Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നോർവെയിൽ വെടിവെയ്‌പ്പും ബോംബ് സ്‌ഫോടനവും നടത്തി 77 പേരെ കൂട്ടക്കുരുതി ചെയ്ത ആൻഡേഴ്‌സ് ബ്രെവിക്കിന്റെ ആരാധകൻ; ഐഎസ് നടത്തിയ സ്‌റ്റോക്ക് ഹോം തീവ്രവാദി ആക്രമണത്തിനും സിഡ്‌നി കൂട്ട ബലാത്സംഗത്തിനും പ്രതികാരദാഹിയായി തീവ്രവാദിയായി; അസംതൃപ്തരായ ഓസ്‌ട്രേലിയൻ അടിസ്ഥാന വർഗത്തിന്റെ പ്രതിനിധി; കുടിയേറ്റ വിരുദ്ധതയും വംശീയതയും കുത്തിനിറച്ച് തോക്കേന്തി; എന്തിനാണ് മോസ്‌ക്കിൽ കൂട്ടക്കുരുതി നടത്തിയതെന്ന് വ്യക്തമാക്കുന്ന മാനിഫെസ്റ്റോ ആക്രമണത്തിന് മുമ്പ് പോസ്റ്റു ചെയ്ത് 'ഇവിൾ മാൻ' ബ്രണ്ടൻ ടാറന്റ്

നോർവെയിൽ വെടിവെയ്‌പ്പും ബോംബ് സ്‌ഫോടനവും നടത്തി 77 പേരെ കൂട്ടക്കുരുതി ചെയ്ത ആൻഡേഴ്‌സ് ബ്രെവിക്കിന്റെ ആരാധകൻ; ഐഎസ് നടത്തിയ സ്‌റ്റോക്ക് ഹോം തീവ്രവാദി ആക്രമണത്തിനും സിഡ്‌നി കൂട്ട ബലാത്സംഗത്തിനും പ്രതികാരദാഹിയായി തീവ്രവാദിയായി; അസംതൃപ്തരായ ഓസ്‌ട്രേലിയൻ അടിസ്ഥാന വർഗത്തിന്റെ പ്രതിനിധി; കുടിയേറ്റ വിരുദ്ധതയും വംശീയതയും കുത്തിനിറച്ച് തോക്കേന്തി; എന്തിനാണ് മോസ്‌ക്കിൽ കൂട്ടക്കുരുതി നടത്തിയതെന്ന് വ്യക്തമാക്കുന്ന മാനിഫെസ്റ്റോ ആക്രമണത്തിന് മുമ്പ് പോസ്റ്റു ചെയ്ത് 'ഇവിൾ മാൻ' ബ്രണ്ടൻ ടാറന്റ്

മറുനാടൻ ഡെസ്‌ക്‌

ക്രൈസ്റ്റ് ചർച്ച്: ലോകത്ത് സമാധാനപരമായും സന്തോഷത്തോടെയും ജീവിക്കുന്ന രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയാൽ അതിൽ മുന്നിൽ വരുന്ന രാജ്യമാണ് ന്യൂസിലാൻഡ്. കുടിയേറ്റക്കാരോട് അടക്കം സഹിഷ്ണുതയോടെ പെരുമാറുന്ന രാജ്യത്ത് മുസ്ലിം പള്ളികൾക്ക് നേരെ തുരുതുരാ വെടിയുതിർത്ത് സാധാരണക്കാരെ കൊലപ്പെടുത്തിയതിൽ മുഖ്യ കണ്ണി ഓസ്‌ട്രേലിയൻ പൗരനായ ബ്രണ്ടൻ ടാറന്റ് എന്ന 28കാരനാണെന്ന് വ്യക്തമായിട്ടുണ്ട്. വെടിയേറ്റു വീണ സാധാരണക്കാരാണ് തങ്ങളുടെ രാജ്യത്തിന്റെ മക്കളെന്നാണ് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ പറഞ്ഞത്. വലതുപക്ഷ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.

എന്താനിണ് ബ്രണ്ടൻ ടാറന്റ് മുസ്ലിം പള്ളിയിൽ കയറി വെടിയുതിർത്തത് എന്ന ചോദ്യമാണ് ഇതോടെ ഉയർന്നത്. ഇയാളുടെ അതിതീവ്ര നിലപാടുകൾ വ്യക്തമാക്കുന്ന 73 പേജുള്ള കുറിപ്പും പുറത്തുവന്നിട്ടുണ്ട്. ഈ കുറിപ്പുകളിൽ നിന്നും വ്യക്തമാകുന്നത് വംശവെറി പുലർത്തുന്ന വലതവംശീയവാദിയുടെ നിലപാടുകളാണ്. സംഭവത്തിൽ ഒരു സ്ത്രീയടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഹെഗ്ലി പാർക്കിന് സമീപത്തെ അൽ നൂർ പള്ളിയിലാണ് ആദ്യം വെടിവെപ്പുണ്ടായത്. ഇതിന് തൊട്ടുപിറകെ ലിൻഡുവിലെ പള്ളിക്ക് നേരെയും ആക്രമണമുണ്ടായി.

വെള്ളിയാഴ്ച നിസ്‌കാരത്തിനെത്തിയവരാണ് ആക്രമിക്കപ്പെട്ടത്. സൈനിക വേഷത്തിലെത്തിയ അക്രമി ഓട്ടോമാറ്റിക് റൈഫിൾ ഉപയോഗിച്ച് വെടിവെക്കുന്നത് സമൂഹമാധ്യമത്തിൽ ലൈവിടുകയും ചെയ്തിരുന്നു. അക്രമത്തിന് ശേഷം ഇയാൾ കാറിൽ രക്ഷപ്പെട്ട ഇയാളെ പൊലീസ് പിടുകൂടുകയായിരുന്നു. മുസ്ലിം തീവ്രവാദത്തിനെതിരായ ആക്രമണമാണ് ലക്ഷ്യമിടുന്നതെന്നും കുടിയറ്റ വിരുദ്ധനാണെന്നും വ്യക്തമാക്കുന്നതാണ് ബ്രണ്ടൻ ടാറന്റ് പോസ്റ്റു ചെയ്ത മാനിഫെസ്റ്റോയിൽ പറയുന്നത്. ഓസ്‌ട്രേലിയൻ മിഡിൽ ക്ലാസുകാരനാണ് ബ്രണ്ടൻ. കുറഞ്ഞ വരുമാനക്കാരനായ ഇയാൾ കടുത്ത വംശീയവാദിയും കുടിയേറ്റ വിരുദ്ധനുമാണെന്നാണ് പുറത്തുവരുന്നുണ്ട്.

ഇസ്ലാമിക തീവ്രവാദികൾ നടത്തിയ കൊലപാതകങ്ങൾക്കു മറുപടിയാണ് ബ്രണ്ടൻ നടത്തിയ ആക്രമണമെന്നാണ് മാനിഫെസ്റ്റോയിൽ നിന്നും വ്യക്തമാക്കുന്നത്. നോർവേയിൽ ഓസ്ലോയിൽ ബോംബ് സ്‌ഫോടനം നടത്തിയും വെടിവെച്ചു മുസ്ലിംങ്ങൾ അടക്കം 77 പേരെ കൊലപ്പെടുത്തിയ ക്രൈസ്തവ ഭീകരൻ ആൻഡേഴ്‌സ് ബ്രെവിക്കന്റെ ആരാധകനാണ് ഇയാളെന്നാണ് പുറത്തുവന്ന കുറിപ്പിൽ നിന്നും വ്യക്തമാകുന്നത്. സ്റ്റോക്ക് ഹോമിൽ ഐഎസ് തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിനും സിഡ്‌നി കൂട്ട ബലാത്സംഗത്തിനും എതിരാണ് തന്റെ യുദ്ധമെന്നും ബ്രണ്ടൻ കുറിപ്പിൽ വ്യക്തമാക്കുന്നു. സ്റ്റോക്ക് ഹോം ഭീകരാക്രമണത്തിൽ മരിച്ച എബ്ബ ഒക്കർലണ്ട് എന്ന 12 വയസുകാരിയുടെ കാര്യവും ഇയാളുടൈ കുറിപ്പിൽ പറയുന്നുണ്ട്.

രണ്ട് വർഷമായി ആക്രമണത്തിന് പദ്ധതിയിടുന്നതായും ഒടുവിൽ താൻ ലക്ഷ്യസ്ഥാനത്ത് എത്തുന്നതായും തീവ്രവാദി പറയുന്നു. കുടിയേറ്റം കൊണ്ട് ന്യൂസിലാഡന്റിലും അമേരിക്കയിലും ജനനനിരക്കു ഉയരുന്നു എന്നത് അടക്കം ഭീഷണിയാണെന്നും മാനിഫെസ്റ്റോയിൽ പറയുന്നു. ലോകത്ത് ഒരിടവും സേഫ് അല്ലെന്ന് തെളിയിക്കാൻ കൂടിയാണ് ആക്രമണം നടത്തിയതെന്നാണ് ഇയാളുടെ പക്ഷം. ബ്രെവിക്കിനെ പോലെ ഭ്രാന്തൻ ആശയങ്ങളിൽ ആകൃഷ്ടരായാണ് ഇയാളും കൂട്ടക്കൊല നടത്തിയതും. മുസ്ലിം പള്ളികൾ ആക്രമിച്ചതിന് പിന്നിൽ ആസൂത്രണം ഉണ്ടെന്നാണ് പുറത്തുവരുന്ന സൂചന. എത്രത്തോളം ആസൂത്രണം ഉണ്ടെന്നത് അടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്.

രണ്ട് മുസ്ലിം പള്ളികളിൽ അക്രമികൾ നടത്തിയ വെടിവെപ്പിൽ 41 പേരാണ് കൊല്ലപ്പെട്ടത്. ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ മോസ്‌കിലും ലിൻവുഡ് സബർബിലെ ഒരു മോസ്‌ക്കിലുമാണ് വെടിവെപ്പ് നടന്നത്. ഇതിന് പിന്നിൽ മുസ്ലിം വിരുദ്ധരായ തീവ്രവാദ ഗ്രൂപ്പുകളാണെന്നാണ് സൂചന. ലഹരിക്ക് അടിമപ്പെട്ട തീവ്രവാദിയാണ് കൊല നടത്തിയതെന്ന് വ്യക്തമാണ്. അക്രമം നടത്തുകയും അത് ആഘോഷിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു ഭീകരവാദികളുടെ ഇടപെടൽ. സ്വതവേ സമാധാനത്തിന്റെ നാടായാണ് ന്യൂസിലണ്ടും ഓസ്ട്രേലിയയുമെല്ലാം അറിയപ്പെട്ടുന്നത്. അവിടെയുണ്ടായ ആക്രമണം ലോകത്തെ തന്നെ ഞെട്ടിച്ചു. കമ്പ്യൂട്ടർ ഗെയിമിലെ കളിക്ക് സമാനമായ മാനസികാവസ്ഥയിലാണ് അക്രമി പെരുമാറിയത്.

കാറിൽ എത്തിയ അക്രമി പാർട്ടി തുടങ്ങാമെന്ന് പറഞ്ഞു കൊണ്ടാണ് എല്ലാത്തിനും തുടക്കം കുറിക്കുന്നത്. കാർ പാർക്ക് ചെയ്ത ശേഷം കൈയിലുണ്ടായിരുന്ന തോക്കുപയോഗിച്ച് താഴേക്ക് വെടിയുതിർക്കുന്നു. അതിന് ശേഷം ഡിക്കി തുറക്കുന്നു. ആറ് യന്ത്രതോക്കുകൾ. അതിൽ നിന്ന് ഒന്ന് കൈയിലെടുക്കുന്നു. അവിടെ നിന്ന് നേരെ പള്ളിയെ ലക്ഷ്യമാക്കി നടക്കുന്നു. പിന്നെ തുരുതുരാ വെടിവച്ചു. അതിന് ശേഷം തിരിച്ച് കാറിന് അടുത്തേക്ക് എത്തുന്നു. കാറിൽ നിന്ന് ചെറിയ തോക്കെടുക്കുന്നു. വീണ്ടും പള്ളിയിലേക്ക്. ആദ്യ ആക്രമണത്തിൽ വെടിയേറ്റ് കിടന്നവർക്ക് നേരെ വീണ്ടും വെടിവയ്ക്കുന്നു. മരണം ഉറപ്പിക്കാനായിരുന്നു അത്.

തോക്കുമായി വെളിയിലിറങ്ങിയ അക്രമി അവിടെ കണ്ണിൽ കണ്ടവർക്ക് നേരെയും വെടിവയ്ക്കുന്നു. തലയിൽ വെടിവച്ചായിരുന്നു ആക്രോശം. അതിന് ശേഷം വീണ്ടും കാറിലേക്ക്. മുസ്ലിം പള്ളിയെ കത്തിച്ച് നിലംപരിശാക്കാൻ ആകാത്തതിന്റെ നിരാശയാണ് പങ്കുവയ്ക്കുന്നത്. കാറിൽ ഇതിനായി പെട്രോളും സൂക്ഷിച്ചിരുന്നു. ഈ നിരാശ പങ്കുവയ്ക്കലുമായി കാറിൽ രക്ഷപ്പെടാനുള്ള ശ്രമം. ഇയാളടക്കം നാലുപേരെയാണ് പിടിച്ചത്.

മുസ്ലിം വിരുദ്ധരായ വലതുപക്ഷ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് സർക്കാരും സമ്മതിച്ചിട്ടുണ്ട്. ഇവർ ഓസ്‌ട്രേലിയൻ വംജരാണെന്നാണ് റിപ്പോർട്ട്. ആക്രമണ സംഘത്തിലുണ്ടായിരുന്നുവെന്ന് സംശയിക്കുന്ന മൂന്നുപുരുഷന്മാരേയും ഒരു സ്ത്രീയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാത്രമല്ല വിവിധ കാറുകളിലായി സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചതും കണ്ടെത്തിയിട്ടുണ്ട്. അതീവ ജാഗ്രതയാണ് ന്യൂസിലൻഡിൽ അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് എത്തിയവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. സംഭവ സമയത്ത് ബംഗ്ലാദേശി ക്രിക്കറ്റ് താരങ്ങളും ആക്രമണം നടന്ന അൽ നൂർ പള്ളിയിലുണ്ടായിരുന്നു. കൊല്ലപ്പെട്ടവരിൽ വിദേശരാജ്യങ്ങളിൽ നിന്നുള്ളവരുമുണ്ടായേക്കാമെന്നാണ് വിവരങ്ങൾ.

ന്യൂസീലൻഡിലെ തിരക്കേറിയ രണ്ടു മുസ്ലിം പള്ളികളാണ് അക്രമത്തിനായി തെരഞ്ഞെടുത്തത്. പ്രധാന അക്രമി ഓസ്ട്രേലിയൻ പൗരത്വമുള്ള തീവ്ര വലതുപക്ഷ 'ഭീകര'നാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ സ്ഥിരീകരിച്ചു. എന്നാൽ ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്. മധ്യ ക്രൈസ്റ്റ്ചർച്ചിലെ അൽനൂർ പള്ളിയിലാണ് ആദ്യം വെടിവയ്‌പ്പുണ്ടായത്. പിന്നീടാണ് ലിൻവുഡിലെ രണ്ടാമത്തെ പള്ളിയിൽ ആക്രമണം ഉണ്ടായത്. മേഖലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂസീലൻഡിലെ എല്ലാ മുസ്ലിം പള്ളികളും അടച്ചിടാൻ സർക്കാർ നിർദ്ദേശം നൽകി. തെരുവുകളിൽനിന്നു വിട്ടുനിൽക്കണമെന്നും പ്രധാന കെട്ടിടങ്ങൾ സർക്കാർ സ്ഥാപനങ്ങൾ എന്നിവ പൊലീസ് നിർദ്ദേശമനുസരിച്ച് പൂട്ടി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP