ഫേസ്ബുക്ക് ലൈവിന്റെപേരിൽ നടന്ന അറസ്റ്റിനെതിരെ പ്രതിഷേധം വ്യാപകമായപ്പോൾ കൈകെഴുകി അധികൃതർ; പ്രശ്നം വളഷാക്കിയതിന്റെ ഉത്തരവാദിത്തം ചില ഓൺലൈൻ മാധ്യമങ്ങൾക്ക്; ഷൈജു ഡോക്ടർക്കെതിരെ അസഭ്യവർഷം നടത്തുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു; അറസ്റ്റിന് കാരണം ഫേസ്ബുക്ക് ലൈവല്ല; ആശുപത്രിയിൽ പൊതുപെരുമാറ്റച്ചട്ടം നടപ്പിലാക്കുമെന്നും രോഗീ സൗഹൃദമാക്കുമെന്നും കൊയിലാണ്ടി നഗരസഭാ ചെയർമാൻ
കെ വി നിരഞ്ജൻ
കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വിഷയം നാട്ടിലാകെ ചർച്ച ചെയ്യപ്പെടുകയാണ്. പനി ബാധിച്ച ഏഴുവയസ്സുകാരനായ മകനുമായി ആശുപത്രിയിലെത്തിയ ഉള്ളിയേരി സ്വദേശി ഷൈജു ഡോക്ടർക്കും ആശുപത്രി അധികൃതർക്കുമെതിരെ ഫേസ് ബുക്ക് ലൈവിടുകയായിരുന്നു. സംഭവത്തിൽ ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് പ്രതിഷേധങ്ങൾ ശക്തമായത്. തിരക്കുള്ളപ്പോൾ ആശുപത്രി അധികൃതർ വരി ലംഘിച്ച് ചില സ്വന്തക്കാരെ അകത്തേക്ക് കടത്താൻ ശ്രമിച്ചത് താൻ ചോദ്യം ചെയ്യുകയും ലൈവിടുകയുമായിരുന്നുവെന്നാണ് ഷൈജു പറയുന്നത്. എന്നാൽ സംഭവത്തിൽ കുറ്റം മുഴുവൻ ഷൈജുവിന്റെയും ഓൺലൈൻ മാധ്യമങ്ങളുടെയും തലയിൽ ചാരി ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയും നഗരസഭ ചെയർമാനും രംഗത്തുവന്നു.
പ്രശ്നം വഷളാക്കിയതിന്റെ ഉത്തരവാദിത്തം ചില ഓൺലൈൻ മാധ്യമങ്ങൾക്കാണെന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി വ്യക്തമാക്കി. ഡോക്ടർക്കെതിരെ നടത്തിയ ആരോപണം വാസ്തവ വിരുദ്ധമാണ്. സത്യാവസ്ഥ മനസ്സിലാക്കാതെ മാധ്യമങ്ങൾ പ്രത്യേകിച്ച് ഓൺലൈൻ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തു. ഹോസ്പിറ്റൽ മാനേജ്മെന്റിന്റെ ഭാഗം കേൾക്കാൻ താത്പര്യം കാട്ടിയില്ലെന്നും ഇവർ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് ലൈവ് ചെയ്തതാണ് ഉള്ളിയേരി സ്വദേശി ഷൈജു അറസ്റ്റു ചെയ്യപ്പെടാൻ കാരണമായതെന്നാണ് മാധ്യമങ്ങളിൽ വാർത്ത വന്നത്. എന്നാൽ ഇത് തെറ്റാണ്. ഡോക്ടറുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൽ തുടരെ തുടരെ ഡോക്ടർക്കെതിരെ അസഭ്യവർഷം നടത്തുകയായിരുന്നുവെന്ന് മാനേജ്മെന്റ് വിശദീകരിച്ചു.
വിഷയം ചർച്ചയായ സാഹചര്യത്തിൽ ആശുപത്രിയിൽ പൊതുപെരുമാറ്റച്ചട്ടം നടപ്പിലാക്കുമെന്നും രോഗീ സൗഹൃദമാക്കുമെന്നും കൊയിലാണ്ടി നഗരസഭ ചെയർമാൻ കെ സത്യൻ പറഞ്ഞു. കാഷ്വാലിറ്റിയിൽ ഒരു ഡോക്ടറെ കൂടി നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡോക്ടർക്കെതിരെ വലിയ ആക്രണമാണ് നടക്കുന്നത്. ഇതിൽ പ്രതിഷേധിക്കുന്നു. ആശുപത്രിക്കെതിരെ ഓൺലൈൻ മാധ്യമങ്ങൾ സൈബർ ആക്രണമാണ് നടത്തിയത്. സത്യാവസ്ഥ മനസ്സിലാക്കാതെയായിരുന്നു പലരും വാർത്ത നൽകിയത്. സംഭവ ദിവസം ഞായറാഴ്ചയായതുകൊണ്ട് പനി ക്ലിനിക്കിൽ ഡോക്ടർ ഉണ്ടായിരുന്നില്ല. ഇരുന്നൂറ്റമ്പതോളം രോഗികൾ ആശുപത്രിയിലുണ്ടായിരുന്നു. അപ്പോഴാണ് ആറു മണിയോടെ ഷൈജു പനി ബാധിച്ച മകനുമായെത്തിയത്. കാഷ്വാലിറ്റിയിൽ അതി ഗുരുതരങ്ങളായ കേസുകളാണ് ആദ്യം പരിഗണിക്കുക.
അപകടങ്ങളിൽ പെട്ടവരും ഗുരുതരമായ രോഗമുള്ളവരും നിരവധി പേരുണ്ടായിരുന്നു. റേപ്പ് ഉൾപ്പെടെ വിവിധ കേസുകളിൽ പെട്ടവരുമായി പൊലീസുകാരും വന്നു. ഷൈജുവിന്റെ മകന് അത്രത്തോളം ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സ്വാഭാവികമായും ഒന്നര മണിക്കൂറോളം ക്യൂ നിന്നാലെ ഡോക്ടറെ കാണാൻ പറ്റുമായിരുന്നുള്ളു. എന്നാൽ കാത്തു നിൽക്കാൻ കഴിയാതെ ഷൈജു ബഹളം ഉണ്ടാക്കുകയായിരുന്നു. പിന്നീടിയാൾ ഡോക്ടറെ അസഭ്യം പറയാനും ജോലി തടസ്സപ്പെടുത്താനും തുടങ്ങി. ഇരുപത് മിനുട്ടോളമാണ് ഇയാൾ ഡോക്ടറെ അസഭ്യം പറഞ്ഞത്. ഡോക്ടറെ മാനസികമായി തളർത്തുന്ന രീതിയിലായിരുന്നു ഷൈജുവിന്റെ പെരുമാറ്റം.
അത്യാഹിത വിഭാഗത്തിലും ഒ പിയിലുമൊക്കെ രോഗികളുടെ വലിയ തള്ളിക്കയറ്റമാണ്. അതനുസരിച്ച് ജീവനക്കാർ ഇല്ലാത്തതും പ്രശ്നമാണ്. കാര്യങ്ങൾ മനസ്സിലാക്കാതെയായിരുന്നു ഷൈജുവിന്റെ നടപടി. അത്യാഹിത വിഭാഗം അടിയന്തിര ചികിത്സ വേണ്ടവർക്ക് മാത്രമുള്ളതാണെന്നും നിസ്സാര രോഗമുള്ളവർ പോലും ഇവിടെ എത്താറുണ്ടെന്നും ഇതിന് പരിഹാരം കാണുമെന്നും ചെയർമാൻ വ്യക്തമാക്കി.
എന്നാൽ ആശുപത്രി അധികൃതരുടെ അനീതിക്കെതിരെ ഫേസ് ബുക്ക് ലൈവിട്ടതിന്റെ പ്രതികാര നടപടിയെന്നോണമാണ് അറസ്റ്റ് ചെയ്തെന്നാണ് ജാമ്യത്തിലിറങ്ങിയ ഷൈജു പറയുന്നത്. തിരക്കുള്ളപ്പോൾ ആശുപത്രി അധികൃതർ വരി ലംഘിച്ച് ചില സ്വന്തക്കാരെ അകത്തേക്ക് കടത്താൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്ത് താൻ ലൈവിടുകയായിരുന്നുവെന്നാണ് ഷൈജു പറയുന്നത്. സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞാണ് വനിതാ ഡോക്ടറുടെ പരാതിയിൽ തന്നെ അറസ്റ്റു ചെയ്യുന്നത്. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അന്നു തന്നെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നും ഇത് ഗൂഢാലോചനയുടെ ഭാഗമാണഎന്നും ഷൈജു പറയുന്നു.
ഷൈജുവിന്റെ കുടുംബം മനുഷ്യാവകാശ കമ്മീഷനും ജില്ലാ കലക്ടർക്കും ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. വനിതാ ഡോക്ടറുടെ പരാതിക്കൊപ്പം പൊലീസ് രാഷ്ട്രീയ താത്പര്യത്തോടെ പ്രവർത്തിച്ചുവെന്നാണ് ഷൈജുവിന്റെ കുടുംബത്തിന്റെ ആരോപണം. സംസാരിച്ച് തീർക്കാവുന്ന വിഷയമാണ് അറസ്റ്റിലേക്ക് വരെ എത്തിച്ചത്. അത് ചിലരുടെ ഇടപെടൽ കാരണമാണ്. ഇക്കാര്യം സമഗ്രമായി അന്വേഷിക്കണമെന്നും കുടുംബം പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍