വിദഗ്ധ ചികിത്സയ്ക്കെന്നു പറഞ്ഞ് ആ മിണ്ടാപ്രാണിയ കൊണ്ടുപോയി എന്തിനാ വനം വകുപ്പെ കൊല്ലിച്ചേ? നരകയാതനയിൽ നിന്ന് സുഖചികിത്സയ്ക്കായി കോട്ടൂരേക്ക് മാറ്റിയ ശാസ്താംകോട്ട നീലകണ്ഠൻ ചരിഞ്ഞു; പാപ്പാന്മാരുട ക്രൂരപീഡ നേരിട്ട നീലൻ യാത്രയാകുന്നത് ഇരുപത് വർഷത്തെ വേദനയും പേറി; ആനത്തറയിൽ സുഖമായി നിന്ന നീലന്റെ നില അവസാനനാളുകളിൽ അതിദാരുണം; ആന്തരാവയവങ്ങളുടെ പ്രവർത്തനം നാൽപത് ശതമാനം നിലച്ചിട്ടും വനം വകുപ്പ് തുടർചികിത്സയ്ക്ക് തയ്യാറായില്ല; മരണത്തിന്റെ നാളുകളിൽ എഴുന്നേൽപിച്ചത് ക്രയിൻ ഉപയോഗിച്ച്
എം എസ് ശംഭു
തിരുവനന്തപുരം: ചരിഞ്ഞതല്ല, കൊണ്ടുപോയി കൊല്ലിച്ചതാണ്! സുഖചികിത്സയ്ക്കായി കോട്ടൂർ ആനകേന്ദ്രത്തിലേക്ക് മാറ്റിയ ശാസ്താംകോട്ടയിലെ ഗജവീരൻ ശാസ്താംകോട്ട നീലകണ്ഠൻ ഇനി ഓർമമാത്രം. നീണ്ടനാളത്തെ നരകയാതനയ്ക്ക് ഒടുവിലാണ് നീലൻ യാത്രയാകുന്നത്. ഇന്ന് പുലർച്ചയോടയാണ് ഏറെ നാളത്തെ ചിക്തിത്സയ്ക്കും ഫലം കിട്ടാതെ ശാസ്താംകോട്ടയുടെ ഗജവീരൻ ചരിഞ്ഞത്. പാപ്പാന്മാരുടെ ക്രൂരപീഡനത്തെ തുടർന്നാണ് നീലന്റെ ഇടതുകാലിന്റെ ശേഷി നഷ്ടപ്പെട്ടത്.
നീണ്ടനാൾ പല ചികിത്സകളും നടത്തിയിരുന്നെങ്കിലും ആനിമൽ പ്രോട്ടക്ഷൻ ടീമും ആനപ്രേമികളും ഇടപെട്ടാണ് നീലന്റെ ചികിത്സയ്ക്കായി ഹൈക്കോടതിയിൽ ഹർജി പോയത്. ഹൈക്കോടതി ഉത്തരവ് പ്രകാരം കേരളത്തിന് പുറത്ത് ചികിത്സയ്ക്കായി കൊണ്ടുപോകാൻ ഉത്തരവ് ലഭിച്ചിരുന്നെങ്കിലും ദീർഘയാത്ര പറ്റാത്തതിനാൽ ആനയെ കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. എഴുന്നേറ്റ് നിൽക്കാൻ പോലും ശേഷിയില്ലാതെ ബെൽറ്റിന്റെ സഹായത്താലാണ് ആനയെ എഴുന്നേൽപ്പിച്ചിരുന്നത്. മുൻ കാലുകൾ രണ്ടും അകത്തേക്ക് മടങ്ങിയ നിലയിലായിരുന്നു. ദേഹമാകെ വ്രണങ്ങൾ വന്നു പൊട്ടി, മരണത്തോട് മല്ലിടുകയായിരുന്നു ശാസ്താംകോട്ട നീലകണ്ഠൻ. ഞായറാഴ്ച പുലർച്ചെ തിരുവനന്തപുരം കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ വച്ചാണ് ചികിത്സയിലിരിക്കെ നീലകണ്ഠൻ ചരിഞ്ഞത്.
പൂരപ്പറമ്പുകളിലെ താരമായിരുന്ന ആനയെ മദ്യലഹരിയിൽ പാപ്പാൻ മർദ്ദിക്കുകയായിരുന്നു. ഇടത്തേ മുൻകാലിന് ഏറ്റ പരിക്ക് മൂലം മുടന്തിയാണ് ആന നടന്നിരുന്നത്. ദേവസ്വം ബോർഡിന് ആന പരിചരണം ബാധ്യതയായതോടെ ഹൈക്കോടതി ഇടപെട്ട് വനം വകുപ്പിന് കൈമാറുകയായിരുന്നു. കോട്ടൂരിലെ പരിചരണ കേന്ദ്രത്തിൽ വിദ്ഗധ പരിചരണം നൽകണമെന്നും 24 മണിക്കൂറും വെറ്റിനറി ഡോക്ടറുടെ സേവനം നൽകണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം.
ഹൈക്കോടതി നിർദ്ദേശ പ്രകാരം കോട്ടൂരിലെ ആനപരിപാലന കേന്ദ്രത്തിൽ എത്തിച്ച നീലകണ്ഠന്റെ നില പിന്നീട് ഗുരുതരമാകുകയായിരുന്നു. ഇടതുകാലിലുള്ള പ്രശ്നം അല്ലാതെ മറ്റൊരുതരത്തിലുള്ള രോഗവും നീലന് തുടക്കത്തിലില്ലായിരുന്നു. എന്നാൽ മുറി വൈദ്യൻ ആളെ കൊല്ലും എന്ന് പറഞ്ഞ അവസ്ഥയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ക്ഷേത്രവളപ്പിൽ ആന നല്ലരീതിയിൽ തീറ്റിയും എടുത്തിരുന്നു അത്യാവശ്യം നടക്കുകയും ചെയ്തിരുന്നു. പരിചരണത്തിലെ നോട്ടപിശകാണ് ഇപ്പോൾ നീലനെ മരണ ശയ്യയിലേക്ക് വിളിക്കാൻ കാരണമായത്.
വിദഗ്ധ ചികിത്സയുടെ അഭാവമാണ് ആനയുടെ സ്ഥിതി ഗുരുതരമാകാൻ ഇടയാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം. ആന തളർന്നു കിടന്നതിനെ തുടർന്ന് കേരളത്തിലെ വിദഗ്ദ ഡോക്ടറായ അരുൺ സഖറിയയെ വരുത്തി ആനയുടെ സ്ഥിതി കഴിഞ്ഞാഴ്ച പരിശോധിച്ചിരുന്നു. ആനയ്ക്ക് അതിജീവനം പ്രയാസമാണെന്നാണ് പരിശോധിച്ച ശേഷം അദ്ദേഹം പ്രതികരിച്ചത്.ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ആനയെ ചികിത്സയ്ക്കായാണ് വനം വകുപ്പിന് കൈമാറിയത്.
ഹൈക്കോടതി നിർദ്ദേശ പ്രകാരം കോട്ടൂരെയ്ക്ക് മാറ്റിയിട്ടും ആനയ്ക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കാത്തതാണ് ആനയുടെ നില വഷളാക്കിയത് എന്ന് ആരോപണം നിലനിൽക്കുന്നുണ്ട്. എല്ലാ പതിനഞ്ച് ദിവസം കൂടുമ്പോഴും റിപ്പോർട്ട് നൽകാനും ഇരുപത്തി നാല് മണിക്കൂറും ഒരു വെറ്റിറനറി ഡോക്ടറുടെ സേവനം ലഭ്യമാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പക്ഷെ ഇരുപത്തിനാല് മണിക്കൂർ മൃഗ ഡോക്ടറുടെ സേവനം ആനയ്ക്ക് ലഭ്യമാക്കിയില്ല. ഇത് ഹൈക്കോടതി വിധിയുടെ ലംഘനം തന്നെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുമുണ്ട്. ഹൈക്കോടതി നിർദ്ദേശിച്ച പരിചരണത്തിന്റെ ലഭ്യതക്കുറവ് തന്നെയാണ് ആനയെ മരണാസന്നനാക്കുന്നത് എന്നാണ് ഉയരുന്ന ആക്ഷേപം.
പാപ്പാന്റെ പീഡനം എത്തിച്ചത് മരണത്തിലേക്ക്
ക്ഷേത്രത്തിലെ പാപ്പാന്മാരുടെ പീഡനം കാരണം ഇടത് കാൽമുട്ട് ഒടിഞ്ഞതിനെ തുടർന്നുള്ള പ്രശ്നങ്ങളെ തുടർന്നാണ് ആനയ്ക്ക് ജീവനുവേണ്ടി പോരാടുന്ന അവസ്ഥ വന്നത്. പാപ്പാന്മാരുടെ പീഡനം കാരണം കാൽമുട്ട് ഒടിഞ്ഞപ്പോൾ ആനയ്ക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കിയില്ല. ഒടിഞ്ഞ സ്ഥലത്ത് മാംസം വളരുകയും ചെയ്തു. ഇതോടെ ആനയ്ക്ക് കാൽ കുത്തി നടക്കാൻ കഴിയാത്ത അവസ്ഥ വന്നു. ഇടത് കാൽ മുട്ട് ഒടിഞ്ഞിട്ടും ചികിത്സ ലഭിക്കാതെ മുടന്തി മുടന്തി നടക്കുന്ന നീലകണ്ഠന്റെ ദുരിത വാർത്ത മറുനാടൻ മുൻപ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആന പ്രേമികൾ ചേർന്ന് ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. തുടർന്ന് വിദഗ്ധ സംഘം എത്തി ആനയ്ക്ക് ചികിത്സ നൽകിയിരുന്നു.ഉത്തർപ്രദേശ് മധുരയിലെ ആനപരിപാലന ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സിക്കണമെന്നാണ് ഹർജി നൽകിയവർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ അവശനിലയിലായ ആനയെ 2500 കിലോ മീറ്റർ അകലെ എത്തിക്കുന്നത് ശരിയാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി തുടർ ചികിത്സയ്ക്കായി കോട്ടൂരിലേക്ക് മാറ്റാൻ ഉത്തരവിടുകയായിരുന്നു.
വിദഗ്ദ ഡോക്ടർമാരുടെ ചികിത്സ ഉറപ്പ് വരുത്താത്തതാണ് ആനയുടെ നില അപകടത്തിലേക്ക് നീങ്ങിയത് എന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. വിദഗ്ദ ചികിത്സയ്ക്ക് വേണ്ടിയാണ് ആനയെ കോട്ടൂരിലെക്ക് മാറ്റിയത്. ഇവിടെ ആനയ്ക്ക് പരിപാലനവും ഭക്ഷണവും ലഭ്യമായെങ്കിലും വിദഗ്ദ ചികിത്സ ലഭ്യമായില്ല. ഇത് ആനയുടെ സ്ഥിതി ഗുരുതരമാക്കുകയും ചെയ്തു. ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോക്ടർ ഈശ്വരനാണ് ആനയെ നോക്കിയിരുന്നത്. എപ്പോഴും ഡോക്ടറുടെ പരിപാലനം ആനയ്ക്ക് ലഭ്യമാക്കാൻ ഈശ്വരനും കഴിഞ്ഞിരുന്നില്ല. ഇത് ആനയുടെ സ്ഥിതി വഷളാക്കി. കോട്ടൂരിൽ ഡോക്ടർ ഇല്ല. ശെന്തുരുണിയാണ് ഡോക്ടർ ഉള്ളത്. ഈ ഡോക്ടർക്ക് ഇപ്പോഴും കോട്ടൂരിൽ വരാൻ കഴിയില്ല. ഇതാണ് ആനയുടെ സ്ഥിതി വഷളാക്കിയത്. ഡോക്ടർ ഈശ്വരൻ മറുനാടനോട് പറഞ്ഞ പ്രകാരം ഈശ്വരൻ ഇല്ലാതിരുന്ന സമയത്താണ് ഡോക്ടർ അരുൺ സഖറിയ വന്നു ആനയെ പരിശോധിച്ചത് എന്നാണ്. പക്ഷെ ആനയുടെ സ്ഥിതി ഗുരുതരമായതിനാൽ സഖറിയയെ വരുത്തി ആനയെ പരിശോധിപ്പിക്കുകയായിരുന്നു. കിടപ്പിലായ ആനയെ താത്ക്കാലത്തേക്ക് എഴുന്നേൽപ്പിച്ച് നിർത്തിയെങ്കിലും ആനയുടെ സ്ഥിതി ഗുരുതരമെന്ന സൂചന തന്നെയാണ് അരുൺ സഖറിയയും നൽകുന്നത്. ഇപ്പോൾ കോട്ടൂരിൽ ഡോക്ടർ ഈശ്വരൻ ഉണ്ടെങ്കിലും ആനയുടെ അവസ്ഥ പരിതാപകരമായി തന്നെ തുടരുകയാണ്.
വാദരോഗത്തിന്റെ കൂടെ പീഡനവും! കണ്ണടച്ചത് ദേവസ്വം
2003-ലാണ് നീലകണ്ഠനെ ശാസ്താംകോട്ട ശ്രീധർമ ശാസ്ത ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത്. അന്ന് അഞ്ചു വയസുള്ള നീലകണ്ഠൻ പാപ്പാന്മാരുടെ പീഡനം കാരണം രോഗശയ്യയിലായി. 2012ൽ ആനകളോട് കൊടുംക്രൂരത കാണിച്ചതിന് പണിഷ്മെന്റ് ട്രാൻസ്ഫർ കിട്ടിയ സന്തോഷ് എന്ന പാപ്പാനെ നീലകണ്ഠനെ പരിപാലിക്കാൻ ഏൽപ്പിച്ചത് വഴി ദേവസ്വം ബോർഡ് കാണിച്ച അനാസ്ഥയോടെ നീലകണ്ഠന്റെ നരകം ആരംഭിച്ചു.
അതിന് മുൻപ് തന്നെ വാതരോഗം കൊണ്ട് ചെറിയ ബുദ്ധിമുട്ട് അവനുണ്ട്. ചിട്ട പഠിപ്പിക്കുന്നതിന്റെ ഭാഗമായി സന്തോഷ് കത്തി കൊണ്ടും മരം കൊണ്ടും ഭേദ്യം ചെയ്ത് മുൻവശത്തുള്ള ഇടതു കാലിൽ മാരകമായി മുറിവേൽപ്പിച്ചു. ശരിയായ ചികിത്സ കിട്ടാത്തതുകൊണ്ട് നീലകണ്ഠൻ ലക്ഷണമൊത്ത കൊമ്പനാനയുടെ ശ്രേണിയിൽ നിന്നു ഇനി ദേവസ്വം ബോർഡിന് അഞ്ചു പൈസയുടെ വരുമാനം ഉണ്ടാക്കികൊടുക്കാൻ കഴിയാത്ത വിലക്ഷണനായ ആനയായി മാറി ,2 വർഷങ്ങൾ കഴിഞ്ഞു 2015ൽ വനം വകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും കീഴിൽ പ്രവർത്തിക്കുന്ന 5 പ്രധാന മൃഗ ഡോക്റ്റർമാർ നീലകണ്ഠനെ പരിശോധിച്ച് തിരുവിതാംകൂർ ദേവസ്വത്തിന് റിപ്പോർട്ട് നൽകിയത് ഇനി നീലകണ്ഠന്റെ ക്ഷതമേറ്റ കാൽ ഒരു ചികിത്സയോടും പ്രതികരിക്കില്ല എന്നും അവനെ എത്രയും വേഗം വനം വകുപ്പിന്റെ കീഴിലുള്ള കോട്ടൂർ റീഹാബിലിറ്റേഷൻ കേന്ദ്രത്തിലേക്ക് മാറ്റണം എന്നുമാണ്.
2003 -ൽ പ്രവാസിയായ അജിത് കുമാർ ബി പിള്ള എന്ന നാട്ടുകാരനാണ് നീലകണ്ഠനെ ധർമാശാസ്താ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത്. ഏഴ് വർഷങ്ങൾക്ക് മുൻപ് കാലിലെ മുൻകാലിൽ നീരുവന്നതോടെയാണ് ആന ദുരിതജീവിതത്തിൽ അകപ്പെട്ടത്. ചട്ടം പഠിപ്പിക്കുന്നതിന്റെ ഭാഗമായി പാപ്പാന്മാർ കാലിൽ കുത്തി വൃണപ്പെടുത്തിയതാണ് ആനയുടെ ദുരിതത്തിന് കാരണമായതെന്ന് നാട്ടുകാരും ആരോപിക്കുന്നുണ്ട്. ആദ്യ പാപ്പാന്റെ ഉപദ്രവത്തോടെയാണ് 19 വയസ് പ്രായം മാത്രമുള്ള നീലകണ്ഠൻ കിടപ്പിലായത്.
മുൻകാല് വീശി നടക്കാൻ സാധിക്കാതെ വന്നതോടെ തീറ്റിയെടുപ്പും ദുസഹമായി. പിന്നീട് ഭക്ഷണം കഴിക്കാനും നീലൻ മടിച്ച് തുടങ്ങി. ആനയെ മദപ്പാട് എന്ന പേരിലായിരുന്നു ശാസ്താം കോട്ടയിലെ ആനത്തറയിൽ തളച്ചത്. നീലകണ്ഠന്റെ ശോചനീയവസ്ഥയെക്കെതിരെ ദേവസ്വം ബോർഡും പ്രതികരിക്കാതെ ഇരുന്നതോടെയാണ് നാട്ടുകാരും ആനപ്രേമികളും പ്രശ്നത്തിൽ ഇടപെട്ടത്. തുടക്കത്തിൽ ചികിത്സ നൽകിയതിലെ പാളിച്ചയാണ് നീലകണ്ഠനെ പൂർണമായുംും ഇരുട്ടിലാഴ്ത്തിത്. 1994ൽ ശാസ്താംകോട്ടയിലെ മണികണ്ഠൻ എന്ന ആന ചരിഞ്ഞതോടെയാണ് പ്രവാസിയായ അജിത് വീയൂർ നീലകണ്ഠൻ എന്ന നീലകണ്ഠനെ നടയ്ക്കിരുത്തിയത്.
കാലിലെ നീര് രൂക്ഷമായതോടെ സിമന്റ് തറയിൽ നിൽക്കാൻ പോലും ആനയ്ക്ക് സാധിക്കാതെ വന്നു. പിന്നീട് ക്ഷേത്രത്തിനോട് ചേർന്നുള്ള പൂങ്കാവനത്തിലേക്ക് ആനയെ മാറ്റുകയായിരുന്നു. മാസങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ആനയെ കോട്ടൂരേക്ക് മാറ്റിയത്. ആനിമൽ ലീഗൽ ഫോഴ്സ് എന്ന സംഘടനയുടെ ഇടപെടലുകളെ തുടർന്ന് 2018 ഡിസംബർ 11 ന് കേരള ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്. ഡിസംബർ 20 ന് ആനയെ അഴിച്ചു എന്ന് വനം വകുപ്പ് കോടതിയിൽ തെറ്റായ വിവരം നൽകി. പക്ഷെ ഡിസംബർ 22 ന് നീലനെ പരിചരിച്ചിരുന്ന പഴയ പാപ്പാനായ മനീഷ് തിരിച്ചെത്തിയതോടെയാണ് ആനയെ കെട്ടഴിക്കാൻ സാധിച്ചു.
ദേവസ്വം ബോർഡിന്റെ 20% ആനകൾ 2018 ൽ മതിയായ പരിചരണം ലഭിക്കാതെ ചത്തൊടുങ്ങിയിരുന്നു. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ വനം വകുപ്പിനെ നീലകണ്ഠന്റെ ചികിത്സ എൽപ്പിക്കരുതെന്ന് എന്ന ആനിമൽ ലീഗൽ ഫഴോഴ്സും കോടതിയിൽ വാദിച്ചിരുന്നു. ആഗ്രയിലെ ആന പരിപാലന കേന്ദ്രത്തിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് നീലനെ അയക്കണമെന്നാണ് ആനിമൽ ലീഗൽ ഫോഴ്സും ആവശ്വപ്പെട്ടിരുന്നത്.ആഗ്രവരെയുള്ള 2500 കിലോ മീറ്റർ ദൂരം ആനക്ക് സഞ്ചരിക്കാൻ പറ്റുമോ എന്ന ആശങ്കയാണ് കടുത്ത നിബന്ധനകളോടെ ആനയെ കോട്ടൂരിലേക്ക് മാറ്റാൻ കോടതി ഉത്തരവ് സ്വീകരിച്ചത്. ശാസ്താംകോട്ട ക്ഷേത്രത്തിൽ നിലകണ്ഠന്റെ ഭൗതികശരീരം പൊതുദർശനത്തിന് വച്ച ശേഷം അവിടെ തന്നെ സംസ്കാരിക്കുമെന്നാണ് അറിയാൻ കഴിയുന്ന വിവരം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്