കടലാസ് സംഘടനയുമായി എരുമേലിയിൽ വിമാനത്താവളം തുടങ്ങാൻ പണപ്പിരിവ് നടത്തുന്ന രാജീവ് ജോസഫിന്റെ റിപ്പോർട്ട് തള്ളി സർക്കാർ; വിമാനത്താവളം തുടങ്ങാനുള്ള സാധ്യതാ റിപ്പോർട്ട് നൽകാൻ കെ എസ് ഐ ഡി സിയെ ചുമതലപ്പെടുത്തി മന്ത്രിസഭാ തീരുമാനം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥം ആരംഭിക്കുന്ന ഗ്രീൻഫീൾഡ് വിമാനത്താവളം പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലാകുമെന്ന് ഉറപ്പായി. വിമാനത്താവളത്തിന് അംഗീകാരം നൽകിയ മന്ത്രിസഭാ യോഗം വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ.എസ്.ഐ.ഡി.സി.യെ ചുമതലപ്പെടുത്തി. ഇതോടെ ഇൻഡോ ഹെറിറ്റേജ് ഇന്റർനാഷണൽ എയ്റോപോളിസ് എന്ന കടലാസുകമ്പനിയുടെ പേരിൽ എരുമേലി വിമാനത്താവളത്തെ കുറിച്ചുള്ള പ്രചരണങ്ങൾ പൊള്ളയാണെന്നും വ്യക്തമായി. എരുമേലി വിമാനത്താവളവുമായി സർക്കാർ മുന്നോട്ട് പോകുമെന്നും ഓഹരി പിരിവ് ഉൾപ്പെടെ സർക്കാർ നേരിട്ട് നടത്തുമെന്ന സൂചനയാണ് മറുനാടൻ മലയാളിക്ക് മന്ത്രിസഭാ യോഗത്തിന് ശേഷം ലഭിച്ചത്.
എരുമേലിയിൽ തന്നെയാകും വിമാനത്താവളം. ഇതിൽ വ്യക്തത വരാൻ ഇനിയും ദിവസങ്ങളെടുക്കും. ഈ സാഹചര്യത്തിൽ ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥം ആരംഭിക്കുന്ന ഗ്രീൻഫീൾഡ് വിമാനത്താവളത്തിന്റെ സ്ഥലത്തെ കുറിച്ച് ഔദ്യോഗികമായി സർക്കാർ പ്രതികരിക്കാത്തത്. ചെറുവള്ളി-ളാഹ എസ്റ്റേറ്റുകൾ ഏറ്റെടുത്ത് വിമാനത്താവളം യാഥാർത്ഥ്യമാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് കെ എസ് ഐ ഡി സിയെ പഠനത്തിന് നിയോഗിക്കുന്നത്. ഈ പഠന റിപ്പോർട്ട് കിട്ടിയ ശേഷമാകും അന്തിമ തീരുമാനങ്ങൾ എടുക്കുക. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന മറ്റ് പ്രചരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മുതിർന്ന മന്ത്രിസഭാ അംഗം മറുനാടൻ മലയാളിയോട് പറഞ്ഞു.
പ്രതിവർഷം മൂന്നു കോടിയിലധികം തീർത്ഥാടകർ സന്ദർശിക്കുന്ന ശബരിമലയിലേയ്ക്ക് നിലവിൽ റോഡുഗതാഗതമാർഗ്ഗം മാത്രമാണുള്ളത്. ചെങ്ങന്നൂർ/ തിരുവല്ല റയിൽവേസ്റ്റേഷനുകളിൽ നിന്നും റോഡുമാർഗ്ഗമോ, എം.സി. റോഡ്/ എൻ.എച്ച് 47 എന്നിവയിലെ ഉപറോഡുകളോ ആണ് ഇവിടെ എത്തിച്ചേരാനുള്ള മാർഗ്ഗം. അങ്കമാലി-ശബരി റയിൽപാത നിർമ്മാണം സർക്കാരിന്റെ പരിഗണനയിലാണെങ്കിലും ഫണ്ടിന്റെ ലഭ്യത, കേന്ദ്രസർക്കാരിന്റെ അംഗീകാരം എന്നിവയിലുണ്ടാകുന്ന കാലതാമസം ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് തടസ്സമായി നിൽക്കുന്നുണ്ട്. സീസൺ സമയത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് പുതിയ വിമാനത്താവളം സഹായകകരമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. അടുത്ത തീർത്ഥാടനകാലത്തിന് മുമ്പ് വിമാനത്താവളത്തിന്റെ പണി തുടങ്ങാനാണ് ആലോചന. ളാഹ, ചെറുവള്ളി എസ്റ്റേറ്റുകൾക്ക് അപ്പുറമുള്ള സ്ഥലങ്ങളും പഠനത്തിൽ പരിഗണിക്കും.
ബിലിവേഴ്സ് ചർച്ചിന്റെ കെപി യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റാണ് വിമാനത്താവളത്തിന് ഏറ്റവും അനുയോജ്യമെന്ന് സർക്കാരും വിലയിരുത്തുന്നുണ്ട്. എന്നാൽ ഈ ഭൂമിയുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങളുണ്ട്. യോഹന്നാന്റേത് കൈയേറ്റ ഭൂമിയാണെന്നാണ് രാജമാണിക്യത്തിന്റെ റിപ്പോർട്ട്. ഇത് അംഗീകരിച്ച് ഭൂമി ഏറ്റെടുത്ത് വിമാനത്താവളം യാഥാർത്ഥ്യമാക്കാം. പണം നൽകിയാൽ ഭൂമി വിട്ടു നൽകാമെന്നാണ് യോഹന്നാന്റെ പക്ഷം. എന്നാൽ ഓഹരിയോ കാശോ യോഹന്നാന് കൊടുക്കുന്നത് വലിയ വിവാദമാകും. ഭൂമി ഏറ്റെടുത്താൽ യോഹന്നാൻ നിയമപോരാട്ടത്തിന് പോകും. ഇത് വിമാനത്താവള പദ്ധതിയെ പോലും വൈകിപ്പിക്കും. ഈ സാഹചര്യത്തിൽ നിയമനിർമ്മാണത്തിലൂടെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കണമെന്ന വാദവും സജീവമാണ്. എന്നാൽ വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ കണ്ണ് വയ്ക്കുന്ന ഇടതുപക്ഷ സർക്കാർ യോഹന്നാനെ പിണക്കാതെ മുന്നോട്ട് പോകുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഈ മേഖലയിലെ മറ്റ് ഭൂമികളും വിമാനത്താവള പദ്ധതിക്കായി പരിഗണിക്കും.
പത്തനംതിട്ട ജില്ലയിൽ എവിടെയാണ് അനുയോജ്യമായ ഭൂമിയുള്ളതെന്ന പഠനമാകും കെ എസ് ഐ ഡി സി പ്രധാനമായും നടത്തുക. വിമാനത്താവളം ലാഭകരമാകുമെന്ന സൂചനയിലാണ് ആറന്മുളയിൽ കെജിഎസ് മുന്നോട്ട് പോയത്. ആറന്മുള അപ്രസക്തമായതു കൊണ്ട് ശബരിമല വിമാനത്താവളം വലിയ ലാഭമുണ്ടാക്കും. നെടുമ്പാശ്ശേരി മാതൃക തന്നെയാകും ശബരമില വിമാനത്താവളത്തിലും സ്വീകരിക്കുക. അതിനപ്പുറത്തേക്ക് പോയാൽ അത് വിവാദമുണ്ടാക്കും. കണ്ണൂർ വിമാനത്താവളം പോലെ നിർമ്മാണം നീണ്ടു പോകാതിരിക്കാനും ശ്രദ്ധിക്കും. ഇതിനുള്ള നിർദ്ദേശവും സാധ്യതാ പഠനം മുന്നോട്ട് വയ്ക്കും. അതുകൊണ്ട് തന്നെ സ്വകാര്യ വ്യക്തികൾ നടത്തുന്ന പണപ്പിരിവിൽ ആരും വഞ്ചിതരാകരുതെന്ന നിലപാടാണ് മുതിർന്ന മന്ത്രിസഭാ അംഗങ്ങൾക്കുമുള്ളത്. കേരളത്തിലെ പരിതസ്ഥിതിയിൽ അഴിമതിക്ക് ഇടനൽകാത്ത പദ്ധതികൾ മാത്രമേ ഇടത് സർക്കാർ യാഥാർത്ഥ്യമാക്കൂവെന്നാണ് മറുനാടന്‍ ലഭിക്കുന്ന സൂചന. ഇതോടെ പ്രവാസികൾ ഏറെയുള്ള പത്തനംതിട്ട ജില്ലയിലേക്ക് ഒഴുകിയെത്തുന്ന പ്രവാസി പണം കണ്ടു തന്നെയായിരുന്നു ഈ ചരടുവലികൾ വെറുതെയാവുകയാണ്.
എരുമേലി വിമാനത്താവളത്തിന്റെ പേരിൽ പിരിവിന് നേതൃത്വം നൽകിയത് രാജീവ് ജോസഫിന്റെ കടലാസു സംഘടന തന്നെയായിരുന്നു. ആറന്മുള അടഞ്ഞ അധ്യായം ആയതോടെ എരുമേലിയിലെ വിമാനത്താവള ചർച്ചകൾ കൂടുതൽ സജീവമാക്കിയായിരുന്നു ഇത്. സർക്കാർ തലത്തിൽ ഒരു തീരുമാനം വരുന്നതിന് മുമ്പായി തന്നെ രാജീവ് ജോസഫും സംഘവും പണപ്പിരിവ് തുടങ്ങി. പത്തനംതിട്ടയിലെ ചെറുവള്ളി, ളാഹ എസ്റ്റേറ്റുകൾ വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് പഠനം നടത്തിയെന്ന് അവകാശപ്പെട്ട് സ്വയം മുന്നോട്ടുവന്ന കമ്പനി അടുത്തിടെ സർക്കാരിന് ഇതുസംബന്ധിച്ച റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ഇത്തരത്തിലൊരു റിപ്പോർട്ട് സർക്കാർ മുഖവിലയ്ക്ക് എടുത്തിട്ടില്ല. അതുകൊണ്ട് തന്നെയാണ് കെ എസ് ഐ ഡി സിയെ സാധ്യതാ പഠനത്തിന് സർക്കാർ ചുമതലപ്പെടുത്തിയത്.
ഡിസംബർ അവസാനവാരം കൈരളി ടിവി റാന്നിയിൽ നടത്തിയ റാന്നിഫെസ്റ്റിൽ മുഖ്യ സ്പോൺസർമാരായി എത്തിയ കമ്പനി ഫെസ്റ്റിവൽ വേദിയിൽവച്ച് വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുകയും അതിലൂടെ കമ്പനിയുടെ ഷെയർ എടുക്കാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചുതുടങ്ങുകയും ചെയ്യുകയാണ് ചെയ്തത്. പിന്നീട് കൈരളി ടിവിയിൽ പരസ്യം നൽകി. ഇതിനിടെ ചില അവാർഡുകളും നേടി. സർക്കാർ തലത്തിൽ ആലോചന വരുന്നതിന് മുമ്പുതന്നെ വിമാനത്താവളത്തിന് നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റർനാഷണൽ എയർപോർട്ട് എന്നു പേരുമിട്ടുവെന്നതാണ് മറ്റൊരു വസ്തുത. വിമാനത്താവളം എരുമേലിയിൽ നിർമ്മിക്കുന്നതിന് പഠനം നടത്താൻ എയ്റോപോളിസ് കമ്പനിയെ ആരു ചുമതലപ്പെടുത്തിയിരുന്നില്ലെന്നും ഇന്നത്തെ മന്ത്രിസഭാ തീരുമാനത്തോടെ വ്യക്തമാവുകയാണ്. ആർക്കൊക്കെ എത്രശതമാനം ഓഹരി നൽകും എന്നത് അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കേണ്ടത് സർക്കാർ ആണ്. എന്നാൽ, ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് ഇപ്പോൾ രാജീവ് ജോസഫും കൂട്ടതും പണപ്പിരിവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
സർക്കാർ സ്ഥലം നൽകിയാൽ മതിയെന്നും 2500 കോടി രൂപ സ്വരൂപിച്ച് വിമാനത്താവളം നിർമ്മിക്കാൻ തയ്യാറാണെന്നും കാട്ടിയാണ് എയ്റോപോളിസ് സർക്കാരിനെ സമീപിച്ചിരിക്കുന്നത്. ഇത് അനുസരിച്ചാണ് ഇപ്പോഴത്തെ പണപ്പിരിവ് ഊർജ്ജിതമാക്കിയിരിക്കുന്നത്. വെബ്സൈറ്റ് വഴിയാണ് ഈ ശ്രമങ്ങൾ ഊർജ്ജിതമായത്. സർക്കാരിന് 51 ശതമാനം ഓഹരി നൽകാമെന്നാണ് കമ്പനി പ്രചരിപ്പിക്കുന്നത്. ഇത്തരത്തിൽ ഒരു പ്രവർത്തനവും നടത്താതെ പത്തനംതിട്ടയിലെ വിലാസംവച്ച് കഴിഞ്ഞവർഷം നവംബറിൽ രജിസ്റ്റർ ചെയ്ത കമ്പനിയെ സർക്കാർ വിമാനത്താവളത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാക്കില്ലെന്ന സൂചനയാണ് മറുനാടന്‍ ഈ ഘട്ടത്തിൽ ലഭിക്കുന്നത്. നെടുമ്പാശ്ശേരി മാതൃകയിലാകും എല്ലാം നടക്കുക.
2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ ബിഎസ്പിയുടെ സ്ഥാനാർത്ഥിയായിരുന്നു രാജീവ് ജോസഫ്. ഇതിനുശേഷം കോൺഗ്രസ്സുകാരനായി പ്രവർത്തിച്ചുവെന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിക്കൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന കെ സി ജോസഫിനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി രാജീവ് ജോസഫ് മത്സരിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍