്ചു വിടാൻ പൈലറ്റ് തയ്യാറായില്ലെന്നും വ്യോമസേന പറയുന്നു. എല്ലാ മുൻകരുതലും ഈ ഘട്ടത്തിൽ സ്വീകരിച്ചെന്നും വ്യോമസേന പറയുന്നു. ഇന്ത്യൻ വ്യോമാതിർത്തിയിൽ കർശന നിരീക്ഷണത്തിലായിരുന്നു ഈ വിമാനം. സുരക്ഷിത അകലത്തിലാണ് യുദ്ധ വിമാനങ്ങൾ ഇറാൻ ഫ്ളൈറ്റിനെ പിന്തുടർന്നതെന്നും വിശദീകരിക്കുന്നു.
ഈ വിമാനം ഇന്ത്യൻ വ്യോമപാതയിൽ കടന്നപ്പോൾ ആണ് ബോംബ് ഭീഷണിയുണ്ടായത്. ഡൽഹിക്ക് സമീപമെത്തിയപ്പോൾ ബോംബ് ഭീഷണിയുണ്ടായത് ഇന്ന് രാവിലെയാണ്. ബോംബ് ഭീഷണിയുണ്ടായപ്പോൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ ഉണ്ടായിരുന്ന മഹാൻ എയർ വിമാനത്തിന് ഡൽഹിയിൽ ഇറങ്ങാൻ അനുമതി നൽകിയില്ല. സാങ്കേതിക കാരണങ്ങളാൽ ഡൽഹിയിൽ ഇറങ്ങാൻ എയർ ട്രാഫിക് കൺട്രോൾ അനുമതി നിഷേധിച്ചു. രാവിലെ 9.20നാണ് വിമാനത്തിൽ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട കോൾ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഡൽഹി വിമാനത്താവളത്തിലെ അധികൃതർ വ്യോമസേനയ്ക്ക് ജാഗ്രതാ നിർദ്ദേശം നൽകി. എന്നാൽ ഡൽഹിയിൽ ലാൻഡിങ് അനുവദിച്ചില്ല.
വിമാനം ചൈന വ്യോമ അതിർത്തിയിൽ പ്രവേശിച്ചു. ഇന്ത്യയുടെ യുദ്ധവിമാനമായ സുഖോയ് വിമാനങ്ങൾ ഈ വിമാനത്തെ ഇന്ത്യൻ വ്യോമഅതിർത്തി കടക്കും വരെ പിന്തുടർന്ന് നിരീക്ഷിച്ചു. ഗ്വാങ്സോയിലേക്കു പറന്നുകൊണ്ടിരുന്ന വിമാനത്തിന് ഈ ബോംബുവിവരം എങ്ങനെ കിട്ടിയെന്ന ചോദ്യം അവശേഷിക്കുന്നു.
വിമാനം പുറപ്പെട്ട് മൂന്നുമണിക്കൂറോളം കഴിഞ്ഞ്, ഇന്ത്യൻ വ്യോമാതിർത്തിക്കുള്ളിലായിരുന്ന വിമാനത്തിന്റെ പൈലറ്റിന്, വിമാനത്തിൽ ബോംബുണ്ടാകാൻ സാധ്യതയുണ്ട് എന്ന വിവരം കൊടുത്തത് ആരാണ്? ഈ വിഷയത്തിൽ, വ്യോമയാന രംഗത്തെ വിദഗ്ധനായ ജേക്കബ് കെ ഫിലിപ്പ് എഴുതിയ കുറിപ്പ് വായിക്കാം
ജേക്കബ് കെ ഫിലിപ്പിന്റെ പോസ്റ്റ്:
ചൈനയിലെ ഗ്വാങ്സോയിലേക്കു പറക്കുന്നതിനിടെ, ബോംബു ഭീഷണിയെത്തുടർന്ന്, നിൽക്കണോ-പോണോ-ഇറങ്ങണോ എന്ന ആശയക്കുഴപ്പത്തിൽ അരമണിക്കൂറിലേറെ ഡൽഹിക്കു സമീപം ആകാശത്ത് ചുറ്റിത്തിരിഞ്ഞ് നിൽക്കുകയും പിന്നെ പോകാൻ തന്നെ തീരുമാനിച്ച് ചൈനയിൽ കുഴപ്പമൊന്നും കൂടാതെ എത്തിപ്പറ്റുകയും ചെയ്ത ഇറാന്റെ മഹാൻ എയർ വിമാനത്തെപ്പറ്റി ഈ പകൽനേരത്ത് വന്ന തൽസമയ വാർത്തകളൊക്കെ മിക്കവരും വായിച്ചു കാണും.
സമൂഹമാധ്യമങ്ങളിലും വാർത്താ പോർട്ടലുകളിലുമൊക്കെ വിവരങ്ങളൊരുപാട് വന്നെങ്കിലും ആരും ഊഹിക്കാൻ മെനക്കെടാതിരുന്ന പല കാര്യങ്ങളിലൊന്ന്, 30,000 അടിപ്പൊക്കത്തിൽ ടേഹ്റാനിൽ നിന്ന് ഗ്വാങ്സോയിലേക്കു പറന്നുകൊണ്ടിരുന്ന വിമാനത്തിന് ഈ ബോംബുവിവരം എങ്ങിനെ കിട്ടിയെന്നതാണ്.
വിമാനം പുറപ്പെട്ട് മൂന്നുമണിക്കൂറോളം കഴിഞ്ഞ്, ഇന്ത്യൻ വ്യോമാതിർത്തിക്കുള്ളിലായിരുന്ന വിമാനത്തിന്റെ പൈലറ്റിന്, വിമാനത്തിൽ ബോംബുണ്ടാകാന് സാധ്യതയുണ്ട് എന്ന വിവരം കൊടുത്തത് ആരാണ്?
ടെഹ്റാനിൽ നിന്നു വിട്ടാൽ ഇടയ്ക്കെങ്ങും ഇറങ്ങാത്ത ഈ വിമാനത്തിന്റെ കാര്യത്തിൽ മറ്റുരാജ്യങ്ങളിലുള്ളവർക്ക് വലിയ താൽപര്യമൊന്നുമുണ്ടാകാനിടയില്ലാത്ത സ്ഥി്തിക്ക്, ബോംബു ഭീഷണി ആദ്യം കിട്ടിയത് ടെഹ്റാനിൽ തന്നെയാവണം. ആരെങ്കിലും ഫോൺ ചെയ്തു പറഞ്ഞതാവാം, ഊമക്കത്ത് അയച്ചതാാവം,
35,000 അടിപ്പൊക്കത്തിലൊക്കെ പറക്കുന്ന വിമാനത്തിന് സംസാരിക്കാൻ കഴിയുന്നത്, സാധാരണ, പരമാവധി 460 കിലൊമീറ്റർ അകലയുള്ള ടവറുകാരുമായാണ് .
പക്ഷേ, കൺട്രോളർ പൈലറ്റ് ഡാറ്റാലിങ്ക് കമ്യൂണിക്കേഷൻ (സിപിഡിഎൽസി) എന്ന ആധുനിക സങ്കേതം ഉപയോഗിച്ച് മൂവായിരം നോട്ടിക്കൽ മൈൽ (5500 കിലോമീറ്റർ) അകലെയുള്ള വിമാനത്തോടുവരെ സംസാരിക്കാൻ ഇക്കാലത്ത് കഴിയും. ടെഹ്റാനും ഡൽഹിയും തമ്മിലുള്ള അകലം ഏകദേശം 2500 കിലോമീറ്റർ മാത്രമാണ്. ഇവിടെയും അതു തന്നെയാവും ടെഹ്റാന് ഉപയോഗിച്ചിട്ടുണ്ടാവുക.
ബോംബു വിവരം എല്ലാവരും അറിഞ്ഞ് പരിഭ്രാന്തരായെന്ന വാർത്തയിലും ചിരിക്കാൻ സഹായിച്ചത്, വിമാനത്തെ 'പിടിക്കാൻ' ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധ വിമാനങ്ങൾ പറന്നുയർന്നു എന്ന് മാതൃഭൂമി ഓൺലൈനിൽ വായിച്ചപ്പോഴാണ്. മുമ്പേ പറക്കുന്ന യാത്രാവിമാനത്തെ പിന്തുടർന്ന് അടുത്തെുന്ന യുദ്ധവിമാനം ചാടിവീണ് കെട്ടിപ്പിടിച്ച് വിലങ്ങുവച്ച് തിരികെ കൊണ്ടുവരുന്നത് ഓർത്തു നോക്കുക.
അപകടത്തിലാണെന്നു സംശയിക്കുന്ന യാത്രാവിമാനത്തെ ആക്രമിക്കാനോ കീഴ്പ്പെടുത്താനോ അല്ല, ഇരുവശത്തും സമാന്തരമായി പറന്ന് സ്ഥിതിഗതികൾ നീരീക്ഷിക്കാനാണ് യുദ്ധവിമാനങ്ങൾ ഇത്തരം സാഹചര്യത്തിൽ പറന്നുയരുക. ബോംബുണ്ട് എന്ന സംശയമുള്ളപ്പോൾ സുരക്ഷിതമായ അകലം പാലിക്കുകയും ചെയ്യും.
ഡൽഹിയിൽ ഇറങ്ങിക്കോട്ടെയെന്നു ചോദിച്ച വിമാനത്തോട്, അടുത്തുള്ള ജയ്പൂരിലോ ചണ്ഡിഗഡിലോ ഇറങ്ങാമെന്നു പറഞ്ഞത്, തികച്ചും പ്രായോഗിക കാരണങ്ങൾ കൊണ്ടുമാണ്. തിരക്കേറെയുള്ള, രാജ്യതലസ്ഥാനത്തിലുള്ള വിമാനത്താവളത്തേക്കാൾ, ഇത്തരമൊരു സാഹചര്യം കൈകാര്യം ചെയ്യാൻ യോജിച്ചത്, ഏറെ വിമാനങ്ങൊളൊന്നും ഇറങ്ങാനില്ലാത്ത ചെറുവിമാനത്താവളങ്ങൾ തന്നെയാണ്. അതിന് മ്ഹാൻ എയർ വിമാന പൈലറ്റുമാർ തയ്യാറാകാതിരുന്നതെന്താണെന്ന് പക്ഷേ വ്യക്തമല്ല.
എന്തായാലും ബോംബുഭീഷണി വ്യാജമാണെന്ന് ഇതിനോടകം മനസിലാക്കിയ (അതെങ്ങിനെ മനസിലാക്കി എന്നത് ഉത്തരം കിട്ടാനിടയില്ലാത്ത മറ്റൊരു ചോദ്യമാണ്) ഇറാൻ അക്കാര്യം വീണ്ടും പൈലറ്റിനെ അറിയിച്ചതോട, ആകാശത്തെ അര മണിക്കൂർ കാത്തുനിൽപ്പ് അവസാനിപ്പിച്ച് വിമാനം ചൈനയിലേക്കുള്ള പറക്കൽ പുനരാരംഭിക്കുകയും ചെയ്തു (മൂന്നു തവണ ചുറ്റിക്കറങ്ങിയാണ് വിമാനം നേരം കളഞ്ഞതെന്ന് യാത്രാപഥ ചിത്രങ്ങൾ കാണിക്കുന്നു).
വൈകുന്നരം അഞ്ചു മണിയോടെ, വിമാനം അഗ്നിശമന, സുരക്ഷാ വാഹനങ്ങളുടെ വൻ നിര തന്നെ കാത്തു നി്ൽക്കേ ഗ്വാങ്സോയിൽ ഇറങ്ങുകയും ചെയ്തു.
Added
_______
മുകളിലെഴുതിയ പോലെ സിപിഡിഎൽസി ഉപയോഗിച്ച് ടെഹ്റാൻ എടിസി പൈലറ്റുമാരെ നേരിട്ട് ബോംബുകാര്യം അറിയിക്കുകയായിരുന്നില്ല എന്ന് വാർത്താ ഏജൻസി റിപ്പോർട്ടിൽ കണ്ടുവെന്ന് Ahmed Pulath അറിയിച്ചു. ടെഹ്റാനിൽ CPDLC ഇല്ലാത്തതാവണം കാരണം. ടെഹ്റാനിൽ നിന്ന് പാക്കിസ്ഥാനിലെ ലാഹോർ ഫ്ളൈറ്റ് ഇൻഫർമേഷനിലേക്ക് അറിയിച്ച കാര്യം, വിമാനത്തെ അറിയിക്കാൻ അവർ ഡൽഹി എടിസിക്ക് കൈമാറുകയായിരുന്നുവെന്നാണ് പിടിഐ റിപ്പോർട്ട്.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്