രോഗിയോട് കാണിക്കേണ്ട പ്രൊഫഷണൽ മര്യാദയും സഹായവും മാത്രമേ നൽകിയിട്ടുള്ളൂ; പഴി കേൾക്കുന്നത് യാതൊരു വഴിവിട്ട പ്രവർത്തനങ്ങൾക്കും അവസരം നൽകാതെ ഒരു ആശുപത്രിയുടെ ഉത്തരവാദിത്തം മാത്രം നിർവഹിച്ചതിന്; ജേർണലിസം പാസായ ഞാൻ മാധ്യമ സുഹൃത്തുക്കളിൽ നിന്ന് വ്യക്തിപരമായ അധിക്ഷേപം ഉണ്ടാകുമെന്ന് കരുതിയില്ല; വിശദീകരണവുമായി കിംസ് ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഇഎം നജീബ്; തള്ളിക്കളയുന്നത് ശ്രീറാം വെങ്കിട്ടരാമന് ഡയാലിസിസും ഡ്രിപ്പിടലും നടത്തിയെന്ന ആരോപണങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ ചികിൽസയിൽ വിശദീകരണവുമായി കിംസ് ആശുപത്രി മാനേജ്മെന്റ്. വഴിവിട്ട് ശ്രീറാം വെങ്കിട്ടരാമന് ഒരു ആനുകൂല്യവും കിംസിൽ നൽകിയിട്ടില്ല. അപകടത്തിൽ പെട്ട ഒരു രോഗിയോട് കാണിക്കേണ്ട പ്രൊഫഷണൽ മര്യാദയും സഹായവും മാത്രമേ നൽകിയിട്ടുള്ളൂ. ഗവർൺമെന്റിന്റെ ഏത് അന്വേഷണത്തോടും ഒരു ആശുപത്രി പൂർണ്ണമായും സഹകരിക്കുകയും അതിനെ പിന്താങ്ങുകയും ചെയ്യുന്നതാണ്. ബഹുമാനപ്പെട്ട തിരുവനന്തപുരം ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആശുപത്രി സന്ദർശിച്ച് രേഖകൾ പരിശോധിക്കുകയും ഡോക്ടർമാരിൽ നിന്നും വസ്തുതകൾ ശേഖരിക്കുകയും ചെയ്ത ശേഷമാണ് ശ്രീറാമിനെ റിമാൻഡ് ചെയ്യുകയും അവിടെ ചികിൽസ തുടരാൻ അനുവദിക്കുകയും ചെയ്തതെന്നാണ് കിംസ് ആശുപുത്രി പറയുന്നത്.
കിംസ് ആശുപത്രിക്ക് എതിരേയും അതിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ എനിക്ക് എതിരേയും ശ്രീറാം വെങ്കിട്ടരാമൻ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടു തിരുവനന്തപുരം പ്രസ് ക്ലബ് കഴിഞ്ഞ മുപ്പത് വർഷത്തോളമുണ്ടായിരുന്ന പ്രസ് ക്ലബ്ബിലെ എന്റെ അംഗത്വം റദ്ദാക്കിയതായി അറിയുന്നുവെന്ന ആമുഖവുമായാണ് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്. യാതൊരു വിധമായ വഴിവിട്ട പ്രവർത്തനങ്ങൾക്കും അവസരം നൽകാതെ ഒരു ആശുപത്രിയുടെ ഉത്തരവാദിത്തം മാത്രം നിർവഹിച്ചതിന് മാധ്യമ സുഹൃത്തുക്കളുടെ ഭാഗത്ത് നിന്ന് ഇത്രയേറെ വ്യക്തിപരമായ അധിക്ഷേപം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിച്ചിരുന്നില്ലെന്നും വിശദീകരിക്കുന്നു. 1976ൽ പ്രസ് ക്ലബിൽ നടത്തിയിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ജേർണലിസം പഠനം പൂർത്തിയാക്കിയ ഞാൻ അതിന് ശേഷം കഴിഞ്ഞ മുപ്പതോളം വർഷം പ്രസ് ക്ലബിന്റെ അംഗമായിരുന്നുവെന്നും പറയുന്നു.
കിംസ് ആശുപത്രിയിൽ ശ്രീറാം വെങ്കിട്ടരാമന് ഡയാലിസിസ് നടന്നുവെന്ന് മംഗളം വാർത്ത നൽകിയിരുന്നു. രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയ്ക്കാൻ ഡ്രിപ്പ് കൊടുത്തുവെന്നും റിപ്പോർട്ട് എത്തി. ഇതെല്ലാം തള്ളിക്കളയുകയാണ് കിംസ് മാനേജ്മെന്റ്.
കിംസ് ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഇഎം നജീബിന്റെ വിശദീകരണം ഇങ്ങനെ
കിംസ് ആശുപത്രിക്ക് എതിരേയും അതിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ എനിക്ക് എതിരേയും ശ്രീറാം വെങ്കിട്ടരാമൻ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടു തിരുവനന്തപുരം പ്രസ് ക്ലബ് കഴിഞ്ഞ മുപ്പത് വർഷത്തോളമുണ്ടായിരുന്ന പ്രസ് ക്ലബ്ബിലെ എന്റെ അംഗത്വം റദ്ദാക്കിയതായി അറിയുന്നു. ശ്രീറാമിന് തെളിവ് നശിപ്പിക്കാൻ കിംസ് ആശുപത്രി സഹായം ചെയ്തുവെന്നും അത് മൂലം എക്സിക്യൂട്ടീവ് ഡയറക്ടറുടെ പ്രസ് ക്ലബ് അംഗത്വം റദ്ദാക്കിയെന്നുമുള്ള വാട്സാപ്പ് സന്ദേശങ്ങൾ എന്റെ ചിത്രം ഉൾപ്പെടെ പ്രചരിപ്പിക്കുകയാണ്. ഇതേ പറ്റിയുള്ള വാസ്തവ സ്ഥിതി എല്ലാവരും അറിയേണ്ടതാണ്.
2019 ഓഗസ്റ്റ് മൂന്നിന് രാവിലെ 3.41നാണ് ഒരു റോഡ് ആക്സിഡന്റിൽ ആശുപത്രിയുടെ ട്രോമാ കെയറിൽ എത്തിയ ശ്രീറാം വെങ്കിട്ടരാമനെ ആശുപത്രിയിൽ അഡ്മിനറ്റ് ചെയ്തത്. ഒട്ടനേകം ഏമർജൻസി പേഷ്യൻസ് വരുന്ന ട്രോമാകെയറിൽ സ്വീകരിക്കുന്ന പതിവ് രീതികൾ മാത്രമാണ് അദ്ദേഹത്തിന്റെ കാര്യത്തിൽ അവലംബിച്ചത്. ആശുപത്രിയിലെ മെഡിക്കൽ ടീം അദ്ദേഹത്തെ പരിശോധിക്കുകയും സ്റ്റാൻഡേർഡ് ട്രോമാ കെയറിൽ സ്വീകരിച്ചിരിക്കുന്ന പതിവ് രീതികൾ മാത്രമാണ് അദ്ദേഹത്തിന്റെ കാര്യത്തിൽ അവലംബിച്ചത്. ആശുപത്രിയിലെ മെഡിക്കൽ ടീം അദ്ദേഹത്തെ പരിശോധിക്കുകയും സ്റ്റാൻഡേർഡ് ട്രോമാ പ്രോട്ടോകോളുകൾ അനുസരിച്ചുള്ള ചികിൽസ നൽകുകയുമാണ് ഉണ്ടായത്. മാധ്യമങ്ങളിൽ വരുന്നത് പോലെ കിംസ് ആശുപത്രി മെഡിക്കൽ നിയമങ്ങളേയോ ധാർമികതയോ ലംഘിച്ചിട്ടില്ല. പകരം സാധാരണ നിലയ്ക്കുള്ള മെഡിക്കൽ കെയർ മാത്രമാണ് നൽകിയിട്ടുള്ളത്. കിംസിൽ ദിവസവും നിരവധി ആക്സിഡന്റ് കേസിൽ പെട്ട രോഗികൾ അഡ്മിറ്റ് ചെയ്യാറുണ്ട്.
അങ്ങനെ അദ്ദേഹത്തേയും അഡ്മിറ്റ് ചെയ്തു. അത് ഐസിയുവിൽ ആയിരുന്നില്ല. ലഭ്യമായിരുന്ന ഒരു മുറിയിലാണ്. ട്രീറ്റ്മെന്റിൽ നിയമപരമായ ഒരു കാര്യങ്ങളും ആശുപത്രി ചെയ്തിട്ടില്ല. ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളും റിക്കോർഡ് ചെയ്തിട്ടുള്ളതുമാണ്. കിംസിൽ അദ്ദേഹമുണ്ടായിരുന്ന സമയത്ത് പൊലീസും കോടതിയും നിഷ്കർഷിച്ച എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്, ആരോപിക്കപ്പെടുന്നത് പോലെ നിയമപരമല്ലാത്ത ഒരു ചികിൽസയും ആശുപത്രി നൽകിയിട്ടില്ല. അതുമാത്രമല്ല വഴിവിട്ട് ശ്രീറാം വെങ്കിട്ടരാമന് ഒരു ആനുകൂല്യവും കിംസിൽ നൽകിയിട്ടില്ല. അപകടത്തിൽ പെട്ട ഒരു രോഗിയോട് കാണിക്കേണ്ട പ്രൊഫഷണൽ മര്യാദയും സഹായവും മാത്രമേ നൽകിയിട്ടുള്ളൂ. ഗവർൺമെന്റിന്റെ ഏത് അന്വേഷണത്തോടും ഒരു ആശുപത്രി പൂർണ്ണമായും സഹകരിക്കുകയും അതിനെ പിന്താങ്ങുകയും ചെയ്യുന്നതാണ്. ബഹുമാനപ്പെട്ട തിരുവനന്തപുരം ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആശുപത്രി സന്ദർശിച്ച് രേഖകൾ പരിശോധിക്കുകയും ഡോക്ടർമാരിൽ നിന്നും വസ്തുതകൾ ശേഖരിക്കുകയും ചെയ്ത ശേഷമാണ് ശ്രീറാമിനെ റിമാൻഡ് ചെയ്യുകയും അവിടെ ചികിൽസ തുടരാൻ അനുവദിക്കുകയും ചെയ്തത്.
1976ൽ പ്രസ് ക്ലബിൽ നടത്തിയിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ജേർണലിസം പഠനം പൂർത്തിയാക്കിയ ഞാൻ അതിന് ശേഷം കഴിഞ്ഞ മുപ്പതോളം വർഷം പ്രസ് ക്ലബിന്റെ അംഗമായിരുന്നു. ദുഃഖകരമെന്ന് പറയട്ടെ, എന്നോട് ഒരു വാക്ക് പോലും വിളിച്ച് സംസാരിക്കാതെ ഏകപക്ഷീയമായി എന്റെ അംഗത്വം റദ്ദാക്കുകയും അത് പല മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. യാതൊരു വിധമായ വഴിവിട്ട പ്രവർത്തനങ്ങൾക്കും അവസരം നൽകാതെ ഒരു ആശുപത്രിയുടെ ഉത്തരവാദിത്തം മാത്രം നിർവഹിച്ചതിന് മാധ്യമ സുഹൃത്തുക്കളുടെ ഭാഗത്ത് നിന്ന് ഇത്രയേറെ വ്യക്തിപരമായ അധിക്ഷേപം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിച്ചിരുന്നില്ല
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍