Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സ്വാഭാവിക മരണം എന്ന് കരുതിയെങ്കിലും സ്റ്റീൽ വള കൊണ്ട് താടിഭാഗത്ത് ഏറ്റ മുറിവ്; വയോവൃദ്ധൻ കുഞ്ഞമ്പുവിന്റെ കൊലപാതകം ദയാവധം ആയിരുന്നെന്ന് ഭാര്യ; മൊഴി കേട്ട് ഞെട്ടി പൊലീസ്; തമിഴ്‌നാട്ടിലെ പ്രാകൃത തലൈക്കുത്ത് ആചാരത്തിന് സമാന സംഭവം കാസർകോട്ടും

സ്വാഭാവിക മരണം എന്ന് കരുതിയെങ്കിലും സ്റ്റീൽ വള കൊണ്ട് താടിഭാഗത്ത് ഏറ്റ മുറിവ്; വയോവൃദ്ധൻ കുഞ്ഞമ്പുവിന്റെ കൊലപാതകം ദയാവധം ആയിരുന്നെന്ന് ഭാര്യ; മൊഴി കേട്ട് ഞെട്ടി പൊലീസ്; തമിഴ്‌നാട്ടിലെ പ്രാകൃത തലൈക്കുത്ത് ആചാരത്തിന് സമാന സംഭവം കാസർകോട്ടും

ബുർഹാൻ തളങ്കര

 കാസർകോട്: കാസർകോട് ചെറുവത്തൂർ പിലിക്കോട് മടിവയലിൽ വയോവൃദ്ധന്റെ കൊലപാതകം ദയാവധമായിരുന്നുവെന്ന് ഭാര്യ. ശരീരം തളർന്ന് കിടപ്പിലായ മടിവയലിലെ പത്താനത്ത് കുഞ്ഞമ്പുവിനെ (66) ആണ്, ഭാര്യയും ബന്ധുക്കളും ചേർന്ന് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത്.

ഭാര്യ ജാനകി (50), സഹോദരിയുടെ മകൻ അന്നൂർ സ്വദേശി രാജേഷ് (34), പയ്യന്നൂർ കണ്ടങ്കാളിയിലെ അനിൽ (39) എന്നിവരാണ് കൊലപാതകത്തെ തുടർന്ന് അറസ്റ്റിലായത്. പ്രതികളെ ഹൊസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന് ) റിമാൻഡ് ചെയ്തു. കുഞ്ഞമ്പുവിന്റെ ഭാര്യ ജാനകി ആവശ്യപ്പെട്ട പ്രകാരമാണ് വീട്ടിൽ തങ്ങിയതെന്നും കുഞ്ഞമ്പുവിനെ കൊലപ്പെടുത്തിയതെന്നും കൂട്ട് പ്രതികൾ പൊലീസിനോട് സമ്മതിച്ചു.

രാജേഷ് കഴുത്ത് ഞെരിക്കുന്നതിനിടയിൽ കയ്യിൽ ധരിച്ചിരുന്ന സ്റ്റീൽ വള കൊണ്ടാണ് കുഞ്ഞമ്പുവിന്റെ താടി ഭാഗത്ത് മുറിവേറ്റിരുന്നു. ഇതാണ് സ്വാഭാവിക മരണമായി മാറേണ്ടിയിരുന്ന സംഭവം കൊലപാതകമെന്ന് തെളിയാൻ കാരണമായത്. ചന്തേര പൊലീസ് ഇൻസ്‌പെക്ടർ പി നാരായണൻ, എസ് ഐ എം വി ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ, കൊല്ലപ്പെട്ട കുഞ്ഞമ്പുവിന്റെ വീട്ടിലെത്തിച്ചു പൊലീസ് തെളിവെടുപ്പും പൂത്തിയാക്കിയിരുന്നു.

പ്രതികളായ രാജേഷും അനിലും മടിവയലിലെത്തിയ ഇരുചക്രവാഹനവും പ്രതികളും കുഞ്ഞമ്പുവും ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തു. മൂന്നാം പ്രതി അനിൽ ധരിച്ചിരുന്ന ചോര പുരണ്ട വസ്ത്രം മടിവയലിലെ ബന്ധു വീടിന്റെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെടുത്തത്. വിരലടയാള വിദഗ്ദരും ഫോറൻസിക് വിഭാഗവും വീട് പരിശോധിച്ച് തെളിവ് ശേഖരിച്ചിരുന്നു.

കാഞ്ഞങ്ങാട് ഡി വൈ എസ് പി, ഡോ. വി ബാലകൃഷ്ണൻ ചന്തേര പൊലീസ് സ്റ്റേഷനിലെത്തി പ്രതികളെ ചോദ്യം ചെയ്തിരുന്നു. കൊല നടന്ന് 24 മണിക്കൂറിനകമാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. മരണം സ്വാഭാവികമായി സംഭവിച്ചതെന്ന രീതിയിൽ പ്രതികൾ പരിസരവാസികളുടെ സഹായത്തോടെ മൃതദേഹം ഫ്രീസറിൽ വെക്കുന്നതിന് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോളാണ് പരിക്ക് ശ്രദ്ധയിൽ പെടുന്നതും കൊലപാതകം പുറത്തു വരാനും കാരണമായത്.

കിടപ്പിലായ കുഞ്ഞമ്പുവിനെ പരിചരിക്കാനുള്ള പ്രയാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇത് ദയാവധം ആണെന്ന് വാദമാണ് ഭാര്യ ജാനകിയുടെതെന്ന് പൊലീസ് പറയുന്നു. അവശതയുള്ളവരെ കൊന്നുകളയുന്ന തമിഴ് നാട്ടിലെ പ്രാകൃതമായ തലൈക്കുത്ത് ആചാരത്തിന് സമാനമായ രീതിയിലാണ് ഇവിടെ സംഭവിച്ചത്. തമിഴ്‌നാടിന്റെ ചില ഗ്രാമങ്ങളിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രാകൃത ആചാരമായ ദയാവധം നടന്നു വരുന്നത്. രോഗശയ്യയിൽ കിടക്കുന്ന ഉറ്റവരെ കൊല്ലുന്നതാണിത്. പരിയാരത്തുള്ള കണ്ണൂർ മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കുഞ്ഞമ്പുവിന്റെ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP