അന്ന് എന്റെ നാട്ടുകാരനായ ഇവൻ എന്റെ നമ്പർ ഒരു പോൺ ഗ്രൂപ്പിൽ ഇട്ടു, സൂപ്പർ സാധനമാണ് എന്ന അടിക്കുറിപ്പോടെ; തുരുതുരാ കോളുകളും മെസേജുകളും; അന്ന് ഇവന്റെ അച്ചൻ വന്ന് കാലുപിടിച്ചപ്പോഴാണ് മാപ്പാക്കിയത്; ശ്രീചിത്രാ പുവർ ഹോമിൽ 25,000 രൂപയും അടപ്പിച്ചു; പോക്സോ കേസിൽ പിടിയിലായ ഡിവൈഎഫ്ഐ നേതാവിനെതിരെ സംരംഭകയായ യുവതി

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തലസ്ഥാനത്ത് മലയിൻകീഴിൽ 16 കാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ വിളവൂർക്കൽ മേഖലാ കമ്മിറ്റി പ്രസിഡന്റായ ജെ.ജിനേഷിനെതിരെ(29) മുമ്പും സമാന പരാതികൾ ഉയർന്നതായി വിവരം. പൊതുസമൂഹത്തിൽ ലഹരിക്കെതിരേ പ്രവർത്തിക്കുന്ന യുവനേതാവായ ജിനേഷിന്റെ മൊബൈൽഫോൺ പരിശോധിച്ച പൊലീസ് ഞെട്ടിയെന്നാണ് പുറത്തുവന്ന വാർത്ത. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടേതുൾപ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന വീഡിയോ ഇയാളുടെ ഫോണിൽ പൊലീസ് കണ്ടെത്തി. ഇത് കൂടുതൽ സാങ്കേതികപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. നിരന്തരം സ്ത്രീകളെ കെണിയിൽ വീഴ്ത്തുന്നയാളാണ് ഇയാളെന്നെ സൂചനകളാണ് പുറത്തുവരുന്നത്
ജിനേഷ് അടകകം എട്ടുപേരെയാണ് പോക്സോ നിയമപ്രകാരം മലയിൻകീഴ് പൊലീസ് അറസ്റ്റു ചെയ്തത്. ജിനേഷിനെതിരെ അയൽവാസിയും സംരംഭകയുമായ ശ്രീലക്ഷ്മി അജേഷ് ഫേസ്ബുക്കിൽ കുറിപ്പിട്ടു. ആറു വർഷം മുൻപുള്ള സംഭവമാണ് ശ്രീലക്ഷ്മി പറയുന്നത്.
2016 ൽ ശ്രീലക്ഷ്മിയുടെ ഫോൺനമ്പർ ജിനേഷ് ഒരു പോൺഗ്രൂപ്പിൽ ഇടുകയായിരുന്നു. തൊട്ടടുത്ത ദിവസം മുതൽ ഫോൺകോളുകളും സന്ദേശങ്ങളുമെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാട്ടുകാരനായ ജിനേഷ് തന്നെയാണ് ഫോൺ നമ്പർ ഗ്രൂപ്പിൽ ഇട്ടതെന്ന് ശ്രീലക്ഷ്മിക്ക് മനസ്സിലായി. കേസ് കൊടുക്കാൻ തീരുമാനിച്ചെങ്കിലും യുവാവിന്റെ അച്ഛൻ വന്ന് ക്ഷമ പറയുകയും പുറത്തറിഞ്ഞാൽ കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും പറഞ്ഞതിനാൽ പിന്മാറി. പ്രതിവിധിയായി ശ്രീലക്ഷ്മി മുന്നോട്ടുവെച്ച ആവശ്യം, അഭയയിലോ ശ്രീചിത്രാ ഹോമിലോ ഗാന്ധിഭവനിലോ 25,000 രൂപ അടച്ച് സംഭാവന രസീത് ഏൽപിക്കണമെന്നാണ്. മകൻ ജയിലിൽ കിടക്കാതിരിക്കാൻ അവന്റെ അച്ഛൻ ഈ ആവശ്യം അംഗീകരിച്ചു. ഈ രസീത് ഉൾപ്പെടെ ശ്രീലക്ഷ്മി ഫേസ്ബുക്കിൽ മുമ്പ് പങ്കുവെച്ചിരുന്നു.
ശ്രീലക്ഷ്മിയുടെ ഫേസ്ബുക്ക് കുറിപ്പ്
ചില വൈരാഗ്യങ്ങൾ... അത് ഭഗവാന്റെ മുന്നിലാണ് വെക്കുക... നീതിമാനോടൊപ്പം ഭഗവാൻ നിന്നിരിക്കും. ഇതു പോലൊരു ഡിസംബർ 6 കൊല്ലം മുന്നേ നിങ്ങൾക്ക് പലർക്കും ഒന്നോർത്താൽ ഓർമ കിട്ടും. എന്റെ ഫോൺ നമ്പർ പോൺ ഗ്രൂപ്പുകളിൽ കൊണ്ടിട്ട ഒരു പാർട്ടി നേതാവിനെ കൊണ്ട് ശ്രീ ചിത്ര പൂവർ ഹോമിൽ ഞാൻ 25,000രൂപ അടപ്പിച്ചത്.. അന്നേനെ കൊന്നു കളയും കാല് വെട്ടും കൈ വെട്ടും എന്ന് പറഞ്ഞു വന്നപാർട്ട കാരന്റെയോ പേര് പാർട്ടിയുടെയോ പേര് ഞാൻ പറഞ്ഞില്ല... പറയാത്തതിന്റെ കാരണം ഇവന്റെ അച്ഛൻ മോളെ പറ്റിപ്പോയി, മോള് പറയുന്നത് എന്തും ഞാൻ ചെയ്യാം, ഇത് പുറത്തു അറിഞ്ഞാൽ ഞങ്ങൾ കുടുംബത്തോടെ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞതുകൊണ്ടാണ്... ഇന്ന് അതേ ഡിസംബറിൽ അവൻ അറസ്റ്റിൽ ആയിരിക്കുന്നു...
ഇവനോട് കൂടുതൽ പറയുന്നില്ല... ഒന്നേ പറയാനുള്ളൂ.. 6 കൊല്ലം മുന്നേ കഷ്ടപ്പാടും ഗതികേട്ടും കൊണ്ട് ജീവിതം രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ഞാൻ നെട്ടോട്ടം ഓടുമ്പോൾ ചേച്ചി എന്ന് തികച്ചു നീ വിളിക്കാത്ത, മോനെ എന്ന് മാത്രം ഞാൻ വിളിച്ച എന്റെ നമ്പർ നീ പോൺ ഗ്രൂപ്പിൽ കൊണ്ടിട്ടു.. അന്ന് കാശ് പൂവർ ഹോമിൽ അടച്ചിട്ടു വന്നപ്പോ ഞാൻ കരണം പുകച്ചു ഒരെണ്ണം തന്നിട്ട് നിന്നോട് ഞാൻ പറഞ്ഞത് നിനക്ക് ഓർമ്മയുണ്ടോ 'നിന്റെ അമ്മ തന്നതാണ് എന്ന് കരുതിയാൽ മതി എന്ന് '
എന്നിട്ടും നീ നന്നായില്ല... ഇപ്പോ നിന്റെ കുടുംബത്തിന് ആത്മഹത്യ ചെയ്യണ്ടേ? അന്ന് ഒരു മോശം പെണ്ണായി എന്നേ മാറ്റാൻ നിനക്ക് തോന്നിയത് എന്തുകൊണ്ട് എന്നെനിക്കു ഇന്നും അറിയില്ല.. കാരണം അന്ന് ഞാൻ നിന്നെ മോനെ എന്ന് വിളിക്കുമ്പോൾ നീ എനിക്കൊരു കുഞ്ഞു കുട്ടിയായിരുന്നു.. അങ്ങനെ ഞാൻ കണ്ടിട്ടുള്ളൂ...
അന്ന് ഞാൻ പറഞ്ഞു പാർട്ടി ഇവനെ ഇപ്പോ പുറത്താക്കിയില്ലെങ്കിൽ ഇവൻ നാടിനു തന്നെ ഭീഷണി ആകുമെന്ന്, ഇവന്റെ അമ്മക്ക് പോലും വീട്ടിൽ കിടന്നുറങ്ങാൻ പറ്റില്ല എന്ന്... പിന്നെ അന്നത്തെ എന്റെ അതേ നമ്പർ തന്നെയാണ് ഇന്നും എന്റെ പെഴ്സ്നൽ നമ്പർ. മാറ്റിയിട്ടില്ല.. കാരണം നിന്നെ പോലെ ഒക്കെ പോലുള്ള ഊളകളുടെ കുന്തളിപ്പ് കണ്ട് പേടിച്ചു ഓടുന്നവരല്ല നട്ടെല്ലുള്ള പെണ്ണ്..
അപ്പോ ഇനി ഉണ്ട ഒക്കെ sorry ചപ്പാത്തി ഒക്കെ തിന്നു കൊഴുത്തു ഇറങ്ങി വാ.. നാട്ടിൽ ഇനിയും പെങ്കൊച്ചുങ്ങൾ ഉണ്ടല്ലോ... ലഹരി വിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന കഞ്ചാവ് കുമാരാ...
2016ൽ ശ്രീലക്ഷ്മി എഴുതിയ കുറിപ്പ്
എനിക്ക് വിലയിടാൻ വന്നവന് ഞാൻ കൊടുത്ത പണി( സ്ത്രീകളുടെ ഫോൺ നമ്പർ കാണുമ്പോൾ ഉള്ള ചൊറിച്ചിലിനു ഇതേ മരുന്നുള്ളൂ)
ഈ അടുത്ത ദിവസം അപരിചിതമായ നമ്പറിൽ നിന്ന് എനിക്കൊരു കാൾ വന്നു..എന്നെ അവനു കാണണം ...എത്ര രൂപയ്ക്കു എന്നെ കിട്ടും എന്നതായിരുന്നു ചോദ്യം? പിന്നെ തുരുതുരെ calls ഉം മെസ്സേജുകളും തന്നെ.. ഫോൺ എടുക്കാതെയായി ...ഫോൺ ഓഫ് ചെയ്ത് വേക്കേണ്ട അവസ്ഥയായി... ആദ്യംഒരു അന്ധാളിപ്പ് തോന്നി... പിന്നെ വന്ന നമ്പറുകളിലൊന്നിൽ ഞാൻ തിരിച്ചു വിളിച്ചു .. ഞാനെന്റെ പ്രൊഫൈൽ അവനെ പറഞ്ഞു മനസ്സിലാക്കി..ഇടയ്ക്കു കണക്കിന് കൊടുക്കുകയും ചെയ്തു....അപ്പോഴേക്കും അവൻ പേടിച്ചു വിറച്ചു കാലു പിടിക്കാനും കരയാനും തുടങ്ങി..അവൻ എന്റെ നമ്പർ കിട്ടിയ വഴി പറഞ്ഞു..എന്റെ നാട്ടുകാരനായ ഒരു ' മോൻ'' എന്റെ നമ്പർ ഒരു ഗ്രൂപ്പിൽ ഇട്ടു ..സൂപ്പർ സാധനമാണ് എന്ന അടിക്കുറിപ്പോടെ...ഗ്രൂപ്പിൽ നിന്ന് ഉടൻ തന്നെ എന്നെ അറിയുന്ന കുട്ടികളും ചേച്ചിയായ എന്നെ വിളിച്ചു പറഞ്ഞു...സ്ക്രീൻ ഷോട്ടും അയച്ചു തന്നു...എന്റെ നാട്ടുകാരനായ ...എന്നെ ചേച്ചീന്നു തികച്ചു വിളിക്കാതെ ...എന്നെ കാണുമ്പോ തന്നെ ബഹുമാനിച്ചു വില്ലു പോലെ വളയുന്ന പൊന്നു മോൻ ...കേസ് കൊടുക്കാൻ ഞാൻ തീരു മാനിച്ചു.. എങ്ങനെയോ ഇതറിഞ്ഞ് അഖിലേന്ത്യാ പാർട്ടിയുടെ യുവജനപ്രസ്ഥാനത്തിലെ ചില പ്രവർത്തകർ എന്നെ വിളിച്ചു...അന്നേരം ആണ് ഈ പൊന്നുമോൻ പാർട്ടിയുടെ ആ സ്ഥലത്തെ സെക്രട്ടറി ആണെന്ന് ഞാൻ അറിയുന്നത്.
ഇത്തരം സ്ത്രീലമ്പടന്മാരേയും ആഭാസന്മാരേയും ആണോ പാർട്ടി നേതൃസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നും ഒരു സ്ത്രീയായ എന്നെ അപമാനിച്ച ''പൊന്നും കുടത്തിനെ ''പാർട്ടിയിൽ നിന്ന് പുറത്താക്കണം എന്നും ഞാൻ പറഞ്ഞു...ഊണും ഉറക്കവും ഇല്ലാതെ കഷ്ടപ്പെട്ട് പഠിച്ച് ജീവിതം പൊരുതി നേടിയ ഒരു സ്ത്രീയാണ് ഞാൻ. ഒരിടത്തും ഞാനെന്റെ അഭിമാനത്തേയോ സ്ത്രീത്വത്തേ യോ മുറിവേൽപ്പിച്ചിട്ടില്ല... ഒരുത്തനേയും ഞാനെന്റെ അഭിമാനത്തെ തൊട്ടു കളിക്കാൻ പോയിട്ട്... വൃത്തികെട്ട കണ്ണു കൊണ്ട് ഒന്നു നോക്കാൻ പോലും ഞാൻ അനുവദിക്കില്ല... നിയമപരമായി ഞാൻ മുന്നോട്ടു നീങ്ങാൻ ഉറപ്പിച്ചു..എന്നാൽ ഇന്നലെ ഈ പൊന്നുമോന്റെ അച്ഛൻ എന്റെ വീട്ടിൽ വന്നു എന്നോട് ക്ഷമ പറഞ്ഞു ...കാലു പിടിക്കാൻ പോലും ആ അച്ഛൻ തയ്യാറായി.. എന്റെ അച്ഛന്റെ പ്രായമുള്ള ഒരാളുടെ അപേക്ഷ കേട്ടില്ലാന്നു വെക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല..അതുകൊണ്ട് ഞാൻ compromise ണ് തയ്യാറായി... എന്നാൽ എന്റെ സ്ത്രീത്വ ത്തിന് വിലയിട്ടവന് മുഖമ ടച്ചു ഒന്ന് കൊടുക്കണം എന്ന് തോന്നി ..പക്ഷെ അതുകൊണ്ട് ആർക്കു എന്ത് പ്രയോജനം....അതിനാൽ ഞാൻ ഒരു പ്രതിവിധി കണ്ടു
എന്നെ അപമാനിക്കാൻ ശ്രമിച്ച പൊന്നു മോനോട് ഞാൻ പറഞ്ഞു... ' എന്നോട് നീ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി അഭയയിലോ, ശ്രീ ചിത്ര ഹോമിലോ, ഗാന്ധിഭവനിലോ 25,000/- രൂപ ജ ..........ൻ എന്ന നിന്റെ പേരിൽ സംഭവന നൽകി രസീത് എന്നെ ഏൽപ്പിക്കണം .. അല്ലെങ്കിൽ ഞാൻ നിയമനടപടികളുമായി മുന്നോട്ടു പോകും'' മകൻ ജയിലിൽ കിടക്കാതിരിക്കാൻ അവന്റെ അച്ഛൻ... മറ്റു മാർഗ്ഗങ്ങൾ ഒന്നും ഇല്ലാന്ന് കണ്ടപ്പോൾ എന്റെ ഡിമാന്റ് അംഗീകരിച്ചു..
''ഇന്നവൻ ശ്രീ ചിത്ര ഹോമിൽ 25,000 രൂപ സംഭാവനയായി അടച്ചു.. ' ഇതു കൊണ്ടെങ്കിലും അവൻ നല്ല വഴി നടന്ന് നന്നായി ജീവിച്ചോട്ടെ.... എന്നു കരുതി പേര് പറഞ്ഞ് ഞാൻ നാണം കെടുത്തുന്നില്ല... എന്നാലും കരണം പൊട്ടിച്ച് ഒന്നു കൊടുത്തു വിട്ടിട്ടുണ്ട്.. ഇതു ഞാൻ ഇവിടെ അവസാനിപ്പിക്കുന്നു.. ഇതിന്റെ പേരിൽ ഉഡായിപ്പുമായി ഇറങ്ങിയാൽ മനുഷ്യത്വം എന്നൊന്ന് ഞാനിനി കാണിക്കത്തില്ല
ശ്രീചിത്ര ഹോമിന് സംഭവന നൽകിയ 25000/- രൂപയുടെ രസീതും ഞാൻ നിങ്ങൾക്ക് മുന്നിൽ വയ്ക്കുന്നു..പാർട്ടിയിൽ നിന്നും പൊന്നുമോനെ പുറത്താക്കി കൊണ്ടുള്ള പാർട്ടി മീറ്റിംഗിന്റെ മിനിറ്റ്സും 8 മണിക്ക് എനിക്ക് അയച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട്..
NB : നാളെ ക്കഴിഞ്ഞ് ഈ നെറികെട്ടവനെ പാർട്ടി തിരിച്ചു എടുക്കുമോ എന്നെനിക്കറിയില്ല.. അങ്ങനെയാണെങ്കിൽ പാർട്ടിക്ക് ഒരിക്കലും തീരാത്ത കളങ്കമായിത്തീരുന്ന പീഡനകഥകൾ നമുക്ക് കേൾക്കാം. അല്ലേൽ കാണാം.. വീടു കയറി വെട്ടുന്ന സ്വഭാവമാണത്രേ ഇവന്... ക്രിമിനൽ പശ്ചാത്തലവും സ്വഭാവവും ഉള്ള ഇവനെ ഇത്രയും നാൾ പാർട്ടി കൊണ്ടു നടന്നതു തന്നെ തീർത്തും അപഹാസ്യമാണ്... സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ട യുവജനപ്രസ്ഥാനങ്ങൾ ഇങ്ങനെ അധ:പതിക്കുന്നത് തികച്ചും ലജ്ജാവഹമാണ്
Stories you may Like
- യമുനാഭായി സവർക്കറുടേത് കാലപാനി സിനിമയോട് കിടപിടിക്കുന്ന ജീവിതം
- വെറുമൊരു 'ഷൂ നക്കി' മാത്രമായിരുന്നോ സവർക്കർ?
- ഭരണപ്രതിപക്ഷം ഒരുപോലെ തട്ടിപ്പുമായി നാട് മുടിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ
- 30 സ്ത്രീകളുമായി ബന്ധം, പോക്സോ കേസ്: വിളവൂർക്കലിൽ കൂട്ടനടപടിയെടുത്ത് സിപിഎം
- ഡിവൈഎഫ്ഐ നേതാവിന്റെ ഫോണിൽ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകൾ
- TODAY
- LAST WEEK
- LAST MONTH
- ഡോ ഷഹ്നയുടെ ജീവനെടുത്ത സ്ത്രീധന ആരോപണത്തിന് പിന്നിൽ മെഡിക്കൽ പിജി സംസ്ഥാന അധ്യക്ഷൻ; ആരാണെന്ന് പറയാതെ പറഞ്ഞ് സംഘടനയുടെ പത്രക്കുറിപ്പ്; സംസ്ഥാന പ്രസിഡന്റിന്റെ പേര് ലെറ്റർ പാഡിൽ നിന്നും നീക്കി നൽകിയത് പ്രതിയിലേക്കുള്ള സൂചന; പിന്നാലെ ജാമ്യമില്ലാ കേസെടുത്ത് പൊലീസ്; ആ 'സഖാവ്' ഡോ റുവൈസ്; ഡോ ഷഹ്നയ്ക്ക് നീതി കിട്ടുമ്പോൾ
- രാഹുൽ ഗാന്ധിയുടെ ഓഫീസിന് രാവിലെയും വൈകുന്നേരവും വേർതിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല; വൈകുന്നേരം കാണാമെന്ന് അറിയിച്ചിട്ട് രാഹുൽ വന്നത് രാവിലെ; കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ രാഹുലിന് കഴിയുമെന്ന് പ്രണബ് മുഖർജി കരുതിയിരുന്നില്ല; മകൾ ശർമിഷ്ട മുഖർജിയുടെ പുസ്തകം ചർച്ചയാവുമ്പോൾ
- 50 ലക്ഷവും 50പവനും ഒരു കാറും നൽകാമെന്ന് പറഞ്ഞ വധു വീട്ടുകാർ; വിപ്ലവകാരിയായ ഡോക്ടർക്ക് ഫ്ളാറ്റും ബി എം ഡബ്ല്യൂ കാറും 150 പവനും അനിവാര്യം; വിവാഹത്തിൽ നിന്നും പിന്മാറിയത് പണക്കൊതിയിൽ; പിജി വിദ്യാർത്ഥിനിയുടെ ജീവനെടുത്തതും സ്ത്രീധനം; ആരോപണ നിഴലിലുള്ളത് സഖാവ്! മറ്റൊരു 'വിസ്മയ'യായി ഡോ ഷഹ്നയും
- 'വിവാഹ ആലോചന വന്നപ്പോൾ തന്നെ ഇത്ര സ്വർണം വേണമെന്ന് വരന്റെ കുടുംബം ആവശ്യപ്പെട്ടു; വലിയ സംഖ്യ സ്ത്രീധനം കൊടുക്കാൻ കുടുംബത്തിന് ഇല്ലായിരുന്നു'; വനിതാ കമ്മിഷനോട് തുറന്നുപറഞ്ഞ് ഷഹാനയുടെ ഉമ്മ; വിവാഹം മുടങ്ങിയതോടെ കോളജിലുള്ളവരെ അഭിമുഖീകരിക്കാൻ കഴിയാതെ ഷഹാന വിഷമിച്ചു
- ലഷ്കറെ തയിബ ഭീകരൻ ഹാൻസല അദ്നാനെ പാക്കിസ്ഥാനിൽ വെടിവെച്ച് കൊന്നു; അജ്ഞാതരുടെ വെടിയേറ്റത് വീടിനുമുൻപിൽ വച്ച്; കൊല്ലപ്പെട്ടത്, ഉധംപുർ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ; ഹാഫിസ് സയീദിന്റെ അടുത്ത കൂട്ടാളി
- രശ്മിക മന്ദാനയ്ക്ക് ഏഴ് കോടി, ബോബി ഡിയോളിന് നൽകിയത് നാല് കോടി; 'അനിമലിൽ' ടോക്സിക് നായകനാവാൻ രൺബീർ വാങ്ങിയത് വൻ പ്രതിഫലം
- അന്ന് കുടക്കമ്പിയെന്ന് വിളിച്ച് മലയാള സിനിമ പരിഹസിച്ച നടൻ; ഇന്ന് മമ്മൂട്ടിയെയും ലാലിനെയും കടന്ന് ലോക സിനിമയുടെ കേരളീയ മുഖം; അന്ന് പുസ്തകം വാങ്ങാൻ പണമില്ലാത്തതിനാൽ പഠിപ്പ് നിർത്തി; ഇന്ന് 67ാം വയസ്സിൽ വീണ്ടും അധ്യയനത്തിലേക്ക്; മലയാളത്തിന്റെ ചാർലി ചാപ്ലിൻ വീണ്ടും വിസ്മയമാവുമ്പോൾ!
- 'നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം': മോഹൻലാൽ ഫാൻസിനെ ആവേശം കൊള്ളിച്ചുകൊണ്ട് മലൈക്കോട്ടൈ വാലിബന്റെ ടീസർ; ഈ ലാലേട്ടനെയാണ് ഞങ്ങൾ കൊതിച്ചത് പുതിയ ചരിത്രം പിറക്കട്ടെ..ലാലേട്ടൻ ഉയിർ എന്ന് ഫാൻസ്
- ഹിന്ദി ഹൃദയഭൂമിയിൽ ചുവടുറപ്പിച്ചതോടെ, ഇനി ഒരേയൊരു ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രിമാരായി പുതുമുഖങ്ങൾ വരും; തലമുറ മാറ്റത്തിന് തീരുമാനിച്ച് ബിജെപി കേന്ദ്ര നേതൃത്വം; മധ്യപ്രദേശിലെ വിജയത്തിൽ തന്റെ പങ്കിനെ കുറിച്ച് സൗമ്യമായി ഓർമിപ്പിച്ച് ശിവ് രാജ് സിങ് ചൗഹാൻ
- ഖത്തർ ലോകകപ്പ് ഫൈനലിന്റെ തനിയാവർത്തനം പോലെ; പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ കീഴടക്കി; കൗമാര ഫുട്ബോൾ ലോകകിരീടത്തിൽ മുത്തമിട്ട് ജർമനി; അണ്ടർ 17 ലോകകപ്പിൽ ജർമ്മനി ചാമ്പ്യന്മാരാകുന്നത് ആദ്യമായി
- പ്രിഡിഗ്രി പ്രണയം ഒളിച്ചോട്ടമായി; ചാത്തന്നൂരിലെ മരുമകൾ സ്വന്തം അച്ഛനേയും അമ്മയേയും വഞ്ചിച്ച് വീടും വസ്തുവും എഴുതി വാങ്ങി; അച്ഛൻ മരിച്ചിട്ടും പോകാത്ത മകൾ പെറ്റമ്മയെ വീട്ടിൽ നിന്നും ആട്ടിയോടിച്ചത് പട്ടിക്കൂട്ടത്തെ തുറന്ന് വിട്ട്; ഓയൂരിലെ മാസ്റ്റർ ബ്രെയിൻ പണത്തിനായി എന്തും ചെയ്യും! കന്യാകുഴിക്കാരി അനിതയുടെ കഥ
- 150 പവനും 15 ഏക്കറും ബി എം ഡബ്ല്യൂ കാറും വേണമെന്ന് നിർബന്ധം പിടിച്ച സ്ത്രീധന ക്രൂരത; മികച്ച സാമ്പത്തിക ശേഷിയുള്ള കുടുബത്തിന്റെ വിലപേശലിൽ ആ ഡോക്ടർ തകർന്നു; അച്ഛനില്ലാത്ത മകൾ അഭയം തേടിയത് ആത്മഹത്യയിൽ; ഡോ ഷഹ്നയുടെ മരണത്തിന് ഉത്തരവാദിയും ഡോക്ടർ?
- കുട്ടികളെ തട്ടിയെടുക്കാനുള്ള കുബുദ്ധി അനിതാ കുമാരിയുടേത്; പാരിജാതം ജീവിച്ചിരുന്നപ്പോൾ പത്മകുമാറിന് രണ്ടു മനസ്സ്; മകൾ ആദ്യം എതിർത്തതും നിർണ്ണായകമായി; അമ്മൂമ്മ മരിച്ചതിന് പിന്നാലെ യൂ ട്യൂബിന്റെ ഡീ മോണിടൈസേഷൻ കൂടിയെത്തിയതോടെ അനുപമയും കൂടെ കൂടി; ഓയൂരിലേത് ചാത്തന്നൂരിലെ പെൺ ബുദ്ധി!
- തെലങ്കാനയിൽ, കാമാറെഡ്ഡിയിൽ ഇപ്പോൾ താരം ബിജെപിയുടെ വെങ്കട്ട രമണ റെഡ്ഡി; മണ്ഡലത്തിൽ കെ സി ആറിനെയും കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡിയെയും അട്ടിമറിച്ചത് ഈ കോടീശ്വരൻ; ആരാണ് വെങ്കട്ട രമണ ?
- 67 വയസ്സുള്ള രണ്ടു കാലുകൾക്കും അസുഖമുള്ള അമ്മ; അച്ഛൻ മരിച്ചിട്ട് പോലും വീട്ടിലേക്ക് വരാത്ത മകളെ കുറിച്ച് പറയുന്നത് നിർവ്വികാരത്തോടെ; ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ പൊറുക്കാൻ കഴിയാത്ത ക്രൂരത; 11 സെന്റും വീടും അച്ഛനെ പറ്റിച്ച് ചാത്തന്നൂരിലെ മരുമകൾ എഴുതി വാങ്ങിയത് തന്ത്രത്തിൽ; അനിതാ കുമാരിയുടെ കുണ്ടറ കന്യാകുഴിയിലെ കുടുംബ വീട്ടിൽ കണ്ടത് വേദന മാത്രം
- 50 ലക്ഷവും 50പവനും ഒരു കാറും നൽകാമെന്ന് പറഞ്ഞ വധു വീട്ടുകാർ; വിപ്ലവകാരിയായ ഡോക്ടർക്ക് ഫ്ളാറ്റും ബി എം ഡബ്ല്യൂ കാറും 150 പവനും അനിവാര്യം; വിവാഹത്തിൽ നിന്നും പിന്മാറിയത് പണക്കൊതിയിൽ; പിജി വിദ്യാർത്ഥിനിയുടെ ജീവനെടുത്തതും സ്ത്രീധനം; ആരോപണ നിഴലിലുള്ളത് സഖാവ്! മറ്റൊരു 'വിസ്മയ'യായി ഡോ ഷഹ്നയും
- എല്ലാം അനുപമ അറിഞ്ഞോ? കിഡ്നാപ്പിങ് കേസിലെ മാസ്റ്റർ ബ്രെയിനെന്ന് പറയുന്ന അമ്മ അനിതാ കുമാറിയേക്കാൾ വലിയ കള്ളിയോ? യു ടൂബിനെ കബളിപ്പിച്ചതു പോലെ പൊലീസിനെയും കബളിപ്പിച്ചോ? സഹതാപം ഉറപ്പിക്കാനും തന്ത്രങ്ങൾ; 'അനുപമ പത്മന്റെ' യു ടൂബ് ചാനലിലും നിറയുന്നത് തട്ടിപ്പുകൾ
- കേരളത്തിൽ കണ്ടെത്തിയ ഏറ്റവും വലിയ ജി എസ് ടി വെട്ടിപ്പ്! മർട്ടിലെവൽ മാക്കറ്റിങ് സ്ഥാപനം തട്ടിച്ചത് 126 കോടി; ഹൈറിച്ച് ഓൺലൈൻ ഷോപ്പ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ പ്രതാപൻ കെഡി അഴിക്കുള്ളിൽ; അറസ്റ്റ് രഹസ്യമായി സൂക്ഷിച്ചെന്നും ആക്ഷേപം
- കിഡ്നാപ്പിങ്ങിനായി റാംജിറാവ് സ്പീക്കിങ് സിനിമ മൂവരും കണ്ടത് 10 തവണ; ദൃശ്യത്തിലേത് പോലെ ക്രൈമിൽ പുറത്തുനിന്ന് ആരെയും ഉൾപ്പെടുത്താതിരിക്കാനും ശ്രദ്ധ വച്ചു; പത്മകുമാറും കുടുംബവും തട്ടിക്കൊണ്ടുപോകലിന് ഇറങ്ങി പുറപ്പെട്ടത് ഒരുമാസത്തെ ആസൂത്രണത്തിന് ശേഷം; കച്ചവടം പൊട്ടിയതോടെ ഒന്നര കോടിയുടെ ബാധ്യത; കുട്ടിയുടെ അച്ഛനോട് അഞ്ച് ലക്ഷം വാങ്ങിയെന്നതിനും സ്ഥിരീകരണമില്ല
- അഖില ഹാദിയയും ഷെഫിൻ ജഹാനും ബന്ധം വേർപിരിഞ്ഞു; മറ്റൊരാളെ വിവാഹം കഴിച്ചുവെന്നും പിതാവ് അശോകൻ; മാതാപിതാക്കളോടു പോലും പറയാതെ മകൾ മറ്റൊരു വിവാഹം കഴിച്ചതിൽ ദുരൂഹത; കേന്ദ്ര ഏജൻസികളും പൊലീസും അന്വേഷിക്കണമെന്നും കോടതിയെ അറിയിക്കുമെന്നും അശോകൻ
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- പ്രിഡിഗ്രി പ്രണയം ഒളിച്ചോട്ടമായി; ചാത്തന്നൂരിലെ മരുമകൾ സ്വന്തം അച്ഛനേയും അമ്മയേയും വഞ്ചിച്ച് വീടും വസ്തുവും എഴുതി വാങ്ങി; അച്ഛൻ മരിച്ചിട്ടും പോകാത്ത മകൾ പെറ്റമ്മയെ വീട്ടിൽ നിന്നും ആട്ടിയോടിച്ചത് പട്ടിക്കൂട്ടത്തെ തുറന്ന് വിട്ട്; ഓയൂരിലെ മാസ്റ്റർ ബ്രെയിൻ പണത്തിനായി എന്തും ചെയ്യും! കന്യാകുഴിക്കാരി അനിതയുടെ കഥ
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- ലോകത്തിലെ ബേബി ക്ലോത്ത് നിർമ്മാണത്തിൽ ഒന്നാമൻ കേരളത്തിലെ ഈ കമ്പനി; അമേരിക്കയിൽ കുട്ടികളിൽ ഏറെയും ധരിക്കുന്നത് ഈ വസ്ത്രങ്ങൾ; തെലങ്കാനയിലെ ഫാക്ടറി സജ്ജമാവുന്നതോടെ പ്രതിദിനശേഷി 14 ലക്ഷമാവും; സാബു എം ജേക്കബിന് ഇത് മധുര പ്രതികാരം; പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- റോബിൻ ബസിനു പിന്നാലെ യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്; കോവിഡ് കാലത്തു വായ്പ്പക്കാരിൽ നിന്നും ബസിനെ ഒളിപ്പിച്ചു നിർത്തിയ സിബി യുകെയിലേക്ക് പറന്നത് ബസുകൾ ഷെഡിൽ കിടക്കാതിരിക്കാൻ; ബസ് പിടിച്ചെടുക്കൽ ചർച്ച തുടരുമ്പോൾ
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ഫ്ലൈറ്റിൽ അധികമാർക്കും അറിയാത്തഒരു രഹസ്യ ബട്ടൺ ഉണ്ടെന്ന് അറിയാമോ? വിമാനയാത്ര കൂടുതൽ സുഖകരമാക്കുവാൻ സീറ്റിൽ ഒളിഞ്ഞിരിക്കുന്ന ഈ സംഗതി അറിഞ്ഞിരിക്കുക; ഒരു ഫ്ലൈറ്റ് അറ്റൻഡിന്റെ വീഡിയോ വൈറലാകുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്