ഏഴിമല നാവിക അക്കാദമിയിൽനിന്നു താഴേക്കു പതിക്കുന്നത് 15 ലക്ഷം ലിറ്റർ മാലിന്യം; അക്കാദമിക്കു വേണ്ടു കുടിയൊഴിഞ്ഞവർക്ക് മുകളിൽനിന്നുള്ള മാലിന്യം കൊണ്ടു ജീവിക്കാനാവുന്നില്ല; കുടിവെള്ളം കിട്ടാതെ കിണറുകൾ മലിനമയം, ചർമരോഗങ്ങൾ വ്യാപകം; നാട്ടുകാർ പ്രക്ഷോഭത്തിൽ
രഞ്ജിത് ബാബു
കണ്ണൂർ: ഹനുമാൻ മൃതസഞ്ജീവിനി എടുത്തെറിഞ്ഞപ്പോൾ വീണ സ്ഥലമാണ് ഏഴിമലയെന്നാണ് വിശ്വാസം. രാമ-രാവണ യുദ്ധത്തിൽ ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രമേറ്റ് രാമലക്ഷ്മണന്മാരും വാനർമാരും മരിച്ചു വീണപ്പോൾ ഹിമാലയത്തിൽ നിന്നും ഹനുമാൻ മൃതസഞ്ജീവിനി അടങ്ങുന്ന മലയുമായി ലങ്കയിലെത്തി. രാമലക്ഷമണന്മാരേയും വാനരന്മാരേയും മരണത്തിൽ നിന്നും രക്ഷപ്പെടുത്തിയ ഹനുമാന് മലയുടെ ഭാഗം ഹിമാലയത്തിൽ തിരിച്ചു കൊണ്ടു വെക്കാൻ സമയമില്ലായിരുന്നു. അതിനാൽ ഹനുമാൻ ലങ്കയിൽ നിന്നും മലയെടുത്ത് എറിഞ്ഞു. അതിന്റെ ഒരു ഭാഗം വീണത് ഏഴിമലയിലായിരുന്നു. കഥയെന്തായിരുന്നാലും ഏഴിമല ഔഷധ സസ്യങ്ങളുടെ കലവറയായിരുന്നു.
ഇതൊക്കെ പഴയ കഥ. ഇന്ന് രാജ്യത്തിന്റെ ശിരസ്സ് ഉയർത്തിപ്പിടിക്കുന്ന നാവിക അക്കാദമിയാണ് ഏഴിമല. ഏഷ്യയിലെ ഏറ്റവും വലിയതും മികച്ചതുമായ നാവിക അക്കാദമി എന്ന സ്ഥാനവും അലങ്കരിക്കുന്നു. ഇന്ത്യയിലേയും സൂഹൃദ്രാഷ്ട്രങ്ങളുടേയും നാവിക സേനാംഗങ്ങൾക്ക് ഉയർന്ന തലത്തിലുള്ള പരിശീലനം ഇവിടെ നിന്നും നൽകുന്നുണ്ട്. കേരളത്തിന്റെ സൗഭാഗ്യമെന്നാണ് ഏഴിമല നാവിക അക്കാദമിയെ വിശേഷിപ്പിക്കുന്നത്.
എന്നാൽ യഥാർത്ഥ വസ്തുത മറ്റൊന്നാണ്. രാജ്യത്തിന്റെ കാവൽക്കാരനെപ്പോലെ ഉയർന്നു നിൽക്കുന്ന ഈ മലയിൽ നിന്നും ഇന്ന് താഴോട്ട് പതിക്കുന്നത് 16 ലക്ഷം ലിറ്റർ മലിനജലമാണ്. ഇതു സംഭരിക്കുന്ന മാലിന്യപ്ലാന്റിൽനിന്നുള്ള മാലിന്യം വേനൽക്കാലമായതോടെ രാമന്തളിയിലെ ജനവാസ കേന്ദ്രങ്ങളിലെ കിണറുകളിൽ ദൃശ്യമാകാൻ തുടങ്ങിയതോടെ ജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രക്ഷോഭത്തിലാണ്. മാർച്ചും ഉപവാസവും നടത്തിയിട്ടും പ്രശ്നപരിഹാരമായില്ല.
ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനയുടെ ആഭിമുഖ്യത്തിൽ അക്കാദമിയിലേക്കുള്ള റോഡ് ഉപരോധിച്ചും കൂടുതൽ ജനങ്ങൾ പ്രക്ഷോഭത്തിൽ പങ്കാളികളാവുകയാണ്. പ്രശ്നം നിയമസഭയിലും ലോകസഭയിലും ഉന്നയിക്കാൻ സമര സമിതി മുന്നിട്ടിറങ്ങിയിരിക്കയാണെന്ന് കൺവീനർ വിനോദ് കുമാർ രാമന്തളി പറഞ്ഞു. മാലിന്യം സംഭരിക്കുന്ന പ്ലാന്റ് ജനവാസ കേന്ദ്രത്തിനരികിൽ നിന്നും മാറ്റി സ്ഥാപിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇതു കൂടാതെ അക്കാദമിയിൽനിന്നുള്ള മാംസാവശിഷ്ടങ്ങളുൾപ്പെടെയുള്ള വെയ്സ്റ്റും ജനവാസകേന്ദ്രങ്ങൾക്കടുത്താണു നിക്ഷേപിക്കുന്നത്.
സേനാംഗങ്ങളും മറ്റ് ജീവനക്കാരും പരിശീലകരും കുടുംബങ്ങളുമായി ആയിരക്കണക്കിന് ജനങ്ങൾ ഏഴിമലയിലുണ്ട്. അവിടെ നിന്നും ഒഴിക്കി കളയുന്ന മലിനജലം രാമന്തളി ഗ്രാമത്തിലെ ജനവാസകേന്ദ്രത്തിലേക്കാണ് തള്ളിവിടുന്നത്. ആയിരത്തിലേറെ പേർ അധിവസിക്കുന്ന രാമന്തളിയിലെ കിണറുകളിൽ ഇപ്പോൾ മലിനജലമാണ്. ചർമ്മ രോഗങ്ങൾ മൂലം നിരവധി പേർ കഷ്ടപ്പെടുന്നു. അക്കാദമിയിൽ ഒരുക്കിയിട്ടുള്ള അശാസ്ത്രീയ മാലിന്യ പ്ലാന്റ്ുകളാണ് ജനങ്ങൾക്ക് ദുരിതം വിതക്കുന്നത്. കിണറുകളിൽ പെട്ടെന്ന് മലിനജലം ഉയരുന്നു. കടുത്ത വേനലിലും മലിനജലം മൂലമുള്ള നിരപ്പ് കൂടുന്നു. ധർണ്ണയും മാർച്ചും പ്രതിഷേധ പ്രകടനവും ഉപരോധവും നടത്തി സമരമുഖത്ത് നിലകൊള്ളുകയാണ് പരിസരവാസികൾ. നാവിക സേനാ അധികാരികൾ ഒന്നും ചെയ്യാനാവാതെ മുഖം തിരിച്ചു നിൽപ്പാണ്.
1983 ലാണ് ഏഷ്യയിലെ ഏറ്റവും വലിയ നാവിക താവളത്തിന് വേണ്ടി ജനങ്ങൾ ഭൂമി വിട്ടുനൽകിയത്. അവിടെ താമസിച്ചിരുന്നവർ കുടിയൊഴിഞ്ഞു താഴേക്കു താമസം മാറ്റുകയായിരുന്നു. 2500 ഏക്കർ ഭൂമിയിൽ നിന്നും കുടിയൊഴിഞ്ഞ രാമന്തളി പ്രദേശത്തെ ജനങ്ങൾ അക്കാദമി പൂർത്തിയായതോടെ മലിനജല ഭീഷണിയിലായി. ഒരു പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശവും ദേശസുരക്ഷയുടെ പ്രാധാന്യത്തിനു വേണ്ടി നൽകപ്പെട്ടവർ ഇന്ന് കുടിവെള്ളത്തിനായി കേഴുകയാണ്. അക്കാദമി സ്ഥാപിച്ചതിലെ അശാസ്ത്രീയതയും ആസൂത്രണത്തിലെ പിഴവും കാരണമാണ് ജനവാസ കേന്ദ്രങ്ങളിലെ കുടിവെള്ള സ്ത്രോതസ്സുകൾ മലിനപ്പെടാൻ ഇടയായത്. മാലിന്യ പ്ലാന്റുകളും ടാങ്കുകളും സ്ഥാപിക്കുമ്പോൾ അക്കാദമിക്കു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങൾക്ക് ദ്രോഹകരമാകുമോ എന്നൊന്നും പ്രതിരോധ വകുപ്പിന്റെ പരിഗണനയിലേ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ പരാതി അവർ അംഗീകരിക്കുന്നു. എന്നാൽ പരിഹാരം എന്തെന്ന് അവർക്കു പോലും അറിയില്ല.
പ്രതിരോധ വകുപ്പ് പദ്ധതികൾക്കായി കോടികൾ ചിലവഴിക്കുമ്പോഴും അവരുടെ പിഴവുകൊണ്ടു മാത്രം ആയിരത്തിലധികം വരുന്ന ജനങ്ങൾക്ക് ദ്രോഹകരമാകുന്നത് പരിഗണനാ വിഷയമേ ആകുന്നില്ല. നിലവിലുള്ള മാലിന്യം ശാസ്ത്രീയമായി സംസ്ക്കരിച്ചും പ്ലാന്റ്ുകളും ടാങ്കുകളും മാറ്റി സ്ഥാപിച്ചും ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ കഴിയും. എന്നാൽ അധികാരികൾ സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിലും വള്ളം തുഴയലിലും മാദ്ധ്യമ ശ്രദ്ധ തിരിച്ചു വിടുകയാണ്. ഇനിയും ജനം സഹിച്ചുവെന്ന് വരില്ല. രാജ്യത്തിന്റെ സേനാവിഭാഗത്തിന് മുതൽകൂട്ടായ നാവിക അക്കാദമിക്കെതിരെ നിയമത്തിന്റെ വഴി സ്വീകരിക്കേണ്ടി വരുമെന്ന അവസ്ഥയിലെത്തിയിരിക്കയാണ് അവർ. വിളപ്പിൽശാല പോലെ ഉന്നത നീതിപീഠത്തിന്റെ ഇടപെടൽ നാവിക സേനക്കെതിരെ ഉണ്ടാകാൻ പ്രേരിപ്പിക്കരുതെന്ന് മാത്രമാണ് അവരിപ്പോഴും ആഗ്രഹിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍