കെ എം ഷാജിയുടെ ആരോപണം എന്തിനു തള്ളിക്കളയണം? മുതലാളിമാരുടെ ആനയ്ക്ക് ഭക്ഷണം കൊടുക്കാനും തുക വകയിരുത്തിയത് ദുരന്തനിവാരണ ഫണ്ടിൽ നിന്നും; ആന വളർത്തുമൃഗമെന്ന പ്രഖ്യാപനം ആന ഉടമ സ്നേഹത്തിന്റെ കവിഞ്ഞൊഴുകലെന്ന് സോഷ്യൽ മീഡിയ; മദ്യലോബി പോലെ ശക്തമാണ് ആന ലോബിയെന്നും ആക്ഷേപം; മനുഷ്യരെക്കാൾ കൂടുതൽ തുക മൃഗങ്ങൾക്ക് നൽകണമെന്ന് ദുരന്തനിവാരണ അഥോറിറ്റിയുടെ ശേഖർ കുര്യാക്കോസ് മറുനാടനോട്; ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ വിവാദം വീണ്ടും പുകയുമ്പോൾ

എം മനോജ് കുമാർ
തിരുവനന്തപുരം: ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ആന അടക്കമുള്ള 'വളർത്തുമൃഗ'ങ്ങൾക്ക് അഞ്ചു കോടി രൂപ അനുവദിച്ച സർക്കാർ തീരുമാനം വിവാദമാകുന്നു. കൊറോണ കാലമായതിനാൽ ആനകൾ അടങ്ങുന്ന വളർത്തുമൃഗങ്ങൾ ഭക്ഷ്യക്ഷാമം നേരിടുന്നതിനാൽ ഇത് പരിഹരിക്കാനാണ് ഫണ്ട് അനുവദിച്ചത് എന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. ദുരിതാശ്വാസ ഫണ്ട് വകമാറ്റും പോലെ ദുരന്തനിവാരണ ഫണ്ടും വകമാറ്റുന്നു എന്ന ആരോപണം ഇപ്പോൾ ഉയർന്നിട്ടുണ്ട്. പ്രളയ ഫണ്ട് സർക്കാർ ദുരുപയോഗം ചെയ്തു, മുഖ്യമന്ത്രിക്ക് കീഴിലുള്ള ദുരിതാശ്വാസ ഫണ്ട് വകമാറ്റി സിപിഎം നേതാക്കളുടെ ബാങ്കിലെ കടം തീർക്കാൻ ഉപയോഗിച്ചു എന്നൊക്കെയുള്ള വിവാദം കത്തിനിൽക്കുമ്പോൾ തന്നെയാണ് ദുരന്തനിവാരണ ഫണ്ടിൽ നിന്നും വകമാറ്റി ആനകൾക്ക് അഞ്ചു കോടി രൂപ അനുവദിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി ചെയർമാനായ ദുരന്തനിവാരണ അഥോറിറ്റിയിൽ നിന്നുമാണ് ഫണ്ട് അനുവദിക്കപ്പെട്ടത്. മൃഗസംരക്ഷണ വകുപ്പിന്റെ ആവശ്യപ്രകാരം അപേക്ഷ റവന്യൂ വകുപ്പിൽ എത്തി അവിടെനിന്ന് ദുരന്തനിവാരണ അഥോറിറ്റിയിൽ എത്തിയാണ് തുക പാസായത്. സ്വകാര്യ ഉടമസ്ഥതയിലുള്ള ആനകൾക്കാണ് ഫണ്ട് അനുവദിച്ച് ഉത്തരവായിരിക്കുന്നത്. 250 ഓളം നാട്ടാനകൾ ഉള്ളപ്പോൾ ഈ ആനകളുടെ ഉടമസ്ഥർക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. മദ്യലോബി പോലെ ശക്തമാണ് ആന ലോബി എന്ന കാര്യം മുന്നിൽ നിൽക്കുമ്പോൾ തന്നെയാണ് ഫണ്ട് അനുവദിക്കൽ വിവാദമാകുന്നത്. മിണ്ടാപ്രാണികൾക്ക് തീറ്റ കൊടുക്കാൻ എന്നുള്ള രീതിയിൽ ആന ഉടമസ്ഥ സംഘത്തോടുള്ള സ്നേഹത്തിന്റെ കവിഞ്ഞൊഴുകൽ തന്നെയാണ് ഇതിന്റെ പിന്നിൽ എന്നാണ് ആക്ഷേപം ഉയരുന്നത്.
ആന വന്യജീവിയായതിനാൽ ഇതൊഴിവാക്കി വളർത്തുമൃഗം എന്ന സംജ്ഞ കൂട്ടിച്ചേർത്താണ് ഉത്തരവിറങ്ങിയിരിക്കുന്നത്. കൊറോണ കാരണം വളർത്തുമൃഗങ്ങൾ പ്രതിസന്ധിയിലാണ്. ആന ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നില്ല. ഇത് കണക്കിലെടുത്താണ് തുക അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നത് എന്നാണ് ഉത്തരവിൽ പറയുന്നത്. ആനകൾ സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. ആന വന്യജീവിയുമാണ്. കാട്ടിലെ പണികൾക്കും എഴുന്നള്ളത്തിനും തടികൾ എടുത്തുമാറ്റുവാനും മറ്റുമാണ് ആനകളെ ഉപയോഗിക്കുന്നത്. കോടികളുടെ ബിസിനസ് ആണ് ആന ബിസിനസ്. പ്രതിവർഷം ശരാശരി ഇരുപത് ലക്ഷത്തോളം രൂപയാണ് ഒരു ആനയിൽ നിന്നും ലഭിക്കുന്ന വരുമാനം എന്നാണ് കണക്കാക്കുന്നത്. ആന ഉടമകൾ ദരിദ്രരുമല്ല. ഇതൊക്കെയാണ് ഉത്തരവിനെ വിവാദമാക്കുന്നത്. ആന വന്യജീവിയാണ്. എന്നാൽ വളർത്തുമൃഗമായാണ് ഉത്തരവിൽ കാണിച്ചിരിക്കുന്നത്. ദുരന്ത നിവാരണ അഥോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് ആന വന്യമൃഗമല്ലെന്നാണ് മറുനാടനോട് ശക്തിയുക്തമായി വാദിച്ചത്. ദുരന്തനിവാരണ അഥോറിറ്റി പറഞ്ഞെങ്കിലും വന്യമൃഗമായ ആന വളർത്തുമൃഗമാകുന്നതെങ്ങിനെ. ആനകൾക്ക് ഏറ്റവും കുറഞ്ഞ തുക മുപ്പത് ലക്ഷമാണ്. ലക്ഷണമൊത്ത ആനയാണെങ്കിൽ അതിനു ഒന്നരക്കോടി രൂപ വരെ വരും. ദരിദ്രർ അല്ല ആനയെ പരിപാലിക്കുന്നത് എന്ന് ഈ കണക്കുകൾ തെളിയിക്കുമ്പൊഴാണ് ശമ്പളം കൊടുക്കാൻ പോലും ഫണ്ടില്ലെന്നു പറയുന്ന സർക്കാർ ആന ഉടമകൾക്കായി അഞ്ചു കോടി നൽകിയിരിക്കുന്നത്.
തീർത്തും വ്യത്യസ്തമായ വ്യാഖ്യാനമാണ് ദുരന്തനിവാരണ അഥോറിറ്റിയിൽ നിന്നും അഞ്ചു കോടി രൂപ അനുവദിച്ച കാര്യത്തിന് ദുരന്തനിവാരണ അഥോറിറ്റി നൽകിയത്. ആനകൾക്കും കൊടുക്കാം എന്നാണ് ഉത്തരവിൽ പറയുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ ആവശ്യപ്രകാരമാണ് സർക്കാർ തുക അനുവദിച്ചത്. ആന വന്യമൃഗമല്ല. വളർത്തുമൃഗമാണ്. ആനകൾ പ്രതിസന്ധിയിലാണ്. അതിനാണ് തുക അനുവദിച്ചത്. തമിഴ്നാട്ടിൽ നിന്നാണ് പട്ട വരുന്നത്. അത് നിന്നുപോയി. മനുഷ്യന്റെ കാര്യം മാത്രം അന്വേഷിച്ചാൽ പോരല്ലോ. ആന എങ്ങിനെയാണ് വന്യമൃഗം ആകുന്നത്. നിങ്ങൾ ആനയെ വളർത്തിയാൽ അത് വളർത്തുമൃഗമായില്ലേ. മനുഷ്യൻ കൂടെ വളർത്തിയ രണ്ടു മൃഗങ്ങളിൽ ഒന്നാണ് പട്ടിയും ആനയും. സർക്കാർ നിർദ്ദേശം അനുസരിച്ചാണ് തുക അനുവദിച്ചത്. ഞങ്ങൾക്ക് ഈ രീതിയിൽ തുക അനുവദിക്കാൻ അനുവാദമുണ്ട്. ഞങ്ങൾക്കുള്ള അധികാരമാണ് ഉപയോഗിച്ചത്. എല്ലാ ആനവളർത്തൽകാരും കോടീശ്വരന്മാരല്ല. മനുഷ്യരെക്കാൾ കൂടുതൽ തുക മൃഗങ്ങൾക്ക് അനുവദിക്കാം എന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശം-ദുരന്തനിവാരണ അഥോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് മറുനാടനോട് പറഞ്ഞു.
ദുരന്ത നിവാരണ അഥോറിറ്റിയുടെ ഫണ്ട് തുക വകമാറ്റി എന്ന ആരോപണമാണ് ആനകൾക്ക് അഞ്ചു കോടി അനുവദിച്ച സർക്കാർ തീരുമാനത്തിനൊപ്പവും ഉയരുന്നത്. വകമാറ്റാൻ അനുവാദമുണ്ടെന്നാണ് ദുരന്തനിവാരണ അഥോറിറ്റി പറയുന്നതെങ്കിലും തുക അനുവദിക്കൽ വിവാദമായിരിക്കുകയാണ്.പ്രളയ കാലത്തെ ഓർമ്മിപ്പിച്ച് കൊറോണ കാലത്തും സാലറി ചാലഞ്ചിനു സർക്കാർ തുനിഞ്ഞപ്പോൾ തുക വകമാറ്റലും ധൂർത്തും ഒഴിവാക്കാനാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇതെല്ലാം ഒഴിവാക്കി സർക്കാർ പ്രതിസന്ധിയെ നേരിടുന്നുണ്ടോ എന്നാണ് ചോദ്യം ഉയർന്നത്. കെടുകാര്യസ്ഥതയും ധൂർത്തും സാമ്പത്തിക അച്ചടക്കമില്ലായ്മയുമാണ് പ്രതിസന്ധിക്ക് കാരണം എന്നുള്ള ആക്ഷേപമാണ് ഇടത് സർക്കാരിനു നേർക്ക് ഉയരുന്നത്. അതുകൊണ്ട് തന്നെ സാലറി ചാലഞ്ച് എന്ന കാര്യത്തിൽ അന്തിമ തീരുമാനവും വന്നിട്ടില്ല. അതിന്നിടയിലാണ് ലീഗ് എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആഞ്ഞടിക്കുന്നത്. തുക വകമാറ്റൽ തന്നെയാണ് ഷാജിയും ഉയർത്തിയത്.
പ്രളയ കാലത്ത് മുഖ്യമന്ത്രിക്ക് കൊടുത്ത ഫണ്ടുണ്ടായതുകൊണ്ട് ഷുക്കൂർ, കൃപേഷ്, ശരത്ത് ലാൽ, ഷുഹൈബ് കേസുകളിൽ മുന്തിയ വക്കീലമ്മാരെ വല്യ ഫീസ് കൊടുത്ത് വെക്കാൻ പറ്റി. അതുകൊണ്ട് സക്കാത്ത് മാത്രമല്ല വിഷു കൈനീട്ടം കൂടി സർക്കാർ ഫണ്ടിലേക്ക് നൽകണമെന്നാണ് എംഎൽഎ പരിഹസിച്ചത്. ഇതിന്നെതിരെ രൂക്ഷവിമർശനമാണ് മുഖ്യമന്ത്രിയുടെ അടുക്കൽ നിന്നും വന്നതും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച് ശുദ്ധനുണ പറഞ്ഞ് പാവങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഷാജി ശ്രമിച്ചത്. ചില വികൃത മനസ്സുകൾ നമ്മുടെ കൂട്ടത്തിൽ ഉണ്ടാകും. അതാണ് പൊതുസമൂഹം എന്ന് കരുതരുത് എന്നും ഷാജിക്ക് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഷാജിക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും കോൺഗ്രസ് നേതൃത്വവും രംഗത്ത് വന്നതോടെ ഫണ്ട് വകമാറ്റൽ വിവാദം ആളിക്കത്തുകയാണ്. സ്പ്രിങ്ളർ കമ്പനിയുമായി ബന്ധപ്പെട്ട ഡാറ്റാ വിവാദത്തിന്റെ പേരിലാണ് ഭരണ പ്രതിപക്ഷ ഏറ്റുമുട്ടൽ വന്നതെങ്കിലും ഫണ്ട് വകമാറ്റലിലും സർക്കാരിന്റെ ധൂർത്തിന് നേർക്കുമാണ് വിവാദം കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിന്നിടയിൽ തന്നെ സ്പ്രിംഗളർ വിവാദം കത്തിക്കാനുമുള്ള തീരുമാനവും പ്രതിപക്ഷം കൈക്കൊണ്ടിട്ടുണ്ട്.
ഫണ്ട് വക മാറ്റലിനെക്കുറിച്ച് സോഷ്യൽ മീഡിയയിലെ പ്രചാരണം ഇങ്ങനെ:
മദ്യലോബി പോലെ ശക്തമായ ലോബിയാണ് ആന ലോബി. കോടികളുടെ കച്ചവടമാണ് ആന ബിസിനസ് . ഇതുമായി ബന്ധപ്പെട്ടവരോട് ചോദിച്ചാൽ പറഞ്ഞു തരും ഇതിനു പിന്നിലെ തരികിടകൾ. ദുരന്ത സമയത്ത് ' ആനകൾ ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങൾക്ക് ' തീറ്റ കൊടുക്കാൻ ദുരന്തനിവാരണ വകുപ്പ് 5 കോടി കൊടുത്തിരിക്കുകയാണ്. മിണ്ടാപ്രാണികൾക്ക് തീറ്റ കൊടുക്കാനല്ലേ എന്ന് ഒറ്റ നോട്ടത്തിൽ തോന്നുമെങ്കിലും ആന ഉടമസ്ഥ സംഘത്തോടുള്ള സ്നേഹം കവിഞ്ഞൊഴുകുന്നത് കാണാം. അത് വിട്. ആന എന്നാണ് വളർത്തുമൃഗം ആയത് ?
വിവരമുള്ളവരെല്ലാം ആനയെ വന്യ മൃഗമായാണ് കാണുന്നത്. നാട്ടിലുള്ളതിനെ ക്യാപ്റ്റിവ് എലിഫന്റ് എന്നാണ് വിളിക്കുന്നത്. പശുവിന്റെ സ്റ്റാറ്റസ് അല്ല ആനയ്ക്കുള്ളത്.ആന വളർത്തുന്നവർ സാധാരണക്കാരല്ല. പുണ്യം കിട്ടാനല്ല ഈ ജന്തുവിനെ വളർത്തുന്നതും.പശുവിനെയും ആടിനെയും കോഴികളെയും വളർത്തുന്നവരിൽ ഭൂരിപക്ഷവും പാവപ്പെട്ടവരായിരിക്കും. നിങ്ങൾക്ക് അറിയുന്ന അത്തരക്കാരെ കൊണ്ട് എത്രയും പെട്ടെന്ന് മൃഗ സംരക്ഷണ വകുപ്പിൽ അപേക്ഷ നൽകിക്കുക. അങ്ങനെ ഒറ്റയ്ക്ക് ആന തിന്നേണ്ട....
- TODAY
- LAST WEEK
- LAST MONTH
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- ക്രെഡിറ്റ് കാർഡിൽ സഹോദരിയെ ഇറക്കി ഇഡിയെ പ്രതികൂട്ടിലാക്കിയത് ബിനീഷിന്റെ അമ്മ; കാർഡ് ഉപയോഗം തിരുവനന്തപുരത്തെന്ന് തെളിഞ്ഞത് ബിനീഷിനെ അഴിക്കുള്ളിൽ തളച്ചു; ലൈഫ് മിഷനിലെ ഐ ഫോണിലും കോൾ പാറ്റേൺ അനാലിസിസ് കോടിയേരി കുടുംബത്തെ കുടുക്കും; മകന് പിന്നാലെ അമ്മയും അതിസമ്മർദ്ദത്തിൽ; വിനോദിനി കോടിയേരിയും അകത്താകാൻ സാധ്യത
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- കാറ്റു അനുകൂലമെങ്കിൽ ജോസ് കെ മാണി സൂപ്പർ സ്റ്റാറാകും; സിറ്റിങ് സീറ്റുകളോ നേരിയ ഭൂരിപക്ഷത്തിന് തോറ്റ സീറ്റുകളോ അടക്കം മിക്ക ജില്ലകളിലും ജോസിന് സീറ്റ് വിട്ടു നൽകി സിപിഎം; 12 സീറ്റുകൾ ഉറപ്പിച്ച് ചങ്ങനാശ്ശേരി വേണ്ടെന്ന് വച്ചേക്കും; സിപിഐയേയും ജോസിനായി പിണറായി മെരുക്കുമ്പോൾ
- ഷൊർണ്ണൂരിൽ ശശി കട്ടക്കലിപ്പിൽ; പൊന്നാനിയിലെ പോസറ്റർ ശ്രീരാമകൃഷ്ണനേയും വിമതനാക്കി; അമ്പലപ്പുഴയിൽ സുധാകരനും പിണക്കത്തിൽ; കരുതലോടെ ഐസക്കും; കുന്നത്തനാട്ടിലെ വിൽപ്പനയും റാന്നിയിലെ വച്ചു മാറ്റവും കുറ്റ്യാടിയിൽ കുഞ്ഞമ്മദ്കുട്ടിയെ തഴഞ്ഞതും 'പിണറായി ബുദ്ധിയോ'? തരൂരിൽ ജമീല എത്തുമ്പോൾ സിപിഎമ്മിൽ പ്രതിസന്ധി ഇങ്ങനെ
- 90 കാരനായ ആത്മീയാചാര്യൻ ആയത്തൊള്ള സിസ്താനിയെ വീട്ടിൽ പോയി കണ്ട് സമാധാനം അഭ്യർത്ഥിച്ചു; വാക്സിൻ എടുത്ത ധൈര്യത്തിൽ മാസ്ക് വയ്ക്കാതെ ജനങ്ങൾക്കിടയിലൂടെ സ്നേഹം വിതറി യാത്ര; ഇറാക്കിന്റെ വീഥികളിൽ പോപ് ഫ്രാൻസിസിന്റെ കൈയൊപ്പു മാത്രം; രണ്ടാം ദിവസം കണ്ണീരോടെ പടിയിറങ്ങൽ
- ശൈലജയെ തിരുവനന്തപുരത്തേക്ക് അയച്ച് മട്ടന്നൂരിൽ മത്സരിക്കാൻ ആഗ്രഹിച്ചത് ഇപി! രണ്ട് ടേം മാനദണ്ഡം കർശനമാക്കിയതും ഈ നീക്കം പാളിയതിന്റെ പ്രതികാരം; പിണറായിക്കാലം അവസാനിക്കുന്ന നാൾ വരുമെന്ന് ഓർമ്മപ്പെടുത്തി പിജെ ആർമി; സഖാവിന് അഴിക്കോട് കിട്ടാത്തതിൽ കേഡർമാരിൽ നിരാശ അതിശക്തം; കണ്ണൂർ സിപിഎമ്മിൽ ആശയക്കുഴപ്പം വ്യക്തം
- കെ എം എബ്രഹാമിന്റെ വിശ്വസ്ത കൈമാറിയത് എഴുതി തയ്യാറാക്കിയ സത്യവാങ്മൂലം; ഐഎഎസ് വിവാദത്തിൽ കുടുങ്ങിയ അഡീഷണൽ സെക്രട്ടറിയുടെ പരാതി പച്ചക്കള്ളം; കിഫ്ബിക്കാരെ ഇഡി വെറുതെ വിടില്ല; കെ എം എബ്രഹാമിനേയും ചോദ്യം ചെയ്യും; കസ്റ്റംസിനും മുന്നോട്ട് കുതിക്കാൻ അനുമതി; സ്വർണ്ണവും ഡോളറും വീണ്ടും
- മന്ത്രിമാരെ വെട്ടിനിരത്തിയത് പിണറായിയുടെ പിടിവാശിയെന്ന ആക്ഷേപം ശക്തം; ഐസക്കിനും ജി സുധാകരനുമായി വീണ്ടും വാദിച്ചു ആലപ്പുഴ ജില്ലാ കമ്മിറ്റി; ശ്രീരാമകൃഷ്ണനില്ലാതെ പൊന്നാനി വിജയിക്കില്ലെന്നും വാദം; ചങ്ങനാശ്ശേരി സീറ്റിന്റെ പേരിൽ എൽഡിഎഫിലും പിടിവലി; ചങ്ങനാശ്ശേരി വിട്ടു നൽകിയാലേ കാഞ്ഞിരപ്പള്ളി നൽകൂവെന്ന് കാനം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
- ഞങ്ങളുടെ കപ്പൽ ആക്രമിക്കാൻ ധൈര്യം കാട്ടിയ ഇറാൻ ഇനി സുഖമായി ഉറങ്ങുമെന്ന് കരുതേണ്ട; തുടച്ചു നീക്കാൻ അധികനേരം ആവശ്യമില്ല; ഇറാനെ വെല്ലുവിളിച്ച് ഇസ്രയേലി പ്രധാനമന്ത്രി രംഗത്ത്; ശാന്തനായ ബൈഡനും കട്ടക്ക് നേതന്യാഹുവിനൊപ്പം; കളമൊരുങ്ങുന്നത് അറബ് യുദ്ധത്തിന്
- സംസാര വൈകല്യത്തേയും കാഴ്ചയിലെ തകരാറും വകവയ്ക്കാതെ പഠിച്ച് മുന്നേറുന്ന മിടുമിടുക്കി; സ്ഥിരമായി മദ്യ ലഹരിയിലെത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്യുന്ന പിതാവിനെതിരെ എഫ് ബിയിൽ ലൈവിട്ടത് പീഡനം പരിധി കടന്നപ്പോൾ; സോഷ്യൽ മീഡിയാ ഇടപെടലിൽ 'അച്ഛൻ' അകത്ത്; പിതാവിന്റെ കളി കണ്ട് ഞെട്ടി സാക്ഷര കേരളം
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്