ഹാഗിയ സോഫിയക്ക് പിന്നാലെ മറ്റൊരു ഓർത്തഡോക്സ് ക്രിസ്ത്യൻ പള്ളിയും മുസ്ലിം പള്ളിയാക്കാൻ ഒരുങ്ങി എർദൊഗാൻ; ഇസ്താബൂളിലെ ചോറയും ഇപ്പോൾ മ്യുസിയം; ഓട്ടോമാൻ പടയോട്ടത്തിനിടെ മോസ്ക്കായ പള്ളി മതേതര തുർക്കി മ്യൂസിയം ആക്കി മാറ്റി; മ്യൂസിയം പള്ളിയാക്കണമെന്ന് തുർക്കി സ്റ്റേറ്റ് കൗൺസിൽ; മതേതര രാജ്യമായ തുർക്കി തീർത്തും ഇസ്ലാമികവത്ക്കരിക്കപ്പെടുന്നു; ഹാഗിയ സോഫിയകൾ ആവർത്തിക്കപ്പെടുമ്പോൾ
എം മാധവദാസ്
അങ്കാറ: തുർക്കിയിലെ ഹാഗിയ സോഫിയ എന്ന ക്രിസ്ത്യൻ ദേവാലയം മോസ്ക്ക് ആക്കിയതിനെതിനെതിരെ ലോക വ്യാപകമായ പ്രതിഷേധം ഉയർന്നിട്ട് അധികം സമയം ആയിട്ടില്ല. ഇന്ത്യയിലെ അയോധ്യാവിധിപോലും ഹാഗിയ സോഫിയയുമായാണ് താരമതമ്യം ചെയ്യപ്പെട്ടത്. തുർക്കിയിൽ മുൻ ക്രിസ്ത്യൻ കത്തീഡ്രൽ ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കിയപ്പോൾ ചിലർ ഉയർത്തിയ വാദം ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും ആസൂത്രിതമായ അജണ്ടയൊന്നുമല്ല എന്നായിരുന്നു. എന്നാൽ ഇന്ത്യയിൽ ഒരോ ഒരു അയോധ്യയെ ഉണ്ടായിട്ടുള്ളൂ. എന്നാൽ തുർക്കിയിൽ കെട്ടിടങ്ങളുടെ മതം മാറ്റം ആവർത്തിക്കയാണ്.
മതേതര രാജ്യമായ തുർക്കി തീർത്തും ഇസ്ലാമിക രാജ്യമാവുകയുമാണെന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹാഗിയ സോഫിയക്കുപിന്നാലെ തുർക്കിയിലെ മറ്റൊരു ഓർത്തഡോക്സ് ക്രിസ്ത്യൻ പള്ളിയായിരുന്ന മ്യൂസിയവും മുസ്ലിം പള്ളിയും നീക്കം നടക്കുന്നതായി സൂചന. പടിഞ്ഞാറൻ ഇസ്താംബൂളിലുള്ള ബൈസെൈന്റൻ മധ്യകാലഘട്ടത്തിലെ ദേവാലയമായിരുന്ന ചോറ ഇപ്പോൾ മ്യൂസിയമാണ്. ഈ മ്യൂസിയം പള്ളിയാക്കാനാണ് എർദൊഗാന്റെ നീക്കമെന്നാണ് റിപ്പോർട്ടുകൾ.
ഓട്ടോമൻ പടനായകർ 1453 ൽ കോൺസ്റ്റന്റിനോപ്പിൾ പിടിച്ചടക്കി അര നൂറ്റാണ്ടിനു ശേഷം ഈ ചർച്ചിനെ മുസ്ലിം പള്ളിയക്കുകയായിരുന്നു. പിന്നീട് ആധുനിക, മതേതര തുർക്കി സ്ഥാപിതമായ ശേഷമാണ് ഈ ചർച്ച് മ്യൂസിയമാക്കുന്നത്. ഓട്ടോമൻ കാലഘട്ടത്തിൽ എടുത്തു കളഞ്ഞ ആരാധന ശിൽപങ്ങളും മറ്റും വീണ്ടും സ്ഥാപിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം നവംബറിൽ ഈ മ്യൂസിയം പള്ളിയാക്കണമെന്ന് തുർക്കി സ്റ്റേറ്റ് കൗൺസിൽ തീരുമാനിച്ചിരുന്നു. എന്നാൽ ഈ നീക്കം ഇതുവരെയും നടപ്പാക്കിയിരുന്നില്ല. വിസ്മയകരമായ ശിൽപങ്ങളും ചരിത്ര സ്മാരകങ്ങളും കാരണം ഈ മ്യൂസിയം ഇസ്താബൂളിൽ പ്രശസ്തമാണ്. അതേ സമയം ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യപനമൊന്നും എർദൊഗാൻ നടത്തിയിട്ടില്ല. പക്ഷേ കാര്യങ്ങൾ ധൃതിയിൽ മുന്നോട്ടുപോവുകയാണ്.
കേരളത്തിൽ മുസ്ലീ ലീഗുപോലും ഹാഗിയ സോഫിയയയെ പള്ളിയാക്കിയത് ന്യായീകരിക്കയാണ് ചെയ്തത്. അതേസമയം ലോകമെമ്പാടുമുള്ള ഇസ്ലാമിക മത മൗലികവാദികൾക്ക് വളം ചെയ്തിരിക്കയാണ് എർദോഗാന്റെ ഈ നടപടി. പാക്കിസ്ഥാൻ ഒരു സിഖ് ഗുരുദ്വാര മോസ്ക്ക് ആക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകളും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്.
സിഖ് ഗുരുദ്വാര മോസ്ക്ക് ആക്കാൻ ഒരുങ്ങി പാക്കിസ്ഥാൻ
ലാഹോറിലെ നൗലഖ ബസാറിലെ പ്രശസ്തമായ സിഖ് ഗുരുദ്വാരയെ പാക്കിസ്ഥാൻ ഭരണാധികാരികൾ മുസ്ലിം പള്ളിയാക്കി മാറ്റുന്നു. ഈ പ്രശ്നത്തിന് വർഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും ഹാഗിയ സോഫിയയിൽ എർദോഗാൻ എടുത്ത തന്ത്രം ഇംറാൻഖാനും ഇപ്പോൾ പയറ്റുകയാണ്. കോവിഡിനെ നേരിടുന്നതിലൊക്കെ വൻ പരാജയമായിപ്പോയി എന്ന് വിമർശനം ഉയർന്ന ഇംറാന് ഇതും ഒരു പിടവള്ളിയാണ്. ഹാഗിയ സോഫിയക്ക് ആഗോള മുസ്ലിം സമൂഹത്തിൽ കിട്ടയ പിന്തുണ പാക് ഭരണകൂടത്തിനും പ്രചോദമാവുന്നുണ്ട്.
വിഷയത്തിൽ പാക്കിസ്ഥാൻ ഹൈക്കമ്മീഷനിൽ ശക്തമായ പ്രതിഷേധം ഇന്ത്യ രേഖപ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലെ ലാഹോറിലെ നൗലഖ ബസാറിൽ ഭായ് തരു സിങ് ജിയുടെ രക്തസാക്ഷിത്വ കേന്ദ്രമായ ഗുരുദ്വാര 'ഷാഹിദി അസ്താൻ' ആണ് മസ്ജിദ് ഷാഹിദ് ഗഞ്ചിന്റെ സ്ഥലമായി അവകാശപ്പെട്ട് മുസ്ലിം പള്ളിയാക്കുന്നത്. മതപരമായ അവകാശങ്ങളും സാംസ്കാരിക പൈതൃകവും ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ, സുരക്ഷ, ക്ഷേമം എന്നിവ നോക്കിക്കാണാൻ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പഞ്ചാബിലെ മുഗൾ ഗവർണ്ണറായ സക്കറിയാ ഖാൻ ആണ് ബായി തരു സിങ് ജിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും തടവിലാക്കിയത്. അതിക്രൂരമായാണ് അദ്ദേഹത്തെ ആഴ്ചകളോളം പീഡിപ്പിച്ചത്. സകല എല്ലുകളും ഒടിഞ്ഞു നുറുങ്ങിയിട്ടും അദ്ദേഹം മതം മാറാൻ തയ്യാറായില്ല. 'മതം മാറൂ അല്ലെങ്കിൽ മരിക്കൂ' എന്ന് ഭീഷണിപ്പെടുത്തിയപ്പോൾ അദ്ദേഹം തിരികെച്ചോദിച്ചത് 'മതം മാറിയാൽ മരിക്കില്ലേ? മുസ്ലീങ്ങളൊന്നും മരിക്കാറില്ലേ' എന്നായിരുന്നു.
പരസ്യമായി വിചാരണ ചെയ്യപ്പെട്ട ശേഷം, സിഖ് വിശ്വാസത്തിന്റെ ഭാഗമായി അദ്ദേഹം വളർത്തിയിരുന്ന നീണ്ട മുടി മുറിച്ച് മുസ്ലീമായി മാറിയെന്ന് പറയണമെന്ന് സക്കറിയാ ഖാൻ അദ്ദേഹത്തോട് വീണ്ടും ആജ്ഞാപിച്ചു. മുടി മുറിക്കില്ല, മുസ്ലീമാവില്ല എന്ന് പറഞ്ഞ അദ്ദേഹത്തിന്റെ തലയിലെ തൊലിയും മാംസവും ജീവനോടെ ഉരിച്ചുമാറ്റി. 1745 ജൂൺ 9 നായിരുന്നു ഈ ക്രൂരകൃത്യം നടന്നത്. അനേക ദിവസങ്ങൾ ആ നിലയിൽ ജയിലിൽക്കഴിഞ്ഞ അദ്ദേഹം 22 ദിവസങ്ങൾ കഴിഞ്ഞപ്പോൾ മരണമടഞ്ഞു. ധീരശഹീദ് ആകുമ്പോൾ വെറും 25 വയസ്സു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
1745 ൽ ഭായ് തരു ജി പരമമായ ത്യാഗം ചെയ്ത ചരിത്രപരമായ ഗുരുദ്വാരയാണ് ഗുരുദ്വാര ഷാഹിദി അസ്താൻ ഭായ് തരു ജി. 'സിഖ് സമൂഹം ബഹുമാനപൂർവ്വം ആരാധിക്കുന്ന സ്ഥലമാണ് ഗുരുദ്വാര. ഈ സംഭവം ഇന്ത്യയിൽ കടുത്ത ആശങ്കയോടെയാണ് കാണുന്നത്. പാക്കിസ്ഥാനിലെ ന്യൂനപക്ഷ സിഖ് സമുദായത്തിന് നീതി ലഭിക്കണമെന്ന വ്യക്തമായ ആവശ്യം ഇന്ത്യ അറിയിച്ചിട്ടുണ്ട്.
ഖിലാഫത്തിനായി ഒരുമിക്കാൻ തുർക്കിയിൽ ആഹ്വാനം
ചരിത്ര സ്മാരകമായ ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കിയതിനു ശേഷം തുർക്കിയിൽ നടക്കുന്നത് അതിദ്രുത വർഗീയവത്ക്കരണമാണ് നടക്കുന്നതെന്നാണ് പാശ്ചാത്യമാധ്യമങ്ങൾ പറയുന്നത്. ഖിലാഫത്ത് തിരിച്ചുവരണമെന്നും ഇസ്ലാമിക സാമ്രാജ്വത്തിന്റെ പഴയ കരുത്ത് തിരിച്ചു പിടിക്കാൻ തുർക്കി നേതൃത്വം കൊടുക്കണമെന്നുമാണ് നവമാധ്യമങളിലടക്കം ചർച്ചകൾ നിറയുന്നത്. തുർക്കിയുടെ മതേതരത്വത്തിൽമേലുള്ള അവസാനത്തെ ആണിയടിയാണ് പ്രസിഡന്റ് എർദോഗാൻ നടത്തിയതെന്നുമാണ് ദ ഗാർഡിയൻ അടക്കമുള്ള പാശ്ചാത്യമാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇതുതന്നെയാണ് എർദോഗാൻ ഉദ്ദേശിച്ചതെന്നും ഗാർഡിയൻ വിമർശിക്കുന്നു. കാരണം എർദോഗാന്റെ ഭരണത്തിനെതിരെ വലിയ പ്രതിഷേധങ്ങൾ അലയടിക്കുന്ന സമയത്താണ് മുമ്പ് കൃസ്ത്യൻ ദേവാലയം ആയിരുന്ന ഹാഗിയ സോഫിയയെ, മുസ്ലിം പള്ളിയാക്കിമാറ്റാൻ, സുപ്രീകോടതി വിധിയുടെ മറവിൽ തീരുമാനം വരുന്നത്. മതം പ്രധാന വിഷയം ആയതോടെ തൽക്കാലം എർദോഗാൻ രക്ഷപ്പെട്ടിരിക്കയാണ്. പക്ഷേ ഇത് ശരിക്കും തീക്കളിയാണെന്ന് എർദോഗാൻ അറിയുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
'ഖിലാഫത്ത് പുനഃസ്ഥാപിക്കേണ്ട സമയം അതിക്രമിച്ചെന്ന്' കാട്ടി തുർക്കി സർക്കാർ അനുഭാവമുള്ള മാഗസിന്റെ പരാമർശത്തെ ചൊല്ലി വൻ വിവാദം നടക്കുകയാണ്. 'ഖിലാഫത്തിനായി ഒരുമിക്കൂ, ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ്? നിങ്ങളല്ലെങ്കിൽ പിന്നെ ആരാണ്? മാഗസിൻ കവർ പേജിൽ എഴുതിയിരിക്കുന്നു.ഗെർമെക് ഹയാത് എന്നാണ് മാഗസിന്റെ പേര്. ഓട്ടോമൻ കാലഘട്ടത്തിലെ പതാകയുടെ ചുവപ്പുനിറത്തിലാണ് മാഗസിന്റെ കവർ പേജ്. പ്രസിഡന്റ് റെജപ് തയ്യിപ് എർദൊഗാൻ രാജ്യത്തെ ചരിത്ര സ്മാരകമായ ഹയ സോഫിയ മസ്ജിദാക്കിയതിനു ശേഷം തുർക്കി സ്വതന്ത്രമായെന്നും മാഗസിൻ പറയുന്നു.മാഗസിന് 10000 വരിക്കാരാണ് നിലവിൽ ഉള്ളത്.
അതേസമയം മാഗസിനെതിരെ എർദോഗാന്റെ പാർട്ടിയായ എ.കെ.പി തന്നെ വിമർശമനം ഉന്നയിച്ചിട്ടുണ്ട്.'തുർക്കി റിപ്പബ്ലിക് നിയമവാഴ്ചയുള്ള ഒരു ജനാധിപത്യ മതേതര രാഷ്ട്രമാണ്,'നമ്മുടെ രാഷട്രീയ ഭരണത്തെക്കുറിച്ച് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന അനാരോഗ്യകരമായ ചർച്ചയും ധ്രുവീകരണവും തുർക്കിയുടെ അജണ്ടയിലില്ല,' പാർട്ടി പ്രതിനിധി ട്വീറ്റ് ചെയ്തു.മാഗസിനെതിരെ അങ്കാര ബാർ കൗൺസിൽ ക്രിമിനൽ പരാതി ഫയൽ ചെയ്തിട്ടുണ്ട്. തുർക്കി റിപ്പബ്ലിക്കിനെതിരെ സായുധ കലാപം നിരോധിക്കുന്ന നിയമം ലംഘിച്ചെന്നും ജനങ്ങളെ അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്നെന്നുമാണ് പരാതിയിൽ ഉള്ളത്. തുർക്കിയിലെ നിരവധി പത്രമാധ്യമങ്ങൾ മാഗസനിനെതിരെ രംഗത്തു വന്നിട്ടുണ്ട്. രാജ്യത്ത് ട്വിറ്ററിൽ വിഷയം ട്രെൻഡിംഗാണ്.
ഹാദിയ സോഫിയ മസ്ജിദാക്കിയതിനു ശേഷം രാജ്യത്ത് സമാനമായ വിവാദങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. 86 വർഷത്തിനു ശേഷം ഹാദിയ സോഫിയയിൽ ആദ്യ മുസ്ലിം പ്രാർത്ഥന കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനിടയിൽ തുർക്കിയിലെ മതകാര്യ വകുപ്പിന്റെ തലവനായ പുരോഹിതൻ അലി എർബസ് നടത്തിയ വിവാദ പ്രസ്താവനയും ഇതോടൊപ്പം വിവാദമായിരുന്നു. 'ഞങ്ങളുടെ വിശ്വാസത്തിന്റെ കീഴിൽ വരുന്ന ഏത് വസ്തുവകകളും തൊടുന്നവർ കത്തും' എന്നാണ് രാജ്യത്തെ പ്രധാന മതപുരോഹിതൻ പറഞ്ഞത്. 'കൈവശം വെച്ചിരിക്കുന്ന എല്ലാ വസ്തുവകകളും ഞങ്ങളുടെ വിശ്വാസത്തിൽ അലംഘനീയമാണ്, അത് തൊടുന്നവർ കത്തും. ഇത് ലംഘിക്കുന്നവർ ശപിക്കപ്പെടും,'
ഇപ്പോഴത്തെ റിപബ്ലിക് ഓഫ് തുർക്കിയുടെ സ്ഥാപകനും ഹാഗിയ സോഫിയയെ 1934 ൽ മ്യൂസിയം ആക്കുന്നതിന് മുന്നിൽ നിൽക്കുകയും ചെയ്ത മുസ്തഫ കമാൽ അത്തതുർക്കിനെ ഉദ്ദേശിച്ചാണ് ഇമാമിന്റെ പരാമർശമെന്നാണ് പരക്കെ ഉയരുന്ന വിമർശനം. ഇതുപോലെ മതസൗഹാർദത്തിന് ഭീഷണിയാകുന്ന നിരവധി പോസ്റ്റുകളാണ് ഇപ്പോൾ തുർക്കിയിൽ നിറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്