സ്കൂൾ തലം മുതൽ സ്പോർട്സുകാരിയായത് ജീവിതം കരുപിടിപ്പിക്കാൻ; ഒപ്പം കളിച്ച 16 പേരിൽ 11 പേരും സ്പോർട്സ് ക്വാട്ടയിൽ അഡ്മിഷൻ നേടി ഡോക്ടർമാരായി; ബാക്കിയുള്ളവർ സർക്കാർ ഉദ്യോഗസ്ഥരും; തൊഴിൽ തേടിയുള്ള അലച്ചിൽ സർട്ടിഫിക്കറ്റുകളുമായി എത്തിയ ശകുന്തളയെ ആട്ടിയിറക്കിയവരിൽ കായികതാരമായ മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും; ദേശിയ ഹോക്കി താരം ശകുന്തള ഇന്ന് തെരുവോര കച്ചവടക്കാരി
അരുൺ ജയകുമാർ
തിരുവനന്തപുരം: കായിക ഇനങ്ങളിൽ മക്കളുടെ പങ്കാളിത്തവും മികവുമൊക്കെ മാതാപിതാക്കൾ ഒരു അലങ്കാരമായി കാണുന്ന കാലഘട്ടമാണ് ഇന്നത്തേത്. എന്നാൽ കുറച്ച് കാലം മുൻപ് ഇതായിരുന്നില്ല സ്ഥിതി. കായിക ഇനങ്ങളിൽ എന്നല്ല ഒരു മേഖലയിലും സ്ത്രീകൾ സജീവമല്ലാതിരുന്ന കാലത്ത് അതും 1970കളിൽ ദേശീയ ചാമ്പ്യൻഷിപ്പിലുൾപ്പടെ പങ്കെടുത്ത് ഹോക്കി ടീമിന്റെ നായികയായിരുന്ന ഒരു സ്ത്രീ ഇപ്പോൾ ജീവിക്കുന്നത് യാതനകൾക്കിടയിലാണ്.ദേശീയ ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിലൊക്കെ പങ്കെടുത്തു സ്വർണം നേടിയ ഡിവി ശകുന്തള എന്ന തിരുവനന്തപുരത്തുകാരി ഇപ്പോൾ ജീവിതത്തിന്റ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാളയം മാർക്കറ്റിന് മുന്നിൽ തെരുവോര കച്ചവടം നടത്തുകയാണ്.
വർഷങ്ങൾക്ക് മുൻപ് ടീമിൽ ഒപ്പം കളിച്ച അർജുന അവാർഡ് ജേതാവ് കൂടിയായ ഓമനകുമാരി മാർക്കറ്റിന് മുന്നിൽ വെച്ച് പഴയ ഹോക്കി മിന്നും താരത്തെ തിരിച്ചറിഞ്ഞതോടെയാണ് ശകുന്തള എന്ന പഴയ ഹോക്കി താരത്തെക്കുറിച്ച് വീണ്ടും സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകൾ സജീവമായത്.അന്ന് ഒപ്പം കളിച്ചവർക്കെല്ലാം സ്പോർട്സ് ക്വാട്ടിൽ അഡ്മിഷൻ കിട്ടുകയും പലരും ഡോക്ടർമാരും സർക്കാർ ഉദ്യോഗസ്ഥരുമൊക്കെ ആയപ്പോൾ ശകുന്തളയെ വിധി തെരുവിലേക്ക് എത്തിക്കുകയായിരുന്നു. തനിക്ക് ഉണ്ടായ അനുഭവത്തിൽ ഇന്നും വിഷമമുണ്ടെന്നും ജീവിതത്തിൽ മറ്റ് മാർഗങ്ങളില്ലാതെ വന്നപ്പോഴാണ് തെരുവിലേക്ക് ഇറങ്ങേണ്ടി വന്നതെന്നും ശകുന്തള മറുനാടൻ മലയാളിയോട് പറഞ്ഞു.
ഹോക്കി താരത്തിൽ നിന്നും തെരുവിലേക്ക് ജീവിതം മാറിയതിനെ കുറിച്ച്
കോട്ടൺഹിൽ സ്കൂളിൽ പഠിക്കുമ്പോഴാണ് ഹോക്കി കളിക്കാൻ ആദ്യമായി പോകുന്നത്. പഠിച്ച്
ഒരു ജോലി നേടണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. കായിക ഇനങ്ങളിൽ പങ്കെടുത്താൽ അത് എളുപ്പം സാധിക്കും എന്ന ചിന്ത തന്നെയാണ് ആദ്യമായി ഹോക്കി മൈതാനത്തിലെത്തിക്കുന്നത് എന്നാൽ പിന്നീട് ഹോക്കി കളി ഒരു വികാരമയി മനസ്സിനെ കീഴടക്കുകയായിരുന്നു. ഇന്നും ഹോക്കി കളിച്ചിരുന്ന ആ നല്ല കാലത്തെ കുറിച്ച് ഓർക്കാറുണ്ട്. എനിക്ക് നഷ്ടപ്പെട്ടതിനെ ഒർത്ത് വിഷമവും വരാറുണ്ട്. പിന്നീട് വിവാഹമൊക്കെ കഴിഞ്ഞ് ജീവിതം മുന്നോട്ട് പോയി പക്ഷെ ചില പ്രശ്നങ്ങളും കഷ്ടതകളും ജീവിക്കാൻ തെരുവ് ശരണം എന്ന സ്ഥിതിയിൽ എത്തിക്കുകയായിരുന്നു.
ഹോക്കി കളിച്ചിരുന്ന കാലത്തെക്കുറിച്ച്
പെൺകുട്ടികൾ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതു തന്നെ അപൂർവമായ 1970 കാലഘട്ടത്തിൽ കോട്ടൺഹിൽ സ്കൂളിലെ വനിതാഹോക്കി ടീമിലെ താരമളായിരുന്നു ശകുന്തള. 1976 ൽ ഗ്വാളിയോറിൽ നടന്ന ജൂനിയർ വനിതാ ദേശീയ ഹോക്കി ചാമ്പ്യൻഷിപ്പിൽ ചരിത്രവിജയം നേടി സംസ്ഥാന ടീമിൽ ഉണ്ടായിരുന്നു. ശകുന്തള സെൻട്രൽ ഹാഫിലും മിന്നുന്ന പ്രകടനം കാഴ്ചവച്ചാണ് ടീമിന് വിജയതിലകം ചാർത്തിയത്. മിൽക്കാ സിംഗിന്റെ ഭാര്യ നിർമ്മൽ കൗറിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്ന ഫോട്ടോ ഇപ്പോഴും നിധിപോലെ സൂക്ഷിക്കുന്നു. 1977 ൽ ബാംഗ്ലൂരിൽ നടന്ന വനിതകളുടെ ദേശീയ കായികമേള, 1979 ൽ കൊൽക്കത്തയിൽ നടന്ന ദേശീയ കായികമേള എന്നിവയുൾപ്പെടെ ഹോക്കി വിജയഗാഥകൾ അനവധിയാണ്. 1978 ൽ കപൂർത്തലയിൽ നടന്ന ജൂനിയർ നാഷണൽസിൽ കേരളടീമിന്റെ വൈസ് ക്യാപ്ടനായിരുന്നു.പഞ്ചാബ് ആസാം, മധ്യപ്രദേശ് അങ്ങനെ പല സ്ഥലങ്ങളിൽ കളിച്ചിട്ടുണ്ട്.
ഹോക്കി കളി ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ച്
പത്താംക്ളാസിനുശേഷം ഗവ. വനിതാ കോളേജിൽ പ്രീഡിഗ്രി ബയോളജിക്ക് ചേർന്നു. പക്ഷേ, സോഡാക്കമ്പനി നടത്തിയിരുന്ന വേലായുധനും ഭാര്യ ദേവകിക്കും മകളെ തുടർന്ന് പഠിപ്പിക്കാൻ നിവൃത്തിയുണ്ടായില്ല. പഠനവും ഹോക്കിയും പാതിവഴിയിൽ നിറുത്തി. 82 ൽ ബി.എസ്.എഫ് ജവാനായിരുന്ന വിക്രമനെ വിവാഹം കഴിച്ചു. എന്നാൽ അസുഖം മൂലം വിക്രമന്റെ ജോലി നഷ്ടമായി. ഭർത്താവിന്റെ ചികിത്സയ്ക്കും മക്കളുടെ വിദ്യാഭ്യാസത്തിനുമായി ശകുന്തള തൊഴിൽതേടിയിറങ്ങി.
തൊഴിൽ തേടിയുള്ള അലച്ചിൽ
സ്പോർട്സ് സർട്ടിഫിക്കറ്റുകളുമായി മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റിനെ സമീപിച്ചിരുന്നെങ്കിലും തന്നെ അവർ ആട്ടിയിറക്കിയെന്ന് കരച്ചിലടക്കി ശകുന്തള പറഞ്ഞു. വല്ല വീട്ടുജോലിയും ചെയ്ത് ജീവിക്കൂ എന്നാണ് അവർ പറഞ്ഞത്. എല്ലാവഴിയും അടഞ്ഞപ്പോഴാണ് പലിശയ്ക്ക് പണമെടുത്ത് നാരങ്ങയും മുട്ടയും വിൽക്കാൻ തുടങ്ങിയത്'- ശകുന്തളയുടെ വാക്കുകളിൽ വേദന നിറയുന്നു. സ്വന്തമായി വീടില്ലാത്തതിനാൽ വിദ്യാർത്ഥികളായ ദീപകും, ദിനേശും ബന്ധുക്കളുടെ വീട്ടിൽ നിന്നാണ് പഠിക്കുന്നത്. ഒടുവിൽ ജോലി നൽകിയതാകട്ടെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ താൽക്കാലിക ക്ലീനർ പോസ്റ്റും. ഭർത്താവിന്റെ ചികിത്സയും മക്കളുടെ പഠനവും എല്ലാം കൂടി ഈ ചെറിയ ജോലിയിൽ നിന്നുള്ള വരുമാനത്തിൽ മുന്നോട്ട് പോകില്ലെന്ന് മനസ്സിലായതോടെയാണ് പാളയം തെരുവിൽ പച്ചക്കറിയും മുട്ടയും വിൽക്കാൻ ഇവർ തീരുമാനിച്ചത്. 1972-76 കാലഘട്ടത്തിൽ കേരള ഹോക്കി ടീമിലെ 16 പേരിൽ 11 പേരും സ്പോർട്സ് ക്വാട്ടയിൽ അഡ്മിഷൻ നേടി ഡോക്ടർമാരായി. ബാക്കിയുള്ളവർക്ക് സർക്കാർ ജോലി ലഭിച്ചു. ഓമനകുമാരി സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയായി.
കായിക ഇനങ്ങളും സ്ത്രീകളും അന്നും ഇന്നും
പണ്ട് കായികതാരങ്ങളായി സ്ത്രീകൾ ഉണ്ടാകുന്നത് തന്നെ വളരെ കുറവായിരുന്നു. വീടുകളിൽ നിന്നും പോലും പുറത്തിറങ്ങാൻ അനുവാദമില്ലാത്ത കാലത്ത് പോലും നമുക്ക് നല്ല താരങ്ങളുണ്ടായിരുന്നു. പക്ഷേ അതൊന്നും ഒരിക്കലും അറിയപ്പെടാനോ അവരെ ആഘോഷിക്കാനോ ആരും ഇല്ലായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി. കായികതാരങ്ങളെ പിന്തുണയ്ക്കാൻ വീട്ടുകാർ തന്നെ മുൻപന്തിയിലുണ്ട്. മാറ്റം സംഭവിക്കുന്നത് എന്നത് സന്തോഷമുള്ള കാര്യം തന്നെയാണ്.
ടിവിയിൽ ഹോക്കി മത്സരങ്ങൾ
പണ്ട് കാലത്ത് ഹോക്കി മത്സരങ്ങൾ അങ്ങനെ ടിവിയിൽ ഒന്നും പ്രദർശിപ്പിച്ചിരുന്നില്ല. വളരെ ചുരുക്കമായിട്ടാണ് ടിവി പോലും പല വീടുകളിലും ഉണ്ടായിരുന്നത്. ഇന്നിപ്പോൾ നിരവധി ഹോക്കി മത്സരങ്ങളും ലീഗുകളുമൊക്കെ നടക്കുന്നുണ്ട്. ടിവിയിൽ ഏറ്റവും അധികം കാണാറുള്ളത് കായിക മത്സരങ്ങൾ തന്നെയാണ് ഹോക്കിയും ക്രിക്കറ്റും ഫുട്ബോളും ഒക്കെ കാണാറുണ്ട്. വീട്ടിൽ മക്കളും ഒപ്പം ഇരുന്നാണ് കാണാറുള്ളത്.
ഓമനകുമാരി കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞതിനെ കുറിച്ച്
ഓമനയെ കണ്ടപ്പോൾ അത് കഴിഞ്ഞ് അവൾ എന്നെ തിരിച്ചറിഞ്ഞപ്പോൾ സത്യം പറഞ്ഞാൽ മനസ്സിൽ ഒരു കുളിരായിരുന്നു. പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു സന്തോഷമായിരുന്നു എനിക്ക്. പാളയം മാർക്കറ്റിൽ പച്ചക്കറി വാങ്ങുന്നതിനിടെയാണ് മുൻ ഹോക്കിതാരവും അർജ്ജുന അവാർഡ് ജേതാവുമായ എസ്. ഓമനകുമാരി എന്നെ കണ്ടത്. മുഷിഞ്ഞ സാരിയും കീറിയ ബ്ളൗസുമണിഞ്ഞ് മാർക്കറ്റിന്റെ അരികിലിരുന്ന് നാരങ്ങയും മുട്ടയും വിൽക്കുന്ന എന്നെ കണ്ട് ഓമന ഞെട്ടിപ്പോയി.
'ശകുന്തളേ,എന്നെ മനസിലായോ ഓമനയുടെ ചോദ്യത്തിന് പൊട്ടിക്കരച്ചിലായിരുന്നു എന്റെ മറുപടി. ദേശീയതലത്തിൽ കളിച്ച ഹോക്കിതാരവും 1978-ൽ സംസ്ഥാനഹോക്കി ടീമിന്റെ വൈസ് ക്യാപ്ടനുമായിരുന്ന ഡി.വി. ശകുന്തളയുടെ ഇന്നത്തെ അവസ്ഥ കണ്ട് ഓമനയുടെ കണ്ണുകൾ നനഞ്ഞു. 1972-76 കാലഘട്ടത്തിൽ കേരള ഹോക്കി ടീമിലെ 16 പേരിൽ 11 പേരും സ്പോർട്സ് ക്വാട്ടയിൽ അഡ്മിഷൻ നേടി ഡോക്ടർമാരായി. ബാക്കിയുള്ളവർക്ക് സർക്കാർ ജോലി ലഭിച്ചു. ഓമനകുമാരി സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയായി. 1998 ൽ അർജ്ജുന അവാർഡ് കിട്ടി. അന്നത്തെ ഓമനയുടെ ക്യാപ്റ്റൻ ഇന്ന് തെരുവിലും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്