പാപ്പാന്മാർ ചട്ടം പഠിപ്പിച്ചപ്പോൾ വന്നത് ഇടത് കാലിൽ ഒടിവ്; വിദഗ്ദ ചികിത്സ ലഭ്യമാക്കാത്തപ്പോൾ ഒടിഞ്ഞ സ്ഥലത്ത് മാംസം വളർന്നു, കാൽ കുത്തി നടക്കാൻ കഴിയാത്ത അവസ്ഥയായി; ആനപ്രേമികൾ ഇടപെട്ടപ്പോൾ സുഖചികിത്സയ്ക്ക് കോട്ടൂരേക്ക് മാറ്റാൻ ഉത്തരവിട്ടത് ഹൈക്കോടതിയും; കോട്ടൂരേയ്ക്ക് മാറ്റിയിട്ടും വിദഗ്ദ ചികിത്സ അകലത്തിൽ തന്നെ; പരിചരണത്തിന്റെ അഭാവം കാരണം ശാസ്താംകോട്ട നീലകണ്ഠന്റെ അവസ്ഥ ഗുരുതരമാകുന്നു
എം മനോജ് കുമാർ
തിരുവനന്തപുരം: ഹൈക്കോടതി നിർദ്ദേശ പ്രകാരം കോട്ടൂരിലെ ആനപരിപാലന കേന്ദ്രത്തിൽ എത്തിച്ച ശാസ്താംകോട്ട നീലകണ്ഠന്റെ സ്ഥിതി ഗുരുതരമെന്ന് സൂചന. വിദഗ്ദ ചികിത്സയുടെ അഭാവമാണ് ആനയുടെ സ്ഥിതി ഗുരുതരമാകാൻ ഇടയാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം. ആന തളർന്നു കിടന്നതിനെ തുടർന്ന് കേരളത്തിലെ വിദഗ്ദ ഡോക്ടറായ അരുൺ സഖറിയയെ വരുത്തി ആനയുടെ സ്ഥിതി പരിശോധിച്ചിരുന്നു. ആനയ്ക്ക് അതിജീവനം പ്രയാസമാണെന്നാണ് ലഭിക്കുന്ന വിവരം. ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ആനയെ ചികിത്സയ്ക്കായാണ് വനം വകുപ്പിന് കൈമാറിയത്.
ഹൈക്കോടതി നിർദ്ദേശ പ്രകാരം കോട്ടൂരെയ്ക്ക് മാറ്റിയിട്ടും ആനയ്ക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കാത്തതാണ് ആനയുടെ നില വഷളാക്കിയത് എന്ന് ആരോപണം നിലനിൽക്കുന്നുണ്ട്. എല്ലാ പതിനഞ്ച് ദിവസം കൂടുമ്പോഴും റിപ്പോർട്ട് നൽകാനും ഇരുപത്തി നാല് മണിക്കൂറും ഒരു വെറ്റിറനറി ഡോക്ടറുടെ സേവനം ലഭ്യമാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പക്ഷെ ഇരുപത്തിനാല് മണിക്കൂർ മൃഗ ഡോക്ടറുടെ സേവനം ആനയ്ക്ക് ലഭ്യമാക്കിയില്ല. ഇത് ഹൈക്കോടതി വിധിയുടെ ലംഘനം തന്നെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുമുണ്ട്. ഹൈക്കോടതി നിർദ്ദേശിച്ച പരിചരണത്തിന്റെ ലഭ്യതക്കുറവ് തന്നെയാണ് ആനയെ മരണാസന്നനാക്കുന്നത് എന്നാണ് ഉയരുന്ന ആക്ഷേപം.
ശാസ്താംകോട്ട നീലകണ്ഠൻ ശാസ്താംകോട്ട ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ ആനയായിരുന്നു. ക്ഷേത്രത്തിലെ പാപ്പാന്മാരുടെ പീഡനം കാരണം ഇടത് കാൽമുട്ട് ഒടിഞ്ഞതിനെ തുടർന്നുള്ള പ്രശ്നങ്ങളെ തുടർന്നാണ് ആനയ്ക്ക് ജീവനുവേണ്ടി പോരാടുന്ന അവസ്ഥ വന്നത്. പാപ്പാന്മാരുടെ പീഡനം കാരണം കാൽമുട്ട് ഒടിഞ്ഞപ്പോൾ ആനയ്ക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കിയില്ല. ഒടിഞ്ഞ സ്ഥലത്ത് മാംസം വളരുകയും ചെയ്തു. ഇതോടെ ആനയ്ക്ക് കാൽ കുത്തി നടക്കാൻ കഴിയാത്ത അവസ്ഥ വന്നു. ഇടത് കാൽ മുട്ട് ഒടിഞ്ഞിട്ടും ചികിത്സ ലഭിക്കാതെ മുടന്തി മുടന്തി നടക്കുന്ന നീലകണ്ഠന്റെ ദുരിത വാർത്ത പുറത്തു വന്നതോടെ ആന പ്രേമികൾ ചേർന്ന് ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. തുടർന്ന് വിദഗ്ധ സംഘം എത്തി ആനയ്ക്ക് ചികിത്സ നൽകിയിരുന്നു.
ഉത്തർപ്രദേശ് മധുരയിലെ ആനപരിപാലന ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സിക്കണമെന്നാണ് ഹർജി നൽകിയവർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ അവശനിലയിലായ ആനയെ 2500 കിലോ മീറ്റർ അകലെ എത്തിക്കുന്നത് ശരിയാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി തുടർ ചികിത്സയ്ക്കായി കോട്ടൂരിലേക്ക് മാറ്റാൻ ഉത്തരവിടുകയായിരുന്നു.
വിദഗ്ദ ഡോക്ടർമാരുടെ ചികിത്സ ഉറപ്പ് വരുത്താത്തതാണ് ആനയുടെ നില അപകടത്തിലേക്ക് നീങ്ങിയത് എന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. വിദഗ്ദ ചികിത്സയ്ക്ക് വേണ്ടിയാണ് ആനയെ കോട്ടൂരിലെക്ക് മാറ്റിയത്. ഇവിടെ ആനയ്ക്ക് പരിപാലനവും ഭക്ഷണവും ലഭ്യമായെങ്കിലും വിദഗ്ദ ചികിത്സ ലഭ്യമായില്ല. ഇത് ആനയുടെ സ്ഥിതി ഗുരുതരമാക്കുകയും ചെയ്തു. ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോക്ടർ ഈശ്വരനാണ് ആനയെ നോക്കുന്നത്. എപ്പോഴും ഡോക്ടറുടെ പരിപാലനം ആനയ്ക്ക് ലഭ്യമാക്കാൻ ഈശ്വരനും കഴിഞ്ഞിരുന്നില്ല. ഇത് ആനയുടെ സ്ഥിതി വഷളാക്കി. കോട്ടൂരിൽ ഡോക്ടർ ഇല്ല. ശെന്തുരുണിയാണ് ഡോക്ടർ ഉള്ളത്. ഈ ഡോക്ടർക്ക് ഇപ്പോഴും കോട്ടൂരിൽ വരാൻ കഴിയില്ല. ഇതാണ് ആനയുടെ സ്ഥിതി വഷളാക്കിയത്. ഡോക്ടർ ഈശ്വരൻ മറുനാടനോട് പറഞ്ഞ പ്രകാരം ഈശ്വരൻ ഇല്ലാതിരുന്ന സമയത്താണ് ഡോക്ടർ അരുൺ സഖറിയ വന്നു ആനയെ പരിശോധിച്ചത് എന്നാണ്. പക്ഷെ ആനയുടെ സ്ഥിതി ഗുരുതരമായതിനാൽ സഖറിയയെ വരുത്തി ആനയെ പരിശോധിപ്പിക്കുകയായിരുന്നു. കിടപ്പിലായ ആനയെ താത്ക്കാലത്തേക്ക് എഴുന്നേൽപ്പിച്ച് നിർത്തിയെങ്കിലും ആനയുടെ സ്ഥിതി ഗുരുതരമെന്ന സൂചന തന്നെയാണ് അരുൺ സഖറിയയും നൽകുന്നത്. ഇപ്പോൾ കോട്ടൂരിൽ ഡോക്ടർ ഈശ്വരൻ ഉണ്ടെങ്കിലും ആനയുടെ അവസ്ഥ പരിതാപകരമായി തന്നെ തുടരുകയാണ്.
ഹൈക്കോടതി നിർദ്ദേശ പ്രകാരം കഴിഞ്ഞ ജൂലായ് ആണ് ആനയെ സുഖ ചികിത്സയ്ക്കായി കോട്ടൂരിലെക്ക് മാറ്റുന്നത്. അപ്പോൾ ജീവനുവേണ്ടി മല്ലിടുന്ന അവസ്ഥയിലായിരുന്നു ആന. ഇടത് മുട്ടുകാൽ മുട്ട് ഒടിഞ്ഞപ്പോൾ ചികിത്സ നൽകാത്തത് കാരണം അവിടെ മാംസം വളർന്നു. ഇതോടെ ആനയ്ക്ക് കാൽ കുത്തി നടക്കാൻ കഴിയാതെയായി. പാപ്പാന്മാരും ആനയ്ക്ക് പരിചരണം നൽകിയില്ല. ആന ചാടിച്ചാടി മൂന്നു കാലിൽ നടക്കാൻ തുടങ്ങി. ഇത് വാർത്തയായി. ഉത്തർപ്രദേശിലുള്ള ഡോക്ടർമാർ ആ ഘട്ടത്തിൽ ആനയെ പരിചരിക്കാൻ എത്തിയിരുന്നു. എന്നാൽ ആനയെ ശാസ്താംകോട്ട ദേവസ്വം കൈമാറിയില്ല. തുടർന്ന് ഹൈക്കോടതിയുടെ ഇടപെടൽ വന്നതോടെയാണ് ആനയെ കോട്ടൂരേക്ക് മാറ്റാൻ തീരുമാനമായത്. വളരെ ബുദ്ധിമുട്ടിയാണ് വനംവകുപ്പ് ആനയെ കോട്ടൂരിലെക്ക് മാറ്റിയത്. ആനയെ മാറ്റാനുള്ള വണ്ടി വയനാട്ടിൽ മാത്രമേയുള്ളൂ. അതിനാൽ വയനാട്ടിൽ നിന്ന് വണ്ടി എത്തിച്ച ശേഷമാണ് ശാസ്താംകോട്ടയിൽ നിന്ന് ആനയെ കോട്ടൂരിലെക്ക് മാറ്റിയത്. അവിടെയും ആനയ്ക്ക് വിദഗ്ദ ചികിത്സ ലഭ്യമായില്ലെന്നാണ് ലഭിക്കുന്ന വിവരം.
2003-ലാണ് നീലകണ്ഠനെ ശാസ്താംകോട്ട ശ്രീധർമ ശാസ്ത ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത്. അന്ന് അഞ്ചു വയസുള്ള നീലകണ്ഠൻ പാപ്പാന്മാരുടെ പീഡനം കാരണം രോഗശയ്യയിലായി. പാപ്പാന്മാരുടെ ചട്ടം പഠിപ്പിക്കലിന്റെ ഭാഗമായി ഉണ്ടായി ഇടത് കാലിൽ വന്ന ഒടിവാണ് ആനയെ രോഗിയാക്കി മാറ്റിയത്. ചികിത്സ നൽകാത്തതിനാൽ ഇവിടെ ദശ വളർന്നു. ആനയ്ക്ക് നടക്കാനും കഴിയാതെയായി. എപ്പോഴും ചങ്ങലയിൽ കിടന്ന് മറ്റു രണ്ടു കാലുകളിലും വ്രണം നിറഞ്ഞു പഴുത്തു. കാണാൻ വരുന്ന ആളുകളെ തുമ്പി കൈ നീട്ടി വേദനയുള്ള കാലുകൾ തൊട്ടു കാണിച്ചു കൊണ്ടിരുന്നു. .ഈ വീഡിയോ പുറത്തു വന്നതോടെ നീലകണ്ഠന്റെ യാതന ലോകമറിഞ്ഞു തുടർന്ന് ആനപ്രേമികൾ ഹൈക്കോടതിയിൽ ഹർജി നൽകി. ആനയെ വനം വകുപ്പിന്റെ കീഴിലുള്ള കോട്ടൂർ ആന സങ്കേതത്തിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു. ഇവിടെയുള്ള പരിചരണങ്ങളും ആനയെ എഴുന്നേൽപ്പിച്ച് നടത്തിയില്ല എന്നാണ് ആനയുടെ നിലവിലെ അവസ്ഥ സൂചന നൽകുന്നത്.
ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോക്ടർ ഈശ്വരൻ നൽകുന്ന വിശദീകരണം:
ശാസ്താംകോട്ട നീലകണ്ഠന്റെ അവസ്ഥ കുഴപ്പമില്ലാതെ പോകുന്നു. ആനയ്ക്ക് കാലിനു പ്രശ്നമുണ്ട്. ഇടത്തെ കൈക്കാണ് ആനയ്ക്ക് പ്രശ്നം. കൈ നിലത്തൂന്നാൻ ആനയ്ക്ക് കഴിയുന്നില്ല. മുട്ട് മടങ്ങില്ല. അതിനാൽ കാൽ വീശി വെച്ച് മാത്രമേ നടക്കാൻ കഴിയൂ. ഇന്നലെ ആനയ്ക്ക് പനിയുണ്ടായിരുന്നു. ഞാൻ ഇവിടെ ഇല്ലാത്തതിനാൽ അരുൺ സഖറിയ വന്നു ആനയെ പരിചരിച്ചിരുന്നു. അരുൺ സഖറിയയെ വിളിച്ച് വരുത്തിയതല്ല. ഡോക്ടർ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. അതിനാലാണ് വന്നു പരിശോധിച്ചത്. ഞാൻ ഹൈദ്രബാദിലായിരുന്നു. അതിനാലാണ് അരുൺ സഖറിയ എത്തിയത്. ആനയുടെ നില മോശം എന്നൊന്നും പറയാൻ കഴിയില്ല. പരിചരണം ലഭ്യമാക്കിയില്ലെന്ന് ആർക്കും പറയാൻ കഴിയില്ല. ആർക്ക് വേണമെങ്കിലും ആനയെ പരിശോധിക്കാവുന്നതാണ്. നാലുമാസമായി ആന ഇവിടെയുണ്ട്. ഒരു കമ്മറ്റി തന്നെയുണ്ട്. ഈ കമ്മറ്റിയുടെ മേൽനോട്ടത്തിലാണ് ആന പരിചരണം മുന്നോട്ടു നീക്കുന്നത്. ഭക്ഷണം ആന കഴിക്കുന്നുണ്ട്. മുറിവുകൾ ഉണങ്ങാൻ സമയം പിടിക്കും-ഡോക്ടർ ഈശ്വരൻ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്