ഗജവീരന്മാരുടെ പെരുമയിൽ പാലക്കാട്ടെ മംഗലാംകുന്നത്തെ തറവാട്; കരിവീരന്മാരുടെ സൗന്ദര്യമറിയാൻ അങ്ങാടി വീട്ടിൽ പോയാൽ മതി; ആനകൾക്കായി ജീവിതം മാറ്റിവച്ച പരമേശ്വരനേയും ഹരിദാസിനേയും അറിയാം
പാലക്കാട്: ഗുരുവായൂർ ദേവസ്വത്തിന്റെ ആനക്കോട്ട കഴിഞ്ഞാൽ കേരളത്തിൽ കൂടുതൽ ഏറ്റവും കൂടുതൽ ആനകൾ നിരന്നു നിൽക്കുന്നത് കാണണമെങ്കിൽ ഏതെങ്കിലും ഉത്സവത്തിന് പോകണമെന്നാണ് കരുതുന്നതെങ്കിൽ തെറ്റി. മംഗലാംകുന്നത്തെ ആന തറവാടെന്ന് പറയാവുന്ന മംഗലാംകുന്നത്ത് അങ്ങാടി വീട്ടിൽ പരമേശ്വരന്റേയും ഹരിദാസിന്റേയും വീട്ടിലേയ്ക്ക് പോയാലും മതി. ഇവിടെ എത്തിയാൽ കാണുക തലയെടുപ്പോടെ നിരന്നു നിൽക്കുന്ന പതിമൂന്ന് ഗജവീരന്മാരെയാണ്.
60 ലേറെ ആനകളുള്ള ഗുരുവായൂർ ദേവസ്വം കഴിഞ്ഞാൽ കേരളത്തിൽ കൂടുതൽ ആനകളുള്ള കുടുംബമാണിത്. നേരത്തെ പതിനെട്ട് ആനകൾ ഉണ്ടായിരുന്നെങ്കിലും ആനകളെ വാങ്ങാനും വിൽക്കാനും മറ്റുമുള്ള നിയമത്തിലെ കാർക്കശ്യം കാരണം ആനകൾ പതിമൂന്നായി. ഇതിൽ കേരളത്തിൽ തലയെടുപ്പുള്ള ഉയരം കൂടിയ പത്താനകളിൽ മൂന്നെണ്ണം ഇവർക്കാണുള്ളത്.കേരളത്തിലെ ആനപ്രേമികളുടെ മനം കവർന്ന മംഗലാംകുന്ന് കർണ്ണൻ, അയ്യപ്പൻ, ഗണപതി തുടങ്ങിയ ആനകളും ഇവരുടെ മുറ്റത്തുണ്ട്. മെഗാ സ്റ്റാർ മമ്മൂട്ടി, മോഹൻലാൽ, വിജയ് തുടങ്ങി താരങ്ങളെ പോലെ മംഗലാംകുന്ന് കർണ്ണനും, അയ്യപ്പനും ഗണപതിക്കുമെല്ലാം ഫാൻസുകാരും ആരാധകരുമുണ്ട്.
വീടിനോട് അടുത്ത് റോഡരികിലെ മതിൽകെട്ടിനകത്തെ പറമ്പിലാണ് ആനകൾക്ക് ഷെഡ് ഒരുക്കിയിട്ടുള്ളത്. രാവിലെ രണ്ട് പട്ടയിൽ ആനകളുടെ ദിനചര്യ തുടങ്ങും.എട്ട് മണിക്ക് കഞ്ഞി, മരുന്നുകൾ. മരുന്ന് എന്ന് പറഞ്ഞാൽ സാധാരണ നൽകുന്ന മരുന്നുകൾക്ക് പുറമെ കർക്കിടക മാസത്തിൽ നൽകുന്ന മരുന്നുകളുമുണ്ട്. വയറ് ശുചീകരിക്കാൻ കള്ളും പൊടി, ച്യവനപ്രാശം, കോറ, ഗോതമ്പ് പൊടികൾ ചേർത്ത ചോറ്, കോഴിമരുന്ന്, അജമാംസരസായനം, അവിൽ, തുടങ്ങിയവയാണ് നൽകുന്നത്. ഇതിൽ ചില മരുന്നുകൾ ഒഴിച്ചാൽ ബാക്കിയെല്ലാം നിത്യഭക്ഷണമാണ്. എട്ട് കിലോ അരിയുടെ ചോറ് രണ്ട് നേരമായി നൽകണം. ശരാശരി ദിവസങ്ങളിൽ ഒരാനക്ക് നിത്യേന നാലായിരം രൂപ ചെലവ് വരും. പട്ടക്ക് മാത്രം 1200 രൂപ ,ആനക്കാരൻ, മരുന്നുകൾ എന്നിങ്ങനെ സാധാരണ ദിവസത്തെ ഏകദേശ ചാർജാണിത്.
ഒരു ആനയെ ശരിക്ക് നോക്കാൻ തന്നെ മാസത്തിൽ ലക്ഷത്തിലേറെ രൂപ വരുന്ന അവസ്ഥയാണുള്ളത്. ആനകളെ ഉപയോഗിച്ചുള്ള എല്ലാ ജോലികളും സർക്കാർ നിരോധിച്ചതോടെ ഉത്സവ എഴുന്നള്ളിപ്പ് മാത്രമാണ് ആനകളെ കൊണ്ടുള്ള പ്രധാന വരുമാനം. വേനൽക്കാലത്ത് ക്ഷേത്രങ്ങളിലേയും മറ്റും ഉത്സവങ്ങളെ കേന്ദ്രീകരിച്ച് മാത്രമാണ് സ്വകാര്യ വ്യക്തികളുടെ കയ്യിലെ ആനകളുടെ നിലനിൽപ്പ്. ഒരാനക്ക് വർഷത്തിൽ 60 മുതൽ 100 വരെ ഉത്സവങ്ങളാണ് ലഭിക്കുന്നത്. അതായത് വർഷത്തിൽ 200 ദിവസങ്ങളെങ്കിലും ആന തൊഴിൽരഹിതനാണെന്നർത്ഥം. ജന്തുപീഡനമെന്ന പേരിൽ ആനകളെ കൊണ്ടുള്ള മരപ്പണി നിരോധിച്ചു.രണ്ടു വർഷം മുമ്പ് വരെ സിനിമ ഷൂട്ടിങ്ങിന് ആനകളെ നൽകുന്നത് വരുമാന മാർഗ്ഗമായിരുന്നു. ഇപ്പോൾ ഇതിന് ചെന്നെയിൽ നിന്നും മറ്റും പ്രത്യേക അനുമതി വേണമെന്നായതോടെ സിനിമക്കാരും വരാതായി.
യാതൊരു ആന പാരമ്പര്യവുമില്ലാത്ത പരമേശ്വരൻ 1976 ൽ യു.പിയിലെ ബാരാംബംഗി ജില്ലയിലെ രാമചന്ദ്ര സിംഗിൽ നിന്ന് 22000 രൂപക്ക് ഒരു ആനയെ വാങ്ങി കൊണ്ടായിരുന്നു തുടക്കം. ആദ്യ ആനയുടെ പേര് അയ്യപ്പൻക്കുട്ടി. ബീഹാറിൽ നിന്ന് ഒരു ആനയെ കൂടി കൊണ്ടു വന്നു, അതിന് ഗണേശൻ എന്ന് പേരിട്ടു. തുടക്കത്തിൽ മരപ്പണിയും സിനിമാ ഷൂട്ടിംഗിനും കല്യാണത്തിനുമൊക്കെ ആനകളെ കൊണ്ടു പോയിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ 1972 ലെ നിയമമാണ് ആനകളുടെ കാര്യത്തിൽ നില നിന്നുവരുന്നത്. എന്നാൽ കേരളത്തിൽ 2003 ൽ നാട്ടാന പരിപാലന നിയമം പരിഷ്കരിച്ചു. 2012 ൽ ഈ നിയമം പിന്നേയും പൊളിച്ചെഴുതിയതോടെ ആനകളെ പരിപാലിക്കൽ ദുഷ്ക്കരമായെന്ന് മംഗലാംകുന്നത്ത് വീട്ടിലെ ആന ഉടമസ്ഥരായ പരമേശ്വരനും ഹരിദാസനും പറയുന്നു.
ആനകളെ കൊണ്ട് ഒരു തൊഴിലും ചെയ്യിക്കരുത്, ഉത്സവത്തിന് എഴുന്നള്ളിക്കുന്നത് പോലും നിർത്തിക്കാൻ സുപ്രീം കോടതിയിൽ വരെ ഹർജി. വാങ്ങുന്നതും വിൽക്കുന്നതും നിരോധിച്ചു, ആനകൾക്ക് വാഹനങ്ങൾക്കെന്ന പോലെ രജിസ്ട്രേഷൻ എടുത്ത് ബുക്ക് സൂക്ഷിക്കണം, ചിപ്പ് ഘടിപ്പിക്കണം, ഡാറ്റാ ബുക്ക് വേണം , ആനകളെ നിർത്താൻ ഷെഡ് വേണം, അഞ്ച് വർഷത്തിലൊരിക്കൽ ആനകളുടെ രജിസ്ട്രേഷൻ പുതുക്കണം, ഇതിന് 25000 രൂപ ഫീസ് കെട്ടണം, രജിസ്ട്രേഷൻ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് മാറ്റാനാണെങ്കിൽ രണ്ട് ലക്ഷം ഫീസ് അടക്കണം. മാനദണ്ഡങ്ങൾ അനുസരിച്ച് ഒരാനക്ക് ഷെഡ് കെട്ടണെമങ്കിൽ തന്നെ രണ്ട് ലക്ഷം രൂപ ചെലവ് വരും. കോടി രൂപ വിലയുള്ള ആനയാണെങ്കിലും അത് ചരിഞ്ഞാൽ ഇൻഷുറൻസ് തുകയായി പരമാവധി നാലുലക്ഷം രൂപയാണ് ലഭിക്കുന്നത്. ഇതിൽ രണ്ടര ലക്ഷം രൂപ ആനയുടെ സംസ്കാരത്തിന് വേണ്ടി വരും. കുറച്ച് ദിവസം അസുഖം ബാധിച്ചാണ് ചരിയുന്നതെങ്കിൽ ചികിത്സക്കും ലക്ഷങ്ങൾ ചെലവ് വരും. ചരിഞ്ഞ ആനയുടെ കൊമ്പ് ഫോറസ്റ്റുകാർ കൊണ്ടു പോകും, പിന്നീട് എഴുത്തു കുത്തുകൾ നടത്തിയാൽ ആനക്കൊമ്പ് വീട്ടിൽ സൂക്ഷിക്കാൻ വനംവകുപ്പ് അനുമതി തരുമെങ്കിലും അവർ എപ്പോൾ ആവശ്യപ്പെട്ടാലും കാണിക്കണം.
കഷ്ടക്കാലത്തിന് ആനക്കൊമ്പ് മോഷ്ടാക്കൾ കൊണ്ടു പോയാലും ഉടമക്കെതിരെ കേസ് വന്നേക്കാം. നിയമങ്ങൾ കൂടുതൽ കർക്കശമായതോടെ കേരളത്തിലെ നാട്ടാനകളുടെ എണ്ണത്തിൽ കാര്യമായ വിധത്തിൽ കുറവ് വന്ന് തുടങ്ങിയതായി ഇവർ പറയുന്നു. കേരളത്തിൽ 2008 ലെ കണക്ക് പ്രകാരം 800 ൽ അധികം നാട്ടാനകൾ ഉണ്ടായിരുന്നു. ഇപ്പോൾ അത് 600 ൽ താഴെയായി കുറഞ്ഞു. വർഷത്തിൽ 20 ൽ അധികം നാട്ടാനകൾ ചെരിയുന്നുണ്ട്. പുതിയ നിയമം കാരണം 2012 ന് ശേഷം ഒരാന പോലും അധികമായി വന്നിട്ടില്ല. കുറച്ച് വർഷത്തിനകം കേരളത്തിൽ നാട്ടാനകൾ ഉണ്ടാകില്ല. കേരളത്തിൽ പെണ്ണാനകളുടെ എണ്ണം അമ്പതിൽ താഴെ മാത്രമാണ്. കേരളത്തിലെ അപൂർവ്വം ചില ക്ഷേത്രങ്ങളിൽ മാത്രമേ പിടിയാനകളെ കൊണ്ട് എഴുന്നള്ളിക്കാൻ കഴിയൂ എന്നതാണ് ഇതിന് കാരണം.
തമിഴ്നാട്ടിലെ ചില വി.ഐ.പികളുടെ പൂജക്കും കല്യാണത്തിനും മംഗലാംകുന്നിൽ നിന്ന് ആനകളെ കൊണ്ട് പോകാറുണ്ട്. കഴിഞ്ഞ മേയിൽ മുഖ്യമന്ത്രി ജയലളിത അധികാരത്തിൽ തിരിച്ചു വരുന്നതിന് മുമ്പായി ഒരു പ്രത്യേക പൂജ നടത്തിയപ്പോൾ ഇവിടെ നിന്ന് മൂന്നാനകളെ കൊണ്ട് പോയിരുന്നു. ലോകസുന്ദരിപ്പട്ടം ബാഗ്ലൂരിൽ കുറച്ച് വർഷം മുമ്പ് നടത്തിയപ്പോഴും മംഗലാകുന്നിലെ ആനകളും മുഖ്യാകർഷകമായിരുന്നു. നേരത്തെ തെക്കേയിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ കൂടെയും തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളിലായി ഇവിടത്തെ ആനകൾ അഭിനയിച്ചിരുന്നു. ലോകത്ത് കേരളത്തിലെ ആനകൾക്കാണ് കൂടുതൽ ചന്തമെന്നാണ് ഇവരുടെ അഭിപ്രായം.
എടുത്ത കൊമ്പ്, ഉയർന്ന മസ്തകം, നല്ല തലക്കുനി, വലിയ ചെവികൾ, ഇഴഞ്ഞ തുമ്പികൾ, നിലത്ത് മുട്ടാത്ത നീളം കൂടിയ വാൽ, പതിനെട്ട് നഖം, നല്ലപുള്ളി, മരവിരി, എന്നിവയാണ് നല്ല ആനയുടെ ലക്ഷണങ്ങൾ. എല്ലാ ലക്ഷണവും ഒത്തിട്ടും നഖത്തിന്റെ എണ്ണം പതിനോറോ, പതിനേഴോ ആയാൽ ആ ആനയെ ആരും വാങ്ങില്ല. അമ്പലത്തിൽ നടയിരുത്താനല്ലാതെ സ്വകാര്യ വ്യക്തികൾ കൈവശം വെക്കാറില്ലത്രെ. അതുപോലെയാണ് വീട്ടിൽ ആന പ്രസവിക്കുന്നത്. മുമ്പൊക്കെ ആന വളർത്തുന്ന വീട്ടിൽ പിടിയാനകൾ പ്രസവിക്കാറുണ്ട്. എന്നാൽ അങ്ങിനെ നടന്നാൽ വീട് മുടിയുമെന്നാണത്രെ സാരം. കാരണം കുട്ടിയാനയെ വളർത്തിയെടുക്കാൻ നല്ല ചെലവ് വരും. അങ്ങിനെ വളർത്തിയെടുക്കുന്ന ആനയെ കൂടുതൽ ലാളിക്കുന്നതുകൊണ്ട് അത് ഭാവിയിൽ കുറുമ്പനായി തീരുമെന്നും കൊലയാളിയായി മാറുമെന്നുമാണ് വിശ്വാസം.
മ്യഗ പീഡനമെന്ന രീതിയിൽ ആനകളെ കൊണ്ട് കൂടുതൽ ജോലി ചെയ്യിക്കരുതെന്നും നടത്തിക്കരുതെന്നുമുള്ള പുതിയ നിയമങ്ങൾ ആനകൾക്ക് തന്നെ കുരുക്കാകുന്നുവെന്ന് ഇവർ പറയുന്നു. നിത്യേന കിലോകണക്കിന് ആഹരിക്കുന്ന ആനക്ക് അത് ദഹിക്കാനും മറ്റും വ്യായാമം ആവശ്യമാണ്. പത്ത് കിലോമീറ്റർ ദൂരമെങ്കിലും ആന ഒരു ദിവസം നടക്കണം. അത് അവയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. കാട്ടിൽ ഇവ വളരെ ദൂരം നടക്കുന്ന ജീവികളാണ്. കെട്ടിയിട്ട് തീറ്റ കൊടുക്കുന്നത് ആനകളിൽ മനുഷ്യരിൽ മലബന്ധത്തിന് സമാനമായ എരണ്ടക്കെട്ട് ഉണ്ടാക്കുന്നുണ്ട്. അടുത്ത കാലത്ത് കേരളത്തിൽ ചെരിഞ്ഞ പല ആനകളുടെയും മരണകാരണം എരണ്ടകെട്ടായിരുന്നു. അഞ്ചിൽ താഴെ വിദഗ്ദ ആന ഡോക്ടർമാർ മാത്രമേ കേരളത്തിലുള്ളു. ഒരു ചെറിയ അസുഖത്തിന് പോലും ഇവരെ കൊണ്ട് വന്ന് കാണിക്കുന്നത് തന്നെ ചിലവേറിയ കാര്യമാണെന്ന് ഇവർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്